54 പൊതുമേഖലാ സ്ഥാപനങ്ങളിൽ 33 എണ്ണവും നഷ്ടത്തിൽ; കോടികൾ ചെലവാക്കിയിട്ടും രക്ഷയില്ല; സംസ്ഥാന സർക്കാരിന് കാശ് ഉണ്ടാക്കിക്കൊടുക്കുന്നത് മദ്യവിൽപ്പനയും, ലോട്ടറി വില്പനയും മാത്രം: കണക്കുകൾ

വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള രക്ഷപ്പെടുത്താൻ മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും നടപടിയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ സ്ഥാപനത്തെ മാത്രമാണ് പ്രവര്‍ത്തന ലാഭത്തിലേക്കു കൊണ്ടുവരാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചത്. 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ 51 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 54 ആയി വര്‍ധിച്ചു എന്നതും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണ്.

സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ അധീനതയില്‍ കേരള റബര്‍ ലിമിറ്റഡ് ആരംഭിക്കുകയും കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള പേപ്പര്‍ പ്രോഡക്‌സ് ലിമിറ്റഡ് എന്നപേരിലും ഭെല്‍ ഇ.എം.എലിനെ കെല്‍ ഇ.എം.എല്‍ എന്നപേരിലും ഏറ്റെടുത്തിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുള്ളൂ എന്നതിനാല്‍ ലാഭത്തിലായില്ലെന്നും വ്യവസായ വകുപ്പ് പറയുന്നു. 2023 -24 സാമ്ബത്തിക വര്‍ഷത്തെ കണക്കു പ്രകാരം 33 സ്ഥാപനങ്ങള്‍ നഷ്ടത്തിലും 19 എണ്ണം പ്രവര്‍ത്തന ലാഭത്തിലുമാണ്. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സാണ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനം.107.85 കോടിരൂപ. ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 96 കോടി രൂപയുടെ നേട്ടവുമുണ്ടാക്കി

കോടികൾ ചെലവാക്കിയിട്ടും രക്ഷയില്ല

പൊതുമേഖല സ്ഥാപനങ്ങളെ രക്ഷപെടുത്താൻ 279 കോടി രൂപയുടെ നവീകരണപദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. എന്നാൽ ഈ പദ്ധതികൾ ഒന്നും ഫലവത്തായില്ല എന്നാണ് നഷ്ട കണക്കുകൾ സൂചിപ്പിക്കുന്നത്. നഷ്ടത്തിലുള്ളവയില്‍ മുമ്ബന്‍ കാഷ്യു ഡിവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. നഷ്ടം 45.38 കോടി. സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ കേരള പേപ്പര്‍ ലിമിറ്റഡിന്റെ നഷ്ടം 23 കോടിയാണ്. പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുന്നതോടെ ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷ. ട്രാവന്‍കൂര്‍ ടൈറ്റാനിയം 22.06 കോടിയും ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് 21 കോടിയുടെയും നഷ്ടത്തിലാണ്.

സര്‍ക്കാരിനു നേട്ടം മദ്യവും ലോട്ടറിയും:

പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തലയാതോടെ സര്‍ക്കാരിന്റെ വരുമാനത്തിന്റെ പ്രധാന ഭാഗവും ലോട്ടറി, മദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ്. സമീപകാലത്ത് പുറത്തുവന്നത് ഇത് തെളിയിക്കുന്ന കണക്കുകളാണ്.ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 41.55 % ലാഭമാണ് ലോട്ടറിയില്‍ നിന്നു സർക്കാരിന് ലഭിച്ചത്. ഓണം ബംബറില്‍ നിന്നു മാത്രം സംസ്ഥാന സർക്കാരിന് ലഭിച്ചത് 245.71 കോടി രൂപയാണ്. ലോട്ടറി അച്ചടിക്കാൻ ചിലവായത് 72 ലക്ഷം രൂപയും.

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ

തുലാവര്‍ഷം രണ്ടു ദിവസത്തിനകം, വരും ദിവസങ്ങളില്‍ കനത്തമഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് പ്രവചനം. അതേസമയം ഇതിന് സമാനമായ കാലയളവില്‍ തന്നെ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ

എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ:എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സുൽത്താൻബത്തേരി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി കോഴിക്കോട് മേഖലാ കൺവീനർ രാജേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ

മുഖ്യമന്ത്രക്ക് നിവേദനം നൽകി.

ചീരാൽ :ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3.9 കോടി രൂപ മുടക്കി കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പേരാറ്റകുന്ന്, എച്ചോം, എച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം, വാറുമ്മൽ കടവ്, ബദിരൂർകുന്ന്, മലങ്കര, നാരങ്ങാമൂല, ചെറുമല, മരവയൽ, കാരകുന്ന്, വെണ്ണിയോട് ഭാഗങ്ങളിൽ നാളെ (ഒക്ടോബര്‍

ക്രിമറ്റോറിയം കെയര്‍ടേക്കര്‍ നിയമനം

അമ്പലവയല്‍ ഗ്യാസ് ക്രിമറ്റോറിയം നടത്തിപ്പിനായി കെയര്‍ടേക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 18 ഉച്ചയ്ക്ക് ശേഷം 2ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. 30 വയസ്സിന് മുകളില്‍ പ്രായമുള്ള അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോൺ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.