ലുലു ഗ്രൂപ്പ് – കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ: പുതുമുഖങ്ങൾക്കും അപേക്ഷിക്കാം

ലുലു ഗ്രൂപ്പിലേക്ക് കേരളത്തിൽ നിരവധി നിയമങ്ങൾ നടക്കുന്നു. ലുലുവിൻ്റെ കൊട്ടിയം, തിരുവനന്തപുരം സ്ഥാപനങ്ങളിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ്. വിവിധ കാറ്റഗറികളിലായി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുത്ത് ജോലി നേടാം.

തസ്‌തിക: കാഷ്യർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, ബുച്ചർ, ഫിഷ് മോങ്കർ, സൂപ്പർവൈസർ, ഷെഫ്, ഡിസിഡിപി, ഹെൽപ്പർ, പാക്കർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.

ക്യാഷർ പ്ലസ് ടു, ബി.കോം, പ്രവർത്തനപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. കാഷ്യർ പോസ്റ്റിൽ പ്രായപരിധി 30 വയസ്സിന് താഴെയായിരിക്കണം.
സെയിൽസ്മാൻ/സെയിൽസ് വുമൺ പ്രായപരിധി 25 വയസ്. എസ് എസ് എൽ സി/എച്ച് എസ് സി യോഗ്യതയുള്ളവരായിരിക്കണം. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
ബുച്ചർ/ഫിഷ് മോങ്കർ ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തനം പരിചയമുണ്ടായിരിക്കണം. പ്രായപരിധിയോ മറ്റ് യോഗ്യതകളൊന്നും വിജ്ഞാപനത്തിൽ വ്യക്തമായിട്ടില്ല.
സെക്യുരിറ്റി/ഗാർഡ് (മെയിൽ & ഫീമെയിൽ) സെക്യുരിറ്റി മേഖലയിൽ 1 മുതൽ 7 വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സൂപ്പർവൈസർ പ്രായപരിധി 25-35 വയസ്സ്. (ക്യാഷ് സൂപ്പർവൈസർ, ചിൽഡ് ആൻഡ് ഡയറി, ഗ്രോസറി ഫുഡ്, ഗ്രോസറി നോൺഫുഡ്, റോസ്റ്ററി, ഹൗസ് ഹോൾഡ്, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കൽ, മൊബൈൽ, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ടെക്‌സ്റ്റൈൽ പാദരക്ഷകൾ. ഈ വിഭാഗങ്ങളിലാണ് സൂപ്പർവൈസർമാരെ ആവശ്യമുള്ളത്.) ഒന്ന് മുതൽ മൂന്നുവർഷം വരെയെങ്കിലും പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
കമ്മിസ്/ഷെഫ് ഡി പാർട്ടി / ഡിസിഡിപി സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനെൻ്റൽ, ചൈനീസ്, അറബിക്, മിഠായി, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ മേക്കർ, സാൻഡ്വിച്ച് മേക്കർ, പിസ്സ മേക്കർ, പേസ്റ്റി, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, പ്രാദേശിക പരമ്ബരാഗത ലഘുഭക്ഷണ നിർമ്മാണം, തുടങ്ങിയ വിഭാഗങ്ങളിൽ ഒഴിവ്.ബി എച്ച് എം അല്ലെങ്കിൽ പ്രസക്തമായ അനുഭവം ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.
ഹെൽപ്പർ/ പാക്കർ ഫ്രഷേഴ്സിനും അപേക്ഷിക്കും. അതിന് അപ്പുറം മറ്റ് യോഗ്യതകൾ വിജ്ഞാപനം ആവശ്യപ്പെട്ടിട്ടില്ല.
ഇൻ്റർവ്യൂ: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 15-ാം തീയതി കൊട്ടിയം, ശ്രീനാരായണ പോളിടെക്നിക്കിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. സിവി, മറ്റ് യോഗ്യത സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതണം. രാവിലെ 830 മുതൽ 4 മണി. അഭിമുഖം

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും

ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 48,383.83 കോടി

വി എസിന്റെ ഓര്‍മയ്ക്ക്; 20 കോടി രൂപയുടെ സെന്റര്‍ സ്ഥാപിക്കും

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ രം​ഗത്ത് വൻ മാറ്റം, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളം പുതിയ പാതയില്‍ കുതിക്കുകയാണ് എന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് ന്യൂ

സിസ്റ്റർ സെലിൻ കുത്തുകല്ലേലിന് ആദരം

മൂന്ന് പതിറ്റാണ്ടിലേറെയായി സ്വജീവിതം ആതുര ശുശ്രൂഷക്കായി സ്വയം സമർപ്പണംചെയ്ത അനേകായിരങ്ങൾക്ക് താങ്ങും തണലും കരുതലും കരുത്തുമായി നിലകൊണ്ട് മനുഷ്യ സ്നേഹത്തിൻ്റെ മഹനീയ മാതൃകയായ വയനാടിൻ്റെ മദർ തെരേസയായി അറിയപ്പെടുന്ന റവ. സിസ്റ്റർ സെലിനെ ഗാന്ധിജി

റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ ഹൈലൈറ്റ്; സംസ്ഥാന ബജറ്റിലെ അഞ്ച് ജനപ്രിയ പ്രഖ്യാപനങ്ങള്‍

1. ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വര്‍ധനവ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കും 1000 രൂപ കൂട്ടി. അങ്കണ്‍വാടി ഹെൽപ്പൽമാർക്ക് 500

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.