രോഗിയെ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി കെ മുരളീധരന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലിനെയും സര്‍ജറി, ഓര്‍ത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളോട് മോശമായി പെരുമാറുന്ന ആരോഗ്യ ജീവനക്കാരെ കൗണ്‍സിലിങ്ങിന് അയയ്ക്കാനും തീരുമാനമുണ്ട്.അതേസമയം സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടിയുണ്ടാകും. മോശമായി പെരുമാറിയ സ്റ്റാഫിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കും. ഇതുവരെ റിട്ടണ്‍ പരാതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത കണ്ടത്. പരാതിക്കാര്‍ക്ക് എന്ത് കാര്യങ്ങളുണ്ടെങ്കിലും അന്വേഷണത്തിൻ്റെ വേളയിൽ പറയാം. മുഖം നോക്കാതെ നടപടി ഉണ്ടാകും. ഇപ്പോള്‍ സ്വമേധയാ ആണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചുവെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് മറ്റൊരു രോഗം ഉണ്ടായിരുന്നു. മരണകാരണം എന്താണെന്ന് അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചൂണ്ടയില്‍ കുടുങ്ങിയത് ചാക്ക്; തുറന്നപ്പോള്‍ തലയോട്ടി; അന്വേഷണം
ആലപ്പുഴ: ചാക്കില്‍ കെട്ടിയ നിലയില്‍ പമ്പയാറ്റില്‍ നിന്നും തലയോട്ടി കണ്ടെത്തി. കല്ലിശ്ശേരി റെയില്‍വേ പാലത്തിനു താഴെ നിന്നാണ് ചാക്ക് ലഭിച്ചത്. ചൂണ്ടയിടാന്‍ എത്തിയവര്‍ക്ക് ചൂണ്ടയില്‍ കുടുങ്ങിയ നിലയില്‍ ചാക്ക് ലഭിക്കുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളില്‍ തലയോട്ടിയും തുണിക്കഷ്ണങ്ങളും കണ്ടത്. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രവേശനോത്സവം സംഘടിപ്പിച്ചു
പുളിയാർമല മന്തപ്പ മെമ്മോറിയൽ ഗവ: യു. പി സ്ക്കൂൾ പ്രവേശനോത്സവംവാർഡ് കൗൺസിലർ രഞ്ജിത്ത് ആർ ഉദ്ഘാടനം ചെയ്തു. പിടിഎ അംഗം രാധ അധ്യക്ഷത വഹിച്ചു. എച്എം ഇൻചാർജ് രജിത ടീച്ചർ ,അനുഷ, സജീഷ് വി.കെ,ലിനേഷ് കുമാർ ടി.കെ,എസ് ആർ ജി കൺവീനർ ശ്രീ ആഷിക് കെ.കെ എന്നിവർ സംസാരിച്ചു. യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയുടെ വിതരണ ഉദ്ഘാടനവും നടന്നു. ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാണ് നവാഗതരെ സ്വീകരിച്ചത് . കുട്ടികൾക്ക് മധുരവും നൽകി.
തീവ്രമഴ വരുന്നു; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ചക്രവാത ചുഴി രൂപപ്പെട്ടതിനാല്‍ കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയില്‍ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര മുന്നറിയിപ്പില്‍ പറയുന്നു.
വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;'ഉമ്മാക്കി' കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി
വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെ എന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിലക്കയറ്റം മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞത്. കുറച്ച് ദിവസം കൂടി ലഭിച്ചാല്‍ മാത്രമേ അതില്‍ തീരുമാനം പറയാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനവ് അടക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് ചെയ്തു.
ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.
നമ്പ്യാർകുന്ന് യൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിറ്റ് ഡയറക്ടർ ഫാ.ജോർജ് കോടാനൂർ ഉദ്ഘാടനം ചെയ്തു.വാർഷിക റിപ്പോർട്ട് "വേനൽ പൂക്കൾ"ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.സി ഡി ഒ രാധാപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.മികച്ച സ്വാശ്രയ സംഘങ്ങൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ കെ. പി.വിജയൻ,വത്സല മോഹൻ,ശിവൻ എന്നിവർ സംസാരിച്ചു.
പഠനോപകരണ വിതരണം നടത്തി
പഠനോപകരണ വിതരണം നടത്തി വൈത്തിരി, SFI വൈത്തിരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്കിടി എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണങ്ങളും മധുരവും കൈമാറി. പരിപാടി എസ്എഫ്ഐ ജില്ലാ സെക്രട്ടറി സഖാവ് ആദർശ് എം എസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സഖാവ് ഷിബിലി, ഫഹദ്, വി ഉഷ കുമാരി, എം വി വിജയേഷ്,എൽസി ജോർജ്,രജനി എന്നിവർ നേതൃത്വം നൽകി
ആറാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
പുൽപ്പള്ളി: ആറാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊളവള്ളി പാറക്കവല കഞ്ഞിക്കുഴിയിൽ കലേഷിൻ്റേയും ലതിക യുടേയും മകൻ അഭിലാഷ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേര മാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയി ലെ പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേ ഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. കബനിഗിരി സെന്റ് മേരീസ് എ.യു.പി. സ്കൂളിലെ വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: അഖിലേഷ്, ഗോപിക.
സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയം; പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഈ മാസം ആറ് വരെ അപേക്ഷിക്കാം
സിബിഎസ്ഇ പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷ നല്കാനുള്ളപോര്ട്ടല് പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അര്‍ധരാത്രി വരെയും വെബ്സൈറ്റുകള്‍ പൂര്‍ണമായും പണിമുടക്കിയിരുന്നു. ഇന്ന് മുതല്‍ ഈ മാസം ആറ് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.12-ാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ പിഴവ് സംഭവിച്ചതായി സിബിഎസ്ഇ ഇന്നലെ സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി മൂല്യനിര്‍ണയം നടത്തിയ ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) രീതിയില്‍ പാളിച്ച ഉണ്ടായെന്നായിരുന്നു വിശദീകരണക്കുറിപ്പ്. വീഴ്ച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്നായിരുന്നു കണ്ടെത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
എവറസ്റ്റ് കീഴടക്കിയ സുഹറ സിറാജിന് പനമരം എസ്പിസിയുടെ ആദരം
പനമരം: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി വയനാടിന്റെ അഭിമാനമായി മാറിയ സുഹറ സിറാജിനെ പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പനമരം ഐ.പി. പ്രതീഷ് ടി.വി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സുഹറയുടെ ഈ ചരിത്രനേട്ടം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ തൻ്റെ കഠിനമായ ഹിമാലയൻ യാത്രാ അനുഭവങ്ങൾ സുഹറ സിറാജ് കുട്ടി പോലീസുകാരുമായി പങ്കുവെച്ചു. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ ഏത് പ്രതിസന്ധിയും തരണം ചെയ്ത് വലിയ വിജയങ്ങൾ നേടാനാകുമെന്ന് വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ അവർ ഓർമ്മിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ജെയിംസ്, മുഹമ്മദ് നവാസ് ടി., രേഖ കെ., അബ്ദുൽ റഹീം എ. തുടങ്ങിയവർ പങ്കെടുത്തു
"കാപ്പാട് തറവാട് , "കുടുംബസംഗമം നടത്തി.
കൽപ്പറ്റ :കൽപ്പറ്റയിലെ ഏറ്റവും വലിയ പാരമ്പര്യ തറവാട് ആയ പുളിയാർമല കാപ്പാട് തറവാട് കുടുംബസംഗമം നടത്തി. കെ ജനാർദധനൻ അധ്യക്ഷത വഹിച്ച ചടങ്ങ് തറവാട്ടിലെ മുതിർന്ന അംഗങ്ങൾ ആയ കെ അമ്മു, സരോജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.നാല് തലമുറയിൽ പെട്ടവർ ഉൾപ്പെടെ 150 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. കെ ഉണ്ണുലി, കെ രവീന്ദ്രൻ, കെ അനിൽകുമാർ, കെ സുകു, കെ എ സനുഷ്കുമാർ, കെ ബി രാജേന്ദ്രൻ, പി കെ മുരളി, കെ ബാബു, കെ മുരളി തുടങ്ങിയർ സംസാരിച്ചു.
പ്രവേശനോത്സവം കളറാക്കി കുരുന്നുകള്‍
പെരിക്കല്ലൂര്‍:കളിചിരികളുടെ ആരവത്തോടെ ജില്ലയിലെ സ്കൂളുകള്‍ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പെരിക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് സ്നേഹത്തോടെയുള്ള പരിപാലനവും ചേര്‍ത്തുപിടിക്കലും നല്കി, ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇടമായി വിദ്യാഭ്യാസ കാലഘട്ടത്തെ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ സന്തോഷം പരത്തുന്ന ഇടങ്ങളായി മാറണം. നാളെയുടെ പ്രകാശമായ കുട്ടികള്‍ ചിരിച്ചു കൊണ്ട് പഠിക്കണം. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ 'നോ' പറയേണ്ടി വരും. അരുതായ്മകളിലേക്ക് പോകാതെ സ്വയം കാത്തുസൂക്ഷിക്കാന്‍, നോ പറയേണ്ടിടത്ത് അത് പറയാനുള്ള ആത്മവിശ്വാസം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാകണം. അങ്ങനെ എല്ലാ തലത്തിലും വളര്‍ന്ന് അവര്‍ ഭാവിയുടെ ഏറ്റവും വലിയ കരുതലായി മാറണമെന്നും മന്ത്രി പറഞ്ഞു.ഗോത്രമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുട്ടി പോലും വിദ്യാലയത്തിന് പുറത്താകാത്ത രീതിയില്‍, എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കണം. അവരെ വെറുതെ പഠിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ബൈരക്കുപ്പ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പുതിയ ക്രമീകരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇടപെടലുകള്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തീകരണത്തിലേക്ക് എത്തുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖല നേരിടുന്ന ബുദ്ധിമുട്ടുകളില്‍ വ്യക്തമായ നിലപാടും നടപടിയും ഉണ്ടാകും. ബഡ്ജറ്റോട് കൂടി ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി സ്കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സ്കൂളിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകള്‍ക്ക് മന്ത്രി പഠന സാമഗ്രികള്‍ വിതരണം ചെയ്തു. പ്ലസ്ടു ഫുള്‍ എ പ്ലസ് വിജയികളേയും സ്കോളര്‍ഷിപ്പ് വിജയികളേയും പരിപാടിയില്‍ അനുമോദിച്ചു. എം എല്‍ എ ഐ.സി ബാലകൃഷ്ണന് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാരായ വി എന്‍ ശശീന്ദ്രന്, ജിനി തോമസ്, ഗിരിജാ കൃഷ്ണന്, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിസിഷന്‍ അംഗം കെ.ആര് ജിതിന്, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പനമരം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഒ.ആര് രഘു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി എം കൃഷ്ണന്, വി എച്ച് എസ് ഇ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, ഡി പി സി വി.അനില്‍കുമാര്‍, ജില്ലാ വിദ്യാദ്യാസ ഓഫീസര്‍ സി.എ മന്മോഹന്, കൈറ്റ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സി ഹസീന, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ വിനുരാജന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ് എസ് കെ പ്രൊജക്ട് ഓഫീസര്‍മാര്‍, ബി പി ഒ മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സ്കൂള്‍ പി ടി എ, എസ് എം സി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സോപ്പിട്ട് തുടങ്ങി:പ്രവേശനോത്സവം വൈവിധ്യമാക്കി വൈത്തിരി സ്കൂൾ
വൈത്തിരി: സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാക്കി വൈത്തിരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പാഠം:ഒന്ന് ശുചിത്വം എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്ക് നൽകിയ പഠനോപകരണ കിറ്റിനോടൊപ്പം സോപ്പുകൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി സി.കെ, അധ്യാപകരായ പ്രവീൺ ദാസ്, ജസീം ടി, സുമയ്യ നർഗീസ്, ശ്യാമ എസ്, ശരത് റാം എന്നിവർ നേതൃത്വം നൽകി.
സ്കൂൾ പ്രവേശനോത്സവം നടത്തി
പുതുശ്ശേരിക്കടവ് : വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി 2026- 27 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്മ കെ. കെ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു . പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, 18ാം വാർഡ് മെമ്പർ മുഹമ്മദ് പോള, പിടിഎ വൈസ് പ്രസിഡൻറ് ജോൺ എം വി , മാനേജ്മെൻറ് പ്രതിനിധി അനാർക്കലി ബി, സീനിയർ അധ്യാപിക ബിന്ദു മോൾ കെ, LSS ജേതാക്കളായ മുഹമ്മദ് റയാൻ,മുഹമ്മദ് ഷാമിൽ,കെവിൻ ജോൺ ജോർജ്,ഇസ മരിയ റിജോസ് എന്നിവർ ആശംസകൾ അറിയിച്ചു. സൈബർ സുരക്ഷാ പ്രതിജ്ഞ അധ്യാപികയായ റോസ ഒ.ജെ ചൊല്ലി കൊടുത്തു.അക്കാദമിക പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ SRG കൺവീനറായ മൊയ്തു EA അവതരിപ്പിച്ചു.2026- 27 അധ്യയന വർഷത്തേക്കുള്ള ദിനപത്രം മാനേജ്മെൻറ് സംഭാവന ചെയ്തു.LSS ജേതാക്കൾക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ.കെ നിർവഹിച്ചു.തുടർന്ന് പായസ വിതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി നന്ദിയും പറഞ്ഞു. നവാഗതർക്കുള്ള മാനേജ്മെൻറ് ഒരുക്കിയ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രവേശനോൽസവം സംഘടിപ്പിച്ചു.
തരിയോട് പഞ്ചായത്തിലെ കുമ്മായമൂല അങ്കണവാടിയിൽ പ്രവേശനോൽസവം നടത്തി.വാർഡ് മെമ്പർ ഷമീം പാറക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു.അങ്കണവാടി വർക്കർ സുചിത്ര ,ദിവ്യ, അങ്കണവാടി ഹെൽപ്പർ സുനിത എന്നിവർ സംസാരിച്ചു
വിദ്യാർത്ഥികളെ അനുമോദിച്ചു
ഉദയ ആർട്സ് അന്റ് സ്പോർട്സ് ക്ലബ്ബ് കാപ്പിക്കളം കുറ്റിയാംവയലിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പടിഞ്ഞാറത്തറ 17-ാം വാർഡ് മെമ്പർ ബീന മനോജ് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറ പ്രിൻസിപ്പൽ ബിജു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബാബു ഉദ്ഘാടനം നിർവഹിച്ചു. വായനശാലയിലേക്കുള്ള ബുക്കുകൾ കൈമാറിക്കൊണ്ട് പൊന്നു കൊട്ടാരത്തിൽ മാതൃകയായി.ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് മൊമെന്റോയും മെഡലും നൽകി.
ശ്രേയസ് വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി.വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.
മലവയൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി.വിജയികൾക്കുള്ള അനുമോദനവും നെന്മേനി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ മുരളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സുനീറ ഹാരിസ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് "അയനം" ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. പ്രകാശനം ചെയ്തു.അൽഫോൻസ ജോസ്,പി.പി.സ്കറിയ,വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.എസ്.എസ്.എൽ.സി വിജയികളെ മെമെന്റോ നൽകി ആദരിച്ചു.
ഉന്നത വിജയികളെ ആദരിച്ചു
ഡിവൈഎഫ്ഐ തരിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞൂറയിലെ ‘തരിയോടിന്റെ ലോഡ്സ്’ മൈതാനത്ത് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിലൂടെ സമാഹരിച്ച തുകയുമായി പഠനോപകരണ വിതരണം നടത്തി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനംചെയ്തു. മേഖലാ ജോയിന്റ് സെക്രട്ടറി ഷബ്ന ഷമീർ അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ്, ജോയിന്റ് സെക്രട്ടറി എം രമേശ്, ബ്ലോക്ക് പ്രസിഡന്റ് സി എച്ച് ആഷിക്ക്, വൈസ് പ്രസിഡന്റ് ശരത്ത് എന്നിവർ സംസാരിചു. മേഖലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് സ്വാഗതവും നിത നന്ദിയും പറഞ്ഞു.
കളിച്ചും രസിച്ചും സ്കൂളിലേക്ക്; മറ്റൊരു അധ്യയന വർഷത്തിന് തുടക്കം, 3 ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്
രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. കുട്ടികളെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ സ്കൂളുകളില്‍ പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന് നിർവഹിച്ചു .വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്കൂള്‍തലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുന്നത്. ഒപ്പം വേദികളില്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയുമെടുക്കും. പട്ടം സ്കൂളുകളില്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ശ്രേയസ് വാർഷിക പൊതുയോഗവും,നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു.
മൂലങ്കാവ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,നേതൃത്വ പരിശീലന ക്ലാസും സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ യൂനസ് അലി ഉദ്ഘാടനം ചെയ്തു.മേഖല, യൂണിറ്റ് ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "ധ്വനി" നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രമോദ് പ്രകാശനം ചെയ്തു.നേതൃത്വ പരിശീലന ക്ലാസ്സിന് മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.നേതൃത്വം നൽകി.യൂണിറ്റ് പ്രസിഡന്റ് അനീഷ്, രാജു,സി ഡി ഒ മാരായ വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

