ലോക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ആത്മഹത്യാദൃശ്യങ്ങൾ; 70 വർഷം മുമ്പെടുത്ത ഈ ഫോട്ടോയുടെ പ്രത്യേകതകൾ വായിക്കാം

എഴുപതു വർഷം കഴിഞ്ഞിട്ടും ആത്മഹത്യയെ ചിത്രീകരിച്ച ചിത്രങ്ങളില്‍ ചരിത്രത്തില്‍ ഏറ്റവും സുന്ദരവും ,പ്രശസ്തവും ആയി ഇന്നും നിലനില്‍ക്കുന്നത് റോബർട്ട്‌ വൈല്‍സ് എന്ന ഛായാഗ്രഹണ വിദ്യാർഥി എടുത്ത ഒരു ചിത്രമാണ് . ചിത്രത്തില്‍ ഉള്ളത് ഇരുപത്തിമൂന്ന് വയസ്സുകാരിയായ എവ്‌ലിൻ മക്കേല്‍. 1947 മെയ്‌ ഒന്നാം തിയതി എമ്ബയർ സ്റ്റേറ്റ് ബില്‍ഡിംഗില്‍ നിന്നും എടുത്തു ചാടി ആത്മഹത്യ ചെയ്തു മിനുട്ടുകള്‍ക്കകം എടുത്ത ചിത്രമാണിത്.

ബില്‍ഡിംഗില്‍ നിന്നും ചാടിയ എവ്ലിൻ ചെന്ന് പതിച്ചത് ഒരു ലിമോസിൻ കാറിന്റെ മുകളിലായിരുന്നു. ഇവരുടെ ജീവിതത്തെക്കുറിച്ചോ, അവരുടെ അവസാന മണിക്കൂറുകളെക്കുറിച്ചോ ഒരുപാട് അന്വേഷണങ്ങള്‍ നടന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും അധികം ലഭ്യമല്ല. എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് വരെ ഇന്നും ആർക്കും കൃത്യമായി അറിയില്ല. എവ്ലിൻ ശാന്തമായി ഉറങ്ങുകയാണ് എന്ന് വരെ തോന്നിപ്പോകുന്ന ഈ ചിത്രത്തില. പക്ഷെ എത്ര വിനാശകരമായിരുന്നു ആയിരത്തിനാല്‍പതു അടി ഉയരത്തില്‍ നിന്നുള്ള അവരുടെ വീഴ്ച എന്നത് കാറിന്റെ തകർന്ന ചില്ലും, ചുളുക്കിയ മെറ്റല്‍ ഷീറ്റിന്റെ റൂഫും കാണിയ്ക്കുന്നു.

ശരീരം പിന്നീട് നീക്കാൻ ശ്രമിച്ചപ്പോള്‍ പല കഷ്ണങ്ങളായി അടർന്നു പോന്നു എന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.എവ്ലിൻ്റെ ബാല്യകാലത്തെ അമ്മ ഹെലെൻ അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. അതിന്റെ കാരണങ്ങള്‍ ഇന്നും അവ്യക്തമാണ് . അതിനു ശേഷം അച്ഛൻ ഒറ്റയ്ക്കാണ് evelynയും സഹോദരങ്ങളെയും വളർത്തിയത്‌. ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആർമിയില്‍ ചേർന്ന എവ്ലിൻ യുദ്ധാനന്തരം ആർമിയിലെ ജോലി ഉപേക്ഷിച്ചു . ആർമിയില്‍ നിന്നും വന്നതിനു ശേഷം തന്റെ യൂണിഫോം കത്തിച്ചിരുന്നു എന്നു റിപ്പോർട്ട്‌ ചെയപ്പെട്ടിട്ടുണ്ട് . പിന്നീടു ന്യൂ യോർകില്‍ തന്റെ സഹോദരന്റെ ഒപ്പം താമസിച്ചുകൊണ്ട് ഒരു സ്ഥാപനത്തില്‍ ബുക്ക്‌ കീപ്പർ ആയി ജോലിയില്‍ പ്രവേശിച്ചു .

ഈ സമയം എയർ ഫോർസില്‍ ഉണ്ടായിരുന്ന ബാരി റോഡ്സ് എന്നാ ചെറുപ്പക്കാരനുമായി Evelynറ്റെ വിവാഹം 1947 ജൂണില്‍ നടത്താൻ നിശ്ചയിച്ചു. ഏപ്രില്‍ മുപ്പതിന് ബാരിയുടെ പിറന്നാള്‍ ആഘോഷത്തിനു എവ്ലിൻ ഈസ്റ്റണില്‍ എത്തി. പിറ്റേ ദിവസം രാവിലെ തിരിച്ചു ന്യൂ യോർക്കിലെയ്ക്ക് ഏഴു മണിയുടെ ട്രെയിനില്‍ എവ്ലിൻ യാത്ര തിരിച്ചു . യാത്ര പറയുമ്ബോള്‍ എവ്ലിൻ വിവാഹം നടക്കാൻ പോകുന്ന ഏതൊരു പെണ്‍കുട്ടിയെ പോലെ ഏറെ സന്തോഷവതി ആയിരുന്നു എന്ന് ബാരി ഓർമിയ്ക്കുന്നു . പിന്നീടുള്ള അറുപത്തിയാറ് മൈല്‍ ദൂരമുള്ള രണ്ടു മണിക്കൂർ നീണ്ട യാത്രയില്‍ എവ്ലിന്റെ മനസ്സിനു എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല, ഇനി ഒരിയ്ക്കലും അറിയാനും കഴിയില്ല.

ഒൻപതു മണിയ്ക്ക് സ്റ്റേഷനില്‍ എത്തിയ എവില്യൻ തൊട്ടടുത്ത സ്ട്രീറ്റിലെ ഗോവർണോർ ക്ലിന്റോൻ ഹോട്ടലില്‍ ചെന്ന് ആത്മഹത്യാ കുറിപ്പെഴുതി. അതിനു ശേഷം എമ്ബയർ സ്റ്റേറ്റ് ബില്‍ഡിംഗിലെയ്ക്ക് നടന്നു. പത്തര മണിയ്ക്ക് എണ്‍പത്തിയാറാം നിലയിലെ ഒബ്സെവേഷൻ ഡോക്കിലെയ്ക്കുള്ള ടിക്കറ്റ്‌ എടുത്തു. പത്തു മിനുട്ടിന് ശേഷം അവൾ എന്നെന്നേയ്ക്കുമായി തന്റെ ജീവിതം അവസാനിപ്പിച്ചു. പോലീസ് കണ്ടെടുത്ത എവ്ലിന്റെ ബാഗില്‍ നിന്നും മേയ്ക്ക് അപ്പ്‌ കിറ്റും, ഫാമിലി ഫോട്ടോസും, ഒരു കറുത്ത പോക്കറ്റ്‌ബുക്കില്‍ നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചു.

ഇതായിരുന്നു ആ കുറിപ്പ്: “എന്റെ കുടുംബത്തിനകത്തോ പുറത്തോ ഉള്ള ആരും എന്റെ ഒരു ഭാഗവും കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരം ദഹിപ്പിച്ച്‌ നശിപ്പിക്കുമോ? ഞാൻ നിങ്ങളോടും എന്റെ കുടുംബത്തോടും അതിനായി അപേക്ഷിക്കുന്നു – എനിക്കായി ഒരു സേവനമോ എനിക്കായി ഒരു സ്മരണയോ വേണ്ട. ജൂണില്‍ അവനെ വിവാഹം കഴിക്കാൻ എന്റെ പ്രതിശ്രുത വരൻ എന്നോട് ആവശ്യപ്പെട്ടു. ആർക്കും നല്ലൊരു ഭാര്യയെ ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ അച്ഛനോട് പറയൂ, എനിക്ക് എന്റെ അമ്മയുടെ പ്രവണതകള്‍ വളരെ കൂടുതലാണ്….

കുറിപ്പില്‍ എവില്യൻ ആഗ്രഹിച്ച പോലെ ശരീരം കല്ലറയില്‍ അടക്കാതെ ദഹിപ്പിച്ചു. ബാരി ഫ്ലോറിഡയിലേയ്ക്കു താമസം മാറി. അയാള്‍ പിന്നീടു ഒരിയ്ക്കലും വിവാഹം ചെയ്തില്ല. ലൈഫ് മാഗസിനില്‍ ആണ് വൈല്‍സ് എടുത്ത ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്.പിന്നീട് ഒരുപാട് മാധ്യമങ്ങളില്‍ ഈ ചിത്രം പുനപ്രസിദ്ധീകരിയ്ക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ഒരു ചിത്രമായി റോബർട്ട്‌ വൈല്‍സിന്റെ ഈ ഫോട്ടോ മാറി. അദ്ധേഹത്തിന്റെ ജീവിതത്തില്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട ഏക ചിത്രം evelyn ആണ്. മരണത്തിന്റെ ഭീകരതയും ശാന്തതയും സമന്വയിയ്ക്കപ്പെട്ട ഈ ചിത്രം ഏറ്റവും മനോഹരമായ ആത്മഹത്യ(The Most Beautiful Suicide) എന്നറിയപ്പെടുന്നു.

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ

ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വെച്ച് സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍

ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

കൽപ്പറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട്, കൊടുവള്ളി, തരിപ്പൊയിൽ വീട്, മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു

ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ തോട്ടത്തിൽ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ്

ജില്ലയിലെങ്ങും കനത്ത മഴ

കൽപ്പറ്റ:മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ ഇളകി നിലം പതിച്ചു. കെട്ടിടത്തിൻ്റെ ഒരു ഭാഗത്തെ ആറ് ഷീറ്റുകളാണ് ഇളകി വീണത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയായതിനാൽ

വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള വാഴമ്പാടി, മാങ്കാണി ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ നാളെ (24/11/2025) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.