മെസ്സി ഉടന്‍ വിരമിക്കില്ല?; വിരമിക്കണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹംതന്നെ -വ്യക്തത വരുത്തി സ്‌കലോണി
അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയുടെ ഭാവി മത്സരങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പരിശീലകന്‍ ലയണല്‍ സ്‌കലോണി. മെസ്സി എത്രകാലം കളിക്കളത്തില്‍ തുടരണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ആ തീരുമാനത്തെ ടീമും രാജ്യം മുഴുവനും പിന്തുണയ്ക്കുമെന്നും സ്‌കലോണി വ്യക്തമാക്കി. ലോകകപ്പ് ഫൈനലിന് ശേഷം മെസ്സിയുടെ വിരമിക്കലിനെക്കുറിച്ച് മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.'മെസ്സി തന്റെ കരിയറിനെക്കുറിച്ച് എന്ത് തീരുമാനമെടുത്താലും അതിനെ നമ്മള്‍ ബഹുമാനിക്കണം. തുടരാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹം അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കും. വിരമിക്കല്‍ കാര്യത്തില്‍ അദ്ദേഹത്തിന്മേല്‍ യാതൊരുവിധ സമ്മര്‍ദ്ദവുമില്ല,' -സ്‌കലോണി പറഞ്ഞു.
പ്രതിപക്ഷനേതാവായിരിക്കുമ്പോൾ വിഎസ് ഉയർത്തിയ പോരാട്ടങ്ങൾ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാൻ പോന്നതായിരുന്നു
തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഎസ് അച്യുതാനന്ദന്‍ എന്ന പേര് ഒരു വ്യക്തിയുടേതല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായ വിഎസ്, ജനകീയ വിഷയങ്ങളില്‍ നിയമസഭയിലും തെരുവിലും ഒരേസമയം തീര്‍ത്ത പ്രതിരോധം കേരള ചരിത്രത്തിന്റെ ഭാഗമാണ്. നാടിന്റെ പൊതുസമ്പത്തും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതില്‍ നിതാന്ത ജാഗ്രതയായിരുന്നു അദ്ദേഹം പുലര്‍ത്തിയതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല. സഖാവ് വിഎസിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കാസർകോട് വ്യാജ ലൈസന്‍സുമായി ബുള്ളറ്റിൽ സഞ്ചരിച്ച 17കാരൻ പിടിയിൽ
വെള്ളരിക്കുണ്ടില്‍ വ്യാജ ലൈസന്‍സുമായി വണ്ടിയില്‍ സഞ്ചരിച്ച 17 കാരന്‍ പിടിയില്‍. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് വെള്ളരിക്കുണ്ട് സബ് ആര്‍ടിഒയുടെ നേതൃത്ത്വത്തില്‍ യുവാവിനെ പിടികൂടിയത്. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. വ്യാജ ലൈസന്‍സ് നിര്‍മ്മിച്ചത് കണ്ണൂര്‍ ചെറുപുഴയില്‍ നിന്നാണ് എന്നായിരുന്നു യുവാവിന്റെ മൊഴികൂടുതല്‍ വ്യാജ ലൈസന്‍സുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും കണ്ണൂര്‍ - കാസര്‍കോട് മലയോര മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ സമര്‍പ്പിച്ച രേഖകളിലുണ്ടായ സംശത്തെതുടര്‍ന്നാണ് യുവാവിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയത്. അതിനെ തുടര്‍ന്ന വെള്ളരിക്കുണ്ട് പൊലീസിന് കേസ് കൈമാറുകയായിരുന്നു.
'വേദന വളരെ വലുതാണ്, ഈ മുറിവ് ഉണങ്ങാന്‍ സമയമെടുക്കും..' -ലയണല്‍ മെസ്സി
സ്‌പെയിനിനെതിരായ ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനയുടെ തോല്‍വി വേദനാജനകമാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. എന്നാല്‍ ടീമിന്റെ യാത്രയിലും നേട്ടങ്ങളിലും താന്‍ അഭിമാനിക്കുന്നുവെന്ന് താരം വ്യക്തമാക്കി. ടീമിന്റെ തിരിച്ചുവരവുകളും, രാജ്യത്തിന്റെ പിന്തുണയും, തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളില്‍ എത്തിയ നേട്ടവും അദ്ദേഹം എടുത്തുപറഞ്ഞു. ആരാധകരുടെ സന്ദേശങ്ങള്‍ക്ക് നന്ദി അറിയിച്ച മെസ്സി, കിരീടം നേടിയ സ്‌പെയിനിനെ അഭിനന്ദിച്ചു.നാല് വര്‍ഷം മുമ്പത്തെ മറക്കാനാകാത്ത ലോകകപ്പ് വിജയത്തിന്റെ കരുത്തില്‍ അര്‍ജന്റീന തങ്ങളുടെ കിരീടം നിലനിര്‍ത്താനാണ് പോരാടിയത്. ലയണല്‍ മെസ്സിയുടെ നായകത്വത്തില്‍, റൗണ്ട് ഓഫ് 32-ല്‍ ഈജിപ്തിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചും, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന നിമിഷങ്ങളില്‍ അതിശയകരമായ തിരിച്ചുവരവ് നടത്തിയും 'ലാ അല്‍ബിസെലെസ്റ്റെ' തങ്ങളുടെ ശക്തമായ പോരാട്ടവീര്യം തെളിയിച്ചിരുന്നു. എന്നാല്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ പരിശീലനത്തിലിറങ്ങിയ സ്‌പെയിന്‍ ടീം അര്‍ജന്റീനയുടെ ലോകകപ്പ് വാഴ്ചയ്ക്ക് വിരാമമിട്ട് കിരീടം സ്വന്തമാക്കി.തോല്‍വിക്ക് ശേഷം മെസ്സി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെ;'ഈ വേദന വലുതാണ്. മുറിവുണങ്ങാന്‍ സമയമെടുക്കും. എങ്കിലും നല്ല നിമിഷങ്ങളെയും ഞാന്‍ ചേര്‍ത്തുപിടിക്കുന്നു. നമ്മള്‍ തിരികെ പിടിച്ച മത്സരങ്ങള്‍, സര്‍വ്വതും നല്‍കി നടത്തിയ പോരാട്ടങ്ങള്‍, നമ്മുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കുന്ന മത്സരങ്ങള്‍, ഒരു രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ, ഒപ്പം ടീമിന്റെ കഠിനാധ്വാനവും ശ്രമവും. ഇവയെല്ലാം ചേര്‍ന്നാണ് നമ്മെ വീണ്ടും ലോകത്തിലെ മികച്ചവരുടെ കൂട്ടത്തില്‍ എത്തിച്ചത്. ഇന്ന് നമ്മള്‍ കൈവരിച്ച നേട്ടത്തിന്റെ മൂല്യം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ ഈ ടീം തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിലാണ് എത്തിയത്. ഓരോ ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. അര്‍ജന്റീനക്കാരനായതിലെ വലിയ അഭിമാനം പങ്കുവെച്ചുകൊണ്ട് ഒരു രാജ്യമായി ഒരുമിച്ചു നില്‍ക്കാന്‍ നമുക്ക് വീണ്ടും സാധിച്ചു. ചാമ്പ്യന്‍ഷിപ്പ് വിജയിച്ച സ്‌പെയിനിനെയും ഞാന്‍ അഭിനന്ദിക്കുന്നു,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ മുറ്റൊന്നും ഇല്ലല്ലോ ! സ്വർണവില കിടന്ന് കറങ്ങുന്നത് ഒരേ വിലയ്ക്കുള്ളിൽ; ഇന്ന് വർധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. 13,220 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 560 രൂപയാണ് കൂടിയത്. 1,05,760 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 76 രൂപ കൂടി 14,422 രൂപയാണ് വിപണിവില. ഒരു പവന് 608 രൂപ കൂടി 1,15,376 രൂപയാണ് വിപണിവില.പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുമോയെന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 3000 ഡോളറില്‍ താഴേക്ക് വീണാല്‍ കേരളത്തില്‍ പവന് ഒരു ലക്ഷത്തില്‍ കുറവായിരിക്കും വില. എന്നാല്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും പണിക്കൂലിയുള്‍പ്പെടെ മറ്റൊരു വിലയാവും നമ്മള്‍ നല്‍കേണ്ടി വരിക
വിഎസ് ഇല്ലാത്ത ഒരു വര്‍ഷം: ജനപക്ഷ രാഷ്ട്രീയത്തിന്റെ ശൂന്യത കേരളം തിരിച്ചറിയുമ്പോള്‍
വി എസ് അച്യുതാനന്ദന്‍ ഇല്ലാത്ത കേരളത്തിന്റെ ജനകീയ പ്രതിരോധ ഇടം എത്രമാത്രം ശൂന്യമായിക്കഴിഞ്ഞുവെന്ന് മലയാളികള്‍ കൂടുതല്‍ തിരിച്ചറിഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. ഏറ്റവും ഒടുവില്‍ കള്ളാടിയിലെ തുരങ്കപാത നിര്‍മാണ സ്ഥലത്തെ മണ്ണിടിച്ചിലും, വിഴിഞ്ഞം തുറമുഖത്തിലെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി കൈമാറാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവന്നപ്പോള്‍ വി എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് കേരളം ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമെന്നതില്‍ സംശയമില്ല.അധികാരത്തിന്റെ ആകര്‍ഷണങ്ങള്‍ക്ക് വഴങ്ങാതെ, സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന് വി എസ് നടത്തിയ പോരാട്ടങ്ങള്‍ അത്രയേറെ ജനകീയമായിരുന്നു. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് നിന്ന് പോലും പോരാടാന്‍ തയ്യാറായിരുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദന്‍. ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും വിജയിച്ചതുകൊണ്ടല്ല വി എസ് ഇത്രമേല്‍ ജനകീയനായത്. തോല്‍വി ഉറപ്പായ സാഹചര്യങ്ങളിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലാതെ പോരാടാന്‍ അദ്ദേഹം കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തിന്റെ ജനകീയതയുടെ യഥാര്‍ത്ഥ അടിത്തറ.'പരാജയം ഭക്ഷിച്ച് ജീവിക്കുന്നയാള്‍' എന്നായിരുന്നു എം എന്‍ വിജയന്‍ മാസ്റ്റര്‍ വി എസ് അച്യുതാനന്ദനെ വിശേഷിപ്പിച്ചത്. ജീവിതത്തിലുടനീളം അദ്ദേഹം സ്വീകരിച്ച നിലപാടുകളുടെ ആകെത്തുകയായി ഈ വിശേഷണം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. പാര്‍ട്ടിക്കുള്ളിലായാലും പുറത്തായാലും വി എസ് ഏറ്റെടുത്ത പല വിഷയങ്ങളും കേവലമായ രാഷ്ട്രീയ വിജയ-പരാജയങ്ങളുടെ മാനദണ്ഡത്തില്‍ നോക്കുമ്പോള്‍ പരാജയങ്ങളായി വിലയിരുത്തപ്പെടാം. എന്നാല്‍ ആ വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളും കാട്ടിയ കാര്‍ക്കശ്യവും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക മണ്ഡലങ്ങളില്‍ സൃഷ്ടിച്ച ദീര്‍ഘകാല പ്രതിഫലനങ്ങളും ഇന്നും സജീവമാണ്. അതുകൊണ്ടാണ് കള്ളാടിയില്‍ മണ്ണിടിയുമ്പോഴും, വിഴിഞ്ഞം തുറമുഖത്തിന്റെ കുത്തകവത്കരണത്തിലേക്കുള്ള നീക്കങ്ങള്‍ ചര്‍ച്ചയാകുമ്പോഴും, 'വിഎസ് ഉണ്ടായിരുന്നെങ്കില്‍…' എന്ന് മലയാളികള്‍ നെടുവീര്‍പ്പിടുന്നത്.2001-ല്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് വി എസ് കേരളത്തിന്റെ സമരയൗവ്വനത്തിന്റെ പ്രതീകമായി മാറിയത്. പ്രതിപക്ഷ നേതാവ് ജനങ്ങളുടെ ശബ്ദമാകണമെന്നും, ഭരണകൂടത്തെ ജനപക്ഷത്ത് നിന്ന് നിരന്തരം ചോദ്യം ചെയ്യുന്ന തിരുത്തല്‍ശക്തിയാകണമെന്നും അദ്ദേഹം രാഷ്ട്രീയ കേരളത്തെ പഠിപ്പിച്ചു. ഭരണപക്ഷത്തെ ജനപക്ഷത്തിന്റെ കണ്ണിലൂടെ ഇത്ര ശക്തമായി ചോദ്യം ചെയ്ത മറ്റൊരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല. ഇനിയൊരാള്‍ അതേ സ്ഥാനത്ത് എത്തുമോ എന്നതും സംശയമാണ്.2001 മുതല്‍ 2006 വരെയുള്ള പ്രതിപക്ഷ നേതൃകാലത്ത് വി എസ് ഏറ്റെടുത്ത വിഷയങ്ങള്‍ അവയുടെ സാമൂഹിക പ്രസക്തികൊണ്ടും ഗൗരവംകൊണ്ടും ശ്രദ്ധേയമായിരുന്നു. വന്‍കിട ഭൂമി കൈയേറ്റങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, അഴിമതി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ ഇങ്ങനെ ജനജീവിതത്തെ ബാധിച്ച എല്ലാ വിഷയങ്ങളിലും അദ്ദേഹം ജനപക്ഷം മാത്രം നോക്കി ഇടപെട്ടു.
അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; പത്താം ദിവസവും ആക്രമണം തുടര്‍ന്ന് അമേരിക്കയും ഇറാനും
തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം. പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്. ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍, കൊണാര്‍ക്ക് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നും രംഗത്തെത്തി. അമേരിക്കന്‍ സൈനികരുടെ മരണത്തിന് പകരം ചെയ്യും എന്നാണ് ഭീഷണി. ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക അറിയിച്ചു.ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇറാനും തിരിച്ചടി തുടരുകയാണ്. കുവൈറ്റിലും ബഹ്‌റൈനിലും ആക്രമണം നടന്നു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. ഒമാന്‍ തീരത്തും ആക്രമണം നടന്നതായാണ് വിവരം. ഇതിനിടെ സൗദി അറേബ്യക്കെതിരെ ഹൂതികള്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫിഫ റാങ്കിംഗിലും അര്‍ജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്‌പെയ്ന്‍
ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍, തിങ്കളാഴ്ച പുറത്തുവന്ന ഫിഫ പുരുഷ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ 1-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ അവര്‍ അര്‍ജന്റീനയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച ന്യൂജേഴ്സിയില്‍ നടന്ന ഫൈനലില്‍ ഫെറാന്‍ ടോറസ് നേടിയ എക്‌സ്ട്രാ ടൈം ഗോളാണ് സ്‌പെയിനിന്റെ വിജയം ഉറപ്പാക്കിയത്.കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് ലൂയിസ് ഡി ലാ ഫ്യൂവെന്റെയുടെ സംഘം റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ഫൈനലില്‍ തോല്‍വി വഴങ്ങിയതോടെ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പിലെ പ്രകടനങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഫ്രാന്‍സും ഇംഗ്ലണ്ടും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഫ്രാന്‍സിനെ 6-4 ന് പരാജയപ്പെടുത്തിയതോടെ തോമസ് ടുക്കലിന്റെ ഇംഗ്ലണ്ട് നാലാം സ്ഥാനം ഭദ്രമാക്കി. ഫ്രാന്‍സ് മൂന്നാം സ്ഥാനത്ത് തുടര്‍ന്നു.ബ്രസീല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തിയപ്പോള്‍, മൊറോക്കോ ചരിത്രത്തിലാദ്യമായി ആറാം സ്ഥാനത്തെത്തി മികച്ച കുതിപ്പ് തുടര്‍ന്നു. ലോകകപ്പിലെ മികച്ച പ്രകടനമാണ് മൊറോക്കോയെ ഈ നേട്ടത്തിലെത്തിച്ചത്. സ്‌പെയിനിനോട് പ്രീ-ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി ഏഴാമതായി. ബെല്‍ജിയം എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, നെതര്‍ലന്‍ഡ്‌സ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീ-ക്വാര്‍ട്ടര്‍ വരെ എത്തിയ മെക്‌സിക്കോ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആദ്യ പത്തില്‍ ഇടംപിടിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ 5 ലക്ഷം അധികം വില്‍പ്പന, ആരംഭിച്ച ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; തിരുവോണം ബംബർ കുതിപ്പ്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ ( ജൂലൈ 20) തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ് അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്‍റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായി വകുപ്പ് വിലയിരുത്തി.
പുതിയ ദൗത്യങ്ങൾ, സംസ്ഥാനത്ത് പുതിയ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ വരുന്നു, പ്രഖ്യാപനം ജൂലൈ 22 ന് ആഭ്യന്തര മന്ത്രി നിർവഹിക്കും
സംസ്ഥാനത്ത് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം ജൂലൈ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കവടിയാർ സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ചടങ്ങിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ തൂഫാന്‍ വാരിയേഴ്സായും പോല്‍-ബ്ലഡ് അംബാസഡേഴ്സായും സൈബര്‍ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള 'ഐ ക്യാന്' പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും എസ്.പി.സിയുടെ വാര്‍ത്താ ജാലകം പതിപ്പിന്‍റെ പ്രകാശനവും ആഭ്യന്തര മന്ത്രി നിര്‍വ്വഹിക്കും. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ സമഗ്രവും ഏകീകൃതവുമായ വിവരങ്ങള്‍ അടങ്ങിയ വെബ് പോര്‍ട്ടലിന്‍റെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍വ്വഹിക്കും.ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍, ഐ.ജിപിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ എസ് അജീത ബീഗം, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ പ്രിന്‍സിപ്പല്‍ മീര എം. എസ്, മാനേജര്‍ കേണല്‍ പ്രകാശ് ചന്ദ്ര പ്രധാന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. എം. എന്‍ മേനോന്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള ഐ.എം.എ കമ്മറ്റിയുടെ സംസ്ഥാന ചെയര്‍മാന്‍ ഡോ. പ്രശാന്ത് സി. വി, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ പി.ടി.എ മെമ്പര്‍ ഫസീല കൈപ്പാടി, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സംബന്ധിക്കും
സ്പെയിൻ–അർജന്റീന ലോകകപ്പ് ഫൈനൽ 2026: ടിക്കി-ടാക്ക 2.0യുടെ ആധിപത്യത്തിൽ തകർന്ന മെസിയുടെ ടീം
ഗോൾ വ്യത്യാസത്തിലല്ലെങ്കിലും കളിയിലെ ആധിപത്യത്തിന്റെയും അർജൻ്റീനയുടെ പ്രകടനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനലുകളിലൊന്നിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചതെന്ന് നിസംശയം പറയാം. നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന പൊരുതാതെ ഇത്ര ദയനീയമായി സ്പെയിന് മുന്നിൽ മുട്ടുമടക്കുമെന്ന് കടുത്ത അർജൻ്റീനിയൻ വിരോധികൾ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.2022ലെ കിരീട നേട്ടത്തിന് അർജൻ്റീനയ്ക്ക് തുണയായിരുന്ന ഘടകങ്ങളൊന്നും 2026ൽ അവർക്ക് അനുകൂലമായി വന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2022ൽ കിരീടം നേടിയ സ്കലോണിയുടെ ടീം എതിരാളികളെ ക്ഷമയോടെ പ്രതിരോധിക്കുകയും, അവസരം ലഭിക്കുമ്പോൾ മിന്നൽവേഗത്തിൽ കൗണ്ടർ അറ്റാക്കുകൾ നടത്തുകയും ചെയ്യുന്നതിൽ അസാമാന്യ മികവ് കാണിച്ചിരുന്നു. എമിലിയാനോ മാർട്ടിനെസിന്റെ ലോകോത്തര സേവുകളും ലയണൽ മെസിയുടെ പ്ലേ മേക്കർ റോളും നിർണായക നിമിഷങ്ങളിൽ പതറാത്ത മനോവീര്യവുമായിരുന്നു 2022ലെ കിരീട നേട്ടത്തിൽ അർജൻ്റീനയ്ക്ക് തുണയായത്. 2022ലെ ലോകകപ്പ് ജേതാക്കളായ സംഘത്തിലെ ഭൂരിഭാഗം പ്രധാന താരങ്ങളും 2026ലെ അർജൻ്റീനിയൻ സ്ക്വാഡിൽ ഉണ്ടായിരുന്നു. എമിലിയാനോ മാർട്ടിനെസ്, ലൗത്താരോ മാർട്ടിനെസ്, നിക്കോളാസ് ഒറ്റമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് തഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയേൽ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ,ലയണൽ മെസി, ജൂലിയൻ അൽവാരസ് തുടങ്ങിയ 2022ലെ ഫൈനൽ കളിച്ച കളിക്കാരെയും അർജൻ്റീന ഇന്ന് ഗ്രൗണ്ടിൽ ഇറക്കി. എന്നിട്ടും അർജൻ്റീനയ്ക്ക് മികവിലേയ്ക്ക് ഉയരാൻ കഴിയാത്തത് എന്താണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. 2022ലെ ലോകകപ്പ് നിലവാരത്തോട് ഏറ്റവും അടുത്ത പ്രകടനം പുറത്തെടുത്ത അർജൻ്റീന താരം എമിലിയാനോ മാർട്ടിനെസ് മാത്രമായിരുന്നു എന്നതാണത്.
സ്പെയിൻ–അർജന്റീന ലോകകപ്പ് ഫൈനൽ 2026: ടിക്കി-ടാക്ക 2.0യുടെ ആധിപത്യത്തിൽ തകർന്ന മെസിയുടെ ടീം
ഗോൾ വ്യത്യാസത്തിലല്ലെങ്കിലും കളിയിലെ ആധിപത്യത്തിന്റെയും അർജൻ്റീനയുടെ പ്രകടനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനലുകളിലൊന്നിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചതെന്ന് നിസംശയം പറയാം. നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന പൊരുതാതെ ഇത്ര ദയനീയമായി സ്പെയിന് മുന്നിൽ മുട്ടുമടക്കുമെന്ന് കടുത്ത അർജൻ്റീനിയൻ വിരോധികൾ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.2022ലെ കിരീട നേട്ടത്തിന് അർജൻ്റീനയ്ക്ക് തുണയായിരുന്ന ഘടകങ്ങളൊന്നും 2026ൽ അവർക്ക് അനുകൂലമായി വന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2022ൽ കിരീടം നേടിയ സ്കലോണിയുടെ ടീം എതിരാളികളെ ക്ഷമയോടെ പ്രതിരോധിക്കുകയും, അവസരം ലഭിക്കുമ്പോൾ മിന്നൽവേഗത്തിൽ കൗണ്ടർ അറ്റാക്കുകൾ നടത്തുകയും ചെയ്യുന്നതിൽ അസാമാന്യ മികവ് കാണിച്ചിരുന്നു. എമിലിയാനോ മാർട്ടിനെസിന്റെ ലോകോത്തര സേവുകളും ലയണൽ മെസിയുടെ പ്ലേ മേക്കർ റോളും നിർണായക നിമിഷങ്ങളിൽ പതറാത്ത മനോവീര്യവുമായിരുന്നു 2022ലെ കിരീട നേട്ടത്തിൽ അർജൻ്റീനയ്ക്ക് തുണയായത്. 2022ലെ ലോകകപ്പ് ജേതാക്കളായ സംഘത്തിലെ ഭൂരിഭാഗം പ്രധാന താരങ്ങളും 2026ലെ അർജൻ്റീനിയൻ സ്ക്വാഡിൽ ഉണ്ടായിരുന്നു. എമിലിയാനോ മാർട്ടിനെസ്, ലൗത്താരോ മാർട്ടിനെസ്, നിക്കോളാസ് ഒറ്റമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് തഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയേൽ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ,ലയണൽ മെസി, ജൂലിയൻ അൽവാരസ് തുടങ്ങിയ 2022ലെ ഫൈനൽ കളിച്ച കളിക്കാരെയും അർജൻ്റീന ഇന്ന് ഗ്രൗണ്ടിൽ ഇറക്കി. എന്നിട്ടും അർജൻ്റീനയ്ക്ക് മികവിലേയ്ക്ക് ഉയരാൻ കഴിയാത്തത് എന്താണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. 2022ലെ ലോകകപ്പ് നിലവാരത്തോട് ഏറ്റവും അടുത്ത പ്രകടനം പുറത്തെടുത്ത അർജൻ്റീന താരം എമിലിയാനോ മാർട്ടിനെസ് മാത്രമായിരുന്നു എന്നതാണത്.
ജീവൻ രക്ഷാ സമിതി അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി റോട്ടറി ക്ലബ് കൽപ്പറ്റ
കൽപ്പറ്റ തുർക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവൻ രക്ഷാസമിതിയിലെ മുഴുവൻ അംഗങ്ങൾക്കും താങ്ങായി റോട്ടറി ക്ലബ് കൽപ്പറ്റ. സമിതിയിലെ 60 അംഗങ്ങൾക്കും തുടർച്ചയായ വർഷങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് റോട്ടറി ക്ലബ് മാതൃകയാകുന്നത്.അപകടങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സ്വന്തം ജീവൻ പോലും പണയം വെച്ച് ദുരന്തമുഖങ്ങളിൽ സജീവമായി രംഗത്തിറങ്ങുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് ജീവൻ രക്ഷാ സമിതി കൽപ്പറ്റ. സമൂഹത്തിൽ കാരുണ്യപ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾക്കും എപ്പോഴും മുൻകൈ എടുക്കുന്ന സംഘടനയാണ് റോട്ടറി ക്ലബ് കൽപ്പറ്റ. ജീവകാരുണ്യ മേഖലയിൽ പരസ്പരം കൈകോർക്കുന്ന ഇരു സംഘടനകളുടെയും ഈ കൂട്ടായ്മ ഏറെ പ്രശംസനീയമാണ്.
വയനാട്ടിൽ വീണ്ടും ഷിഗെല്ല ; നാല് വിദ്യാർഥികൾ ചികിത്സയിൽ
മാനന്തവാടി : ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വയനാട് ഗവണ്മെമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്ക്ക് മുമ്പ് മാനന്തവാടി മെഡിക്കൽ കോളേജില് ചികിത്സ തേടിയെത്തിയ വിദ്യാർഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളേജിലെ നാലു വിദ്യാർഥികളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിലും മറ്റു മൂന്നുപേർ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഉർ ജിതമാക്കി.
സ്പെയിനിന്‍റെ തീയുണ്ടകൾക്ക് മുന്നിൽ മനുഷ്യമതിലായി 'ഡിബു'; 60 വർഷത്തെ ലോകകപ്പ് ചരിത്രം തിരുത്തി എമി മാർട്ടിനസ്
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് അർജന്‍റീന കിരീടം കൈവിട്ടെങ്കിലും, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ കായികലോകം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പിംഗ് പ്രകടനത്തിന്. തിരമാലകള്‍ പോലെ ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിച്ച സ്പാനിഷ് പടയുടെ ആക്രമണങ്ങൾക്ക് മുന്നിൽ 120 മിനിറ്റോളം ഒരു മനുഷ്യമതിലായി നിലകൊണ്ട അർജന്‍റീനൻ ഗോൾകീപ്പർ എമിലിയാനോ 'ഡിബു' മാർട്ടിനസ് ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി. മത്സരത്തിൽ അവിശ്വസനീയമായ 11 സേവുകളാണ് മാര്‍ട്ടിനെസ് നടത്തിയത്. ഫിഫ 1966-ൽ ഔദ്യോഗികമായി മത്സര റെക്കോര്‍ഡുള്‍ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം, ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ടൂര്‍ണമെന്‍റിലാകെ 10 സേവുകള്‍ മാത്രം നടത്തിയ സ്പെയിനിന്‍റെ ഉനായ് സിമോണ്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ മാത്രം എമിലിയാനോ നടത്തിയത് 11 സേവുകളായിരുന്നു.
'തോൽവി എൻറെ ആത്മാവിനെ വേദനിപ്പിക്കുന്നു, എന്നോട് ക്ഷമിക്കുക'; കണ്ണീരോടെ വാർത്താസമ്മേളനം പൂർത്തിയാക്കാനാകാതെ മടങ്ങി സ്‌ലോണി
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് അർജന്‍റീനിയൻ പരിശീലകൻ ലയണൽ സ്കലോണി. തോൽവിയുടെ കടുത്ത വിഷമത്തിൽ വാർത്താസമ്മേളനം പാതിവഴിയിൽ നിർത്തി സ്കലോണി കണ്ണീരോടെ മടങ്ങി. ടീമിന്‍റെ പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും കരാര്‍ കാലാവധി തീരുന്നതുവരെ തുടരുമെന്നാണ് സൂചന.തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ നയിച്ച 48-കാരനായ സ്കലോണിക്ക്, ന്യൂജേഴ്‌സിയിൽ എക്സ്ട്രാ ടൈമിൽ വഴങ്ങിയ ആ ഒരൊറ്റ ഗോൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കിരീടം നഷ്ടപ്പെട്ടതിൽ സങ്കടമുണ്ടെങ്കിലും പെട്ടെന്നൊരു രാജിക്ക് താനില്ലെന്ന് സ്കലോണി വ്യക്തമാക്കി. അർജന്‍റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും 2026 ഡിസംബർ വരെയുള്ള തന്‍റെ നിലവിലെ കരാർ പൂർത്തിയാക്കുമെന്നും സ്കോലോണി പറഞ്ഞു.
സ്പെയിനിന്‍റെ കിരീടാഘോഷം തടസപ്പെടുത്തി ഡോണൾഡ് ട്രംപ്; മാറി നിൽക്കാൻ ആവശ്യപ്പെട്ട് റോഡ്രി, ഒടുവിൽ കൈപിടിച്ച് മാറ്റി ഇൻഫാന്‍റിനോ
ന്യൂയോർക്ക്: ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അർജന്‍റീനയെ വീഴ്ത്തി ലോക ചാമ്പ്യൻമാരായ സ്പെയിൻ താരങ്ങൾക്കൊപ്പം ഫോട്ടോ ഫ്രെയിമിൽ തുടരാൻ ട്രംപ് ശ്രമിച്ചതാണ് വേദിയിൽ ആശയക്കുഴപ്പത്തിന് കാരണമായത്. ഒടുവിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോ നേരിട്ട് ഇടപെട്ടാണ് ട്രംപിനെ സ്റ്റേജിൽ നിന്ന് മാറ്റിനിർത്തിയത്.സ്പെയിൻ നായകൻ റോഡ്രിക്ക് ജിയാനി ഇന്‍ഫാന്‍റിനോക്കൊപ്പം ചേര്‍ന്ന് ട്രോഫി കൈമാറിയതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സാധാരണയായി ഔദ്യോഗിക അതിഥികൾ ട്രോഫി കൈമാറിയ ശേഷം ടീമുകള്‍ക്ക് കിരീടനേട്ടം ആഘോഷിക്കാനായി വേദിയിൽ നിന്നും മാറിനിൽക്കുകയാണ് പതിവ്. എന്നാൽ റോഡ്രിക്ക് ട്രോഫി നൽകിയ ശേഷം എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി ട്രംപ് സ്പാനിഷ് താരങ്ങളുടെ തൊട്ടടുത്തുതന്നെ നിൽക്കുകയായിരുന്നു.
ഗോള്‍ഡന്‍ ബോളും ഗോള്‍ഡൻ ഗ്ലൗവുമടക്കം പുരസ്കാരങ്ങൾ തൂത്തുവാരി സ്പെയിൻ, മെസിയെ വീഴ്ത്തി ഗോൾഡൻ ബൂട്ട് വീണ്ടും എംബാപ്പെക്ക്
ലോകകപ്പിന് ഫൈനല്‍ വിസിസ്‍ മുഴങ്ങിയപ്പോള്‍ കളിയിലെ രാജാക്കന്മാരായതിനൊപ്പം പുരസ്കാരങ്ങളും തൂത്തുവാരി സ്പെയിൻ. എന്നാല്‍ സ്പെയിനിന്‍റെ രാജവാഴ്ചക്കിടയിലും രണ്ടാം തവണയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത് ഫ്രഞ്ച് നായകൻ കിലിയന്‍ എംബാപ്പെയായിരുന്നു. ഫൈനലിൽ സ്പെയിനിനെതിരെ ഗോളോ അസിസ്റ്റോ നേടാനാകാതെ പോയ അർജന്‍റീന നായകൻ ലയണൽ മെസിയെ പിന്തള്ളിയാണ് എംബാപ്പെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 8 ഗോളുകളുമായി മെസി രണ്ടാമതെത്തി. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫൈനലില്‍ ഹാട്രിക് അടക്കം 7 ഗോളുകൾ നേടി മെസിയെ (6 ഗോൾ) ഒരു ഗോളിന് മറികടന്നായിരുന്നു എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.
വ്യക്തിഗത വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് 10 ലക്ഷം രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പ ലഭിക്കാൻ അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിൽ വരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംസ്ഥാന സർക്കാർ വകുപ്പുകളിലോ, ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലോ, ക്ലാസ്-1,2 സഹകരണ ബാങ്കുകളിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തിൽ ഉദ്യോഗസ്ഥരല്ലാത്തവർക്കും വായ്പ ലഭിക്കും.വായ്പതുക 10 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായാണ് തിരിച്ചടക്കേണ്ടത്. അപേക്ഷകന് ആറ് വർഷമെങ്കിലും സർവ്വീസ് ബാക്കിയുണ്ടായിരിക്കണം. അപേക്ഷകരുടെ ശമ്പളത്തിന്റെ പത്ത് മടങ്ങ് എന്ന വ്യവസ്ഥയിൽ ഒരു സാലറി സർട്ടിഫിക്കറ്റിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും അപേക്ഷ സമർപ്പിക്കാൻ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04935 296512, 9188934102.
മസ്റ്ററിങ് പൂർത്തിയാക്കണം
ജില്ലാ കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ സെപ്റ്റംബർ 30നകം വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04936 204490.2025 ഡിസംബർ 31 വരെ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ അനുവദിക്കപ്പെട്ട മത്സ്യത്തൊഴിലാളി, വിധവാ പെൻഷൻകാർ സെപ്റ്റംബർ 30നകം വാർഷിക മസ്റ്ററിങ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0495 2383472.

