ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് സൗജന്യമായി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്
ഇ.പി.എഫ്.ഒ പെന്‍ഷന്‍കാര്‍ക്ക് ഇന്ത്യ പോസ്റ്റ് പെയ്മെന്റസ് ബാങ്കിന്റെ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന് പ്രമാണ്) സേവനം സൗജന്യമായി ലഭിക്കും. ഇ.പി.എഫ്.ഒ, ടെലികോം പെന്‍ഷന്‍കാര്‍ക്കാണ് സേവനം സൗജന്യമായി ലഭ്യമാവുക. എല്ലാ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും തെരഞ്ഞെടുക്കപ്പെട്ട ഹെഡ്/സബ് പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭിക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും സൈനിക പെന്‍ഷന്‍കാര്‍ക്കും ഈ സേവനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 70 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും തങ്ങളുടെ പ്രദേശത്തെ പോസ്റ്റ്മാന് അല്ലെങ്കില്‍ ഗ്രാമീണ്‍ ഡാക് സേവക് വഴി വീട്ടിലിരുന്നുതന്നെ സേവനം പ്രയോജനപ്പെടുത്താം. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, പി.പി.ഒ നമ്പര്‍, പെന്ഷന് വരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൈവശം വെക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഫോണില്‍ എസ്.എം.എസ് ലഭിക്കും. തുടര്‍ന്ന് ജീവന് പ്രമാണ് വെബ്സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം. ഫോണ്‍:033-22029000
അപേക്ഷ ക്ഷണിച്ചു
കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ആറ്, എട്ട്, പത്ത് ക്ലാസുകളിലെക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗം രണ്ടാം വര്‍ഷ ഹ്യുമാനിറ്റിസ്, സയന്‍സ് വിഭാഗത്തിലേക്കും ഒഴുവുള്ള സീറ്റുകളിലേക്ക് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തിലുള്ള പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാളം രണ്ടാം ഭാഷയായി പഠിച്ചവരും ഒന്നാം വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയവരുമായിരിക്കണം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ജൂണ്‍ രണ്ടിന് രാവിലെ 10ന് സ്കൂളില്‍ എത്തണം. ഫോണ്‍: 04936 284818.
രണ്ടാഴ്ചക്കിടെ നാലാമത്തെ വർധനവ്, സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി; ഇന്ധനവില വർധനവിൽ നട്ടംതിരിഞ്ഞ് ഓട്ടോ ടാക്സി തൊഴിലാളികൾ
രാജ്യതലസ്ഥാനത്ത് സിഎൻജി വിലയിൽ വീണ്ടും വർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർധനവാണിത്. ഇതോടെ ദില്ലിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 91.70 രൂപയായും സിഎൻജി വില ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർദ്ധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.മെയ് 15-ന് 2 രൂപയും, മെയ് 17-ന് ഒരു രൂപയും, മെയ് 23-ന് വീണ്ടും ഒരു രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും 2 രൂപ വർദ്ധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർദ്ധനവ് സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർദ്ധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സിഎൻജി വില ഉയരുന്ന സാഹചര്യത്തിൽ ഓട്ടോ-ടാക്സി നിരക്കുകൾ പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലകളും രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ അധികഭാരം നേരിടേണ്ടി വരുന്നത്.
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ആറ് മാസം ദൈര്‍ഘ്യമുള്ള റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വ്വീസിങ് എന്നീ കോഴ്സുകള്‍ക്ക് പുറമെ മിതമായ നിരക്കില്‍ ഡ്രൈവിങ് പരിശീലനം നല്കി ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്യാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റും ലഭിക്കും. ഫോണ്‍: 9744134901, 9847699720
കൂടിക്കാഴ്ച്ച മാറ്റി
അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ താത്കാലിക ക്ലാര്‍ക്ക് നിയമനത്തിന് മെയ് 28 നടത്താനിരുന്ന കൂടിക്കാഴ്ച മെയ് 29 ലേക്ക് മാറ്റിവെച്ചു. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 11 മണിക്ക് ബാങ്ക് ഓഫീസില്‍ എത്തണം.
പ്ലസ് ടു പരീക്ഷാഫലം ഇന്ന്; മന്ത്രി എന്‍ ഷംസുദ്ദീൻ പ്രഖ്യാപിക്കും, വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാം
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര് ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തുക. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും.ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാംnammudekeralam.kerala.gov.inwww.results.hse.kerala.gov.in www.prd.kerala.gov.inresults.kerala.gov.inresults.digilocker.gov.in
കാട്ടാന ആക്രമണം യുവതിക്ക് ദാരുണാന്ത്യം
മേപ്പാടി: മേപ്പാടി ചൂരൽമല റൂട്ടിൽ കള്ളാടിക്ക് സമീപം സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് നേരെകാട്ടാനയുടെ ആക്രമണം. സംഭവത്തിൽ പുത്തുമല കാശ്മീർ സ്വദേശിനി ജെസ്സി (46) മരണപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെ ഭർത്താവ് ഷാജിയോടൊപ്പംസ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടാന ആക്രമിക്കുകയായിരുന്നു. ഷാജിക്കും പരിക്കുണ്ട്. ഷാജി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാ ണ്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ ഇരുവരും പെടുകയായിരുന്നു.സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമ ത്തിനിടെ ജെസ്സിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
റോഡ് പ്രവൃത്തികള്‍ക്ക് 1.80 കോടി രൂപയുടെ ഭരണാനുമതി
ഐ സി ബാലകൃഷ്ണന് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ റോഡ് പ്രവൃത്തികള്‍ക്കായി 1.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.✨✨✨✨✨✨നൂല്‍പ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി- മാതമംഗലം പുളിമരം കവല റോഡ് ടാറിംഗിന് 20 ലക്ഷം രൂപ, കാര്യമ്പാടി പണിയ ഉന്നതി റോഡ് ടാറിംഗിന് 15 ലക്ഷം രൂപ, ചിത്രാലക്കര വയല്‍ വരമ്പ് റോഡ് ഫോര്മേഷന് 20 ലക്ഷം രൂപ എന്നിങ്ങനെ ഭരണാനുമതിയായി. ✨✨✨✨✨✨അമ്പലവയല്‍ പഞ്ചായത്തിലെ മേനോന്‍മുക്ക് -കോട്ടൂര്‍ റോഡ് ടാറിംഗിന് 15 ലക്ഷം, കൊട്ടമ്പംകാരച്ചാല്‍ റോഡ് കോണ്‍ക്രീററ്റിന് 15 ലക്ഷം, വടുവന്‍ചാല്‍ മലംകൊല്ലി റോഡ് ടാറിംഗിന് 10 ലക്ഷം, ചെറുവയല്‍ പങ്ങലേരി റോഡ് ടാറിംഗിന് 15 ലക്ഷം, ആനപ്പാറ റേഷന്‍കട ചക്രൂട്ട് വയല്‍ ടാറിംഗ്- കലുങ്ക് നിര്‍മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. പൊട്ടന്‍കൊല്ലി -എം സി റേഡ് കോണ്‍ക്രീറ്റിന് 10 ലക്ഷം, കരിമ്പംകുന്ന്- കാവ് റോഡ ്(ചീങ്ങേരി) കോണ്‍ക്രീറ്റിന് 10 ലക്ഷം, പൊട്ടന്‍കൊല്ലി - ചെറുവയല്‍ ഗുപ്തന് റേഡ് കോണ്‍ക്രീറ്റിന് 20 ലക്ഷം രൂപയും മെഴുകുതിരി കമ്പനി കൊട്ടമ്പം റോഡ് സൈഡ് കെട്ടും കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 10 ലക്ഷം രൂപയും അനുവദിച്ചു.✨✨✨✨✨✨പുല്പള്ളി പഞ്ചായത്തിലെ ശങ്കുണ്ണികവല ഗാന്ധിനഗര്‍ ഉന്നതി റോഡ് ടാറിംഗിന് 10 ലക്ഷം രൂപ അനുവദിച്ചു.
ദുരൂഹ സാഹചര്യത്തിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ പരേതനായ മൊയ്ദുവിന്റെ ഭാര്യ ഫാത്തിമ (85) ആണ് മരിച്ചത്. തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന് നിലയിലായിരുന്നു മൃതദേഹം. കൂടാതെ മുഖത്ത് കരുവാളിച്ച പാടുണ്ട്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ കൊലപാതകം നടന്നതായാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോ ലീസ് വ്യക്തമാക്കി.ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉൾപ്പെ ടെയുള്ള ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. പ്രദേശത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും നാളെ പരിശോധന നടത്തും. ഊർജ്ജിത മായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടൻ വലയിലാക്കു മെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
തരിയോട് പ്രീമിയർ ലീഗിൽ യുവൻസ് കവുമന്ദം വിജയിച്ചു
ലോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അഞ്ചാമത് തരിയോട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സംസ്ക്കാര പടിഞ്ഞാറത്തറയെ പരാജയപ്പെടുത്തി യുവൻസ് കവുമന്ദം വിജയിച്ചു. വിജയികൾക്കുള്ള ട്രോഫികൾ പഞ്ചായത്ത് പ്രസിഡന്റ് സുസി ബാബു, വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി, നിതിൻ തോമസ്, ഷാലെറ്റ് മാത്യു എന്നിവർ കൈമാറി. ടൂർണമെന്റിലെ താരവും, ബെസ്റ്റ് ബാറ്ററുമായി അൻസിലിനെയും , ബെസ്റ്റ് ബൗളറായി നിയാസിനെയും , ബെസ്റ്റ് കീപ്പറായി ശ്രീജിത്തിനെയും , എമർജിങ് പ്ലയെറായി സയന്തിനെയും തിരഞ്ഞെടുത്തു.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം, ആസൂത്രിത കൊലപാതകമെന്ന് കുടുംബം
കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പാലേരി കല്ലിക്കണ്ടി സ്വദേശി സോനയാണ് (27) മരിച്ചത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. സോന കാറിന്റെ പിൻ സീറ്റിലായിരുന്നു ഇരുന്നത്. കാറോടിച്ചിരുന്ന സോനയുടെ ഭർത്താവ് റിജിൻലാലിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.അതേസമയം, കാറിൽ തീ പടർന്നത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ച ഇല്ലന്നും കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ പിൻവശത്ത് നിന്നാണ് തീ കത്തിയതെന്നും കാരണം കണ്ടെത്താൻ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ പരിശോധനകളും പുരോഗമിക്കുകയാണ്. ആറ് മാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാറിന് തീ പിടിച്ചത്. 2016 മോഡൽ പെട്രോൾ കാറാണ് കത്തിയത്.
ആഭ്യന്തരം ചെന്നിത്തലയ്ക്ക്, മുഖ്യമന്ത്രി കൂടാതെ ഏറ്റവും സുപ്രധാനമായ മറ്റൊരു വകുപ്പും സതീശന്; ധനവകുപ്പും മുഖ്യമന്ത്രിക്ക് തന്നെ
യുഡിഎഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുമെന്ന് വിവരം. ആഭ്യന്തര മന്ത്രി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെ ഏറ്റവും സുപ്രധാനമായ ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ നേരിട്ട നിർവഹിച്ചേക്കുമെന്നാണ് വിവരങ്ങൾ. അതേസമയം, സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. ഇനിയും കുറച്ച് പേരുകള്‍ കൂടി വരാനുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിക്ക് ദാരുണാന്ത്യം
ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്. ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയിൽ കാണിച്ച് തിരികെ വരുന്നതിനിടയിലാണ് കാറിന് തീപ്പിടിച്ചത്. ചെറുവണ്ണൂരിലെ കക്കറമുക്കിലാണ് സംഭവം.തീ ഉയർന്നതോടെ കാർ ഓടിച്ചിരുന്ന ലാലു ഡോർ തുറന്ന് പുറത്തേക്ക് ചാടിയിരുന്നു. സോന പിൻസീറ്റിലായിരുന്നു ഇരുന്നത്. ഡോർ ലോക്കായതിനാൽ യുവതിയെ പുറത്തേക്ക് ഇറക്കാനായില്ല. ഫയർഫോഴ്സ് എത്തുമ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെ പുറത്തെടുത്തത്. മൃതദേഹം കല്ലോട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സോനയുടെ ഭര്‍ത്താവ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജെറിയാട്രിക് കെയര്‍ കോഴ്സ്
മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളേജില്‍ പുതിയതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കെയര്‍ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി മെയ് 29 വരെ നീട്ടി. വയോജന പരിപാലനത്തില്‍ നൈപുണ്യം നേടാന്‍ ലക്ഷ്യമിടുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 50 വയസ്. ഫോണ്‍: 8547005060
പാലിയേറ്റീവ് നഴ്സിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററില്‍ പാലിയേറ്റീവ് നഴ്സിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. ജനറല്‍ നഴ്സിങ്/ ബി.എസ്.സി നഴ്സിങ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. പ്രായം 40നു താഴെ. താല്പര്യമുള്ളവര് ബയോഡേറ്റ സഹിതം secondarypalliativebathery@gmail.com എന്ന ഇ-മെയിലില്‍ മെയ് 20നകം അപേക്ഷിക്കണം. ഫോണ്‍: 9778369162, 6282197908.
ലാബ് ടെക്നീഷ്യന് നിയമനം
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന് നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എല്‍.ടി ബിരുദം, പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം മെയ് 15ന് രാവിലെ 10ന് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.
മഞ്ഞയുണ്ട്..വെള്ളയുണ്ട്..ഒറ്റയുണ്ട് ഇരട്ടയുണ്ട്. റോഡിലെ വരകളൊന്നും വെറും വരകളല്ല; ഓരോന്നിന്റെയും അര്‍ഥം അറിയണോ
റോഡിലെ വരകളോ? അതിനെക്കുറിച്ച് അറിഞ്ഞിട്ട് എന്തിനാ… വാഹനം ഓടിക്കുന്നവര്‍ മാത്രം ഈ വരകളെക്കുറിച്ച് അറിഞ്ഞാല്‍ മതിയല്ലോ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ അങ്ങനെയല്ല. വാഹനം ഓടിക്കുന്നവര്‍ക്കൊപ്പം റോഡിലൂടെ നടക്കുന്നവരും ഈ വരകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.മഞ്ഞ വരകള്റോഡിന് നടുവിലുള്ള ഒറ്റ മഞ്ഞവരറോഡന് നടുവില്‍ ഒരു മഞ്ഞ വര മാത്രമേയുള്ളൂ എങ്കില്‍ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം എന്നാണ് അര്‍ഥം. പക്ഷേ മറ്റ് വാഹനങ്ങളെ കൂടി പരിഗണിച്ച് സൂക്ഷിച്ച് വേണം ഇങ്ങനെ ചെയ്യാന്‍.ഇരട്ട മഞ്ഞ വരഒരു ഇരട്ട തുടര്‍ച്ചയായ മഞ്ഞ വര സൂചിപ്പിക്കുന്നത് രേഖ മുറിച്ചുകടക്കുന്നത് ഇരുവശത്തേക്കും അനുവദനീയമല്ല എന്നാണ്. അതിനാല്‍ ഓവര്‍ടേക്കിംഗോ യു-ടേണുകളോ ഇവിടെ ഒരു കാരണവശാലും ചെയ്യരുത്. അല്ലെങ്കില്‍ ലെയ്ന്‍ മാറരുത്. അപകടസാധ്യത കൂടുതലുള്ള അപകടകരമായ രണ്ടുവരി റോഡുകളിലാണ് ഈ രീതി സാധാരണയായി കാണപ്പെടുന്നത്.മുറിഞ്ഞ മഞ്ഞ വരഈ വരകള്‍ സൂചിപ്പിക്കുന്നത് സുരക്ഷിതമായ സാഹചര്യത്തല്‍ ഓവര്‍ടേക്ക് ചെയ്യാം എന്നാണ്. ഓവര്‍ടേക്കിംഗ് അല്ലെങ്കില്‍ മുന്നിലുള്ള വാഹനങ്ങളെ നിങ്ങള്‍ക്ക് മറികടക്കാം.ഒരു പൂര്‍ണ മഞ്ഞവരയും ഒരു മുറിഞ്ഞ മഞ്ഞ വരയുംറോഡിന്റെ ഒരു വശത്ത് പൂര്‍ണ്ണ വരയും മറ്റേ വശത്ത് മുറിഞ്ഞ വരയും ഉണ്ടെങ്കില്‍ മുറിഞ്ഞ വരയുള്ള വശത്തുള്ള വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം എന്നാല്‍ പൂര്‍ണമായ മഞ്ഞവരയുള്ള വശത്തുള്ള വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടുള്ളതല്ല എന്നാണ്.ഇടതുഭാഗത്തെ തുടര്‍ച്ചയായ മഞ്ഞവരഇവിടെ വാഹനം നിര്‍ത്താനോ നിര്‍ത്തിയിടാനോ പാടില്ല.കുറുകെയുള്ള ആറു മഞ്ഞവരകള്വേഗം കുറച്ചുപോകണമെന്ന് സൂചിപ്പിക്കുന്ന വരകളാണിത്. ജംങ്ഷനുകള്ക്ക് മുന്‍പായിട്ടും തിരക്കുള്ള ഇടങ്ങളിലുമാണ് റോഡിനു കുറുകെ ആറു മഞ്ഞവരകള്‍ അടയാളപ്പെടുത്തുന്നത്. ഹമ്പുകള്‍ക്കു പകരമാണ് ഈ വരകള്‍.വെള്ളവരയുടെ പ്രത്യേകതകള്ഇടതുവശത്തുളള നീണ്ട വെള്ള വരഈ വരകള്‍ റോഡിന്റെ അതിര് ഓര്‍മപ്പെടുത്തുന്നു. ഈ വരകള്‍ രാത്രിയില്‍ സുരക്ഷിതമായി വണ്ടിഓടിക്കാന്‍ സഹായിക്കുന്നു. വീതിയുള്ള റോഡാണെങ്കില്‍ അരികില്‍നിന്ന് അല്‍പ്പം വിട്ടായിരിക്കും ഈ വര ഉണ്ടായിരിക്കുക. ഇതിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് നടന്നുപോകാനും സൈക്കിള്‍ ഓടിക്കാനും സാധിക്കും. വേഗം കുറച്ച് പോകുന്ന ഇരു ചക്രവാഹനക്കാര്‍ക്കും ഈ ഭാഗം ഉപയോഗിക്കാം.റോഡിന് നടുവിലെ ഇടവിട്ട വെള്ള വരരണ്ടുവരിപ്പാതയുടെ മധ്യത്തിലായി ഇടവിട്ട് കാണുന്ന വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കാനായാണ് ഉപയോഗിക്കുന്നത്. ഇടതുഭാഗം നിലനിര്‍ത്തി വാഹനം ഓടിക്കാന്‍ ഈ വരകള്‍ സഹായിക്കുന്നു. ഈ വരയാണ് റോഡില്‍ കാണുന്നതെങ്കില്‍ എതിരേ വാഹനം ഇല്ലെന്നുറപ്പാക്കി മുന്നിലെ വാഹനത്തെ മറികടക്കാം.നാലുവരിപ്പാതകളിലും ഇടവിട്ട വെള്ള വരകളുണ്ടാകും. ഇവിടെ ലെയ്ന്‍ ട്രാഫിക് അഥവാ വരിപിടിച്ച് വേണം വാഹനം ഓടിക്കാന്‍. വേഗം കൂടിയവ വലതുവരിയിലും കുറഞ്ഞവ ഇടതുവരിയിലൂടെയും പോകണമെന്നാണ് നിര്‍ദേശം. വരി മാറി വാഹനങ്ങള്‍ ഓടിക്കണമെങ്കില്‍ തൊട്ടു പിറകില്‍ വാഹനം ഇല്ലെന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പാക്കി ഇന്‍ഡിക്കേറ്റര്‍ വഴി അക്കാര്യം സൂചിപ്പിച്ചുവേണം മാറാന്‍.മുറിയാത്ത വെള്ള വരറോഡിന് നടുവിലുള്ള മുറിയാത്ത വെള്ള വര ഇരു ദിശയിലും പോകുന്ന വാഹനങ്ങളെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതു ഭാഗത്തുകൂടി വാഹനമോടിക്കണം. വര മുറിച്ച് കടക്കുന്നതിന് നിയന്ത്രണമുണ്ട്. ഇത്തരം സ്ഥലങ്ങളിലൂടെ ഓവര്‍ ടേക്കിംഗ് പാടില്ല.അകലം കുറഞ്ഞ ഇടവിട്ട വെള്ളവരഅപകടസാധ്യതയുള്ള സ്ഥലം അടുത്തുവരുന്നുവെന്ന മുന്നറിയിപ്പു നല്‍കാനാണ് ഇത്തരം വരകള്‍. വളവുകള്‍, ജംങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്കു മുന്‍പായി റോഡിനു നടുക്ക് തുടര്‍ച്ചയായാണ് ഈ വര കാണപ്പെടുന്നത്. വരകള്‍ തമ്മിലുള്ള അകലം വളരെ കുറവായിരിക്കും.

