'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി' -മെസ്സിക്ക് ആദരവുമായി ഫിഫ
അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിനെയും ഫുട്ബോള്‍ ലോകത്ത് ഉണ്ടാക്കിയ ശാശ്വതമായ സ്വാധീനത്തെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മെസ്സി തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഓഗസ്റ്റ് 8-ന് അന്തരിച്ച പിതാവ് ഹോര്‍ഹെ മെസ്സിയുടെ വേര്‍പാടും ഈ തീരുമാനം കൈക്കൊള്ളുന്നതില്‍ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്‍ഫാന്റിനോ മെസ്സിയുടെ കുപ്പായമഴിക്കുന്ന തീരുമാനത്തോട് പ്രതികരിച്ചത്. 2022 ലോകകപ്പ് വിജയം, അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഗോളുകളും നേടിയ താരം എന്നീ നേട്ടങ്ങളെ എടുത്തുപറഞ്ഞ ഇന്‍ഫാന്റിനോ മെസ്സിയുടെ കളിക്കളത്തിലെ മികവിനെ ആദരിച്ചു. 'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാവുകയും ഈ മനോഹരമായ കളിയെ പുനര്‍നിര്‍വ്വചിക്കുകയും ചെയ്ത അസാധാരണമായ അന്താരാഷ്ട്ര കരിയറിന് അഭിനന്ദനങ്ങള്‍ ലയണല്‍ മെസ്സി. 2022-ലെ ഫിഫ ലോകകപ്പ് വിജയി, അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഗോളുകളും നേടിയ താരം, കൂടാതെ ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ചരിത്രത്തിലെ റെക്കോര്‍ഡിന് ഉടമ! നിങ്ങളുടെ മാന്ത്രിക കഴിവുകളുംളിളിമയും എന്നും ഓര്‍മ്മിക്കപ്പെടും' -എന്ന് ഇന്‍ഫാന്റിനോ കുറിച്ചു.
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കും; തുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു.
തിരുവനന്തപുരം :ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചു. ഇതോടെഎവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത, കമ്പനികൾ തമ്മിലുള്ള മത്സരം എന്നിവ പരിഗണിച്ചായിരിക്കും വിമാനക്കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്തുന്നത്. കൂടുതൽ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയേറെയാണ്.പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി ഉയർന്നതാണ് ഇന്ധനവില വർധിക്കാൻ പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിനോട് അടുത്തെത്തിയത് ഇന്ധന സംസ്കരണ ചെലവുകളിൽ വലിയ വർധനവുണ്ടാക്കിയെന്ന് എണ്ണക്കമ്പനികൾ പറയുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 35 മുതൽ 40 ശതമാനം വരെ ഇന്ധനച്ചെലവാണ്. അതിനാൽ വിമാന ഇന്ധനവിലയിലുണ്ടാകുന്ന വർധനവ് കമ്പനികളുടെ നടത്തിപ്പിനെ നേരിട്ട് ബാധിക്കും.
ക്ലീനിങ് സ്റ്റാഫ് നിയമനം
പേരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം തരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ താമസിക്കുന്ന പഞ്ചായത്തിന്റെ വിവരങ്ങൾ, ഫോൺ നമ്പര്‍, ഫോട്ടോ പതിച്ച ബയോഡാറ്റ, അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും പകർപ്പുമായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് പേരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 9747016282, 9605516407
ഗതാഗത നിയന്ത്രണം
കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ബീനാച്ചി-പനമരം റോഡിലെ മാത്തൂർ പ്രദേശത്തു റോഡ് കോൺക്രീറ്റിംഗ് പ്രവൃത്തി പുരോഗമിക്കുന്നതിനാൽ നീർവാരം റോഡ് ജംഗ്ഷൻ മുതൽ നെല്ലിയമ്പം റോഡ് ജംഗ്ഷൻ വരെയുള്ള വാഹന ഗതാഗതം പൂർണമായും നിയന്ത്രിച്ചു. ബത്തേരിയിൽ നിന്നും പനമരം ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ നെല്ലിയമ്പം റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
എം.ബി.എ സ്പോട്ട് അഡ്മിഷൻ
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) യിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ 7,8,9 തീയതികളിൽ രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. പ്രവേശന പരീക്ഷ സ്കോർ ആവശ്യമില്ല. ഫോൺ : 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50 പൈസയുമായി. കൊച്ചിയിൽ ഒരു സിലിണ്ടറിന് ഇനി 2,783 രൂപ 50 പൈസ നൽകണം. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കും നേരിയ അയവ് വന്നതിനെ തുടർന്ന് നേരത്തെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ് ഇപ്പോൾ വീണ്ടും വർധനയുണ്ടായിരിക്കുന്നത്. മാസാരംഭത്തിലെ വിലവർധന ഹോട്ടലുകൾ, ഭക്ഷ്യോൽപ്പന്ന-ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, തട്ടുകടകൾ, ബേക്കറികൾ, കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് അധിക ബാധ്യതയാകും.വാണിജ്യ സിലിണ്ടർ വില തുടർച്ചയായി ഉയരുന്നത് ഭക്ഷ്യമേഖലയെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ധനച്ചെലവ് വർധിക്കുന്നതോടെ ഹോട്ടൽ ഭക്ഷണത്തിന്റെയും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. നേരത്തെയുണ്ടായ തുടർച്ചയായ വിലവർധനയെ തുടർന്ന് ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടേണ്ടി വന്നിരുന്നു.
സമഗ്ര ശിക്ഷാ ജില്ലാ-ബ്ലോക്ക് ഓഫീസുകളിൽ നിയമനം
വയനാട് സമഗ്ര ശിക്ഷ കേരളം വയനാട് ജില്ലാ പ്രോജക്ട് ഓഫീസിലേക്കും ബി.ആർ.സി കളിലേക്കും കരാർ അടിസ്ഥാനത്തിൽ സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, എം.ഐ. എസ് കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻ്റൻ്റ്, ഡ്രൈവർ, ഓഫീസ് അറ്റൻ്റൻ്റ്, നൈറ്റ് വാച്ച്മാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ എസ്.എസ്.കെ വയനാടിൻ്റെ http://ssawayanad.wordpress.com എന്ന ബ്ലോഗിലും എസ്.എസ്.കെ. ജില്ലാ-ബി.ആർ.സി ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. ഫോൺ- 04936-203338.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ദ്വാരക ഐടിസി, പാസ്റ്ററൽ സെൻറർ ട്രാൻസ്ഫോർമർ പരിധി, നടാഞ്ചേരി ഭാഗം എന്നിവിടങ്ങളിൽ നാളെ (സെപ്റ്റംബര്‍ രണ്ട്) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. എല്‍ ടി ടച്ചിങ് പ്രവർത്തികള്‍ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ അരമ്പെട്ട കുന്നു, അരിച്ചാലിൽ കവല, കുഴിവയൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (സെപ്റ്റംബര്‍ രണ്ട്) രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.
എച്ച്.എസ്.ജി സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാതല ക്യാമ്പ് സംഘടിപ്പിച്ചു
കേണിച്ചിറ: ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എച്ച്.എസ്.ജി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ വയനാട് ജില്ലാതല ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 70 വിദ്യാർഥികൾ പങ്കെടുത്തു. കോഴിക്കോട് അൽ ഫറൂഖ് സ്കൂളിലെ വിദ്യാർഥികളും ക്യാമ്പിൽ പങ്കാളികളായി.എച്ച്.എസ്.ജി സ്കൗട്ട് ആൻഡ് ഗൈഡ്സ് നാഷണൽ ഓർഗനൈസർ കെ.എസ്. ചൗഹാനും സ്റ്റേറ്റ് ടീം അംഗങ്ങളായ മുഹമ്മദ് സഹൽ, ജൂലി, ബിന്ദി, ജംഷീന എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രണ്ടാം ദിവസം വിവിധ പരിശീലന പരിപാടികൾക്ക് ശേഷം ഇൻവെസ്റ്റിച്ചർ സെറിമണി നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി മരിയ വിദ്യാർഥികളെ അനുമോദിച്ചു. ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ ബെന്നി ഫ്രീമാൻ സ്വാഗതം പറഞ്ഞു. കെ.എസ്. ചൗഹാൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മുഹമ്മദ് സഹൽ ആശംസകൾ നേർന്നു. സ്കൂൾ ഗൈഡ് കോ-ഓർഡിനേറ്റർ ബിജി സേവ്യർ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ ആശംസകൾ നേർന്നു. സഞ്ജു കെ.ജെ. ചടങ്ങുകൾ നിയന്ത്രിച്ചു. സ്കൗട്ട് മാസ്റ്റർ ബിനോഷ് കെ.ജെ. നന്ദി പറഞ്ഞു.ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ദ്രുപത് ഗൈഡുകളായി തീർത്ഥ മരിയ, റിയ മേരി മാത്യു, ആരാധിക എസ്.; ദ്രുപത് സ്കൗട്ടുകളായി എഫ്രേം ജോസഫ്, ഡിവോൺ ജൂഡ് നിഖിൽ, ക്രിസ്റ്റ്യാനോ അഭിലാഷ്; പ്രവേശിക ഗൈഡുകളായി ലിസപത്ത് മരിയ, ലുവാന, റിയോണ ക്ലാര ജോസ്; പ്രവേശിക സ്കൗട്ടുകളായി കാശിനാഥ് സുമേഷ്, അഭിനവ കൃഷ്ണ, ദേവജിത്; കോമൾപാത് ഗൈഡുകളായി ജുവൽ മരിയ ജോസഫ്, ഗുരു പ്രണവ്, അസിൻ മരിയ അനീഷ്; കോമൾപാത് സ്കൗട്ടുകളായി സാവിയോ, ജോയൽ നോബിൾ, ജോയൽ ആന്റണി എന്നിവരെ തിരഞ്ഞെടുത്തു.
കുടുംബസംഗമം നടത്തി
കൽപ്പറ്റ:വയനാട് ജില്ലയിൽ എയർഫോഴ്സിൽ നിന്നും വിരമിച്ചവരുടെയും കുടുംബാംഗങ്ങളുടെയും കുടുംബസംഗമം കൽപ്പറ്റയിലെ ജോർജോയ്സ് ഹോട്ടലിൽ നടന്നു. 75 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു . എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച ശേഷം 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു . വയനാട് എയർ ഫോഴ്സ് വെറ്ററൻസ് അസോസിയേഷൻ പ്രസിഡൻറ് ഗ്ലിസൺ ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ മുഖ്യാതിഥിയായി പങ്കെടുത്തു . പി.പി അബ്ദുൽ അസീസ് , കെ.പി അനിൽകുമാർ , എം. രാമകൃഷ്ണൻ , തോമസ് സിവി എന്നിവർ സംസാരിച്ചു . മുൻ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ഒത്തുചേർന്ന സംഗമം സൗഹൃദവും പരസ്പര ബന്ധവും ഊട്ടിയുറപ്പിക്കുന്ന വേദിയായി .
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ ഫിഫ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കായുള്ള 26 അംഗ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. ഉയര്‍ന്ന റാങ്കിലുള്ള കരുത്തരായ എതിരാളികള്‍ക്കെതിരെയാണ് ബ്ലൂ ടൈഗേഴ്സ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സെപ്റ്റംബര്‍ 26-ന് ബെംഗളൂരുവില്‍ വെച്ച് പാനമയെ നേരിടുന്ന ഇന്ത്യ, തുടര്‍ന്ന് ഒക്ടോബര്‍ 3-ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയും ഒക്ടോബര്‍ 6-ന് രണ്ട് തവണ ലോക ചാമ്പ്യന്മാരായ യുറഗ്വായെയും കൊല്‍ക്കത്തയില്‍ വെച്ച് നേരിടും.ഈ വര്‍ഷം ആദ്യം നടന്ന ഫിഫ ലോകകപ്പില്‍ മത്സരിച്ച പ്രമുഖ രാജ്യങ്ങള്‍ക്കെതിരെ കളിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ ടീമിന് മികച്ച അനുഭവസമ്പത്ത് നല്‍കുമെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 14-ന് ബെംഗളൂരുവില്‍ വെച്ച് ഖാലിദ് ജമീലിന്റെ കീഴില്‍ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും. പാനമയ്ക്കെതിരായ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 28-ന് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേക്ക് തിരിക്കും.
അലോഷ്യസ് കെ.ജോഷിക്ക് എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നൽകി
കൽപ്പറ്റ: സീനിയർ കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ അലോഷ്യസ് കെ. ജോഷിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂളിലെ പൂർവ വിദ്യാർഥിയാണ് സൈനികനായ അലോഷ്യസ് കെ. ജോഷി.സ്കൂളിലെത്തിയ അലോഷ്യസ് ജോഷിയെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു.ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് വിനീത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് മുഖ്യാതിഥിയായി. അലോഷ്യസിന്റെ നേട്ടം അഭിമാനവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വിദ്യാർഥികളും കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ വിനിയോഗിക്കണം. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കണം. അലോഷ്യസിനെപ്പോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ വിദ്യാർഥികൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.അലോഷ്യസ് ജോഷിക്ക് സ്കൂളിന്റെ സ്നേഹോപഹാരം വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് സമ്മാനിച്ചു. പഠിച്ച സ്കൂളിൽ പഠിപ്പിച്ച അധ്യാപകരിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങാനായതിൽ സന്തോഷമുണ്ടെന്നും എല്ലാവർക്കും നന്ദിയറിയിക്കുന്നതായും അലോഷ്യസ് കെ. ജോഷി പറഞ്ഞു.ഐ.ഐ.ടി. മദ്രാസിന്റെ അവധിക്കാല ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികളായ വൈഗ ആർ. കൃഷ്ണ, അനാമിക അനിൽ, ദേവ്ന വിധു, അദ്വൈത് രതീഷ്, അമൃത രതീഷ്, എസ്. നിലാഞ്ജന, എസ്. ദീപ്തി ശ്രേയ, ഹേമന്ത് ചന്ദ്രൻ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.അരുണ്‍ ടി. ജോസ്, പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, പ്രധാനാധ്യാപകൻ എം.പി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. അലോഷ്യസിന്റെ മാതാപിതാക്കളായ ജോഷിയും ഷീജയും ചടങ്ങിൽ പങ്കെടുത്തു.നൈജീരിയയിലെ ലാഗോസിൽ നടന്ന മത്സരത്തിലാണ് അലോഷ്യസ് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയത്. വ്യക്തിഗത ഇനത്തിൽ അഞ്ചാം സ്ഥാനവും അലോഷ്യസിനുണ്ട്.
ക്യാമ്പ് ഫോളോവർ നിയമനം
ജില്ലാ പോലീസ് ക്യാമ്പിൽ കുക്ക്, വാട്ടർ കാരിയർ, ബാർബർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളില്‍ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് താത്ക്കാലികമായി 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ജോലിയില്‍ മുൻ പരിചയമുള്ളവർ അസൽ തിരിച്ചറിവിൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് കൽപ്പറ്റ പുത്തൂർ വയലിലെ എ ആര് ക്യാമ്പിൽ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 202525
നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്തു വാങ്ങണം
ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ ഓഫീസിൽ കാലാവധി കഴിഞ്ഞ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്തു വാങ്ങാനുള്ളവർ സർട്ടിഫിക്കറ്റ് ഓഫ് അതോറിറ്റിയോ അല്ലെങ്കിൽ ഏജൻസി ക്യാൻസൽ ചെയ്ത രേഖയോ സഹിതം ഏഴ് പ്രവർത്തി ദിവസത്തിനുള്ളിൽ ദേശീയ സമ്പാദ്യ പദ്ധതി വയനാട് ജില്ലാ ഓഫീസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്ത് വാങ്ങണം. അല്ലാത്ത പക്ഷം പ്രസ്തുത സർട്ടിഫിക്കറ്റുകൾ സർക്കാർ അക്കൗണ്ടിലേക്ക് അടവാക്കുന്നതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍-04936-204260
തക്കാളി ദേ വീണു, സവാളവില ദാ കൂടി
ഓണം കഴിഞ്ഞതോടെ പച്ചക്കറി വിലയില്‍ വലിയ ചാഞ്ചാട്ടം. തക്കാളി വില കുത്തനെ ഇടിഞ്ഞതും സവാള വില വർദ്ധിച്ചതുമാണ് വിപണിയിലെ പ്രധാന മാറ്റം.തക്കാളി ചില്ലറവില പലയിടങ്ങളിലും കിലോയ്ക്ക് 22-30 രൂപ നിരക്കിലേക്ക് താഴ്ന്നപ്പോള്‍ സവാള വില 70 രൂപ പിന്നിട്ടു.വിളവെടുപ്പ് കൂടിയതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് തക്കാളി വില ഇടിയാൻ കാരണം. പാലക്കാട് വേലന്താവളം വിപണിയില്‍ 14 കിലോയുടെ തക്കാളിപ്പെട്ടിക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 800 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഓഗസ്റ്റ് അവസാന വാരത്തില്‍ മികച്ച ഇനത്തിന് പോലും 100-150 രൂപ മാത്രമാണ് ലഭിച്ചത്. കർഷകർക്ക് വിളവെടുപ്പിനും വിപണിയിലെത്തിക്കാനും വരുന്ന ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണിപ്പോള്‍.സവാളയുടെ കാര്യത്തില്‍ നേർവിപരീതമാണ്. ലഭ്യതയിലുണ്ടായ കുറവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമാകുന്നത്. സംസ്ഥാന ശരാശരി കണക്കില്‍ വലിയ സവാളയുടെ വില 24ന് കിലോയ്ക്ക് 56 രൂപയായി ഉയർന്നിരുന്നു. ഒരു മാസം മുമ്പത്തെ ശരാശരി വിലയായ 38 - 36 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വർദ്ധനയാണിത്.താളംതെറ്റിഅടുക്കള ബഡ്ജറ്റ്ഓണത്തിന് മുന്നോടിയായി പച്ചക്കറി വിലയില്‍ പൊതുവെ വലിയ വർദ്ധനയുണ്ടായിരുന്നു. കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതും പ്രാദേശിക ഉല്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിനെ ബാധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. ചില പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 മുതല്‍ 30 രൂപ വരെ ഉയർന്നിരുന്നു. ഓണം കഴിഞ്ഞതോടെ ഉത്സവകാലത്തെ ഉയർന്ന ആവശ്യം കുറഞ്ഞതിനാല്‍ ചില ഇനങ്ങളുടെ വില താഴേക്ക് വരുന്നുണ്ട്.തക്കാളി വിലയിടിവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമ്പോഴും കർഷകർക്ക് തിരിച്ചടിയാണ്. ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതിനാല്‍ കർഷകർ ആശങ്കയിലാണ്. വില ഇനിയും താഴ്ന്നാല്‍ കൃഷിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമുണ്ടാകുമെന്ന് ഇവർ പറയുന്നു.സവാള വില ഉയരുന്നത് അടുക്കളച്ചെലവിനെ ബാധിക്കുകയാണ്. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത ഇനമായതിനാല്‍ സവാളയുടെ വിലവർദ്ധന കുടുംബബഡ്ജറ്റിനെ നേരിട്ട് ബാധിക്കും
തക്കാളി ദേ വീണു, സവാളവില ദാ കൂടി
ഓണം കഴിഞ്ഞതോടെ പച്ചക്കറി വിലയില്‍ വലിയ ചാഞ്ചാട്ടം. തക്കാളി വില കുത്തനെ ഇടിഞ്ഞതും സവാള വില വർദ്ധിച്ചതുമാണ് വിപണിയിലെ പ്രധാന മാറ്റം.തക്കാളി ചില്ലറവില പലയിടങ്ങളിലും കിലോയ്ക്ക് 22-30 രൂപ നിരക്കിലേക്ക് താഴ്ന്നപ്പോള്‍ സവാള വില 70 രൂപ പിന്നിട്ടു.വിളവെടുപ്പ് കൂടിയതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് തക്കാളി വില ഇടിയാൻ കാരണം. പാലക്കാട് വേലന്താവളം വിപണിയില്‍ 14 കിലോയുടെ തക്കാളിപ്പെട്ടിക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 800 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഓഗസ്റ്റ് അവസാന വാരത്തില്‍ മികച്ച ഇനത്തിന് പോലും 100-150 രൂപ മാത്രമാണ് ലഭിച്ചത്. കർഷകർക്ക് വിളവെടുപ്പിനും വിപണിയിലെത്തിക്കാനും വരുന്ന ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണിപ്പോള്‍.സവാളയുടെ കാര്യത്തില്‍ നേർവിപരീതമാണ്. ലഭ്യതയിലുണ്ടായ കുറവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമാകുന്നത്. സംസ്ഥാന ശരാശരി കണക്കില്‍ വലിയ സവാളയുടെ വില 24ന് കിലോയ്ക്ക് 56 രൂപയായി ഉയർന്നിരുന്നു. ഒരു മാസം മുമ്പത്തെ ശരാശരി വിലയായ 38 - 36 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വർദ്ധനയാണിത്.താളംതെറ്റിഅടുക്കള ബഡ്ജറ്റ്ഓണത്തിന് മുന്നോടിയായി പച്ചക്കറി വിലയില്‍ പൊതുവെ വലിയ വർദ്ധനയുണ്ടായിരുന്നു. കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതും പ്രാദേശിക ഉല്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിനെ ബാധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. ചില പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 മുതല്‍ 30 രൂപ വരെ ഉയർന്നിരുന്നു. ഓണം കഴിഞ്ഞതോടെ ഉത്സവകാലത്തെ ഉയർന്ന ആവശ്യം കുറഞ്ഞതിനാല്‍ ചില ഇനങ്ങളുടെ വില താഴേക്ക് വരുന്നുണ്ട്.തക്കാളി വിലയിടിവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമ്പോഴും കർഷകർക്ക് തിരിച്ചടിയാണ്. ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതിനാല്‍ കർഷകർ ആശങ്കയിലാണ്. വില ഇനിയും താഴ്ന്നാല്‍ കൃഷിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമുണ്ടാകുമെന്ന് ഇവർ പറയുന്നു.സവാള വില ഉയരുന്നത് അടുക്കളച്ചെലവിനെ ബാധിക്കുകയാണ്. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത ഇനമായതിനാല്‍ സവാളയുടെ വിലവർദ്ധന കുടുംബബഡ്ജറ്റിനെ നേരിട്ട് ബാധിക്കും
തക്കാളി ദേ വീണു, സവാളവില ദാ കൂടി
ഓണം കഴിഞ്ഞതോടെ പച്ചക്കറി വിലയില്‍ വലിയ ചാഞ്ചാട്ടം. തക്കാളി വില കുത്തനെ ഇടിഞ്ഞതും സവാള വില വർദ്ധിച്ചതുമാണ് വിപണിയിലെ പ്രധാന മാറ്റം.തക്കാളി ചില്ലറവില പലയിടങ്ങളിലും കിലോയ്ക്ക് 22-30 രൂപ നിരക്കിലേക്ക് താഴ്ന്നപ്പോള്‍ സവാള വില 70 രൂപ പിന്നിട്ടു.വിളവെടുപ്പ് കൂടിയതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് തക്കാളി വില ഇടിയാൻ കാരണം. പാലക്കാട് വേലന്താവളം വിപണിയില്‍ 14 കിലോയുടെ തക്കാളിപ്പെട്ടിക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 800 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഓഗസ്റ്റ് അവസാന വാരത്തില്‍ മികച്ച ഇനത്തിന് പോലും 100-150 രൂപ മാത്രമാണ് ലഭിച്ചത്. കർഷകർക്ക് വിളവെടുപ്പിനും വിപണിയിലെത്തിക്കാനും വരുന്ന ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണിപ്പോള്‍.സവാളയുടെ കാര്യത്തില്‍ നേർവിപരീതമാണ്. ലഭ്യതയിലുണ്ടായ കുറവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമാകുന്നത്. സംസ്ഥാന ശരാശരി കണക്കില്‍ വലിയ സവാളയുടെ വില 24ന് കിലോയ്ക്ക് 56 രൂപയായി ഉയർന്നിരുന്നു. ഒരു മാസം മുമ്പത്തെ ശരാശരി വിലയായ 38 - 36 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വർദ്ധനയാണിത്.താളംതെറ്റിഅടുക്കള ബഡ്ജറ്റ്ഓണത്തിന് മുന്നോടിയായി പച്ചക്കറി വിലയില്‍ പൊതുവെ വലിയ വർദ്ധനയുണ്ടായിരുന്നു. കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതും പ്രാദേശിക ഉല്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിനെ ബാധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. ചില പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 മുതല്‍ 30 രൂപ വരെ ഉയർന്നിരുന്നു. ഓണം കഴിഞ്ഞതോടെ ഉത്സവകാലത്തെ ഉയർന്ന ആവശ്യം കുറഞ്ഞതിനാല്‍ ചില ഇനങ്ങളുടെ വില താഴേക്ക് വരുന്നുണ്ട്.തക്കാളി വിലയിടിവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമ്പോഴും കർഷകർക്ക് തിരിച്ചടിയാണ്. ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതിനാല്‍ കർഷകർ ആശങ്കയിലാണ്. വില ഇനിയും താഴ്ന്നാല്‍ കൃഷിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമുണ്ടാകുമെന്ന് ഇവർ പറയുന്നു.സവാള വില ഉയരുന്നത് അടുക്കളച്ചെലവിനെ ബാധിക്കുകയാണ്. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത ഇനമായതിനാല്‍ സവാളയുടെ വിലവർദ്ധന കുടുംബബഡ്ജറ്റിനെ നേരിട്ട് ബാധിക്കും
തക്കാളി ദേ വീണു, സവാളവില ദാ കൂടി
ഓണം കഴിഞ്ഞതോടെ പച്ചക്കറി വിലയില്‍ വലിയ ചാഞ്ചാട്ടം. തക്കാളി വില കുത്തനെ ഇടിഞ്ഞതും സവാള വില വർദ്ധിച്ചതുമാണ് വിപണിയിലെ പ്രധാന മാറ്റം.തക്കാളി ചില്ലറവില പലയിടങ്ങളിലും കിലോയ്ക്ക് 22-30 രൂപ നിരക്കിലേക്ക് താഴ്ന്നപ്പോള്‍ സവാള വില 70 രൂപ പിന്നിട്ടു.വിളവെടുപ്പ് കൂടിയതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് തക്കാളി വില ഇടിയാൻ കാരണം. പാലക്കാട് വേലന്താവളം വിപണിയില്‍ 14 കിലോയുടെ തക്കാളിപ്പെട്ടിക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 800 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഓഗസ്റ്റ് അവസാന വാരത്തില്‍ മികച്ച ഇനത്തിന് പോലും 100-150 രൂപ മാത്രമാണ് ലഭിച്ചത്. കർഷകർക്ക് വിളവെടുപ്പിനും വിപണിയിലെത്തിക്കാനും വരുന്ന ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണിപ്പോള്‍.സവാളയുടെ കാര്യത്തില്‍ നേർവിപരീതമാണ്. ലഭ്യതയിലുണ്ടായ കുറവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമാകുന്നത്. സംസ്ഥാന ശരാശരി കണക്കില്‍ വലിയ സവാളയുടെ വില 24ന് കിലോയ്ക്ക് 56 രൂപയായി ഉയർന്നിരുന്നു. ഒരു മാസം മുമ്പത്തെ ശരാശരി വിലയായ 38 - 36 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വർദ്ധനയാണിത്.താളംതെറ്റിഅടുക്കള ബഡ്ജറ്റ്ഓണത്തിന് മുന്നോടിയായി പച്ചക്കറി വിലയില്‍ പൊതുവെ വലിയ വർദ്ധനയുണ്ടായിരുന്നു. കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതും പ്രാദേശിക ഉല്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിനെ ബാധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. ചില പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 മുതല്‍ 30 രൂപ വരെ ഉയർന്നിരുന്നു. ഓണം കഴിഞ്ഞതോടെ ഉത്സവകാലത്തെ ഉയർന്ന ആവശ്യം കുറഞ്ഞതിനാല്‍ ചില ഇനങ്ങളുടെ വില താഴേക്ക് വരുന്നുണ്ട്.തക്കാളി വിലയിടിവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമ്പോഴും കർഷകർക്ക് തിരിച്ചടിയാണ്. ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതിനാല്‍ കർഷകർ ആശങ്കയിലാണ്. വില ഇനിയും താഴ്ന്നാല്‍ കൃഷിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമുണ്ടാകുമെന്ന് ഇവർ പറയുന്നു.സവാള വില ഉയരുന്നത് അടുക്കളച്ചെലവിനെ ബാധിക്കുകയാണ്. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത ഇനമായതിനാല്‍ സവാളയുടെ വിലവർദ്ധന കുടുംബബഡ്ജറ്റിനെ നേരിട്ട് ബാധിക്കും
തക്കാളി ദേ വീണു, സവാളവില ദാ കൂടി
ഓണം കഴിഞ്ഞതോടെ പച്ചക്കറി വിലയില്‍ വലിയ ചാഞ്ചാട്ടം. തക്കാളി വില കുത്തനെ ഇടിഞ്ഞതും സവാള വില വർദ്ധിച്ചതുമാണ് വിപണിയിലെ പ്രധാന മാറ്റം.തക്കാളി ചില്ലറവില പലയിടങ്ങളിലും കിലോയ്ക്ക് 22-30 രൂപ നിരക്കിലേക്ക് താഴ്ന്നപ്പോള്‍ സവാള വില 70 രൂപ പിന്നിട്ടു.വിളവെടുപ്പ് കൂടിയതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് തക്കാളി വില ഇടിയാൻ കാരണം. പാലക്കാട് വേലന്താവളം വിപണിയില്‍ 14 കിലോയുടെ തക്കാളിപ്പെട്ടിക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 800 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഓഗസ്റ്റ് അവസാന വാരത്തില്‍ മികച്ച ഇനത്തിന് പോലും 100-150 രൂപ മാത്രമാണ് ലഭിച്ചത്. കർഷകർക്ക് വിളവെടുപ്പിനും വിപണിയിലെത്തിക്കാനും വരുന്ന ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണിപ്പോള്‍.സവാളയുടെ കാര്യത്തില്‍ നേർവിപരീതമാണ്. ലഭ്യതയിലുണ്ടായ കുറവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമാകുന്നത്. സംസ്ഥാന ശരാശരി കണക്കില്‍ വലിയ സവാളയുടെ വില 24ന് കിലോയ്ക്ക് 56 രൂപയായി ഉയർന്നിരുന്നു. ഒരു മാസം മുമ്പത്തെ ശരാശരി വിലയായ 38 - 36 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വർദ്ധനയാണിത്.താളംതെറ്റിഅടുക്കള ബഡ്ജറ്റ്ഓണത്തിന് മുന്നോടിയായി പച്ചക്കറി വിലയില്‍ പൊതുവെ വലിയ വർദ്ധനയുണ്ടായിരുന്നു. കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതും പ്രാദേശിക ഉല്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിനെ ബാധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. ചില പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 മുതല്‍ 30 രൂപ വരെ ഉയർന്നിരുന്നു. ഓണം കഴിഞ്ഞതോടെ ഉത്സവകാലത്തെ ഉയർന്ന ആവശ്യം കുറഞ്ഞതിനാല്‍ ചില ഇനങ്ങളുടെ വില താഴേക്ക് വരുന്നുണ്ട്.തക്കാളി വിലയിടിവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമ്പോഴും കർഷകർക്ക് തിരിച്ചടിയാണ്. ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതിനാല്‍ കർഷകർ ആശങ്കയിലാണ്. വില ഇനിയും താഴ്ന്നാല്‍ കൃഷിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമുണ്ടാകുമെന്ന് ഇവർ പറയുന്നു.സവാള വില ഉയരുന്നത് അടുക്കളച്ചെലവിനെ ബാധിക്കുകയാണ്. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത ഇനമായതിനാല്‍ സവാളയുടെ വിലവർദ്ധന കുടുംബബഡ്ജറ്റിനെ നേരിട്ട് ബാധിക്കും
തക്കാളി ദേ വീണു, സവാളവില ദാ കൂടി
ഓണം കഴിഞ്ഞതോടെ പച്ചക്കറി വിലയില്‍ വലിയ ചാഞ്ചാട്ടം. തക്കാളി വില കുത്തനെ ഇടിഞ്ഞതും സവാള വില വർദ്ധിച്ചതുമാണ് വിപണിയിലെ പ്രധാന മാറ്റം.തക്കാളി ചില്ലറവില പലയിടങ്ങളിലും കിലോയ്ക്ക് 22-30 രൂപ നിരക്കിലേക്ക് താഴ്ന്നപ്പോള്‍ സവാള വില 70 രൂപ പിന്നിട്ടു.വിളവെടുപ്പ് കൂടിയതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് തക്കാളി വില ഇടിയാൻ കാരണം. പാലക്കാട് വേലന്താവളം വിപണിയില്‍ 14 കിലോയുടെ തക്കാളിപ്പെട്ടിക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 800 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഓഗസ്റ്റ് അവസാന വാരത്തില്‍ മികച്ച ഇനത്തിന് പോലും 100-150 രൂപ മാത്രമാണ് ലഭിച്ചത്. കർഷകർക്ക് വിളവെടുപ്പിനും വിപണിയിലെത്തിക്കാനും വരുന്ന ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണിപ്പോള്‍.സവാളയുടെ കാര്യത്തില്‍ നേർവിപരീതമാണ്. ലഭ്യതയിലുണ്ടായ കുറവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമാകുന്നത്. സംസ്ഥാന ശരാശരി കണക്കില്‍ വലിയ സവാളയുടെ വില 24ന് കിലോയ്ക്ക് 56 രൂപയായി ഉയർന്നിരുന്നു. ഒരു മാസം മുമ്പത്തെ ശരാശരി വിലയായ 38 - 36 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വർദ്ധനയാണിത്.താളംതെറ്റിഅടുക്കള ബഡ്ജറ്റ്ഓണത്തിന് മുന്നോടിയായി പച്ചക്കറി വിലയില്‍ പൊതുവെ വലിയ വർദ്ധനയുണ്ടായിരുന്നു. കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതും പ്രാദേശിക ഉല്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിനെ ബാധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. ചില പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 മുതല്‍ 30 രൂപ വരെ ഉയർന്നിരുന്നു. ഓണം കഴിഞ്ഞതോടെ ഉത്സവകാലത്തെ ഉയർന്ന ആവശ്യം കുറഞ്ഞതിനാല്‍ ചില ഇനങ്ങളുടെ വില താഴേക്ക് വരുന്നുണ്ട്.തക്കാളി വിലയിടിവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമ്പോഴും കർഷകർക്ക് തിരിച്ചടിയാണ്. ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതിനാല്‍ കർഷകർ ആശങ്കയിലാണ്. വില ഇനിയും താഴ്ന്നാല്‍ കൃഷിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമുണ്ടാകുമെന്ന് ഇവർ പറയുന്നു.സവാള വില ഉയരുന്നത് അടുക്കളച്ചെലവിനെ ബാധിക്കുകയാണ്. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത ഇനമായതിനാല്‍ സവാളയുടെ വിലവർദ്ധന കുടുംബബഡ്ജറ്റിനെ നേരിട്ട് ബാധിക്കും

