വനിത എസ്ഐയുടെ യൂണിഫോമണിഞ്ഞ് ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്തു; കടം പറഞ്ഞു മുങ്ങിയതോടെ പരാതി: അന്വേഷണത്തിൽ കുടുങ്ങിയത് ആൾമാറാട്ട ക്കാരിയായ യുവതി

യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി.

തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചന കുറ്റവും യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്‌ഐ എന്ന വ്യാജേനയായിരുന്നു അഭിപ്രിയ ചെന്നൈയും തിരുനല്‍വേലിയും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കറങ്ങി നടന്നത്.

തന്റെ ഇരുപത്തൊന്നാമത്തെ വയസ്സില്‍ 66കാരനെ അഭിപ്രിയ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍, ആറു വർഷം മാത്രമാണ് ആ ദാമ്ബത്യം തുടർന്നത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് യുവതി പിന്നീട് ഭർത്താവുമായി പിരിഞ്ഞു. പിന്നീട് ഒരു ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്നതിനിടെ പൃഥ്വിരാജ് എന്നയാളുമായി അടുപ്പത്തിലായി.

മൂന്ന് മാസം മുമ്ബാണ് യുവാവിനോട് അഭിപ്രിയ പ്രണയാഭ്യർത്ഥന നടത്തിയത്. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ താല്‍പ്പര്യമുണ്ടെന്ന് യുവതി തുറന്നു പറഞ്ഞത്. എന്നാല്‍, ഒരു പൊലീസ് ഉദ്യോഗസ്ഥയെ മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് മാതാപിതാക്കളുടെ നിലപാട് എന്ന് യുവാവ് മറുപടി നല്‍കി. ഇതോടെയാണ് കാമുകന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ യുവതി പദ്ധതിയിട്ടത്.

തുടർന്ന് പൃഥ്വിരാജിന്റെ സഹായത്തോടെ പൊലീസ് യൂണിഫോം ധരിച്ച്‌ ഇവർ വീഡിയോയും ഫോട്ടോയും എടുത്തു. വനിതാ എസ്‌ഐയുടെ വേഷം ധരിച്ച അവർ ചെന്നൈയിലും തിരുനെല്‍വേലിയിലും മറ്റ് നഗരങ്ങളിലും കറങ്ങിനടന്നു. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്‌ഐ എന്നായിരുന്നു ഇവർ പരിചയപ്പെടുന്നവരോട് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് നാഗർകോവില്‍ വനിതാ കോളേജിന്റെ സമീപത്തുവെച്ച്‌ വെങ്കിടേഷിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബ്യൂട്ടി പാർലറില്‍ എത്തിയ ഇവർ മുഖം ഫേഷ്യല്‍ചെയ്‌ത് പണം കടംപറഞ്ഞ്‌ പോയി. സംശയംതോന്നിയ വെങ്കിടേഷ് വടശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വെങ്കിടേഷിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പൊലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ അഭിപ്രിയ കുറ്റം സമ്മതിച്ചു. ഇവർ മറ്റ് പലരെയും കബളിപ്പിച്ചതായി സംശയമുള്ളതായും, കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. അഭിപ്രിയയുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആപ്പ് സ്റ്റോറിന് പിന്നാലെ പ്ലേ സ്റ്റോറിലും ഒന്നാമത്; വന്‍ നേട്ടവുമായി അറട്ടൈ ആപ്പ്

ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ ‘അറട്ടൈ’ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ അടുത്തിടെ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ചാർട്ടുകളിലും അറട്ടൈ ഒന്നാമതെത്തിയിരിക്കുകയാണ്. സൗജന്യ ആപ്പുകളുടെ പട്ടികയിലാണ്

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ ‘പണി കിട്ടും’

ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്. ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. പലതരം ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ സുഗന്ധവ്യഞ്ജനങ്ങൾ

2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് വേണ്ട; കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 11 കുട്ടികള്‍ മരിച്ചതിനെ തുടർന്ന് ചെറിയ കുട്ടികളില്‍ ചുമ സിറപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് (ഡിജിഎച്ച്‌എസ്) മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഒമ്ബത് കുട്ടികള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.