ടോയ്‌ലറ്റിൽ ഫോൺ കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക; രോഗവുമായിട്ടാവാം തിരിച്ചിറങ്ങുന്നത്

പോകുന്നിടത്തെല്ലാം ഫോണ്‍കൊണ്ടുപോവുക എന്നത് നമ്മുടെയെല്ലാം ശീലമായിക്കഴിഞ്ഞു, അതിപ്പോള്‍ ശുചിമുറിയിലായാലും. എത്രനേരം വേണമെങ്കിലും ഫോണുമായി ടോയ്‌ലറ്റ് സീറ്റിലിരിക്കാൻ പലര്‍ക്കും ഒരുമടിയും ഇല്ല. എന്നാല്‍ ഫോണ്‍ കൊണ്ട് ശുചിമുറിയില്‍ പോകുന്നത് അത്ര നല്ല കാര്യമല്ല. ശ്രദ്ധിച്ചോളു, വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ശുചിമുറി എത്രയൊക്കെ വൃത്തിയാക്കിയാലും പൂർണ്ണമായും അണുവിമുക്തമാകില്ല. ഈ അണുക്കള്‍ അപകടകാരികളാണെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നിട്ടും ഫോണുമായി ടോയ്‌ലറ്റിലേയ്ക്ക് പോകാൻ ആളുകൾക്ക് മടിയില്ല. ഗെയിം കളിക്കാനും യൂട്യൂബ് വീഡിയോകള്‍ കാണാനും റീല്‍സ് കാണാനും ഒക്കെ ബാത്ത് റും മികച്ച ഇടമായിട്ടാണ് പലരും കാണുന്നത്.

പൈല്‍സും മലബന്ധവും

ബാത്ത്‌റൂമില്‍ ഫോണുമായി ധാരാളം സമയം ചിലവഴിക്കുന്നത് പൈല്‍സും മലബന്ധവും ഉണ്ടാകാന്‍ കാരണമാകുന്നു. വേദനാജനകമായ ഈ പൈല്‍സ് മലമൂത്രവിസര്‍ജ്ജനവും വേദനാജനകമാക്കുന്നു. ടോയ്‌ലറ്റില്‍ ധാരാളം സമയം ഫോണുമായിരിക്കുന്നത് മലായശത്തിനും മലദ്വാരത്തിനും ചുറ്റുമുള്ള രക്തക്കുഴലുകളില്‍ അമിതമായ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. കാലക്രമേണ ആവര്‍ത്തിച്ച് ലഭിക്കുന്ന ഈ സമ്മര്‍ദ്ദം ഇത് ഹെമറോയ്ഡ് അല്ലെങ്കില്‍ പൈല്‍സിലേക്ക് വഴിതെളികുന്നു. പൈല്‍സ് ബാധിച്ചിട്ടുള്ള പലരും ടോയ്‌ലറ്റില്‍30-45 മിനിറ്റ് സമയം ചെലവഴിക്കുന്നവരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍

ഫോണുമായി ടോയ്‌ലറ്റ് സീറ്റില്‍ കുനിഞ്ഞിരിക്കുന്നത് കഴുത്തുവേദനയ്ക്കും പുറംവേദനയ്ക്കും കാരണമാകാറുണ്ട്. ശുചിമുറി വളരെ കുറച്ച് സമയം ചെലവഴിക്കേണ്ടയിടമാണ്. അത് ഡിജിറ്റല്‍ ഇടങ്ങളിൽ ചെലവഴിക്കാനുള്ള സമയമാക്കി മാറ്റുമ്പോള്‍ സ്‌ക്രീന്‍ സമയം കൂട്ടുകയും അത് ഭാവിയില്‍ വിരസതയിലേക്കും മടിയിലേക്കും നയിക്കുകയും, ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഫോണ്‍ മാത്രമല്ല പത്രവും പുസ്തകവും ഒന്നും ശുചിമുറിയില്‍ കൊണ്ടുപോകുന്നതും നല്ലതല്ല.

എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു.

അമ്പലവയൽ: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു. കേരള ജനതയുടെ സാമുദായിക സമുദ്ധാരണത്തിന് നേതൃത്വം നൽകിയ സമസ്തയുടെ അന്തരാഷ്ട്ര സമ്മേളനം വൻ വിജയമാക്കാൻ

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ് വിരമിച്ചു.

25 വർഷത്തെ സേവനത്തിന് ശേഷം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ് സർവ്വീസിൽ നിന്നും വിരമിച്ചു. ആരോഗ്യ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസറായി 2025 മാര്‍ച്ചിലാണ് അദ്ദേഹം ചാർജെടുത്തത്. 2000 നവംബർ 23

ശ്രേയസ് സൗജന്യ സ്തനാർബുദ പരി ശോധന ക്യാമ്പും,ലോക പുരുഷ ദിനാചരണവും നടത്തി.

മൂലങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ്അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല

സ്പന്ദനം :ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്പന്ദനം ഹൃദ് രോഗ നിർണ്ണയ പരിശോധനയും

പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്

കൂത്താട്ടുകുളം (കൊച്ചി)∙ ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന്

ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല

സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.