ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി.

കൽപ്പറ്റ : സംസ്ഥാന സർക്കാർ ഫാം ലൈസൻസ് ഇളവുകൾക്കൊപ്പം 2100 കോടി രൂപയുടെ ഖരമാലിന്യം മാനേജ്മെന്റ് പദ്ധതിയിൽ പന്നി ഫാമുകൾ മൈക്രോ യൂണിറ്റുകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിനു മുൻപിൽ ധർണ്ണ നടത്തി. 2012ലെയും 2015ലെയും മലീനീകരണ നിയന്ത്രണബോർഡ് ഉത്തരവ് ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ 2020 ഒക്ടോബർ ഒന്നിന് പുറപ്പെടുവിച്ച അസാധാരണ ഗസറ്റിൽ ആണ് പിഴവ് ഉള്ളതായി സംഘടന ആരോപിക്കുന്നത്. ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.എസ്. എഫ്.എ വയനാട് ജില്ലാ പ്രസിഡണ്ട് എം.വി വിൽസൺ അധ്യക്ഷത വഹിച്ചു. കെ.എഫ് ചെറിയാൻ, ജിജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിൽ പശു, ആട്, പന്നി, കോഴി എന്നീ ഫാം ഉടമകളുടെ സംഘടനയാണ് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ .5 പശു, 5 പന്നി, 25 ആട്, 100 കോഴി എന്നിവയെ വളർത്തുന്നതിനുള്ള ലൈസൻസ് ആവശ്യമില്ല എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി 20 പശു, 50 ആട്, 1000 കോഴി എന്ന പുതിയ ഉത്തരവിറക്കിയിരുന്നു. എന്നാൽ പന്നി ഫാമുകൾ അഞ്ച് എന്നതിൽ ഇളവ് വരുത്തിയിരുന്നില്ല. കേരളത്തിൽ ഏകദേശം 1200 ചെറുകിട-ഇടത്തരം പന്നി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഉണ്ട് ഉത്തരവിൽ 5 പന്നി എന്നതിൽ നിന്ന് 50 പന്നി എന്ന് പരിധിയിലേക്ക് വർധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങൾ ശേഖരിച്ചാണ് ഇവർ ഫാം നടത്തിപ്പോരുന്നത് . വലിയ മാലിന്യസംസ്ക്കരണ പ്രവർത്തനമാണ് ഇതിലൂടെ നടക്കുന്നത്. ചെലവ് ചുരുങ്ങിയ മാർഗത്തിലൂടെ ജൈവമാലിന്യം മികച്ചരീതിയിൽ സംസ്കരിക്കുന്നതിന് ഇത് സഹായകമാകും . ഗുണമേൻമയുള്ള പന്നിയിറച്ചി, ബയോഗ്യാസ്, ജൈവവളം എന്നിവ ഫാമുകളിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഭാരവാഹികൾ മുഖ്യ മന്ത്രിക്ക് നിവേദനവും നൽകി.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *