ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ; സംസ്ഥാനത്ത് പകർച്ചവ്യാധികളേറുന്നു, ജനം ആശങ്കയിൽ

തിരുവനന്തപുരം: എലിപ്പനിയടക്കമുള്ള ജന്തുജന്യരോഗങ്ങളുടെ തടവറയായി കേരളം മാറുന്നു. അടുത്തകാലംവരെ കൊതുകുജന്യ രോഗങ്ങളായിരുന്നു ഭീഷണിയെങ്കിലും വൈറസ് വാഹകരായ ജന്തുക്കളും ഭീഷണി വിതയ്ക്കുകയാണ്. മഴക്കാലപൂർവ ശുചീകരണം മിക്ക തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായി നടന്നില്ല. വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗവാഹകരായ പ്രാണികളുടെ പെരുകലിന് വഴിതുറന്നു.

എല്ലാ ജില്ലകളിലുമായി ദിവസവും പതിനായിരത്തിലേറെപ്പേർ പകർച്ചപ്പനിക്ക് ആശുപത്രികളിൽ ചികിത്സ തേടുന്നു. എറണാകുളം ജില്ലയിൽ ചില മേഖലകൾ കേന്ദ്രീകരിച്ച് എച്ച് വൺ എൻ വൺ പടരുന്നു. 11 പേർക്കാണ് ഈ മാസം മാത്രം സംസ്ഥാനത്ത് എച്ച് വൺ എൻ വൺ കാരണം ജീവൻ നഷ്ടമായത്. ഡെങ്കിപ്പനിബാധിച്ച് 105 പേർ എട്ടുമാസത്തിനിടെ മരിച്ചു.

മഹാമാരിയായി മാറാൻ സാധ്യത കല്പിക്കുന്ന രോഗങ്ങളുടെ കൂട്ടത്തിലുള്ള വൈറൽ അണുബാധയാണ് നിപ. സംസ്ഥാനത്ത് പ്രതിരോധ നടപടി കർശനമാക്കിയിട്ടും 2018 മുതൽ തുടർച്ചയായി നിപ തലപൊക്കുന്നുണ്ട്. ഇതോടെ, വർഷം മുഴുവൻ പ്രതിരോധം തീർക്കാനുള്ള കലണ്ടർ തയ്യാറാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അമീബിക് മസ്തിഷ്കജ്വരവും വിവിധ ജില്ലകളിൽ റിപ്പോർട്ടുചെയ്തു. വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളിൽ തലച്ചോർ തിന്നുന്ന അമീബകൾ പെരുകുന്നതാണ് ഭീഷണി.

എലിപ്പനി: ഈ മാസം മാത്രം 50 മരണം

സംസ്ഥാനത്ത് ഈമാസം മാത്രം 50 പേർക്ക് എലിപ്പനികാരണം ജീവൻ നഷ്ടമായെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണക്ക്. ഇക്കൊല്ലം എട്ടുമാസത്തിനിടെ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 225-ലേറെപ്പേർ മരിച്ചു. കഴിഞ്ഞവർഷം ജൂലായിൽ 27 പേർക്കാണ് എലിപ്പനികാരണം ജീവൻ നഷ്ടമായത്. ഒരുവർഷത്തെ മരണമാകട്ടെ 283-ഉം. രോഗബാധ തിരിച്ചറിയാൻ വൈകുന്നതിനാൽ വിദഗ്ധ ചികിത്സ ലഭിക്കാത്തതാണ് രോഗം ഗുരുതരമാക്കുന്നത്.

എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം വീണ് മലിനമായ വെള്ളവുമായുള്ള സമ്പർക്കമാണ് എലിപ്പനിക്കു കാരണം. തൊലിയിലെ മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ ആണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പമുള്ള വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണം.

പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ

മണ്ണും മലിനജലവുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ആഴ്ചയിൽ ഒരിക്കൽ 100 മില്ലീഗ്രാമിന്റെ രണ്ട് ഗുളികയാണ് കഴിക്കേണ്ടത്. എല്ലാ സർക്കാരാശുപത്രികളിലും ഗുളിക സൗജന്യമായി ലഭിക്കും.

മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ വ്യക്തി സുരക്ഷാ ഉപാധികളായ കൈയുറ, മുട്ടു വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കണം. വെള്ളത്തിലിറങ്ങിയാൽ കൈയും കാലും സോപ്പ് ഉപയോഗിച്ച് കഴുകണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.