വാട്സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
വാട്സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ബിൽ പേയ്മെന്റ്സ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. മെസേജിങ് ആപ്പ് വിട്ടുപോകാതെ തന്നെ ബില്ലുകൾ കണ്ടെത്താനും പരിശോധിക്കാനും പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. വ്യാഴാഴ്ചയാണ് പുതിയ സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഭാരത് കണക്ട് എന്ന ബിൽ പേയ്മെന്റ് സംവിധാനത്തിന്റെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലർമാരുടെ സേവനം ലഭ്യമാകും.എങ്ങനെ ബിൽ അടയ്ക്കാം?വാട്സ്ആപ്പിന്റെ ഹോം സ്ക്രീനിൽ മുകളിൽ കാണുന്ന രൂപ ചിഹ്നത്തിൽ ടാപ്പ് ചെയ്താണ് ബിൽ പേയ്മെന്റ്സ് വിഭാഗത്തിലേക്ക് പ്രവേശിക്കേണ്ടത്. തുടർന്ന് ആവശ്യമായ ബിൽ വിഭാഗവും ബില്ലറും തിരഞ്ഞെടുക്കണം. അക്കൗണ്ട് വിവരങ്ങൾ നൽകിയ ശേഷം അവ സ്ഥിരീകരിക്കാം. വാട്സ്ആപ്പ് ബിൽ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്മെന്റ് പൂർത്തിയാക്കാം. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യവും പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വീട്ടിലെ ബില്ലുകൾ ഒറ്റയിടത്ത്വീട്ടിലെ വിവിധ ബില്ലുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഹൗസ്ഹോൾഡ് ബിൽസ് സമ്മറിയും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പണമടച്ചിട്ടുള്ള ബില്ലർമാരെ പേയ്മെന്റ്സ് ഹോം സ്ക്രീനിൽ കാണിക്കും. അതുവഴി ഒരൊറ്റ ടാപ്പിലൂടെ വീണ്ടും ബിൽ പേയ്മെന്റിലേക്ക് എത്താം. ഒരേ ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. വീട്ടിലെ ബില്ലുകൾക്ക് പുറമെ ഓഫീസ്, കുടുംബാംഗങ്ങൾ എന്നിവരുടെ ബില്ലുകളും കൈകാര്യം ചെയ്യാൻ ഈ സൗകര്യം സഹായിക്കും.
കാനനനടുവിലും കാവലായി കാക്കിക്കൂട്ടം
കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്രസുൽത്താൻ ബത്തേരി: കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പോലീസ്. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക വനത്തിലെ പാതയിൽ തകരാറിലായത്. മകളടക്കമുള്ള യാത്രക്കാർ കാടിന് നടുവിൽ അകപ്പെട്ടെന്നറിയിച്ച് ബത്തേരി ഡിവൈ.എസ്.പിക്ക് ലഭിച്ച ഒരു അച്ഛന്റെ ഫോൺ കോളാണ് പോലീസിന്റെയും കെ.എസ്.ആർ.ടി.സിയുടെയും അടിയന്തര ഇടപെടലിന് വഴിയൊരുക്കിയത്. രാത്രിയാത്രാ നിരോധനവും ഇതര സംസ്ഥാനവുമെന്ന അതിരുകളുമൊന്നും പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കാനുള്ള ഉദ്യമത്തിന് പോലീസിന് തടസ്സമായില്ല.സെപ്റ്റംബർ 3 വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് ആലപ്പുഴ സ്വദേശിയായ പിതാവിന്റെ ഫോൺ ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീമിന് ലഭിച്ചത്. മകളടക്കമുള്ള യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി വനത്തിന് നടുവിൽ കുടുങ്ങിയിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു പരിഭ്രാന്തനായ പിതാവിന്റെ ആവശ്യം.യാത്രക്കാരുടെ വിവരങ്ങളും ഫോൺ നമ്പറുകളും ശേഖരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നെറ്റ്വർക്ക് കവറേജില്ലാത്തതിനാൽ ബന്ധപ്പെടാനായില്ല. തുടർന്ന് മുത്തങ്ങ ചെക്ക് പോസ്റ്റിലും കെ.എസ്.ആർ.ടി.സി ഡിപ്പോയിലും പോലീസ് കൺട്രോൾ റൂമിലും വിവരം കൈമാറി. അന്വേഷണത്തിൽ മുത്തങ്ങ അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ബന്ദിപ്പൂർ ടൈഗർ റിസർവിന് സമീപമാണ് ബസ് തകരാറിലായതെന്ന് കണ്ടെത്തി. അതിനിടയിൽ, യാത്രക്കാരനായ കൊല്ലം സ്വദേശിയായ ഒരാളുമായി ഫോണിൽ ബന്ധപ്പെടാനും യാത്രക്കാരെ സമാധാനിപ്പിക്കാനും പൊലീസിന് കഴിഞ്ഞു.തുടർന്ന് പോലീസിനൊപ്പം കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ എം.വി വിപിന്റെ ഇടപെടലിൽ ഡിപ്പോയിൽ നിന്ന് അയച്ച സൂപ്പർ ഡീലക്സ് ബസിനൊപ്പം എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒരുമിച്ച് സ്ഥലത്തെത്തി. വന്യമൃഗങ്ങളുടെ സാന്നിധ്യസാധ്യതയുള്ള പ്രദേശത്ത് രാത്രിയിൽ ഒറ്റപ്പെട്ടതോടെ സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രക്കാർ കടുത്ത ആശങ്കയിലായിരുന്നു.തകരാറിലായ ബസിൽ നിന്ന് ചൂട് വമിച്ചിരുന്നതിനാൽ ബസിനുള്ളിൽ തുടരാനും പുറത്തേക്ക് ഇറങ്ങാനും കഴിയാത്ത അവസ്ഥയായിരുന്നു. യാത്രക്കാരെ സമാധാനിപ്പിച്ച പോലീസ് സംഘം അവരെ സുരക്ഷിതമായി പുതിയ വാഹനത്തിലേക്ക് മാറ്റി. തുടർന്ന് എല്ലാവരെയും സുരക്ഷിതമായി കോഴിക്കോട് എത്തിച്ചു.പ്രതിസന്ധിഘട്ടത്തിൽ സമയോചിതമായി ഇടപെട്ട് തങ്ങളെയും കുട്ടികളെയും സുരക്ഷിതരാക്കിയ പോലീസിന് നന്ദി അറിയിച്ച് യാത്രക്കാരുടെയും ബന്ധുക്കളുടെയും നിരവധി ഫോൺ കോളുകളാണ് പിന്നീട് പൊലീസിന് ലഭിച്ചത്. കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനവും പോലീസിനെ തേടിയെത്തി. എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ സുബീഷ്, ജിതിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കൂടാതെ ബത്തേരി സി.ഐ അജീഷ്,മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഹംസ,സി.പി.ഒ കണ്ണൻ, എ.എസ്.ഐ സലീം തുടങ്ങിയവരും ജാഗ്രതയോടെ പ്രവർത്തിച്ചു.
ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം
ദില്ലി-ദമാം എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് കണ്ടെത്തിയ ഭീഷണി കത്തിന് ഒരു ക്യാബിൻ ക്രൂ അംഗത്തിന്റേയും ഒരു യാത്രക്കാരന്റേയും കയ്യക്ഷരവുമായി സാമ്യമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി-ദമാം എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് എന്ന് ഇംഗ്ലീഷിൽ എഴുതിയ ടിഷ്യു പേപ്പർ കാബിൻ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് വിമാനം അടിയന്തരമായി ഹൈദരാബാദിൽ ലാൻഡ് ചെയ്തത്.
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്ലാം അങ്ങനെ പറയുന്നില്ല: വിശദീകരണവുമായി കാന്തപുരം
സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീകളെ കുഴിച്ചു മൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്കി എന്ന് പറയുന്നത് ശരിയല്ല. പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും നമ്മൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കി. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിൽ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം എന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.
കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി കാസര്‍കോട് 11കാരന് ദാരുണാന്ത്യം
കാസര്‍കോട്: അംഗന്‍വാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 11കാരന് ദാരുണാന്ത്യം. രാജേഷ് - നീതു ദമ്പതിയുടെ മകന് അനേക് ആണ് മരിച്ചത്. കാസര്‍കോട് മടിക്കൈ മൂന്നു റോഡ് അംഗന്‍വാടിക്ക് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനേക്.അംഗന്‍വാടിയുടെ മുന്നിലുള്ള കൊടിമരത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് അനേകിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് നിഗമനം.
മെസി വിവാദം: അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ പരിധിയിൽ ഒമ്പത് വിഷയങ്ങൾ
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിനായി എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി. ഒൻപത് പ്രധാന കാര്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണ പരിധിയിൽ വരുന്നത്. പദ്ധതിയുടെ തുടക്കം മുതലുള്ള എല്ലാവിധ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണമാണ് സംഘം നടത്തുക.ആദ്യഘട്ടത്തിൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്തതിലേക്ക് നയിച്ച പ്രക്രിയയും സാഹചര്യങ്ങളും, GoatAd ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും ഉൾപ്പെടെ വിശദമായി പരിശോധിക്കും. ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് അവിഹിത ആനുകൂല്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ നൽകിയിട്ടുണ്ടോ എന്നും, വഴിവിട്ട സഹായങ്ങളിലൂടെ സർക്കാരിനോ പൊതു സ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നും സംഘം അന്വേഷിക്കും.പദ്ധതിയുടെ ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം, ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. കൂടാതെ, സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യങ്ങളും, പൊതുസ്വത്ത് സ്വകാര്യ കമ്പനിക്ക് വിട്ടുനൽകാൻ സർക്കാർ ഉത്തരവിറക്കാൻ ഇടയായ പശ്ചാത്തലവും പരിശോധിക്കും.
അധ്യാപകരുടെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക; കെഎസ് ടി എ സുൽത്താൻ ബത്തേരി ഉപജില്ലാ പ്രവർത്തക കൺവെൻഷൻ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2026 സെപ്റ്റംബർ 19ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(KSTA ) കൽപ്പറ്റയിൽ സംഘടിപ്പിക്കുന്ന അധ്യാപക പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് കെ എസ് ടി എ സുൽത്താൻ ബത്തേരി ഉപജില്ലാ പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഷാജൻ ബി തോമസ് അധ്യക്ഷത യോഗത്തിൽ സ്വരാജ് എം കെ, എം വി സമിത, കെ എൻ ഇന്ദ്രൻ, ശ്യാം ലാൽ ടി എസ്, എം എം സുധീഷ് തുടങ്ങിയവർ സംസാരിച്ചു.
പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവർച്ച: പ്രതികളെ മണിക്കൂറുകൾക്കുള്ളിൽപൊക്കി പോലീസ്
കൽപ്പറ്റ: പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിതകവർച്ച നടത്തി നാടിനെ ആശങ്കയിലാക്കി മുങ്ങിയ കുറ്റവാളികൾ പോലീസ് വലയിലായി. പീച്ചങ്കോട് കാളിയാർ ഹൗസിൽ സഹദ് (സൈദുള്ള മുഹമ്മദ് 36), തരുവണ മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45) എന്നിവരെയാണ് കർണാട കയിലെ ചമരാജ് നഗറിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC) സാഹസികമായി പിടികൂടിയത്. ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് സാധുക്കളായ ആളുകളെ ലക്ഷ്യമിട്ട് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന ഭീതിജനക മായ സംഭവങ്ങളാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. പടിഞ്ഞാറത്തറ നായ്മലയിൽ വെച്ച് 31 ന് ഉച്ചയോടെ ലോട്ടറി വിൽപ്പനക്കാരനായ ബിജോയിയെ ലോട്ടറി വാങ്ങാനെന്ന വ്യാജേന കാറിൽ വിളിച്ചുകയറ്റി, ഷർട്ട് വലിച്ചുകീറി കഴുത്തിൽ കത്തിവെച്ച് പണവും ടിക്കറ്റുകളും കവർന്നു. തൊട്ടുപിന്നാലെ വൈകീട്ട് പനമരത്ത് വെച്ച് നടവയൽ സ്വദേശിയായ ശങ്കരനെയും ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദ്ദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയായിരുന്നു. ഇത് കഴിഞ്ഞ് രാത്രിയോടെ കൽപ്പറ്റ ബിവറേജ് ബഹള മുണ്ടാക്കിയതിനെ തുടർന്ന് ഇരുവരെയും കൽപ്പറ്റ പോലീസ് കരുതൽ അറസ്റ്റ് ചെയ്ത് വിട്ടിരുന്നു. എന്നാൽ പിന്നീടാണ് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്റ്റേഷനുകളിലെത്തുകയും പോലീസ് കേസെടുക്കുകയും ചെയ്തത്
തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി
തൃശൂർ: സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. തൃശൂർ കോടശേരി ചായ്പൻകുഴി സർക്കാർ യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്ന് രാവിലെ തകർന്നുവീണത്. രാവിലെ 11 മണിയോടെയാണ് സംഭവം.കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. അപകടസമയത്ത് വിദ്യാർഥികളോ അധ്യാപകരോ സ്കൂളിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സാധാരണ അധ്യയന ദിവസമായിരുന്നെങ്കിൽ വലിയ അപകടത്തിന് ഇടയാക്കിയേക്കാവുന്ന സാഹചര്യത്തിലാണ് അവധി രക്ഷയായത്.സ്കൂളിനോട് ചേർന്ന് മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാന നിർമിച്ചിരുന്നതായാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ അടിത്തറയോട് ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തകർച്ചയുമായി ബന്ധമുണ്ടോയെന്നത് പരിശോധിക്കേണ്ടതുണ്ട്.നിർമാണ പ്രവർത്തനങ്ങൾ കെട്ടിടത്തിന്റെ അടിത്തറയെയോ ഘടനാപരമായ സുരക്ഷയെയോ ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അധികൃതർ പരിശോധിക്കുന്നത്. തകർന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗവും സുരക്ഷിതമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. കെട്ടിടത്തിന്റെ തകർച്ചയ്ക്ക് കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം; കേന്ദ്ര നടപടി തിരുത്താൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം
ജില്ലയിലെ തിരുനെല്ലി, പേര്യ തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്,നൂൽപ്പുഴ, അച്ചുരാനം, ചുണ്ടേൽ, കോട്ടപ്പടി, പൊഴുതന, കുന്നത്തിടവക, തരിയോട്, വെള്ളാർ മല ഉൾപ്പെടെ13 വില്ലേജുകളെ പൂർണമായും പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം ജനജീവിതത്തെയും കൃഷിയെയും ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കും. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി വനമേഖലകൾ മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തണമെന്ന എൽഡിഎഫ് സർക്കാറിൻ്റെ നിലപാടിനെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.കേന്ദ്ര നടപടിക്കെതിരെ ജില്ലയിലെ മന്ത്രിയായ ടി. സിദ്ധിക്കും യുഡിഎഫ് എംഎൽഎമാരും യുഡിഎഫ് സർക്കാറും മൗനം അവസാനിപ്പിച്ച് ഫലപ്രദമായ ഇടപെടൽ നടത്തണം. പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
എപ്പോഴും ക്ഷീണമാണോ? കൈകാലുകളില്‍ തരിപ്പോ മരവിപ്പോ ഉണ്ടോ?
രാവിലെ എഴുന്നേറ്റാല്‍ തന്നെ ക്ഷീണം. ചെറിയ ജോലികള്‍ ചെയ്താലും തളര്‍ച്ച. ഇടയ്ക്കിടെ തലചുറ്റല്‍, കൈകാലുകളില്‍ തരിപ്പ്, എന്തെങ്കിലും കാര്യം ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട്. ഇത്തരം ലക്ഷണങ്ങളെല്ലാം പല കാരണങ്ങളാലും ഉണ്ടാകാം. എന്നാല്‍ ചിലപ്പോള്‍ ഇതിന് പിന്നില്‍ ശരീരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിന്റെ കുറവായിരിക്കാം.അതാണ് വിറ്റാമിന്‍ ബി12.ശരീരത്തിലെ രക്തകോശങ്ങളുടെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യത്തിന് ബി12 പ്രധാനമാണ്. നമ്മുടെ കോശങ്ങളിലെ ജനിതക വസ്തുവായ DNA ഉണ്ടാക്കുന്നതിലും ബി12ന് പങ്കുണ്ട്. ബി12 കുറയുമ്പോള്‍ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തെ ബാധിക്കുകയും നാഡീവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യാം.എന്താണ് വൈറ്റമിന്‍ ബി12ബി ഗ്രൂപ്പിലെ ഒരു പ്രധാന വിറ്റാമിനാണ് ബി12. ഇതിനെ കോബാലമിന്‍ (Cobalamin) എന്നും വിളിക്കുന്നു. ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണം, നാഡികളുടെ സാധാരണ പ്രവര്‍ത്തനം, DNA നിര്‍മ്മാണം എന്നിവയ്ക്ക് ശരീരത്തിന് ബി12 ആവശ്യമാണ്. അതുകൊണ്ടുതന്നെ ബി12 കുറയുമ്പോള്‍ പ്രശ്നങ്ങള്‍ ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കാം.ഒരു മുതിര്‍ന്ന വ്യക്തിക്ക് സാധാരണയായി ഒരു ദിവസം ഏകദേശം 2.4 മൈക്രോഗ്രാം ബി12 ആണ് ആവശ്യമായി വരുന്നത്. അളവ് വളരെ ചെറുതാണെങ്കിലും ശരീരത്തിന് ഇതിന്റെ പ്രാധാന്യം വലുതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ആവശ്യകത കുറച്ച് കൂടുതലാണ്.i
വിവാദങ്ങള്‍ക്ക് പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണം: ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം
കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രസ്താവനയിലെ വിവാദങ്ങള്‍ക്കിടെ വിശദീകരണ പോസ്റ്റുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണമെന്ന് പോസ്റ്റില്‍ കാന്തപുരം പറയുന്നു. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കാണ് പിന്നില്‍. സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനുള്ള ആരോഗ്യകരമായ വേദികളാകണമെന്നും കാന്തപുരം പറയുന്നുണ്ട്. പ്രകോപനം ഉണ്ടാക്കരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.'സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍. പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം', പോസ്റ്റില്‍ പറയുന്നു.
സ്വർണവിലയിൽ വൻ തിരിച്ചുവരവ്; പവന് ഇന്ന് ₹960യുടെ കുതിപ്പ്
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് ₹960 വർധിച്ചതോടെ വില ₹1,14,880 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് ₹14,360 ആണ്. ഗ്രാമിന് ₹120യുടെ വർധനയാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സ്വർണവിപണിയിൽ വീണ്ടും വാങ്ങൽ താൽപര്യം ശക്തമായതാണ് ഇന്നത്തെ വില ഉയരാനുള്ള പ്രധാന പശ്ചാത്തലം. ആഗോള വിപണിയിലെ സ്വർണവിലയിലെ മുന്നേറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.അമേരിക്കൻ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പുതിയ സൂചനകളാണ് ഇപ്പോൾ സ്വർണവിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. യു.എസ്. ഫെഡറൽ റിസർവിന്റെ അടുത്ത പലിശനിരക്ക് തീരുമാനത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള നോൺ-ഫാം പേറോൾസ് തൊഴിൽ റിപ്പോർട്ട് പുറത്തുവരാനിരിക്കുകയാണ്. തൊഴിൽ വിപണിയിൽ ദുർബലത പ്രകടമായാൽ ഫെഡറൽ റിസർവ് കടുത്ത പലിശനയം തുടരാനുള്ള സാധ്യത കുറയുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് പിന്തുണ നൽകുന്നത്
ISRO വീണ്ടും വിജയ വഴിയില്‍; ജിഎസ്എല്‍വി എഫ് -17 വിജയകരമായി വിക്ഷേപിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-05 വഹിച്ചുകൊണ്ടുള്ള ജിഎസ്എല്‍വി എഫ് -17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ജിഎസ്എല്‍വിയുടെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് പ്രധാനം. ഇന്ന് പുലര്‍ച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ബഹിരാകാശത്തേക്ക് അയച്ച ഇഒഎസ്-05.ജനുവരിയിലെ പിഎസ്എല്‍വി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആര്‍ഒ വിക്ഷേപണമാണ് ജിഎസ്എല്‍വിയുടെ 19ആം ദൗത്യം. ഇരുപത്തിയേഴര മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണിന് കഴിഞ്ഞ ദിവസം രാത്രി 11:25നാണ് തുടക്കമായത്. ഇഒഎസ് 05 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വണ്‍ എ രാജ്യ സുരക്ഷ മുതല്‍ ദുരന്തനിവാരണം വരെ വിവിധ മേഖലകളില്‍ മുതല്‍ക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തില്‍ നിന്ന് മുഴുവന്‍ സമയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. 2021 ആഗസ്റ്റ് 12ന് ഇതേ ഉപഗ്രഹം വിക്ഷേപിക്കാന്‍ നടന്ന ജിഎസ്എല്‍വി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിര്‍മ്മിച്ചതാണ് പുത്തന്‍ പേടകം.
സീബ്രാ ക്രോസില്‍ നിയമം ലംഘിച്ചു, 5 ദിവസം കൊണ്ട് ചുമത്തിയത് 2,50,631 രൂപ പിഴ; സ്പെഷ്യല്‍ ഡ്രൈവുമായി കേരള പൊലീസ്
തിരുവനന്തപുരം :സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം 'വൈറ്റ്ലൈന്‍ - ലൈഫ്ലൈന്' എന്ന പേരില്‍ കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 55,207 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 1038 വാഹനങ്ങള്‍ സീബ്രാ ക്രോസില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി, 2,50,631 രൂപ പിഴ ചുമത്തുകയും ചെയ്തു. 2026 ഓഗസ്റ്റ് 20 മുതല്‍ 25 വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.ഈ കാലയളവില്‍ സംസ്ഥാന വ്യാപകമായി കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സ്പെഷ്യല്‍ ഡ്രൈവ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന ജംഗ്ഷനുകളിലും അപകട സാധ്യതയുള്ള സ്ഥലങ്ങളിലും തിരക്കേറിയ കാല്‍നട ഇടനാഴികളിലും എന്‍ഫോഴ്സ്മെന്റ് ടീമുകളെ വിന്യസിച്ചു പരിശോധന നടത്തി. കാല്‍നട യാത്രക്കാര്‍ റോഡ് മറികടക്കുമ്പോള്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.
അവസരങ്ങളെ സാധ്യതകളാക്കി മാറ്റി വളരാൻ പുതു തലമുറ ശ്രമിക്കണം- മന്ത്രി കെ.എം ഷാജി
കൽപ്പറ്റ: "മികച്ച ശമ്പളം ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി, ഷെഫ് തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതി." കൽപ്പറ്റ പുളിയാർമല ലവ് ഗ്രീൻ അസോസിയേഷൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ. എം ഷാജി. വിദേശ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചിലവുവരുന്ന ഹോസ്പിറ്റാലിറ്റി കോഴ്സുകൾ സാധാരണക്കാർക്ക് ലഭ്യമാക്കി, അവർക്ക് സുരക്ഷിതമായ ജീവിതവും ആത്മാഭിമാനവും ഉറപ്പാക്കുന്നതോടൊപ്പം, ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി വളരാൻ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.-ജി.കെ.വൈ.)-2.0. ഈ പദ്ധതിയുടെ ഭാഗമായി നൈപുണ്യ വികസനത്തിനും തൊഴിൽ നേടാനും അവസരമൊരുക്കുന്നു. 2019 മുതൽ ആരംഭിച്ച ഈ പദ്ധതിയിൽ ഏകദേശം 1,000 വിദ്യാർത്ഥികൾ ലവ് ഗ്രീൻ സെൻ്റർ കൽപ്പറ്റ യിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കി, വിവിധ മേഖലകളിൽ തൊഴിൽ നേടുകയും ഇന്നും അതേ മേഖലകളിൽ തുടരുകയും ചെയ്യുന്നുണ്ട്. യുവജനങ്ങൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം, ആവശ്യമായ നൈപുണ്യങ്ങളും പ്രായോഗിക പരിശീലനവും നൽകി അവരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ലവ് ഗ്രീൻ അസോസിയേഷന്റെ പ്രധാന ലക്ഷ്യം.കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ, അസിസ്റ്റൻ്റ് മിഷൻ കോഓർഡിനേറ്റർ കെ. എം സെലീന, ജില്ലാ പ്രോഗ്രാം മാനേജർ ജെൻസൺ എം ജോയ്, സെൻ്റർ മാനേജർ സായൂജ അർജുൻ , ട്രെയിനർ പി.എ നിഷാം, വിദ്യാർഥി എം. വി ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ ബസ്സിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ
സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി പാറക്കൽ സെയ്തലവി (58) ആണ് മരിച്ചത്.ചുള്ളിയോട് റോഡിൽ വർക്ക്ഷോപ്പിൽ പണിക്കായി നിർത്തിയിട്ടിരുന്ന ബസിന്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സുൽത്താൻ ബത്തേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
കൽപ്പറ്റയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി മുട്ടവില; ഉപയോഗം കുറച്ച് ഉപഭോക്താക്കൾ
തിരുവനന്തപുരം :ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്. അടുത്തിടെയായി മുട്ട വില സര്‍വകാല റെക്കോര്‍ഡിലാണെന്നും, ഫാമുകളില്‍ നിന്നുള്ള വില ഉയര്‍ന്നതോടെ പല നഗരങ്ങളിലും ചില്ലറ വില്‍പ്പന നിരക്ക് മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവെന്നും ലോക്കല്‍ സര്‍ക്കിള്‍സ് പുറത്തുവിട്ട പുതിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 6 മാസത്തിനിടെ മുട്ടയ്ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടി. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനവും വിതരണത്തിലെ തടസ്സങ്ങളുമാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഫാമുകളില്‍ നിന്നുള്ള വിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35-40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.മുട്ട വാങ്ങുന്നത് കുറച്ച് പകുതിയോളം പേര്മുട്ടവില കൂടിയ സാഹചര്യത്തോട് എങ്ങനെ പ്രതികരിച്ചുവെന്ന സര്‍വേയിലെ ചോദ്യത്തിന് 19,638 പേരാണ് മറുപടി നല്‍കിയത്. ഇതില്‍ 48 ശതമാനം ആളുകളും പറഞ്ഞത് തങ്ങള്‍ മുട്ട വാങ്ങുന്നതിന്റെ അളവും തവണകളും കുറച്ചു എന്നാണ്. 10 ശതമാനം പേര് വില കുറഞ്ഞ മറ്റ് ബദലുകള്‍ തേടി. അതേസമയം, വില കൂടിയെങ്കിലും ഉപയോഗത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് 37 ശതമാനം പേര് പറഞ്ഞു.കുതിച്ചുയര്‍ന്ന് മുട്ടവിലരാജ്യത്തെ പല നഗരങ്ങളിലും ഫാമുകളില്‍ നിന്നുള്ള മുട്ട വില കുത്തനെ ഉയര്‍ന്നു. ഒരു വര്‍ഷം മുന്‍പ് 4.94 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ ഫാമുകളില്‍ 7 രൂപയാണ് വില. ചില്ലറ വില്‍പ്പന വിപണികളില്‍ ഒരു മുട്ടയ്ക്ക് ശരാശരി 8.50 മുതല്‍ 9 രൂപ വരെ നല്‍കണം. ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഇത് 14 രൂപ വരെയെത്തി! കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 35-40 ശതമാനത്തിന്റെ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്.നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ) മൊത്തവ്യാപാര നിരക്ക് 2025 സെപ്റ്റംബറിലെ 558 രൂപയില്‍ നിന്നും (100 മുട്ടയ്ക്ക്) ഡിസംബറായപ്പോഴേക്കും 686 രൂപയായി ഉയര്‍ന്നിരുന്നു. പ്രധാന നഗരങ്ങളില്‍ ഇത് 100 മുട്ടയ്ക്ക് 800 രൂപ കടന്നു. ജൂണില്‍ 5.32 ശതമാനമായിരുന്ന രാജ്യത്തെ ചില്ലറ ഭക്ഷ്യ വിലക്കയറ്റ നിരക്ക് 2026 ജൂലൈയില്‍ 5.52 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇ.എസ്.എ വിജ്ഞാപനം അംഗീകരിക്കില്ല:വയനാട് റോബസ്റ്റ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി
വയനാട് ജില്ലയിലെ 13 വില്ലേജുകളെ മാനദണ്ഡങ്ങൾ പാലിക്കാതെ പരിസ്തിതി ലോലമായി കരട് വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടി എത്രയും പെട്ടെന്ന് പുനപരിശോദിക്കണമെന്ന് വയനാട് റോബസ്റ്റ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ആവശ്യപെട്ടു.ഭാവിയിൽ ഇത് ജില്ലയിലെ മുഴുവൻ മേഖലയെയും ബാധിക്കുമെന്നും കേന്ദ്രസംസ്ഥാന സർക്കാറുകൾ പ്രശ്നത്തിൽ ഉടൻ ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.ചെയർമാൻ അലി ബ്രാ൯ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ മോഹൻ രവി സ്വാഗതവും സിഇഒ സജി നന്ദിയും പറഞ്ഞു.

