വില്ലേജ് ഓഫീസുകളില്‍ നിന്ന് കിട്ടേണ്ട സർട്ടിഫിക്കറ്റുകള്‍ക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം

പൊതുജനം ഓഫീസുകള്‍ കയറിയിറങ്ങി വലയുന്നത് ഒഴിവാക്കാൻ 12-E സേവനങ്ങളാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നത്. ചിലത് നടപ്പാക്കി, മറ്റുള്ളവ പരീക്ഷണ ഘട്ടത്തിലും. ഇതില്‍ ഏറ്റവും ആശ്വാസം തരുന്നതാണ് വില്ലേജ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (വിഒഎംഐഎസ്) ഡാഷ്ബോർഡ്. വില്ലേജ് ഓഫീസുകളില്‍ നിന്ന് കിട്ടേണ്ട 22 സർട്ടിഫിക്കറ്റുകള്‍ക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം. തുടർ നടപടികളും അറിയാം. അപ്ഡേഷൻ പോർട്ടലില്‍ കിട്ടും. ക്യാൻസർ പെൻഷൻ, ദുരിതാശ്വാസം, മുഖ്യമന്ത്രിക്കുള്ള പരാതികള്‍ തുടങ്ങിയവ ഈ സംവിധാനത്തിലേക്ക് വരും. ഭൂനികുതി, പോക്കുവരവ് സേവനങ്ങളും ഇതിലൂടെയാവും. ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടും. ലാൻഡ് റവന്യൂ കമ്മിഷണർ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പ്രതിമാസ അവലോകന യോഗങ്ങള്‍ പോർട്ടലില്‍ നടത്താം. ഉടൻ നിലവില്‍ വരും.

ഇലക്‌ട്രോണിക് മോർട്ട്ഗേജ് റെക്കോഡർ (ഇഎംആർ)

ബാങ്കുള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കുമ്പോള്‍ ബാധ്യത ഭൂമിയുടെ സബ്ഡിവിഷനില്‍ രേഖപ്പെടുത്താനുള്ള സംവിധാനം. കാലാവധി കഴിയുമ്പോള്‍ രേഖപ്പെടുത്തിയ ബാദ്ധ്യത നീക്കം ചെയ്യാനുമാവും. (സൗകര്യം ഏർപ്പെടുത്തി, www.emr.kerala.gov.in)

എനി ലാൻഡ് സെർച്ച്‌

ഏതു ഭൂമിയെക്കുറിച്ചും ബാദ്ധ്യത സംബന്ധിച്ചും സമഗ്ര വിവരം ലഭ്യമാവും. https://www.emr.kerala.gov.inല്‍ പ്രവേശിച്ച്‌ വെരിഫൈ ലാൻഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തണ്ടപ്പേരോ സർവേ നമ്പറോ ഉപയോഗിച്ച്‌ സേവനം തേടാം. (നടപ്പാക്കിക്കഴിഞ്ഞു)

കെബിടി അപ്പീല്‍

കെട്ടിടങ്ങളുടെ ഒറ്രത്തവണ നികുതിയും ലക്ഷ്വറി നികുതിയും അടയ്ക്കാം. മുൻകൂർ വാങ്ങാറുള്ള ഈ നികുതി പ്രവാസികള്‍ക്ക് നാട്ടിലെത്താതെ അടയ്ക്കാനാവും. (പരീക്ഷണ ഘട്ടത്തില്‍)

*റവന്യൂ റിക്കവറി ഡിജി പേമെന്റ്*

റിക്കവറി കുടിശിക തുക വില്ലേജ് ഓഫീസില്‍ നിന്ന് കുടിശിക നല്‍കേണ്ട സ്ഥാപനത്തിന് ബാങ്ക് ഡ്രാഫ്റ്റായോ നേരിട്ടോ കൈമാറുകയാണ് പതിവ്. പകരം തഹസില്‍ദാർമാരുടെ പേരില്‍ ട്രഷറിയില്‍ ടിഎസ്ബി അക്കൗണ്ടുകള്‍ തുടങ്ങി അതില്‍നിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്ന സംവിധാനം. (ഉടൻ നടപ്പാക്കും)

*
പ്രവാസികള്‍ക്കും പ്രയോജനം

ഭൂനികുതി, കെട്ടിട നികുതി, തരംമാറ്റം തുടങ്ങി 10-E സേവനങ്ങള്‍ വിദേശ രാജ്യങ്ങളിലും ലഭ്യമാണ്. മലയാളികള്‍ ഏറെയുള്ള യു.കെ, യുഎസ്എ, കാനഡ, സിംഗപ്പൂർ, സൗദി, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണിവ. (www.revenue.kerala.gov.in എന്ന വെബ്സൈറ്റിൽ ഇതിന് സൗകര്യമുണ്ട്)

പതിനാറ്കാരന് കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവം; രണ്ടാമനെ അറസ്റ്റ് ചെയ്‌തു.

കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരുത്തനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ

മീനങ്ങാടിയിൽ വീട് പൂർണ്ണമായും കത്തിനശിച്ചു; ഗൃഹോപകരണങ്ങളും രേഖകളും ചാമ്പലായി

മീനങ്ങാടി: മീനങ്ങാടി പഞ്ചായത്തിലെ നെല്ലിച്ചോട് കളരിക്കൽ സുജീഷിന്റെ വീട് തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ പുറത്തുപോയി തിരികെ വരുമ്പോഴാണ് വീടിനുള്ളിൽ നിന്നും കനത്ത

ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.

ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധികൾക്കുള്ള സ്വീകരണം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.അനുമോദന പ്രസംഗം നടത്തി.അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ്

ബ്രഹ്മഗിരിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ അന്വേഷണം വേണം: ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷക ജനവിഭാഗങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനും എന്ന പേരിൽ സിപിഎം നടത്തിവന്ന ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം നേതൃത്വത്തിനെതിരെ അന്വേഷണം

ദുരന്തബാധിതർക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി

കൽപ്പറ്റ : ജംഇയ്യത്തുൽ ഉലമാ ഹിന്ദ് വയനാട് ദുരന്തബാധിതർക്കായ് നിർമ്മിച്ചു നൽകിയ 11 വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി.ജംഇയ്യത്തുൽ ഉലമാ ഹിന്ദ് ദേശീയ സിക്രട്ടറി മൗലാനാ ഹകീമുദ്ധീൻ ഖാസിമി താക്കോൽദാന ചടങ്ങ് ഉദ്ഘാടനം

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തരിയോട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.പിസി വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി. കുട്ടികളിലെ മാനസിക-വൈകാരിക പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ പ്രായോഗിക പരിചരണം മാര്‍ഗങ്ങള്‍ സംബന്ധിച്ച് ക്ലാസില്‍ സംസാരിച്ചു. ജെന്‍ഡര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.