തേക്ക് തടികളുടെ ചില്ലറ വിൽപ്പന
കുപ്പാടി സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന സെപ്റ്റംബർ മൂന്നിന് ആരംഭിക്കും. ബേഗൂർ റെയഞ്ചിലെ തേക്ക് തൊട്ടങ്ങളിൽ നിന്നും ശേഖരിച്ച ഉയർന്ന ഗുണനിലവാരമുള്ള, സി II, സി III ക്ലാസ്സുകളിൽപ്പെട്ട 114 കഷണം തേക്ക് തടികളാണ് വിൽപ്പനക്കായി ഒരുക്കിയിട്ടുള്ളത്. ആവശ്യമുള്ളവർ പാൻ കാർഡ്, ആധാർ കാർഡ്, വീടിന്റെ പ്ലാൻ, പെർമ്മിറ്റ്, 200 രൂപയുടെ മുദ്രപേപ്പർ എന്നിവ സഹിതം ഡിപ്പോയിൽ എത്തി വിൽപ്പനയിൽ പങ്കെടുക്കണം. ഫോണ്‍- 8547602856, 8547602858, 04936 221562
ക്വട്ടേഷൻ
മേപ്പാടി ഗവ പോളി ടെക്നിക് കോളേജില്‍ ആവശ്യമായ സ്പോട്സ് സാധനങ്ങളുടെ വിതരണത്തിനായി സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും.
സ്വയം തൊഴിൽ പരിശീലനം
കൽപ്പറ്റ പുത്തൂർവയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ ഇഡിപി ഫോര്‍ പിഎംഇജിപി ബനഫിഷറീസ് പരിശീലനത്തിന് 18നും 50 നുമിടയിൽ പ്രായമുള്ള യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍-8078711040, 8590762300, 04936-206132
സ്വയം തൊഴിൽ പരിശീലനം
കൽപ്പറ്റ പുത്തൂർവയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ ഇഡിപി ഫോര്‍ പിഎംഇജിപി ബനഫിഷറീസ് പരിശീലനത്തിന് 18നും 50 നുമിടയിൽ പ്രായമുള്ള യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍-8078711040, 8590762300, 04936-206132
സ്പോട്ട് അഡ്മിഷൻ
കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ 2026 അഡ്മിഷനിൽ വിവിധ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കു ഓഗസ്റ്റ് 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ട് എത്തി പ്രവേശനം നേടണം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകുന്നതിനും അവസരമുണ്ട്. ഫോണ്‍- 04936 205519, 9961702406, 9995914652
സ്പോട്ട് അഡ്മിഷൻ
കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ 2026 അഡ്മിഷനിൽ വിവിധ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കു ഓഗസ്റ്റ് 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ട് എത്തി പ്രവേശനം നേടണം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകുന്നതിനും അവസരമുണ്ട്. ഫോണ്‍- 04936 205519, 9961702406, 9995914652
ഗസ്റ്റ് അധ്യാപക നിയമനം
മേപ്പാടി സർക്കാർ പോളി ടെക്നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചറർ കെമസ്ട്രി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 ന് രാവിലെ 11ന് താഞ്ഞിലോടുള്ള മേപ്പാടി സർക്കാർ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പല്‍മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മത്സരപരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം. ഫോണ്‍- 04936282095, 9496067007
ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി
കൽപ്പറ്റ : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. കൽപറ്റ നഗര സഭാ ചെയർമാൻ പി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു .ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു . ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട , നാൻസി ടീച്ചർ, വിനയ, സാജിദ് എൻ.സി എന്നിവർ സംസാരിച്ചു . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാവുന്നതാണ്.
'ലോകകപ്പ് നേടികൊടുത്തിട്ടും ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി'; മനസ്സ് തുറന്ന് സൂര്യകുമാർ
ഇന്ത്യൻ ടീമിന് ടി 20 ലോകകപ്പ് കിരീടം സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടീമിൽ നിന്നുപോലും തഴയപ്പെട്ട സംഭവത്തിൽ കടുത്ത നിരാശയും മാനസിക സംഘർഷങ്ങളും നേരിട്ടതായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ തുറന്നുപറഞ്ഞത്.'തന്റെ പേര് ടീമിൽ ഇല്ലെന്ന വാർത്ത കണ്ടപ്പോൾ ആദ്യം പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. എന്റെ കരിയറിൽ സമ്മർദ്ദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴൊക്കെ ചിരിയോടെ തന്നെയാണ് ഞാൻ നേരിട്ടിട്ടുള്ളത്. 2026-ന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തേക്ക് ഈ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയത്. മുന്നിൽ ഒളിംപിക്സും അടുത്ത ടി20 ലോകകപ്പും ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ചിന്തിക്കുന്നതും മറ്റുള്ളവർ ചിന്തിക്കുന്നതും രണ്ടാണ്.
സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; ഗ്രാമിന് ₹265 കുറഞ്ഞു.
കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് വലിയ വിലക്കുറവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹14,505 ആണ് ഇന്നത്തെ വില. ഇന്നലെ അപേക്ഷിച്ച് ഗ്രാമിന് ₹265 കുറഞ്ഞു. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില ₹1,16,040 ആയി. പവന് ഇന്ന് ₹2,120യുടെ ഇടിവാണ് രേഖപ്പെടുത്തിയത്.അടുത്ത ദിവസങ്ങളിൽ വേഗത്തിൽ ഉയർന്ന സ്വർണവിലയ്ക്ക് പിന്നാലെയാണ് ഇന്നത്തെ കനത്ത തിരുത്തൽ. ആഗോള വിപണിയിലെ സമ്മർദമാണ് ആഭ്യന്തര സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ ജാക്സൺ ഹോൾ പ്രസംഗത്തിന് പിന്നാലെ അമേരിക്കയിൽ പലിശനിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമായതാണ് സ്വർണവിപണിയിൽ വിൽപ്പന സമ്മർദം വർധിപ്പിച്ചത്.പലിശ നൽകാത്ത ആസ്തിയായ സ്വർണത്തിന് പലിശനിരക്ക് ഉയരുന്നത് പൊതുവെ പ്രതികൂലമാണ്. അതോടൊപ്പം യുഎസ് ഡോളർ ശക്തിപ്പെട്ടതും സ്വർണത്തിന് സമ്മർദമായി. വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു.സ്വർണത്തോടൊപ്പം വെള്ളിയിലും സമ്മർദം പ്രകടമാണ്. ഓഗസ്റ്റ് 28ന് ആഗോള വിപണിയിൽ വെള്ളിവില ഏകദേശം 4.5 ശതമാനം ഇടിഞ്ഞ് ഔൺസിന് 66.15 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ മാസത്തിന്റെ തുടക്കം മുതൽ കണക്കാക്കിയാൽ വെള്ളി ഇപ്പോഴും നേട്ടത്തിലാണ്. ഇന്ത്യയിൽ ഇന്ന് വെള്ളിയുടെ നിരക്ക് ഏകദേശം ₹254.90 ഒരു ഗ്രാമിനും ₹2,54,900 ഒരു കിലോഗ്രാമിനും ആണ്. കേരളത്തിൽ ഒരു കിലോ വെള്ളിക്ക് ഏകദേശം ₹2,64,900 എന്ന നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ അപേക്ഷിച്ച് കിലോയ്ക്ക് ₹100 കുറഞ്ഞിട്ടുണ്ട്
മുൻകാല നഷ്ടം 5000 കോടി; നാലുവർഷം സർച്ചാർജ് ചുമത്താൻ കെഎസ്ഇബി
തിരുവനന്തപുരം :കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും."വൈദ്യുതി നിരക്കിനു പുറമേ യൂണിറ്റിന് നിശ്ചിത പൈസ നിരക്കിലായിരിക്കും സർച്ചാർജ്. നഷ്ടം നികത്താനുള്ള ശുപാർശ സമർപ്പിക്കാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നഷ്ടം ഈടാക്കുന്നത്."നിലവിലെ വൈദ്യുതിനിരക്കിന് ഈ വർഷം മാർച്ച് 31 വരെയാണ് പ്രാബല്യം. ഏപ്രിൽ ഒന്നുമുതൽ നിരക്ക് പുതുക്കണം. ഇതിനുള്ള അപേക്ഷ നവംബറിൽ കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് നൽകണം. ഇതോടൊപ്പം മുൻകാല നഷ്ടം നികത്താനുള്ള നിർദേശവും സമർപ്പിക്കണം.കെ.എസ്.ഇ.ബി.യുടെ നഷ്ടം വൈദ്യുതി നിരക്ക് വർധിപ്പിച്ചാണ് നികത്താറ്. 2024 മാർച്ച് 31വരെയുള്ള കണക്കിൽ നികത്തിനൽകാത്ത 6645 കോടി രൂപയുടെ നഷ്ടം ശേഷിക്കുന്നുണ്ട്. നഷ്ടം മുഴുവൻ ഈടാക്കാൻ അനുവദിച്ചാൽ വൈദ്യുതിനിരക്ക് അമിതമായി കൂടുമെന്നതിനാൽ റെഗുലേറ്ററി കമ്മിഷനുകൾ തീരുമാനമെടുക്കാതെ മാറ്റിവെച്ചതാണിത്.2024 വരെയുള്ള കണക്കിൽ 6645 കോടിരൂപയാണ് നഷ്ടമെങ്കിലും ഇതിൽ കുറച്ച് ഇതിനകം കെ.എസ്.ഇ.ബി.ക്ക് ഈടാക്കാനായിട്ടുണ്ട്. ശേഷിക്കുന്നത് എത്രയെന്ന് കെ.എസ്.ഇ.ബി. കണക്കാക്കി അറിയിക്കും.കുറഞ്ഞത് അയ്യായിരം കോടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. ഇത് നാലുവർഷം നാല് തുല്യതവണകളായി കിട്ടുംവിധം സർച്ചാർജ് തീരുമാനിക്കുകയാണ് റെഗുലേറ്ററി കമ്മിഷന്റെ ചുമതല."
കെ.ജി. നഗർ റസിഡൻസ് അസോസ്സിയേഷൻ ഓാണാലോഷവും കുടുംബ സംഗമവും നടത്തി.
കൽപ്പറ്റ മുണ്ടേരി കെ.ജി. നഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും മുണ്ടേരി ശ്വാദേ ലൂപ്പേ പള്ളി ഹാളിൽ വെച്ച് വളരെ ഗംഭീരമായി നടത്തി.ഓണാഘോഷത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഗ്വാദേ ലൂപ്പേ പള്ളി വികാരി ഫാദർ റോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ശിവരാമൻ ഓണ സന്ദേശം നൽകി. അംഗങ്ങളുടെ കലാപരിപാടികൾ, മത്സരങ്ങൾ, മാജിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു. തങ്കച്ചൻ. പി.ജെ, വി.ജി .ശിവരാമൻ എന്നിവർ സംസാരിച്ചു അസോസിയേഷൻ സെക്രട്ടറി ഡെന്നി തങ്കച്ചൻ സ്വാഗതവും, അനിൽകുമാർ നന്ദിയും പറഞ്ഞു.
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 584 ആയി; 13 ജലവൈദ്യുത പദ്ധതികളിലെ 679 തൊഴിലാളികളെ കാണാതായി
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 584 പേർ മരിച്ചതായി സ്ഥിരീകരണം. നേപ്പാളിലും ചൈനയുടെ ടിബറ്റ് മേഖലയിലുമായി 2,400ലധികം പേരെ കാണാതായതാണ് റിപ്പോർട്ട്. 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെ കാണാതായി. റസുവ, നുവാകോട്ട് മേഖലയിലുണ്ടായ ദുരന്തത്തിലാണ് ഇവരെ കാണാതായത്. അപ്പർ ത്രീശൂലി-1 പദ്ധതിയിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. അപകടം നടക്കുമ്പോൾ ഏകദേശം 1,350 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇതിൽ 576 പേരെയാണ് കാണാതായിരിക്കുന്നത്. പ്രൊജക്റ്റുകളിൽ ഹെലികോപ്റ്റർ ഇറാക്കാനുള്ള സൗകര്യമില്ലാത്തതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.ഇതിനിടെ നേപ്പാളിലെ റാസുവ ജില്ലയിൽ തടാകം കരകവിഞ്ഞൊഴുകാൻ തുടങ്ങിയതായി വെള്ളിയാഴ്ച വിവരം ലഭിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഉയരുന്നതായി നമുക്ക് കാണാനാകുന്നുണ്ട് എന്നാണ് റാസുവ ജില്ലയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ നരേന്ദ്ര പരിയാറിനെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജലനിരപ്പ് എത്രത്തോളം ഉയർന്നിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഈ തടാകം എത്ര വലുതാണ്, ജലനിരപ്പ് എത്രത്തോളം ഉയർന്നിട്ടുണ്ട് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. എന്നാൽ നദിയിലെ ജലനിരപ്പ് ഉയരുന്നതായി കാണാം എന്നാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.എന്നാൽ ദുരന്തത്തെ തുടർന്ന് രണ്ട് പുതിയ തടാകങ്ങൾ രൂപപ്പെട്ടതായാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒന്ന് ഹിമാനിക്ക് സമീപം ഉയർന്ന പ്രദേശത്താണ് രൂപപ്പെട്ടതെന്നാണ് ഇവർ പറയുന്നത്. ഹിമാനിയിൽ നിന്ന് ഉരുകിയെത്തുന്ന വെള്ളം ഇവിടെ സ്വാഭാവികമായി ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. രണ്ടാമത്തേതും വലുതും കൂടുതൽ അപകടകരവുമായ തടാകം നേപ്പാളിലെ ഒരു നദിയിലാണ് രൂപപ്പെട്ടിരിക്കുന്നത്. വലിയൊരു മണ്ണിടിച്ചിലിനെ തുടർന്ന് താഴ്വര തടസ്സപ്പെടുകയും നദിയുടെ ഒഴുക്ക് തടയപ്പെടുകയും ചെയ്തതാണ് ഇതിന് കാരണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
എന്‍സോയെ വില്‍ക്കും, എമിയെ വാങ്ങും; ചെല്‍സിയില്‍ വമ്പന്‍ മാറ്റങ്ങള്‍
അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വില്ക്കാന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അനുയോജ്യമായ ട്രാന്‍സ്ഫര്‍ തുക ഓഫര്‍ ചെയ്താല്‍ താരത്തെ കൈമാറാന്‍ ലണ്ടന്‍ ക്ലബ് തയ്യാറാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2023 ജനുവരിയിലാണ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് (ഏകദേശം 121 മില്യണ്‍ യൂറോ) എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തുന്നത്. എന്നാല്‍ ക്ലബ്ബിലെ നിലവിലെ സാഹചര്യങ്ങളിലും പുതിയ തന്ത്രങ്ങളിലും അതൃപ്തനായ താരം മറ്റ് അവസരങ്ങള്‍ തിരയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍ ചെല്‍സി പരിശീലകന് എന്‍സോ മരെസ്ക നിലവില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ചുമതലയിലുള്ളതിനാല്‍, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ എന്‍സോ ഫെര്‍ണാണ്ടസിനും താല്പര്യമുണ്ടെന്നാണ് സൂചന.മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചെസ്റ്റര്‍ സിറ്റി ഏകദേശം 120 മില്യണ്‍ പൗണ്ട് വരെ എന്‍സോയ്ക്കായി ഓഫര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ ജാലകം അടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, എന്‍സോയ്ക്ക് പകരം യോഗ്യനായ മറ്റൊരു മധ്യനിര താരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ചെല്‍സി ഈ കരാറിന് പൂര്‍ണ്ണ സമ്മതം മൂളൂ. സമീപകാല മത്സരങ്ങളില്‍ ചെല്‍സിയുടെ ആദ്യ ഇലവനില്‍ നിന്ന് എന്‍സോ ഒഴിവാക്കപ്പെട്ടതും ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നുണ്ട്. വരുന്ന ദിവസങ്ങളില്‍ ഈ വന്‍ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്പാൻക്രിയാസിൽ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ വികസിക്കുന്നത്. ആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്. ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകൾ സ്രവിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഇത് നിറവേറ്റുന്നുആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്.ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഇത് ഉൽപ്പാദിപ്പിക്കുന്നു. പാങ്ക്രിയാറ്റിക് ക്യാൻസറുകളിൽ ഏറ്റവും സാധാരണമായത് 'പാങ്ക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമ' (pancreatic ductal adenocarcinoma) ആണ്.പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല.പാങ്ക്രിയാസിൽ നിന്ന് ദഹനരസങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്ന നാളികളുടെ ഉൾഭിത്തിയിലുള്ള കോശങ്ങളിൽ നിന്നാണ് ഈ തരം ക്യാൻസർ ആരംഭിക്കുന്നത്. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം വർധിക്കുമ്പോൾ ചില സൂചനകളും ലക്ഷണങ്ങളും പ്രകടമാകും. പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചറിയാം.മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം.ചർമ്മവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം. മഞ്ഞനിറത്തിലുള്ള വർണ്ണവസ്തുവായ ബിലിറൂബിന്റെ അളവ് അമിതമാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. വയറിന്റെ മുകൾഭാഗത്ത് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. കടുത്തതും ഏറെ നേരം നീണ്ടുനിൽക്കുന്നതുമായ വേദന വരാംപാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാംവിവിധ കാരണങ്ങൾ കൊണ്ട് ചൊറിച്ചിൽ ഉണ്ടാകാം. അതിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാം. മഞ്ഞപ്പിത്തവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ ഉള്ളവരിൽ മഞ്ഞപ്പിത്തവും ഉണ്ടാകുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ചർമ്മത്തിൽ ചൊറിച്ചിൽ വരാംശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്ഭക്ഷണക്രമത്തിലോ വ്യായാമരീതിയിലോ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്. പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ദഹനവ്യവസ്ഥയുടെ ശേഷിയെ തടസ്സപ്പെടുത്തുന്നതും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.അമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുകഅമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുകയോ ചെയ്യുന്നത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാകാം. ട്യൂമർ ആമാശയത്തിൽ സമ്മർദ്ദം ചെലുത്തുന്നതോ ശരീരത്തിന്റെ മെറ്റബോളിസത്തിലുണ്ടാകുന്ന മാറ്റങ്ങളോ ആണ് പലപ്പോഴും ഇതിന് കാരണമാകുന്നത്
ഫിഫ പ്രസിഡന്റിനെതിരെ ക്രിമിനല്‍ പരാതി നല്കാന് യുവേഫ; കാരണം ഇതാണ്
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്കെതിരെ സ്വിസ് കോടതിയില്‍ ക്രിമിനല്‍ പരാതി നല്കാന് യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫ ഒരുങ്ങുന്നു. ഭാവി ലോകകപ്പ് ലാഭത്തിന്റെ പങ്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ശ്രമത്തില്‍ സാമ്പത്തിക ക്രമക്കേടും വീഴ്ചയും വരുത്തിയെന്നാരോപിച്ചാണ് യുവേഫയുടെ ഈ നീക്കം. യുഎസിലെ കോടതികളില്‍ സമര്‍പ്പിച്ച രേഖകളിലാണ് യുവേഫ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്. ഇന്‍ഫാന്റീനോയും മറ്റ് ചില ഫിഫ ഉദ്യോഗസ്ഥരും സ്വിസ് പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 158 പ്രകാരം ക്രിമിനല്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തുവെന്നാണ് യുവേഫ അഭിഭാഷകരുടെ വാദം.ട്രംപിന്റെ മരുമകനായ ജാറെഡ് കുഷ്നറുടെ സഹോദരന് ജോഷ് കുഷ്നര്‍ സ്ഥാപിച്ച ത്രൈവ് ക്യാപിറ്റല്‍ മാനേജ്മെന്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്‍ഫാന്റീനോ പദ്ധതി ആസൂത്രണം ചെയ്തത്. ഫിഫയുടെ കമേഴ്സ്യല്‍ വിഭാഗത്തിലെ 20% ഓഹരി പങ്കാളിത്തം 4.2 ബില്യണ്‍ ഡോളറിന് കൈമാറാനായിരുന്നു പദ്ധതിയെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ ഈ വില തികച്ചും അപ്രായോഗികവും ഫിഫയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ വളരെ കുറവുമാണെന്നും, ഇന്‍ഫാന്റീനോയ്ക്ക് വ്യക്തിപരമായ ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തിയതെന്നും യുവേഫ കോടതിയില്‍ വ്യക്തമാക്കുന്നു.
സ്വർണവില 10 ഗ്രാമിന് 15 ലക്ഷം രൂപയിലെത്തുമോ? വന്‍ കുതിപ്പ് പ്രവചിച്ച് ബില്യണയർ തോമസ് കപ്ലാൻ
ആഗോള വിപണിയിൽ വരുംവർഷങ്ങളിൽ സ്വർണവില നിലവിലുള്ളതിന്റെ പത്തിരട്ടിയായി വർധിച്ചേക്കുമെന്ന് പ്രമുഖ ശതകോടീശ്വരനും ഇലക്ട്രം ഗ്രൂപ്പ് ചെയർമാനുമായ തോമസ് കപ്ലാൻ. ഔൺസിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപയിലധികം) വരെയായി സ്വർണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.ഒരു ഡോളറിന് ശരാശരി 95 രൂപ എന്ന കണക്കിൽ മാറ്റിയാൽ, ഇത് ഇന്ത്യൻ വിപണിയിൽ 10 ഗ്രാം സ്വർണത്തിന് ഏകദേശം 15 ലക്ഷം രൂപയോളം വരും. സ്വർണവിലയിലുണ്ടാകുന്ന ഈ വൻ കുതിച്ചുചാട്ടം വെറുമൊരു സാധ്യത മാത്രമല്ല, അനിവാര്യമായ ഒന്നാണെന്നും കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.നിലവിൽ ഔൺസിന് 4,600 ഡോളർ നിരക്കിലാണ് ആഗോളതലത്തിൽ സ്വർണ വ്യാപാരം നടക്കുന്നത്. 2025-ലെ റെക്കോർഡ് കുതിപ്പിന് ശേഷം വിപണിയിൽ സമീപമാസങ്ങളിൽ ഇടിവുകള്‍ നേരിട്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവും വെള്ളിയും കുതിച്ചുയരുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രമുഖ സാമ്പത്തിക വിദഗ്ധനായ ജിം റോജേഴ്സ്, 'റിച്ച് ഡാഡ് പുവർ ഡാഡ്' രചയിതാവ് റോബർട്ട് കിയോസാക്കി എന്നിവരും വിലക്കയറ്റ സാധ്യതകളെ പിന്തുണയ്ക്കുന്നവരാണ്.വിപണിയിലെ നിലവിലെ ഇടിവിനെ 1987-ലെ ചരിത്രപ്രസിദ്ധമായ 'ബ്ലാക്ക് മൺഡേ' ഓഹരി വിപണി തകർച്ചയോടാണ് കപ്ലാൻ ഉപമിക്കുന്നത്. അന്ന് ഓഹരി വിപണിയിൽ 36 ശതമാനത്തോളം വൻ ഇടിവ് ഉണ്ടായെങ്കിലും, ദീർഘകാല ചാർട്ടുകൾ പരിശോധിക്കുമ്പോൾ അത് മികച്ചൊരു വാങ്ങൽ അവസരമായിരുന്നുവെന്ന് വ്യക്തമാകും. അതുപോലെ സ്വർണവിപണിയിലെ ഇപ്പോഴത്തെ തിരുത്തലുകൾ നിക്ഷേപകർക്ക് മികച്ച അവസരമാണെന്നും, ഇടക്കാലത്തും ദീർഘകാലത്തും സ്വർണവും വെള്ളിയും ഇപ്പോഴുള്ള നിലവാരത്തിൽ നിന്ന് പലമടങ്ങ് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുദേവ ജയന്തി ആഘോഷിച്ചു.
പുൽപ്പള്ളി, എസ്എൻഡിപി യോഗം എംകെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘം, തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷാജി ശാന്തി,രാജു ശാന്തി പാല തുടങ്ങിയവർ നേതൃത്വം നൽകി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വ ർണ്ണശബളമായ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. തുടർന്ന് നടന്ന ചതയ ദിന സദ്യയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചതയ ദിന ആഘോഷത്തിന്റെ ഭാഗമായിയൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു. വയനാടിന്റെ സമകാലിക പ്രശ്നങ്ങളെ ആധാരമാക്കി നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ അണിയര പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു. യൂണിയൻ ചെയർമാൻ എൻ കെ ഷാജി കൺവീനർ സജി കൂടിക്കുളത്ത് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ ആർ കരുണാകരൻ വനിതാ സംഘം പ്രസിഡണ്ട് മിനി ശിവരാജൻ സെക്രട്ടറി രജനിമോൾ ഷിബു പൂ ഴിക്കൊല്ലി, പി എൻ സുന്ദരൻ ഏരിയ പള്ളി, സി എസ് ജനാർദ്ദനൻ, കെ പി രാജ്മോഹൻ, സി എസ് സുരേഷ്, അരവിന്ദാക്ഷൻ അയിനാട്ട്, അജിത റെജി, മോഹനൻ കാവും പറമ്പിൽ, സുധാകരൻ ചട്ടുകവ കുളത്ത് ശശി പുതുശ്ശേരി, കുമാരി പുതുക്കുളത്തിൽ, ചന്ദ്രൻ പാലേക്കാടൻ കെഎസ് സാജു, രാഞ്ജിത്ത് എം എസ്, വിനോദ് മണൽവയൽ, വിജയകുമാരി പുത്തനറയിൽ, എം ആർ മുരളി, സന്തോഷ് പന്നപുറത്ത്, മോഹനൻ വാരിശ്ശേരി, വത്സലൻ പുതുക്കുടി, സലിംകുമാർ പട്ടാണി കുപ്പ്, സനീഷ് കുമാർ പാലയ്ക്ക പറമ്പിൽ, പ്രസാദ് നിരവത്ത് പറമ്പിൽ, പി എൻ രാജൻ മാസ്റ്റർ വിദ്യാധരൻ ഉപ്പു കണ്ടത്തിൽ, വിജയകുമാർ കൊളറാട്ടുകുന്ന്, അമ്മിണി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി
എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി
പനങ്കണ്ടി: ജിഎച്ച്എസ്എസ് പനങ്കണ്ടിയിൽ എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി. മീനങ്ങാടി എസ് ഐ ശിവാനന്ദ് പതാകയുയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സീനിയർ അസിസ്റ്റൻറ് മിനി ഫിലിപ്പ് സ്വാഗതവും, എസ്. പി .സി ഗാർഡിയൻ പ്രസിഡൻറ് വിവീന്ദ്രൻ , ഡി ഐ മീരാ ചന്ദ്രൻ , സി പി ഓ സുരേഷ് , എ സി പി ഒ ജിഷ എ ജെ , രമ്യ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സുമിത്ര പി ബി ചടങ്ങിന് നന്ദി അർപ്പിച്ചു.
നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 500കടന്നു, ടിബറ്റന്‍ ഡാം തകര്‍ന്നതില്‍ ആശങ്ക
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി നദികളിലുണ്ടായ പ്രളയത്തില്‍ ജീവന്‍നഷ്ടമായ 538 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതുവരെ 1,545പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം ത്രിശൂലി നദീ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. ജലനിരപ്പ് ഉയരുന്നതിനാല്‍ നിലവില്‍ ത്രിശൂലി തീരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശത്ത് അഞ്ച് പേരുടെ മരണം ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 558 പേരെ കാണാതായതായാണ് ഔദ്യോഗിക കണക്ക്.ഇതിനിടയില്‍ ടിബറ്റിലെ ഒരു ഡാം തകര്‍ന്നത് ആശങ്ക ഇരട്ടിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികളോടും രക്ഷാപ്രവര്‍ത്തകരോടും ഉയരം കൂടിയ ഇടങ്ങളിലേക്ക് മാറണമെന്നാണ് നേപ്പാള്‍ അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്. ചൈനയിലുള്ള ഒരു തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ചൈന രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.നേപ്പാളിലെ പ്രളയത്തില്‍ ഒഴുകി വന്ന അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി ഉണ്ടായ താത്കാലിക തടാകമാണ് ഇത്. ചോച്ചന്‍ ഖോല, പുരേപു സാംഗോ നദികളുടെ സംഗമ സ്ഥാനത്താണ് ഈ തടാകം രൂപം കൊണ്ടത്.

