ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ല; ഭര്‍ത്താവും അജ്മലും ട്രാപ്പില്‍പ്പെടുത്തിയെന്ന് അമ്മ സുരഭി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെzx കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ലെന്നും ഭര്‍ത്താവ് അഭീഷിന്റെയും കേസില്‍ പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിതെന്നും അമ്മ പറഞ്ഞു. അഭീഷ് ശ്രീക്കുട്ടിയെ നിരന്തരം ശല്യം ചെയ്യുമായിരുന്നുവെന്നും സുരഭി പറഞ്ഞു.

‘ശ്രീക്കുട്ടിയെ സേലത്തെത്തി അഭീഷ് ഒരുപാട് ശല്യം ചെയ്തിരുന്നു. പരീക്ഷയെഴുതാതിരിക്കാന്‍ ഒരുപാട് ഉപദ്രവിച്ചു. തേജോവദം ചെയ്തു. ശ്രീക്കുട്ടി മദ്യപിക്കാറില്ല, ലഹരി ഉപയോഗിക്കാറില്ല, അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ കാണണ്ടേ. ഞാന്‍ പറയുന്നത് കള്ളമാണെന്നാണ് അഭീഷ് പറയുന്നത്,’ സുരഭി പറഞ്ഞു. അഭീഷുമായുള്ള വിവാഹമോചനം നടന്നിട്ടില്ലെന്നും കേസ് കോടതിയിലാണുള്ളതെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. ശ്രീക്കുട്ടിയെ പഠിപ്പിച്ചത് കുടുംബമാണെന്നും ശ്രീക്കുട്ടിക്ക് വേണ്ടി സേലത്ത് വീടെടുത്ത് താമസിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

‘എന്റെ വീട്ടിലിരുന്നാണ് ശ്രീക്കുട്ടി പഠിച്ചു കൊണ്ടിരുന്നത്. അവളുടെ സ്വഭാവത്തിലൊന്നും മാറ്റം വന്നിരുന്നില്ല. അഭീഷ് പറയുന്നത് കള്ളമാണ്,’ സുരഭി വ്യക്തമാക്കി. ജൂലൈ 25നാണ് ശ്രീക്കുട്ടിയെ അവസാനമായി കാണുന്നതെന്നും ആ സമയത്ത് ശരീരത്തില്‍ ആഭരണമുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. അജ്മലിനെ അറിയില്ലെന്നും അപകടത്തിന് ശേഷം ടിവിയിലൂടെയാണ് കാണുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അജ്മല്‍ സീരിയലില്‍ സംവിധായകനാണെന്ന് പറയുന്നു. അഭീഷിന് സീരിയലുമായി ബന്ധമുണ്ട്. അങ്ങനെയെങ്കില്‍ അഭീഷും അജ്മലും തമ്മില്‍ ബന്ധമുണ്ടെന്നും സുരഭി പറഞ്ഞു.

‘മദ്യം അജ്മല്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണോയെന്ന് അറിയില്ല. പൊലീസ് അന്വേഷിക്കട്ടെ. സത്യം പുറത്ത് കൊണ്ടുവരണം. എത്രയോ വര്‍ഷമായി അഭീഷ് ശ്രീക്കുട്ടിയെ തേജോവദം ചെയ്യുന്നു. അഭീഷും അജ്മലും കുട്ടിയെ ട്രാപ്പില്‍ പെടുത്തുകയായിരുന്നു,’ സുരഭി കൂട്ടിച്ചേര്‍ത്തു.
എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായെന്നായിരുന്നു അഭീഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം മാതാപിതാക്കളാണെന്നും അഭീഷ് പറഞ്ഞിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.