വെള്ളമുണ്ട ഐ.ടി.ഐ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുന്നതിനായി നിലവില്‍ ലഭ്യമായ സ്ഥലത്തോട് ചേര്‍ന്നുള്ള 50 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അറിയിച്ചു. വ്യാവസായിക പരിശീലന വകുപ്പ് അനുവദിച്ച വെളളമുണ്ടയിലെ ഐ.ടി.ഐക്ക് ഇതോടെ സൗകര്യപ്രദമായ സ്വന്തം കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ കഴിയും. കെട്ടിട നിര്‍മ്മാണം വൈകാതെ തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. ഐ.ടി.ഐ യുടെ അടിസ്ഥാന സൗകര്യവികസനത്തിനായി പത്ത് കോടി രൂപ നേരത്തെ വകയിരുത്തിയിരുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ഏറ്റവും മികവാര്‍ന്ന രീതിയില്‍ സ്ഥാപനത്തെ വളര്‍ത്തി കൊണ്ടുവരുന്നതിനുള്ള നിരന്തര ഇടപെടല്‍ നടത്തുമെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.

ചിരട്ടയ്ക്കും ‘ശുക്രദശ’: കിലോയ്ക്ക് 30 രൂപ വരെ!
തിരുവനന്തപുരം : തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എണ്‍പത്തിരണ്ടില്‍ നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതല്‍ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.കിലോയ്ക്ക്







