രാജ്യത്തെ ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ച്‌ നാഷണല്‍ ഹൈ സ്പീഡ് റെയ്ല്‍ കോര്‍പ്പറേഷൻ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ച്‌ നാഷണല്‍ ഹൈ സ്പീഡ് റെയ്ല്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്‌ആര്‍എസ് സി എല്‍). വ്യാഴാഴ്ച അഹമ്മദാബാദ് – മുംബൈ ബുള്ള് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 24,000 കോടി രൂപയ്ക്കുള്ള കരാറിലാണ് ഒപ്പു വെച്ചത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ രാജ്യത്തെ വമ്ബന്മാരായ ലാര്‍സന്‍ ആന്റ് ടര്‍ബോയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കരാറാണ് ഇത്.

ഗുജറാത്തിലെ വ്യാപി മുതല്‍ വഡോദര വരെയുള്ള ജോലികളാണ് എല്‍ ആന്റ് ടി ചെയ്യുക. 325 കിലോ മീറ്ററില്‍ സൂറത്ത്, ഭറുച്ച്‌, സൂറത്ത് വ്യാപാരശാല, വാപി, ബില്ലിമോറ എന്നിങ്ങനെ നാലു സ്‌റ്റേഷനുകള്‍, 14 പാലങ്ങള്‍, 42 റോഡ് ക്രോസിംഗുകള്‍, ആറ് റെയില്‍വേ ക്രോസിംഗ്, ഒരു ടണല്‍ എന്നിവ ഇതിലുണ്ടാകും.ഗുജറാത്തിനെയും മഹാരാഷ്ട്രയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 508 കിലോ മീറ്റര്‍ ദൂരത്തിലാണ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ വരുന്നതെന്ന കമ്ബനിയുടെ പ്രസ്താവനയില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ കാലതാമസം വരുന്നതിനാല്‍ ഗുജറാത്തിലെ ജോലികളുമായി മുമ്ബോട്ട് കൊണ്ടുപോകാനാകുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി എന്‍എച്ച്‌ആര്‍എസ് സി എല്ലിനോട് ആരാഞ്ഞിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മഹാരാഷ്ട്രയില്‍ പണി താമസിപ്പിക്കുന്നത്. ഇത്തരം ഒരു വമ്ബന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതി സമയത്ത് നടക്കാന്‍ സാമ്ബത്തീക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് നേരത്തേ ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി പറഞ്ഞിരുന്നു.

ജാപ്പനീസ് സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് എത്തപ്പെടും എന്നത് മാത്രമല്ല ഇടനാഴികള്‍ ഉള്‍പ്പെടെയുള്ള വികസനങ്ങള്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കുമെന്നും പറഞ്ഞു. ആദ്യത്തെ സംരംഭം വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ മറ്റ് ഏഴു റൂട്ടുകളില്‍ കൂടി സര്‍ക്കാര്‍ ഇത്തരം ട്രെയിനുകളുടെ കാര്യം പരിഗണിക്കുമെന്നാണ് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ തങ്ങളുടെ ആള്‍ക്കാരെ സ്ഥലത്തേക്ക് അയച്ച്‌ ജോലി ആരംഭിക്കുമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്ബനി വ്യക്തമാക്കി. നാലു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കണമെന്നാണ് കരാറില്‍ പറയുന്നത്.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.