പുൽപ്പള്ളി: വയോധികനെ വീട്ടിൽ വിളിച്ചുവരുത്തി ഗുരുതരമായി ആക്രമിച്ച്
പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾകൂടി അറസ്റ്റിലായി. കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതി പെരിക്കല്ലൂർ പുതുശ്ശേരി റോജി (45)യുടെ സഹോദരൻ മത്തായി (55), സഹായി പെരിക്കല്ലൂർ പഞ്ഞിമുക്കി ലെ നെല്ലിക്കാട്ട് രഞ്ജിത്ത് (33) എന്നിവരെയാണ് ഇന്ന് രാവിലെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തത്. മൂന്ന് പ്രതികൾക്കുമെതിരെ വധശ്രമം ഉൾപ്പെടെ യുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമ ത്തിനിരയായ പെരിക്കല്ലൂർ ചാത്തംകോട്ട് ജോസഫ് (ജോബിച്ചൻ-60) സഞ്ച രിച്ച സ്കൂട്ടർ ഇടിച്ചിടാൻ ഉപയോഗിച്ച മുഖ്യ പ്രതിയുടെ ഓമനിവാനും പോ ലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമസംഭവം നടന്ന റോജിയുടെ പെരിക്ക ല്ലൂർ ക്ഷീരസംഘത്തിന് സമീപത്തെ വീട്ടുവളപ്പിൽ ഫോറൻസിക്ക് ഉൾപ്പെടെ യുള്ള ശാസ്ത്രീയ അന്വേഷണ വിഭാഗവും ബത്തേരി ഡി.വൈ.എസ്.പി. കെ. കെ. അബ്ദുൾ ഷരീഫും പരിശോധന നടത്തി. ആക്രമണത്തിൽ വലത് കാൽ അറ്റുതൂങ്ങിയ ജോസഫ് ഇപ്പോഴും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരചരണ വിഭാഗത്തിൽ ചികിത്സയിലാണ്

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്