രാജ്യത്തെ വലിഞ്ഞുമുറുക്കുന്ന അർബുദം; കേസുകളും മരണവും കുത്തനെ ഉയരുമെന്ന് പഠനം

ഇന്ത്യയില്‍ അർബുദ നിരക്കുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. പുരുഷന്മാരില്‍ ചുണ്ട്, വായ അർബുദങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാർബുദ കേസുകളും. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ഐസിഎംആർ-നാഷണല്‍ സെന്റർ ഫോർ ഡിസീസ് ഇൻഫോമാറ്റിക്‌സ് ആൻഡ് റിസേർച്ചിന്റെതാണ് ഗവേഷണ റിപ്പോർട്ട്.

ഇകാൻസർ ജേർണലിലാണ് ഗവേഷകർ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) അർബുദ കേസുകള്‍, മരണം തുടങ്ങിയവ സംബന്ധിച്ചാണ് പഠനം. ബ്രിക്‌സ് രാജ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന അർബുദം, ഏത്രപേർ മരിക്കുന്നു, ജനങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ പഠനത്തിലുണ്ട്.

പുതിയ അർബുദ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നത് റഷ്യയിലാണ്. പ്രോസ്റ്റേറ്റ്, ശ്വാസകോശം, കുടല്‍ എന്നിവിടങ്ങളിലാണ് റഷ്യയിലെ പുരുഷന്മാരില്‍ അർബുദം കൂടുതലായും ബാധിക്കുന്നത്.

ഇന്ത്യയിലെ പുരുഷന്മാരില്‍ വായിലും ചുണ്ടിലുമാണ് അർബുദം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളില്‍ സ്തനങ്ങളിലും. ചൈനയില്‍ ശ്വാസകോശ അർബുദമാണ് സ്ത്രീകളില്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നതെന്നും പഠനം പറയുന്നു.

അർബുദം ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്ന ദക്ഷിണാഫ്രിക്കയിലാണ്. അർബുദം ബാധിച്ച് കൂടുതല്‍ പുരുഷന്മാർ മരിക്കുന്നത് റഷ്യയിലും സ്ത്രീകള്‍ക്ക് ജീവൻ നഷ്ടമാകുന്നത് ദക്ഷിണാഫ്രിക്കയിലുമാണ്. ഇന്ത്യ ഒഴികയുള്ള മറ്റെല്ലാ ബ്രിക്‌സ് രാജ്യങ്ങളിലും ശ്വാസകോശ അർബുദത്തെ തുടർന്നാണ് കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത് സ്തനാർബുദമാണ്. വരും വർഷങ്ങളില്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും അർബുദ കേസുകളും മരണങ്ങളും വർധിക്കുമെന്നും ഗവേഷകർ പറയുന്നു.

കാൻസർ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ആഗോളതലത്തിലെ അർബുദ കേസുകളില്‍ 42 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളിലാണെന്നാണ്. ചൈനയില്‍ 28 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉത്പാദന നഷ്ടമാണ് അർബുദം മൂലം സംഭവിച്ചതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

2022നും 2045നും ഇടയില്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും അർബുദകേസുകളിലും മരണത്തിലും കുത്തനെയുള്ള വർധനവുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശകലനം ചൂണ്ടിക്കാണിക്കുന്നത്. 2020നെ അപേക്ഷിച്ച് 2025ലേക്ക് എത്തുമ്പോഴേക്കും ഇന്ത്യയിലെ അർബുദകേസുകളുടെ എണ്ണത്തില്‍ 12.8 ശതമാനം ഉയർച്ചയുണ്ടാകുമെന്നും ഗവേഷണ രചയിതാക്കള്‍ പറയുന്നു.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.