വെള്ളാരംകുന്ന് വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസന്റെ വിയോഗത്തിൽ ശ്രുതിയെ ചേർത്ത് പിടിച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, ഈ ദുഃഖത്തിൽ ഒറ്റയ്ക്കല്ല എന്ന് ശ്രുതി അറിയണം എന്നും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. താനും പ്രിയങ്കയും ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പ് സന്ദർശിച്ചപ്പോൾ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടപ്പോൾ ശ്രുതിയുടെ സഹനത്തിന്റെ ശക്തി തിരിച്ചറിഞ്ഞതാണ്. ആ നഷ്ടത്തിലും അവൾ ഉയർത്തിയ പ്രതിരോധവും ധീരതയും മറ്റുള്ളവർ പറഞ്ഞു ഞാൻ മനസ്സിലാക്കിയതാണ്. പ്രതിശ്രുത വരന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ രാഹുൽ ഗാന്ധി ശ്രുതിയുടെ ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കട്ടെയെന്നും അചഞ്ചലമായ ധീരത ഈ ഘട്ടവും മറികടക്കുവാനുള്ള ശക്തി നൽകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഒറ്റക്കാലിൽ ഇരുപത് സെക്കൻഡ് നിൽക്കാൻ കഴിയുമോ? തലച്ചോറ് എന്നും ചെറുപ്പമായിരിക്കും!
പ്രായമാകുന്ന ആളുകളിൽ എഴുപത് വയസാകുമ്പോഴേക്കും ഓർമശക്തി കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്. ഇത് ഏകദേശം അറുപത്തേഴ് ശതമാനത്തോളം വരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന പഠനം







