ആധുനിക ഫ്ലഷ് ടാങ്കുകളിൽ രണ്ട് ഫ്ലഷ് ബട്ടണുകൾ പിടിപ്പിച്ചിരിക്കുന്നത് എന്തിന്? ചെറിയ കാര്യമല്ല, ഒരു വർഷം പതിനായിരക്കണക്കിന് ലിറ്റർ വെള്ളം ലാഭിക്കാം

പരമ്ബരാഗത ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ നമ്മുടെ നാട്ടിലെ നഗരപ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകാണ്. എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ പരമ്ബരാഗത ശൈലിയിലുള്ള ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിച്ച്‌ വരുന്നുണ്ട്. പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റ് അവതരിപ്പിച്ചതിന് ശേഷം നാളിതുവരെ ചില മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ടോയ്‌ലറ്റിന്റെ ഭാഗമായ ലിവര്‍ സ്‌റ്റൈല്‍ ഫ്‌ളഷ് സംവിധാനം ഇപ്പോള്‍ രണ്ടു ബട്ടണുകളോട് കൂടിയ സംവിധാനമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

ഈ ഫ്‌ളഷില്‍ രണ്ട് ബട്ടണുകളാണ് ഉള്ളത്. അതില്‍ ഒന്ന് വലുതും ഒന്ന് ചെറുതമാണ്. രണ്ട് ബട്ടണുകളും ഒരേ കാര്യമാണ് ചെയ്യുന്നതെങ്കിലും ഒരു വ്യത്യാസമുണ്ട്. ആധുനിക രീതിയിലുള്ള ഡബിള്‍ ഫ്‌ളഷ് ടോയ്‌ലറ്റുകള്‍ക്ക് രണ്ട് വ്യത്യസ്ത ലിവറുകളോ ബട്ടണുകളോ ഉണ്ട്. അതില്‍ ഒന്ന് വലുതും രണ്ടാമത്തേത് ചെറുതുമായിരിക്കും. ഓരോ ബട്ടണുകളും പുറത്തേക്കുള്ള വാല്‍വുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. രണ്ടു ബട്ടണുകളിലെയും വ്യത്യാസം കമോഡില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ ആവശ്യമായ വെള്ളത്തിന്റെ അളവിനെയാണ് സൂചിപ്പിച്ചിരിക്കുന്നത്.

വലിയ ലിവര്‍ ആറ് മുതല്‍ ഒന്‍പത് ലിറ്റര്‍വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. അതേസമയം, ചെറിയ ലിവറാകട്ടെ മൂന്ന് മുതല്‍ 4.5 ലിറ്റര്‍ വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. വലിയ ലിവര്‍ ഖരരൂപത്തിലുള്ള മാലിന്യം നീക്കുന്നതിന് ചെറിയ ലിവര്‍ ദ്രാവകരൂപത്തിലുള്ള മാലിന്യം നീക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ മൂത്രമൊഴിക്കുകയാണെങ്കില്‍ ചെറിയ ബട്ടണ്‍ ആണ് അമര്‍ത്തേണ്ടത്. അതേസമയം, മലവിസര്‍ജനമാണെങ്കില്‍ വലിയ ബട്ടണ്‍ അമര്‍ത്തുകയും വേണം.

രണ്ട് ബട്ടണുകളും അമര്‍ത്തുമ്ബോള്‍ ഫ്‌ളഷ് ടാങ്ക് ശൂന്യമാകും. എന്നാല്‍, ഫ്‌ളഷ് ടാങ്കിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് വരുമെന്ന് അതിന് അര്‍ത്ഥമില്ല. ബട്ടണുകള്‍ക്ക് കേടുവരരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു സമയം ഒരു ബട്ടണ്‍ മാത്രം അമര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് കൃത്യമായി അറിയാതെ ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിപ്പിക്കുന്നത് വെള്ളം പാഴാക്കുന്നതിന് കാരണമാകും. സിംഗിള്‍ ഫ്‌ളഷ് സംവിധാനങ്ങളെ അപേക്ഷിച്ച്‌ വീടുകളില്‍ ഡ്യുവല്‍ ഫ്‌ളഷിംഗ് സംവിധാനം നടപ്പിലാക്കിയതിലൂടെ പ്രതിവര്‍ഷം 20,000 ലിറ്റര്‍ വെള്ളം വരെ ലാഭിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രണ്ട് ബട്ടണുകളുള്ള ഫ്‌ളഷ് സംവിധാനമുള്ള ടോയ്‌ലറ്റുകള്‍ വാങ്ങുന്നതിനും ഘടിപ്പിക്കുന്നതിനും അല്‍പം ചെലവേറുമെങ്കിലും അവ പരിസ്ഥിതി സൗഹൃദവും കാലക്രമേണ വെള്ളത്തിന്റെ ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. 1976-ല്‍ തന്റെ ഡിസൈനര്‍ ഫോര്‍ ദ റിയല്‍ വേള്‍ഡ് എന്ന പുസ്തകത്തില്‍ അമേരിക്കന്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ വിക്ടര്‍ പാപനെക് ആണ് ഡ്യുവര്‍ ഫ്‌ളഷ് ടോയ്‌ലറ്റ് എന്ന ആശയം വിഭാവനം ചെയ്തത്. 1980-കളില്‍ ഈ ആശയം നടപ്പിലാക്കുന്നതില്‍ ഓസ്‌ട്രേലിയ മുന്നിലെത്തി.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.