ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ല; ഭര്‍ത്താവും അജ്മലും ട്രാപ്പില്‍പ്പെടുത്തിയെന്ന് അമ്മ സുരഭി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെzx കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ലെന്നും ഭര്‍ത്താവ് അഭീഷിന്റെയും കേസില്‍ പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിതെന്നും അമ്മ പറഞ്ഞു. അഭീഷ് ശ്രീക്കുട്ടിയെ നിരന്തരം ശല്യം ചെയ്യുമായിരുന്നുവെന്നും സുരഭി പറഞ്ഞു.

‘ശ്രീക്കുട്ടിയെ സേലത്തെത്തി അഭീഷ് ഒരുപാട് ശല്യം ചെയ്തിരുന്നു. പരീക്ഷയെഴുതാതിരിക്കാന്‍ ഒരുപാട് ഉപദ്രവിച്ചു. തേജോവദം ചെയ്തു. ശ്രീക്കുട്ടി മദ്യപിക്കാറില്ല, ലഹരി ഉപയോഗിക്കാറില്ല, അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ കാണണ്ടേ. ഞാന്‍ പറയുന്നത് കള്ളമാണെന്നാണ് അഭീഷ് പറയുന്നത്,’ സുരഭി പറഞ്ഞു. അഭീഷുമായുള്ള വിവാഹമോചനം നടന്നിട്ടില്ലെന്നും കേസ് കോടതിയിലാണുള്ളതെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. ശ്രീക്കുട്ടിയെ പഠിപ്പിച്ചത് കുടുംബമാണെന്നും ശ്രീക്കുട്ടിക്ക് വേണ്ടി സേലത്ത് വീടെടുത്ത് താമസിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

‘എന്റെ വീട്ടിലിരുന്നാണ് ശ്രീക്കുട്ടി പഠിച്ചു കൊണ്ടിരുന്നത്. അവളുടെ സ്വഭാവത്തിലൊന്നും മാറ്റം വന്നിരുന്നില്ല. അഭീഷ് പറയുന്നത് കള്ളമാണ്,’ സുരഭി വ്യക്തമാക്കി. ജൂലൈ 25നാണ് ശ്രീക്കുട്ടിയെ അവസാനമായി കാണുന്നതെന്നും ആ സമയത്ത് ശരീരത്തില്‍ ആഭരണമുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. അജ്മലിനെ അറിയില്ലെന്നും അപകടത്തിന് ശേഷം ടിവിയിലൂടെയാണ് കാണുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അജ്മല്‍ സീരിയലില്‍ സംവിധായകനാണെന്ന് പറയുന്നു. അഭീഷിന് സീരിയലുമായി ബന്ധമുണ്ട്. അങ്ങനെയെങ്കില്‍ അഭീഷും അജ്മലും തമ്മില്‍ ബന്ധമുണ്ടെന്നും സുരഭി പറഞ്ഞു.

‘മദ്യം അജ്മല്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണോയെന്ന് അറിയില്ല. പൊലീസ് അന്വേഷിക്കട്ടെ. സത്യം പുറത്ത് കൊണ്ടുവരണം. എത്രയോ വര്‍ഷമായി അഭീഷ് ശ്രീക്കുട്ടിയെ തേജോവദം ചെയ്യുന്നു. അഭീഷും അജ്മലും കുട്ടിയെ ട്രാപ്പില്‍ പെടുത്തുകയായിരുന്നു,’ സുരഭി കൂട്ടിച്ചേര്‍ത്തു.
എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായെന്നായിരുന്നു അഭീഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം മാതാപിതാക്കളാണെന്നും അഭീഷ് പറഞ്ഞിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.