മുതൽമുടക്കാൻ 75,000 രൂപയുണ്ടോ; പ്രതിമാസം 15,000 രൂപ വരെ വരുമാനം നേടാം: സ്വകാര്യ വ്യക്തികൾ ഉൾപ്പെടെയുള്ളവർക്ക് ഫ്രാഞ്ചൈസികൾ നൽകാൻ തീരുമാനവുമായി ബി എസ് എൻ എൽ – പദ്ധതിയുടെ വിശദാംശങ്ങൾ

ബിഎസ്‌എന്‍എല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫ്രാഞ്ചൈസി ആരംഭിക്കാന്‍ അനുമതി നല്‍കി. സ്വകാര്യ വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ടെലികോം സര്‍വീസുകള്‍ നല്‍കുന്നതിനുള്ള ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വരുമാനത്തിന്റെ 50 ശതമാനം വരെ പങ്കിടുന്ന രീതിയിലായിരിക്കും കരാര്‍. ഫ്രാഞ്ചൈസി സംബന്ധിച്ച്‌ ബിഎസ്‌എന്‍എല്‍ മുന്നോട്ട് വയ്ക്കുന്ന കരാര്‍ അനുസരിച്ച്‌ സംരംഭകര്‍ക്ക് പ്രതിമാസം നിശ്ചിത തുക വരുമാനമായി ലഭിക്കുകയും ചെയ്യും.

പൊതുമേഖല സ്ഥാപനമായ ബിഎസ്‌എന്‍എല്‍ 4ജി രംഗത്ത് ഉള്‍പ്പെടെ ചുവടുറപ്പിക്കുന്നതേയുള്ളൂവെങ്കിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ല സ്ഥിതി. ഈ സാഹചര്യത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖലയിലെ ബിസിനസ് സാദ്ധ്യത പൂര്‍ണമായും തങ്ങള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ മാറ്റിയെടുക്കുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് സംരംഭകരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതി.

ചെറിയ ഒരു തുക മാത്രം മതി മുതല്‍മുടക്കായി എന്നത് തന്നെയാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, രാജ്യമെമ്ബാടും അതിവേഗ ഇന്റര്‍നെറ്റ് വ്യാപിപ്പിക്കുന്നതിന് വേണ്ടി വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ബിഎസ്‌എന്‍എല്‍ ഫ്രാഞ്ചൈസി ആരംഭിക്കാന്‍ അനുമതി നല്‍കി. ഇന്റര്‍നെറ്റും ലാന്‍ഡ്‌ഫോണും ഉള്‍പ്പെടുന്ന ഫൈബര്‍ ടു ദി ഹോം കണക്ഷനുകള്‍ വിതരണം ചെയ്യുന്നതിനായാണ് സ്വകാര്യ വ്യക്തികളേയും സംരംഭകരേയും ഫ്രാഞ്ചൈസി പദ്ധതിയിലേക്ക് സഹകരിപ്പിക്കുന്നതിനായി ബിഎസ്‌എന്‍എല്‍ ക്ഷണിക്കുന്നത്.

നിലവിലുള്ളതും പണിപൂര്‍ത്തികരിച്ചു കൊണ്ടിരിക്കുന്നതോ പുതിയതായി ആരംഭിക്കാനിരിക്കുന്നതോ ആയ പാര്‍പ്പിട-വ്യാപാര, വാണിജ്യ സമുച്ചയങ്ങളില്‍ ബിഎസ്‌എന്‍എല്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് വരുമാനം പങ്കിടുന്ന ഫ്രാഞ്ചൈസി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാദേശിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ബില്‍ഡേഴ്‌സ്, സൊസൈറ്റികള്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ബിഎസ്‌എന്‍എല്‍ റീട്ടെയിലര്‍, ഡയറക്‌ട് സെല്ലിങ് ഏജന്റുമാര്‍ എന്നിങ്ങനെ ഉള്ളവര്‍ക്കെല്ലാം ഫ്രാഞ്ചൈസി തുടങ്ങാനുള്ള അനുമതി ലഭിക്കും.

50 ഉപഭോക്താക്കള്‍ കീഴിലുള്ള ഒരു ഫ്രാഞ്ചൈസിയുടെ ലൈസന്‍സ് എടുക്കുന്നതിനായി കേബിളും ഉപകരണങ്ങളും ഉള്‍പ്പെടെ 75,000 രൂപയുടെ മുതല്‍മുടക്ക് ആവശ്യമായിവരും. 50 എഫ്ടിടിഎച്ച്‌ കണക്ഷന്‍ നല്‍കിയിട്ടുള്ള ഫ്രാഞ്ചൈസി ഉടമയ്ക്ക് പ്രതിമാസം 15,000 രൂപ വരെ വരുമാനമായി നേടാമെന്നാണ് ബിഎസ്‌എന്‍എല്ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ക്കായി ബിഎസ്‌എന്‍എല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബിഎസ്‌എന്‍എല്‍ ഓഫീസ് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.