തിരുവനന്തപുരം : ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനായി സപ്ളൈകോയ്ക്ക് സർക്കാർ 500 കോടി രൂപ അനുവദിച്ചു. കിറ്റ് വിതരണം സുഗമമാക്കാനാണ് നടപടി. ഡിസംബർ ആദ്യ വാരം തന്നെ ക്രിസ്തുമസ് സ്പെഷ്യൽ കിറ്റ് എത്തിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
സെപ്തംബർ, ഒക്ടോബർ, നവംബർ മാസത്തെ കിറ്റ് വിതരണത്തിന് 368.4 കോടി രൂപ വീതം 1105 കോടിയും ഡിസംബർ മാസത്തെ കിറ്റ് വിതരണത്തിനുള്ള 489 കോടി രൂപയും ഉൾപ്പെടെ 1594 കോടിയാണ് ആകെ സൗജന്യ കിറ്റ് വിതരണത്തിനുള്ള ചെലവ്.
കൊവിഡിന്‍റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന സർക്കാർ സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഒാണം വരെ തീരുമാനിച്ച കിറ്റ് വിതരണം പിന്നീട് ഡിസംബർ വരെ നീട്ടിയിരുന്നു. നിലവിൽ നവംബർ മാസത്തെ കിറ്റ് വിതരണം പുരോഗമിക്കുകയാണ്.
ഒക്ടോബറിലെ കിറ്റ് വാങ്ങാത്തവർക്ക് ഇൗ മാസം 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഡിസംബർ ആദ്യ വാരം തന്നെ ക്രിസ്തുമസ് കിറ്റ് വിതരണത്തിനായി റേഷൻ കടകളിൽ എത്തിക്കാനാണ് സർക്കാർ ശ്രമം. മാസ്കും തുണി സഞ്ചിയും ഉൾപ്പെടുന്ന പ്രത്യേക കിറ്റാണ് ക്രിസ്തുമസിന് നൽകുന്നത്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ