ബത്തേരി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയിൽ നിന്നും 40000 രൂപ
കൈക്കൂലി വാങ്ങിയ എസ് ഐ യെ വിജിലൻസ് പിടികൂടി. ബത്തേരി എസ്.ഐ സി.എം സാബുവിനെയാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസ് അറസ്റ്റ് ചെയ്‌തത്. കാപ്പ ചുമത്തി നാട് കടത്തിയ നിരവധി കേസുകളിൽ പ്രതിയായ സനു സാബുവിൽ നിന്നുമാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. കാപ്പ ചുമത്തിയെങ്കിലും കോടതിയിൽ നിന്നും സനുവിന് ജാമ്യം കിട്ടിയിരുന്നു. എന്നാൽ ജാമ്യ വ്യവസ്ഥ പ്രകാരം ബത്തേരി സ്റ്റേഷ നിൽ ആഴ്ചയിൽ മൂന്നുദിവസം സനു ഒപ്പിടണമായിരുന്നു ഇതിനിടയിൽ കേസിൽ ജാമ്യം റദ്ദ് ചെയ്യുന്നതിനായി കോടതിയിൽ റിപ്പോർട്ട് നൽകും എന്ന് ഭിഷണിപ്പെടുത്തിയാണ് എസ്.ഐ പണം ആവശ്യപ്പെട്ടത്. ഫോൺ മുഖാന്തിരം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ മൊബൈലിലൂടെ സംസാരിച്ച കാര്യങ്ങൾ സനു റെക്കോർഡ് ചെയ് ശേ ഷം വിജിലൻസിനെ അറിയിച്ചു. തുടർന്ന് ഇന്ന് വൈകീട്ട് ബത്തേരി പോ ലീസ് കോട്ടേഴ്സിന് സമീപം വെച്ച് വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ 40000 രൂപയുടെ നോട്ട് സനു സാബുവിനെ എൽപ്പിക്കുകയും വിജിലൻസ് പണം സഹിതം സാബുവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്