ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ; സംസ്ഥാനത്ത് പകർച്ചവ്യാധികളേറുന്നു, ജനം ആശങ്കയിൽ

തിരുവനന്തപുരം: എലിപ്പനിയടക്കമുള്ള ജന്തുജന്യരോഗങ്ങളുടെ തടവറയായി കേരളം മാറുന്നു. അടുത്തകാലംവരെ കൊതുകുജന്യ രോഗങ്ങളായിരുന്നു ഭീഷണിയെങ്കിലും വൈറസ് വാഹകരായ ജന്തുക്കളും ഭീഷണി വിതയ്ക്കുകയാണ്. മഴക്കാലപൂർവ ശുചീകരണം മിക്ക തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായി നടന്നില്ല. വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗവാഹകരായ പ്രാണികളുടെ പെരുകലിന് വഴിതുറന്നു.

എല്ലാ ജില്ലകളിലുമായി ദിവസവും പതിനായിരത്തിലേറെപ്പേർ പകർച്ചപ്പനിക്ക് ആശുപത്രികളിൽ ചികിത്സ തേടുന്നു. എറണാകുളം ജില്ലയിൽ ചില മേഖലകൾ കേന്ദ്രീകരിച്ച് എച്ച് വൺ എൻ വൺ പടരുന്നു. 11 പേർക്കാണ് ഈ മാസം മാത്രം സംസ്ഥാനത്ത് എച്ച് വൺ എൻ വൺ കാരണം ജീവൻ നഷ്ടമായത്. ഡെങ്കിപ്പനിബാധിച്ച് 105 പേർ എട്ടുമാസത്തിനിടെ മരിച്ചു.

മഹാമാരിയായി മാറാൻ സാധ്യത കല്പിക്കുന്ന രോഗങ്ങളുടെ കൂട്ടത്തിലുള്ള വൈറൽ അണുബാധയാണ് നിപ. സംസ്ഥാനത്ത് പ്രതിരോധ നടപടി കർശനമാക്കിയിട്ടും 2018 മുതൽ തുടർച്ചയായി നിപ തലപൊക്കുന്നുണ്ട്. ഇതോടെ, വർഷം മുഴുവൻ പ്രതിരോധം തീർക്കാനുള്ള കലണ്ടർ തയ്യാറാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അമീബിക് മസ്തിഷ്കജ്വരവും വിവിധ ജില്ലകളിൽ റിപ്പോർട്ടുചെയ്തു. വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളിൽ തലച്ചോർ തിന്നുന്ന അമീബകൾ പെരുകുന്നതാണ് ഭീഷണി.

എലിപ്പനി: ഈ മാസം മാത്രം 50 മരണം

സംസ്ഥാനത്ത് ഈമാസം മാത്രം 50 പേർക്ക് എലിപ്പനികാരണം ജീവൻ നഷ്ടമായെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണക്ക്. ഇക്കൊല്ലം എട്ടുമാസത്തിനിടെ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 225-ലേറെപ്പേർ മരിച്ചു. കഴിഞ്ഞവർഷം ജൂലായിൽ 27 പേർക്കാണ് എലിപ്പനികാരണം ജീവൻ നഷ്ടമായത്. ഒരുവർഷത്തെ മരണമാകട്ടെ 283-ഉം. രോഗബാധ തിരിച്ചറിയാൻ വൈകുന്നതിനാൽ വിദഗ്ധ ചികിത്സ ലഭിക്കാത്തതാണ് രോഗം ഗുരുതരമാക്കുന്നത്.

എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം വീണ് മലിനമായ വെള്ളവുമായുള്ള സമ്പർക്കമാണ് എലിപ്പനിക്കു കാരണം. തൊലിയിലെ മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ ആണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പമുള്ള വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണം.

പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ

മണ്ണും മലിനജലവുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ആഴ്ചയിൽ ഒരിക്കൽ 100 മില്ലീഗ്രാമിന്റെ രണ്ട് ഗുളികയാണ് കഴിക്കേണ്ടത്. എല്ലാ സർക്കാരാശുപത്രികളിലും ഗുളിക സൗജന്യമായി ലഭിക്കും.

മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ വ്യക്തി സുരക്ഷാ ഉപാധികളായ കൈയുറ, മുട്ടു വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കണം. വെള്ളത്തിലിറങ്ങിയാൽ കൈയും കാലും സോപ്പ് ഉപയോഗിച്ച് കഴുകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.