രാജ്യത്തെ വലിഞ്ഞുമുറുക്കുന്ന അർബുദം; കേസുകളും മരണവും കുത്തനെ ഉയരുമെന്ന് പഠനം

ഇന്ത്യയില്‍ അർബുദ നിരക്കുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. പുരുഷന്മാരില്‍ ചുണ്ട്, വായ അർബുദങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാർബുദ കേസുകളും. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ഐസിഎംആർ-നാഷണല്‍ സെന്റർ ഫോർ ഡിസീസ് ഇൻഫോമാറ്റിക്‌സ് ആൻഡ് റിസേർച്ചിന്റെതാണ് ഗവേഷണ റിപ്പോർട്ട്.

ഇകാൻസർ ജേർണലിലാണ് ഗവേഷകർ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) അർബുദ കേസുകള്‍, മരണം തുടങ്ങിയവ സംബന്ധിച്ചാണ് പഠനം. ബ്രിക്‌സ് രാജ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന അർബുദം, ഏത്രപേർ മരിക്കുന്നു, ജനങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ പഠനത്തിലുണ്ട്.

പുതിയ അർബുദ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നത് റഷ്യയിലാണ്. പ്രോസ്റ്റേറ്റ്, ശ്വാസകോശം, കുടല്‍ എന്നിവിടങ്ങളിലാണ് റഷ്യയിലെ പുരുഷന്മാരില്‍ അർബുദം കൂടുതലായും ബാധിക്കുന്നത്.

ഇന്ത്യയിലെ പുരുഷന്മാരില്‍ വായിലും ചുണ്ടിലുമാണ് അർബുദം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളില്‍ സ്തനങ്ങളിലും. ചൈനയില്‍ ശ്വാസകോശ അർബുദമാണ് സ്ത്രീകളില്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നതെന്നും പഠനം പറയുന്നു.

അർബുദം ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്ന ദക്ഷിണാഫ്രിക്കയിലാണ്. അർബുദം ബാധിച്ച് കൂടുതല്‍ പുരുഷന്മാർ മരിക്കുന്നത് റഷ്യയിലും സ്ത്രീകള്‍ക്ക് ജീവൻ നഷ്ടമാകുന്നത് ദക്ഷിണാഫ്രിക്കയിലുമാണ്. ഇന്ത്യ ഒഴികയുള്ള മറ്റെല്ലാ ബ്രിക്‌സ് രാജ്യങ്ങളിലും ശ്വാസകോശ അർബുദത്തെ തുടർന്നാണ് കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത് സ്തനാർബുദമാണ്. വരും വർഷങ്ങളില്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും അർബുദ കേസുകളും മരണങ്ങളും വർധിക്കുമെന്നും ഗവേഷകർ പറയുന്നു.

കാൻസർ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ആഗോളതലത്തിലെ അർബുദ കേസുകളില്‍ 42 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളിലാണെന്നാണ്. ചൈനയില്‍ 28 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉത്പാദന നഷ്ടമാണ് അർബുദം മൂലം സംഭവിച്ചതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

2022നും 2045നും ഇടയില്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും അർബുദകേസുകളിലും മരണത്തിലും കുത്തനെയുള്ള വർധനവുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശകലനം ചൂണ്ടിക്കാണിക്കുന്നത്. 2020നെ അപേക്ഷിച്ച് 2025ലേക്ക് എത്തുമ്പോഴേക്കും ഇന്ത്യയിലെ അർബുദകേസുകളുടെ എണ്ണത്തില്‍ 12.8 ശതമാനം ഉയർച്ചയുണ്ടാകുമെന്നും ഗവേഷണ രചയിതാക്കള്‍ പറയുന്നു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ

തുലാവര്‍ഷം രണ്ടു ദിവസത്തിനകം, വരും ദിവസങ്ങളില്‍ കനത്തമഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് പ്രവചനം. അതേസമയം ഇതിന് സമാനമായ കാലയളവില്‍ തന്നെ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ

എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ:എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സുൽത്താൻബത്തേരി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി കോഴിക്കോട് മേഖലാ കൺവീനർ രാജേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ

മുഖ്യമന്ത്രക്ക് നിവേദനം നൽകി.

ചീരാൽ :ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3.9 കോടി രൂപ മുടക്കി കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പേരാറ്റകുന്ന്, എച്ചോം, എച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം, വാറുമ്മൽ കടവ്, ബദിരൂർകുന്ന്, മലങ്കര, നാരങ്ങാമൂല, ചെറുമല, മരവയൽ, കാരകുന്ന്, വെണ്ണിയോട് ഭാഗങ്ങളിൽ നാളെ (ഒക്ടോബര്‍

ക്രിമറ്റോറിയം കെയര്‍ടേക്കര്‍ നിയമനം

അമ്പലവയല്‍ ഗ്യാസ് ക്രിമറ്റോറിയം നടത്തിപ്പിനായി കെയര്‍ടേക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 18 ഉച്ചയ്ക്ക് ശേഷം 2ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. 30 വയസ്സിന് മുകളില്‍ പ്രായമുള്ള അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോൺ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.