സെപ്റ്റിക് മാലിന്യ സംസ്‌കരണം; മാതൃകയായി മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിലെയും രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെയും സെപ്‌റ്റേജ് മാലിന്യം സംസ്‌ക്കരിക്കുന്നത് മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ വഴി. വിവിധ കേന്ദ്രങ്ങളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ള ബയോ ടോയ്‌ലറ്റുകളില്‍ നിന്നും മറ്റുമുള്ള സെപ്റ്റിക് മാലിന്യമാണ് ഇതുവഴി സംസ്‌ക്കരിക്കുന്നത്.

ക്യാമ്പുകളിലെ അന്തേവാസികള്‍ക്കോ പരിസരവാസികള്‍ക്കോ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കോ ഒരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ ഇല്ലാത്ത രീതിയില്‍ തികച്ചും മാതൃകാപരമായ സേവനമാണ് ഇവയുടേത്. ബയോ ടോയ്‌ലെറ്റുകളില്‍ നിന്നും സെപ്റ്റിക് ടാങ്കുകളില്‍ നിന്നുമായി ഇതുവരെ സംസ്‌കരിച്ചത് ഏഴ് ലക്ഷത്തിലേറെ ലിറ്റര്‍ ശൗചാലയ മാലിന്യമാണ്. നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചു താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ പൊതുവെ ഉണ്ടാവാനിടയുള്ള വലിയ പ്രതിസന്ധിയാണ് മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്ന നൂതന ആശയത്തിലൂടെ മറികടക്കുവാന്‍ സാധിച്ചത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സെപ്റ്റിക് മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലവില്‍ രണ്ട് മൊബൈല്‍ യൂണിറ്റുകളാണ് വിവിധ ക്യാമ്പുകളിലും ദുരന്ത നിവാരണ മേഖലയിലുമായി 24 മണിക്കൂറും മാലിന്യസംസ്‌ക്കരണത്തിനായി രംഗത്തുള്ളത്. സേവനം ചെയ്യുന്നത് 6000 ലിറ്റര്‍ സെപ്റ്റിക് മാലിന്യം സംസ്‌കരിക്കുമ്പോള്‍ 15 കിലോ ഖരഅവശിഷ്ടമാണ് ബാക്കിയാവുക. സംസ്‌ക്കരണത്തിന് ശേഷമുള്ള വെള്ളം പൂര്‍ണമായും മാലിന്യമുക്തമായിരിക്കും. ഇത് കൃഷിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുവാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ട്രീറ്റ്‌മെന്റിന് ശേഷം അവശേഷിക്കുന്ന മാലിന്യം കല്‍പ്പറ്റയിലെ ഫെക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എഫ്എസ്ടിപി) യൂണിറ്റിലാണ് നിലവില്‍ സംസ്‌കരിക്കുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.