രാജ്യത്തെ ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ച്‌ നാഷണല്‍ ഹൈ സ്പീഡ് റെയ്ല്‍ കോര്‍പ്പറേഷൻ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ച്‌ നാഷണല്‍ ഹൈ സ്പീഡ് റെയ്ല്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്‌ആര്‍എസ് സി എല്‍). വ്യാഴാഴ്ച അഹമ്മദാബാദ് – മുംബൈ ബുള്ള് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 24,000 കോടി രൂപയ്ക്കുള്ള കരാറിലാണ് ഒപ്പു വെച്ചത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ രാജ്യത്തെ വമ്ബന്മാരായ ലാര്‍സന്‍ ആന്റ് ടര്‍ബോയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കരാറാണ് ഇത്.

ഗുജറാത്തിലെ വ്യാപി മുതല്‍ വഡോദര വരെയുള്ള ജോലികളാണ് എല്‍ ആന്റ് ടി ചെയ്യുക. 325 കിലോ മീറ്ററില്‍ സൂറത്ത്, ഭറുച്ച്‌, സൂറത്ത് വ്യാപാരശാല, വാപി, ബില്ലിമോറ എന്നിങ്ങനെ നാലു സ്‌റ്റേഷനുകള്‍, 14 പാലങ്ങള്‍, 42 റോഡ് ക്രോസിംഗുകള്‍, ആറ് റെയില്‍വേ ക്രോസിംഗ്, ഒരു ടണല്‍ എന്നിവ ഇതിലുണ്ടാകും.ഗുജറാത്തിനെയും മഹാരാഷ്ട്രയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 508 കിലോ മീറ്റര്‍ ദൂരത്തിലാണ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ വരുന്നതെന്ന കമ്ബനിയുടെ പ്രസ്താവനയില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ കാലതാമസം വരുന്നതിനാല്‍ ഗുജറാത്തിലെ ജോലികളുമായി മുമ്ബോട്ട് കൊണ്ടുപോകാനാകുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി എന്‍എച്ച്‌ആര്‍എസ് സി എല്ലിനോട് ആരാഞ്ഞിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മഹാരാഷ്ട്രയില്‍ പണി താമസിപ്പിക്കുന്നത്. ഇത്തരം ഒരു വമ്ബന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതി സമയത്ത് നടക്കാന്‍ സാമ്ബത്തീക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് നേരത്തേ ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി പറഞ്ഞിരുന്നു.

ജാപ്പനീസ് സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് എത്തപ്പെടും എന്നത് മാത്രമല്ല ഇടനാഴികള്‍ ഉള്‍പ്പെടെയുള്ള വികസനങ്ങള്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കുമെന്നും പറഞ്ഞു. ആദ്യത്തെ സംരംഭം വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ മറ്റ് ഏഴു റൂട്ടുകളില്‍ കൂടി സര്‍ക്കാര്‍ ഇത്തരം ട്രെയിനുകളുടെ കാര്യം പരിഗണിക്കുമെന്നാണ് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ തങ്ങളുടെ ആള്‍ക്കാരെ സ്ഥലത്തേക്ക് അയച്ച്‌ ജോലി ആരംഭിക്കുമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്ബനി വ്യക്തമാക്കി. നാലു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കണമെന്നാണ് കരാറില്‍ പറയുന്നത്.

ഓൺലൈൻ ടാക്സികൾ തടയൽ; പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസം, ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ

ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസമാണെന്നും ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് ഇ (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന്

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം

ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന് പാലം

വാരാമ്പറ്റ ഹൈസ്‌കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.