ബത്തേരി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയിൽ നിന്നും 40000 രൂപ
കൈക്കൂലി വാങ്ങിയ എസ് ഐ യെ വിജിലൻസ് പിടികൂടി. ബത്തേരി എസ്.ഐ സി.എം സാബുവിനെയാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസ് അറസ്റ്റ് ചെയ്‌തത്. കാപ്പ ചുമത്തി നാട് കടത്തിയ നിരവധി കേസുകളിൽ പ്രതിയായ സനു സാബുവിൽ നിന്നുമാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. കാപ്പ ചുമത്തിയെങ്കിലും കോടതിയിൽ നിന്നും സനുവിന് ജാമ്യം കിട്ടിയിരുന്നു. എന്നാൽ ജാമ്യ വ്യവസ്ഥ പ്രകാരം ബത്തേരി സ്റ്റേഷ നിൽ ആഴ്ചയിൽ മൂന്നുദിവസം സനു ഒപ്പിടണമായിരുന്നു ഇതിനിടയിൽ കേസിൽ ജാമ്യം റദ്ദ് ചെയ്യുന്നതിനായി കോടതിയിൽ റിപ്പോർട്ട് നൽകും എന്ന് ഭിഷണിപ്പെടുത്തിയാണ് എസ്.ഐ പണം ആവശ്യപ്പെട്ടത്. ഫോൺ മുഖാന്തിരം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ മൊബൈലിലൂടെ സംസാരിച്ച കാര്യങ്ങൾ സനു റെക്കോർഡ് ചെയ് ശേ ഷം വിജിലൻസിനെ അറിയിച്ചു. തുടർന്ന് ഇന്ന് വൈകീട്ട് ബത്തേരി പോ ലീസ് കോട്ടേഴ്സിന് സമീപം വെച്ച് വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ 40000 രൂപയുടെ നോട്ട് സനു സാബുവിനെ എൽപ്പിക്കുകയും വിജിലൻസ് പണം സഹിതം സാബുവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







