വെള്ളമുണ്ട എട്ടേനാല് മുണ്ടക്കൽഉന്നതിയിലെ രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മുലപ്പാൽ ശ്വാസകോശത്തിൽ കുരുങ്ങിയത് മൂലമെന്ന് പോ സ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. രാജുവിന്റെയും, ശാന്തയു ടേയും മകനാണ് ഇന്ന് രാവിലെ വീട്ടിൽ വെച്ച് മരിച്ചത്. പിതാവ് പിഞ്ചുകുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പുറംലോകം അറിഞ്ഞത്. മദ്യലഹരിയിലായിരുന്ന രാജു ഇന്നലെ രാത്രി മുഴുവൻ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയിരു ന്നതായും ഇതിനിടയിൽ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെ ന്നുമായിരുന്നു വീട്ടുകാർ പരാതിപ്പെട്ടിരുന്നത്. കുഞ്ഞ് അവശനിലയിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ഉന്നതിയിലെത്തിയ വെള്ളമുണ്ട പോലീസ് കുഞ്ഞിനെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തി ച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ ശരീരത്ത് മുറിവോ പ്രത്യക്ഷ പരിക്കുകളോ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. എന്നാൽ ആരോപണമുയർന്ന പശ്ചാത്തലത്തിൽ രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലൂട്ടുന്നതിനിടയിൽ ശാന്തയെ പല തവണ രാജു മർദിച്ചതായി പരാതിയുണ്ട്. സംഭവത്തെകുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







