വയനാട്ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ
മീനങ്ങാടി: വയനാട്ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി @അർച്ചന @രമ്യ(30), തിരുപ്പരകോൻഡ്രം ഈശ്വരി (47)എന്നിവരെയാണ് തിങ്കളാഴ്ച പോലീസ് പിടികൂടിയത്. ഇവർ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലമോഷണങ്ങൾ നടത്തി വന്നവരായിരുന്നു. പ്രായമായവരെ പിന്തുടർന്ന് അവരറിയാതെ കവർച്ച നടത്തിയ ശേഷം ഓട്ടോ റിക്ഷകളിൽ പലയിടങ്ങളിൽ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളിൽ താമസിച്ചും കുറ്റ കൃത്യങ്ങൾ തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്. പല പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റികറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC കൂടാതെ മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുൾ കരീം, ടി.എ അഗസ്റ്റിൻ, തുടങ്ങിയവരുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുട നീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. അടുത്തിടെ വാവ്ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ച നടന്നതിനെ തുടർന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ആയി മാധ്യമങ്ങൾ മുഖേനയും, സാമൂഹിക മാധ്യമങ്ങൾ മുഖേനയും പ്രചരിപ്പിച്ചിരുന്നു. മീനങ്ങാടിയിലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് മോഷ്ടാക്കളെ വലയിലാക്കാൻ സഹായിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുനെല്ലി, അമ്പലവയൽ, കമ്പളക്കാട് , ബത്തേരി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മാലമോഷണങ്ങൾ നടന്നിരുന്നു. തിരക്കേറിയ ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇവർ സംശയസാഹചര്യത്തിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ മുൻപ് പോലീസ് സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.ഇന്ന് ഇവർ മീനങ്ങാടിയിലെ 'ഔറ കളക്ഷൻ' ഫാൻസി കടയിൽ നിന്നും ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മോഷണ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഘത്തിലെമറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.
ശ്രീറാം ഫിനാൻസ് തട്ടിപ്പ്: മൂന്ന് ദിവസത്തിനകം പരിഹാരം കാണണം യൂത്ത് ലീഗ്
കൽപ്പറ്റ:ശ്രീറാം ഫിനാൻസ് തട്ടിപ്പ് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി ഷമീർ ഒടുവിൽ, നഗരസഭ കൗൺസിലർ ബാപ്പു എന്നിവർ ഓഫീസ് മാനേജരുമായി ചർച്ച നടത്തി. പ്രശ്നത്തിന് മൂന്ന് ദിവസത്തിനകം പരിഹാരം കാണുമെന്ന് ശ്രീറാം ഫിനാൻസ് അധികൃതർ രേഖാമൂലം ഉറപ്പ് നൽകി.
തട്ടികൂട്ട് പണികൊണ്ട് രക്ഷപെടില്ല, ഇന്ന് മുതൽ വാഹന ഫിറ്റ്‌നെസ് ഓട്ടോമേറ്റഡാണ്, വിജയശതമാനത്തിൽ ആശങ്ക
വാഹന ഫിറ്റ്നസ് പരിശോധന യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വിജയശതമാനത്തിൽ ആശങ്ക. 60 ശതമാനം വാഹനങ്ങളും പരാജയപ്പെടാനാണ് സാധ്യത. നിലവിൽ വാഹനങ്ങളുടെ ക്ഷമത വിലയിരുത്തിയിരുന്നത് ഉദ്യോഗസ്ഥരായിരുന്നു.എന്നാൽ യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വാഹനത്തിന്റെ സസ്‌പെൻഷൻ, ബ്രേക്ക്, സ്റ്റിയറിങ്, ലൈറ്റുകൾ തുടങ്ങി സർവഘടകങ്ങളും കംപ്യൂട്ടർ നിയന്ത്രിത യന്ത്രസംവിധാനങ്ങളിലൂടെ വിലയിരുത്തപ്പെടും. നല്ലരീതിയിൽ പരിപാലിക്കുന്ന വാഹനമേ ടെസ്റ്റ് പാസാകുകയുള്ളൂ."കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകളിലേക്ക് സംസ്ഥാനവും നീങ്ങുന്നത്. ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാത്ത സംസ്ഥാനങ്ങളിൽ ഫിറ്റ്നസ് ഫീസ് സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ നിർത്തിവെച്ചിരുന്നു. സംസ്ഥാനത്ത് ഒരോ ജില്ലയിലും രണ്ട് വാഹനപരിശോധനാ കേന്ദ്രങ്ങൾ വീതമാണ് വരുന്നത്.ആദ്യത്തേത് കൊല്ലം പൂയപ്പള്ളിയിൽ തിങ്കളാഴ്ച മുതൽ തുടങ്ങും. ആറുമാസത്തിനുള്ളിൽ സംസ്ഥാനം പൂർണമായും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സംവിധാനത്തിലേക്ക് നീങ്ങും. ടെസ്റ്റ് പാസാകുമ്പോൾ സിസ്റ്റം സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. പരിശോധനാഫലം തത്സമയം വാഹൻ സോഫ്റ്റ്വേറിലേക്കെത്തും."ഇൻസ്‌പെക്ടർമാരുടെ ജോലിഭാരം കുറയും :ടെസ്റ്റിങ് കേന്ദ്രങ്ങൾ വരുന്നതോടെ വെഹിക്കിൾ ഇൻസ്‌പെക്ടർാരുടെ ജോലിഭാരം കുറയും. ഫിറ്റ്നസ് പരിശോധനയ്ക്കാണ് ഏറെ സമയം ചെലവിട്ടിരുന്നത്. ഇവരെ ഡ്രൈവിങ് ടെസ്റ്റിനും, റോഡ് സുരക്ഷാ പരിപാടികൾക്കും വാഹന പരിശോധനയ്ക്കും വിന്യസിക്കാനാകും.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണത്തിന് ഇൻസ്‌പെക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സംഘടന കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡങ്ങൾക്ക് എതിരായതിനാൽ നിഷേധിച്ചു.
തട്ടികൂട്ട് പണികൊണ്ട് രക്ഷപെടില്ല, ഇന്ന് മുതൽ വാഹന ഫിറ്റ്‌നെസ് ഓട്ടോമേറ്റഡാണ്, വിജയശതമാനത്തിൽ ആശങ്ക
വാഹന ഫിറ്റ്നസ് പരിശോധന യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വിജയശതമാനത്തിൽ ആശങ്ക. 60 ശതമാനം വാഹനങ്ങളും പരാജയപ്പെടാനാണ് സാധ്യത. നിലവിൽ വാഹനങ്ങളുടെ ക്ഷമത വിലയിരുത്തിയിരുന്നത് ഉദ്യോഗസ്ഥരായിരുന്നു.എന്നാൽ യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വാഹനത്തിന്റെ സസ്‌പെൻഷൻ, ബ്രേക്ക്, സ്റ്റിയറിങ്, ലൈറ്റുകൾ തുടങ്ങി സർവഘടകങ്ങളും കംപ്യൂട്ടർ നിയന്ത്രിത യന്ത്രസംവിധാനങ്ങളിലൂടെ വിലയിരുത്തപ്പെടും. നല്ലരീതിയിൽ പരിപാലിക്കുന്ന വാഹനമേ ടെസ്റ്റ് പാസാകുകയുള്ളൂ."കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകളിലേക്ക് സംസ്ഥാനവും നീങ്ങുന്നത്. ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാത്ത സംസ്ഥാനങ്ങളിൽ ഫിറ്റ്നസ് ഫീസ് സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ നിർത്തിവെച്ചിരുന്നു. സംസ്ഥാനത്ത് ഒരോ ജില്ലയിലും രണ്ട് വാഹനപരിശോധനാ കേന്ദ്രങ്ങൾ വീതമാണ് വരുന്നത്.ആദ്യത്തേത് കൊല്ലം പൂയപ്പള്ളിയിൽ തിങ്കളാഴ്ച മുതൽ തുടങ്ങും. ആറുമാസത്തിനുള്ളിൽ സംസ്ഥാനം പൂർണമായും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സംവിധാനത്തിലേക്ക് നീങ്ങും. ടെസ്റ്റ് പാസാകുമ്പോൾ സിസ്റ്റം സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. പരിശോധനാഫലം തത്സമയം വാഹൻ സോഫ്റ്റ്വേറിലേക്കെത്തും."ഇൻസ്‌പെക്ടർമാരുടെ ജോലിഭാരം കുറയും :ടെസ്റ്റിങ് കേന്ദ്രങ്ങൾ വരുന്നതോടെ വെഹിക്കിൾ ഇൻസ്‌പെക്ടർാരുടെ ജോലിഭാരം കുറയും. ഫിറ്റ്നസ് പരിശോധനയ്ക്കാണ് ഏറെ സമയം ചെലവിട്ടിരുന്നത്. ഇവരെ ഡ്രൈവിങ് ടെസ്റ്റിനും, റോഡ് സുരക്ഷാ പരിപാടികൾക്കും വാഹന പരിശോധനയ്ക്കും വിന്യസിക്കാനാകും.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണത്തിന് ഇൻസ്‌പെക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സംഘടന കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡങ്ങൾക്ക് എതിരായതിനാൽ നിഷേധിച്ചു.
DYFI നേതൃത്വത്തിലേക്ക് ആരെല്ലാം? ഭാരവാഹി പട്ടികയില്‍ മാറ്റത്തിന് സാധ്യത
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ഭാരവാഹി പട്ടികയില്‍ മാറ്റം വന്നേക്കും. നിലവില്‍ ഭാരവാഹികളായി തീരുമാനിച്ചിരിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ മാറുമെന്നാണ് സൂചന. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍, രാഹുല്‍ എന്നിവരെയാണ് ഭാരവാഹികളായി ഫ്രാക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്.ഭാരവാഹികളാകുന്നവര്‍ക്ക് 38 വയസ്സ് എന്ന പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണമെന്ന ആവശ്യം പാര്‍ട്ടിക്ക് മുന്നിലുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്ത ജെറോം, സെക്രട്ടറിയായി എം വിജിന്‍, ട്രഷറര്‍ സ്ഥാനത്തേക്ക് ആര്‍ രാഹുല്‍ എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഒരാളുടെ പേരില്‍ മാറ്റം വന്നേക്കുമെന്നാണ് വിവരം.ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 2022ല്‍ പത്തനംതിട്ടയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് വി കെ സനോജും വി വസീഫും ചുമതലയേറ്റത്.
പാന്‍കാർഡും ആധാറുമൊക്കെ വാട്സാപ്പിൽ അയച്ച് നല്‍കാറുണ്ടോ: സൂക്ഷിക്കാന്‍ ഏറെയുണ്ട്
വായ്പകൾക്കായി അപേക്ഷിക്കുമ്പോഴോ, ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോഴോ, എന്തിനേറെ ഒരു വീട് വാടകയ്‌ക്കെടുക്കുമ്പോൾ പോലും തിരിച്ചറിയൽ രേഖകൾ വാട്സാപ്പിൽ അയച്ചു നൽകുന്നത് ഇന്ന് സർവസാധാരണമാണ്. "പാന്‍കാർഡും ആധാറും ബാങ്ക് സ്റ്റേറ്റ്‌മെന്റും വാട്സാപ്പ് ചെയ്യുമോ" എന്ന ചോദ്യം ഒരു സാധാരണ കാര്യമായി നമ്മളില്‍ പലരും കാണുന്നു. എന്നാൽ, അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല ഇതെന്നാണ് വിദഗ്ധർക്ക് പറയാനുള്ളത്.ബാങ്കുകളുടെയോ സ്ഥാപനങ്ങളുടെയോ ഔദ്യോഗിക സംവിധാനങ്ങൾക്ക് പകരം ഇടനിലക്കാരുടെയും ജീവനക്കാരുടെയും സ്വകാര്യ ഫോണുകളിലേക്കാണ് ഇത്തരം അതീവ സുരക്ഷിത രേഖകൾ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ അപകടം. നാം അയക്കുന്ന ഈ രേഖകൾ അവരുടെ വ്യക്തിഗത ഫോണുകളിലും ലാപ്ടോപ്പുകളിലും ക്ലൗഡ് ബാക്കപ്പുകളിലും വർഷങ്ങളോളം യാതൊരു സുരക്ഷയുമില്ലാതെ കിടക്കും. രേഖകൾ കൈപ്പറ്റുന്ന വ്യക്തി തികച്ചും വിശ്വസ്തനായിരുന്നാൽ പോലും, അദ്ദേഹത്തിന്റെ ഫോൺ നഷ്ടപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്ത് ഇത്തരം രേഖകൾ കൈകാര്യം ചെയ്യപ്പെടുമ്പോൾ, അവയുടെ ഒന്നിലധികം പകർപ്പുകൾ പലയിടങ്ങളിലായി ശേഖരിക്കപ്പെടുകയും ഇത് വഴി വ്യാജ വായ്പകൾ എടുക്കുന്നതിനും വ്യക്തിത്വം മോഷ്ടിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്കും വഴിതുറക്കുകയും ചെയ്യുന്നു.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയൽ വിവരങ്ങൾ പങ്കുവെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യക്തികളുടെ സ്വകാര്യ വാട്സാപ്പ് നമ്പറുകളിലേക്ക് ഡോക്യുമെന്റുകൾ അയക്കുന്നതിന് പകരം, സ്ഥാപനങ്ങളുടെ സുരക്ഷിതമായ ഔദ്യോഗിക പോർട്ടലുകൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ മാത്രം വിവരങ്ങൾ സമർപ്പിക്കുക.
ദിവസവും കാപ്പി കുടിച്ചാല്‍ ലഭിക്കുന്ന 6 ആരോഗ്യ ഗുണങ്ങള്‍; പഠനങ്ങള്‍ പറയുന്നത്
രാവിലെ ഒരു കപ്പ് കട്ടന്‍കാപ്പി കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങള്‍?. മധുരവും പാലും ക്രീമും ഒന്നും ചേര്‍ക്കാതെ കുടിക്കുന്ന കാപ്പി വെറും ഉന്മേഷത്തിനുള്ള പാനീയം മാത്രമല്ലെന്നാണ് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കരളിന്റെ ആരോഗ്യം മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വരെ, പല തരത്തിലുള്ള ഗുണങ്ങള്‍ കാപ്പി നല്‍കുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.ഓങ്കോളജിസ്റ്റ് ഡോ. വര്‍തിക വിശ്വാനി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ദിവസവും കട്ടന്‍ കാപ്പി കുടിക്കുന്നതിന്റെ ആറ് ആരോഗ്യഗുണങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കാപ്പി ഒരു 'മാജിക് ഡ്രിങ്ക്' അല്ലെന്നും, ആരോഗ്യകരമായ ഭക്ഷണത്തിനും വ്യായാമത്തിനും മതിയായ ഉറക്കത്തിനും പകരമാകില്ലെന്നും ഡോ. വര്‍തിക എടുത്തുപറയുന്നുണ്ട്.health benefits of drinking coffee dailyഅകാലമരണ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംഏകദേശം 1.71 ലക്ഷം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു ഗവേഷണത്തില്‍ ദിവസവും 1.5 മുതല്‍ 3.5 കപ്പ് വരെ കാപ്പി കുടിച്ചവരില്‍ കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് മരണസാധ്യത ഏകദേശം 30 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഇത്തരം പഠനങ്ങള്‍ കാപ്പി കുടിക്കുന്നതും മരണസാധ്യത കുറയുന്നതും തമ്മിലുള്ള ബന്ധമാണ് കാണിക്കുന്നത്. അല്ലാതെ കാപ്പി തന്നെയാണ് ആയുസ് വര്‍ധിപ്പിച്ചതെന്ന് പറയാനാവില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാംഹൃദ്രോഗം, കരള്‍രോഗം, ടൈപ്പ് 2 പ്രമേഹം, സ്‌ട്രോക്ക് തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കാപ്പി കുടിക്കുന്നവരില്‍ കുറവായിരിക്കാമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 200-ലധികം മെറ്റാ അനാലിസിസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ദിവസവും ഏകദേശം മൂന്ന് മുതല്‍ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നത് ചില ദീര്‍ഘകാല രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്‌തേക്കാംകാപ്പിയില്‍ ആന്റിഓക്സിഡന്റുകളും വിവിധ സസ്യജന്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും കരളിനെ സംരക്ഷിക്കാനും സഹായിച്ചേക്കാം.കാപ്പി ഉപയോഗം ഫാറ്റി ലിവര്‍ രോഗം, കരളിലെ ഫൈബ്രോസിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയുടെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്.അതുകൊണ്ടുതന്നെ മിതമായ അളവിലുള്ള കാപ്പി കരളിന്റെ ആരോഗ്യത്തിന് ഗുണകരമായേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംകാപ്പിയും പ്രമേഹസാധ്യതയും തമ്മിലുള്ള ബന്ധവും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ദിവസവും ഒരു അധിക കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയില്‍ ഏകദേശം 6-7 ശതമാനം കുറവുണ്ടാക്കുന്നുണ്ടെന്ന് കരുതുന്നു. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകളും പോളിഫീനോളുകളും ശരീരത്തിലെ വീക്കം, ഗ്ലൂക്കോസ് ആഗിരണം, ഇന്‍സുലിന്‍ പ്രവര്‍ത്തനം എന്നിവയെ സ്വാധീനിച്ചേക്കാമെന്നാണ് കരുതുന്നത്ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാംകാപ്പിയും പ്രമേഹസാധ്യതയും തമ്മിലുള്ള ബന്ധവും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ദിവസവും ഒരു അധിക കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയില്‍ ഏകദേശം 6-7 ശതമാനം കുറവുണ്ടാക്കുന്നുണ്ടെന്ന് കരുതുന്നു. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകളും പോളിഫീനോളുകളും ശരീരത്തിലെ വീക്കം, ഗ്ലൂക്കോസ് ആഗിരണം, ഇന്‍സുലിന്‍ പ്രവര്‍ത്തനം എന്നിവയെ സ്വാധീനിച്ചേക്കാമെന്നാണ് കരുതുന്നത്തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യാംകാപ്പിയിലെ കഫീനും മറ്റ് ജൈവ ഘടകങ്ങളും തലച്ചോറിന്റെ ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ഗവേഷണവിധേയമാണ്. വലിയ തോതിലുള്ള നിരീക്ഷണ പഠനങ്ങളില്‍ കാപ്പി ഉപയോഗവും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള കുറഞ്ഞ അപകടസാധ്യതയും തമ്മില്‍ ബന്ധം കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിലെ ചില ഘടകങ്ങള്‍ക്ക് തലച്ചോറിനെ സംരക്ഷിക്കുന്ന സ്വഭാവമുണ്ടാകാമെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്.ദിവസവും ബ്ലാക്ക് കോഫി കുടിക്കാമോ?കാപ്പിക്ക് ആരോഗ്യപരമായ ചില ഗുണങ്ങള്‍ ഉണ്ടാകാമെങ്കിലും എല്ലാവരും ദിവസവും കാപ്പി കുടിക്കണമെന്നില്ല. പ്രത്യേകിച്ച് നിയന്ത്രണത്തിലല്ലാത്ത ഉത്കണ്ഠ, ചില ഹൃദയമിടിപ്പ് പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ കാപ്പിയുടെ അളവ് കൂട്ടുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് നല്ലത്.ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് പ്രതിദിനം ഏകദേശം 400 മില്ലിഗ്രാം വരെ കഫീന്‍ സാധാരണയായി സുരക്ഷിതമായ പരിധിയിലാണ് കണക്കാക്കുന്നത്. കാപ്പിയുടെ ശക്തിയും കപ്പിന്റെ അളവും അനുസരിച്ച് ഇത് ഏകദേശം മൂന്ന് മുതല്‍ നാല് കപ്പ് വരെ ആയിരിക്കാം. എന്നാല്‍ ഓരോ വ്യക്തിയുടെയും കഫീനോടുള്ള പ്രതികരണം വ്യത്യസ്തമാണ്.
ശ്രീറാം ഫൈനാൻസ് ലോൺ തട്ടിപ്പ് യൂത്ത് കോൺഗ്രസ് ബാങ്ക് ഉപരോധിച്ചു.
മാനന്തവാടി:ശ്രീറാം ഫൈനാൻസിന്റെ ലോൺ തട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ശാഖയിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രധിഷേധ സമരം സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.അസിസ് വാളാട് ആദ്യക്ഷത വഹിച്ചു.പ്രിയേഷ് തോമസ്,ആഷിക് മൻസൂർ,ജിനു സെബാസ്റ്റ്യൻ,ബിബിൻ ജോൺസൺ,സലീം പള്ളിതൊടി,ജിജേഷ് ഗോപി,ബഷീർ ചക്ക,കബീർ ഒണ്ടയങ്ങാടി,തുടങ്ങിയവർ നേതൃത്വo നൽകി
വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി ഉദ്‌ഘാടനം ചെയ്തു
പള്ളിക്കുന്ന് :കമ്പളക്കാട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഉഷ വിജയന്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ഓസ്റ്റിൻ കടമല അധ്യക്ഷത വഹിച്ചു. ലയൺസ് റീജണൽ ചെയർപഴ്സൺ ജോബിൻ ജോസ് സ്വാഗതം ആശംസിച്ചു. പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളി വികാരി ഫാ.ഡോ.ജെറോം ചിങ്ങന്തറ, ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.അനിൽ മൂഞ്ഞനാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിനീസ് ജോർജ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. പി.ജെ.സണ്ണി നന്ദി പറഞ്ഞു.
സമസ്ത സെന്റിനറി കോൺക്ലേവുകൾക്ക് പ്രൗഢമായ സമാപനം
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ അഞ്ച് സോണുകളിൽ സമസ്ത സെന്റിനറിയുടെ ഭാഗമായി നടന്ന കോൺക്ലേവുകൾ സമാപിച്ചു.ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അബൂഹനീഫൽ ഫൈസി തെന്നല നിർവ്വഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സെന്റിനറി നിധി സമസ്ത കേന്ദ്ര മുശാവറാംഗം പി. ഹസൻ മൗലവി ബാഖവി ഏറ്റുവാങ്ങി. വെള്ളമുണ്ട സോൺ കോൺക്ലേവ് തരുവണയിലും മാനന്തവാടി സോൺ മാനന്തവാടി മുഅസ്സസയിലും കൽപ്പറ്റ സോൺ ദാറുൽ ഫലാഹിലും മേപ്പാടി സോൺ ഓടത്തോട് സുന്നി സെന്ററിലും ബത്തേരി സോൺ മർക്കസുദ്ദഅ്‌വയിലുമാണ് നടന്നത്.വിവിധ സോണുകളിലായി നടന്ന പരിപാടികളിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂർ, കെ.ടി. ത്വാഹിർ സഖാഫി മഞ്ചേരി, റശീദ് സഖാഫി പത്തപ്പിരിയം, അലി മുസ്‌ലിയാർ വട്ടത്തൂർ, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ്. ഷറഫുദ്ദീൻ, ഹംസ അഹ്‌സനി, കെ.എ. സലാം ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, കെ.കെ. മുഹമ്മദ് അലി ഫൈസി, എസ്. അബ്ദുല്ല, പി.സി. അബൂ ശദ്ദാദ്, സി.എച്ച്. നാസർ മാസ്റ്റർ, ഇ.പി. അബ്ദുല്ല സഖാഫി, അന്ത്രുഹാജി ആലാൻ, ഉമർ സഖാഫി കല്ലിയോട്, അബ്ദുറഷീദ് അൽ ഹസനി, ബഷീർ സഅദി നെടുങ്കരണ, ലത്തീഫ് കാക്കവയൽ, റംഷാദ് ബുഖാരി, ബഷീർ കുഴിനിലം, ഹാരിസ് ഇർഫാനി, സലാം മുസ്‌ലിയാർ, അലി സഖാഫി, മൊയ്തു ആർവാൾ, അബ്ദുൽ ഗഫൂർ സഅദി, അഷ്കർ ചറ്റപ്പാലം, മൂസ മൈലാടി, ഉബൈദ് സഅദി പരിഹാരം, മുഹമ്മദലി സഖാഫി പുറ്റാട്, പി.സി. ഹനീഫ, അബ്ദുൽ ഖാദർ സഖാഫി പത്തേരി, അബൂബക്കർ സഖാഫി എന്നിവർ സംബന്ധിച്ചു.
കർഷക റാലിയും ആദരവും നടത്തി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
ചിങ്ങം ഒന്ന് കേരള സംസ്ഥാന ആകെ കർഷക ദിനമായി ആചരിക്കുന്ന പരിപാടികളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക റാലിയും ആദരവ് ചടങ്ങും നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സമ്മിശ്ര കർഷകരും മികച്ച യുവകർഷകൻ,വനിതാ കർഷക,മുതിർന്ന കർഷകൻ,എസ് ടി കർഷകൻ. ക്ഷീര കർഷകൻ,മത്സ്യ കർഷകൻ,പച്ചക്കറി കർഷകൻ,എസ് സി കർഷകൻ. തേനീച്ച കർഷകൻ,വിദ്യാർത്ഥി കർഷകൻ എന്നിവരെയും. സംസ്ഥാന കർഷക അവാർഡിനെ കർഷക ജ്യോതി വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത കർഷകനെയും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ആദരിച്ചു. യുപി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച കർഷക റാലി പടിഞ്ഞാറത്തറ ടൗൺ ചുറ്റി സാംസ്കാരിക നിലയത്തിൽ സമാപിച്ചു. ചടങ്ങ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ കെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലു മാരിയിൽ.ജില്ലാ പഞ്ചായത്ത് മെമ്പർ കമലരാമൻ. ബ്ലോക്ക് മെമ്പർമാരായ ബുഷ്‌റ വൈശ്യൻ ബിന്ദു ചുണ്ടക്കണ്ടി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍. ചെയർപേഴ്സൺമാരായ സാജിത നൗഷാദ്. അമ്പിളി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മമ്മൂട്ടി പി സി. സുഹറ പാലോളി. ഷിബു കരിപ്പാൽ. രമ്യ പ്രശോഭ. ശ്രീജിത്ത് പി എസ്. ശാന്ത ബാബു. സൗമ്യ റിനീഷ്. ജോണി എം വി. ബീന മനോജ് മുഹമ്മദ് പോള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം മുഹമ്മദ് ബഷീർ. നന്നാട്ട് ജോണി. എം ടി അനിൽകുമാർ. രാജീവൻ സി. റഷീദ് ചക്കര. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ എൻ ബി ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ആര്യ പിജെ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ വിനോദ് നന്ദിയും പറഞ്ഞു
ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം കനക്കുന്നു;നിരവധിപ്പേർക്ക് വ്യാജ ബാധ്യതകൾ
സുൽത്താൻ ബത്തേരി: ഉപഭോക്താക്കൾ അറിയാതെ അവരുടേതല്ലാത്ത വായ്പകൾ സിബിൽ (CIBIL) സ്കോറിലും അക്കൗണ്ടുകളിലും ചേർത്ത് തട്ടിപ്പ് നടത്തുന്നതായി ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം കനക്കുന്നു. 6,50,000 രൂപയുടെ വായ്പയെടുത്ത ഉപഭോക്താവിന്റെ പേരിൽ 28 ലക്ഷം രൂപയുടെ കുടിശ്ശികയാണ് നിലവിൽ സിബിൽ രേഖകളിൽ കാണിക്കുന്നത്.6.5 ലക്ഷത്തിന്റെ വായ്പയ്ക്ക് പുറമെ 3 ലക്ഷം, 6.60 ലക്ഷം, 4.90 ലക്ഷം, 6.75 ലക്ഷം എന്നിങ്ങനെ ഉപഭോക്താവുമായി യാതൊരു സാമ്പത്തിക ബന്ധവുമില്ലാത്ത അഞ്ചോളം വ്യാജ വായ്പകളാണ് ഇയാളുടെ പേരിൽ കമ്പനി സിബിൽ ഡാറ്റയിൽ ചേർത്തിട്ടുള്ളത്. കമ്പളക്കാട് മേഖലയിലെ മൂന്നോളം പേരുടെ പേരിൽ സമാനമായ രീതിയിൽ അനധികൃതമായി വായ്പകൾ ചേർത്തിട്ടുണ്ടെന്ന് ബാധിതർ ആരോപിച്ചു.വ്യാജ വായ്പാ രേഖകൾ ഉയർത്തിക്കാട്ടി നിരവധി ഉപഭോക്താക്കൾ ശ്രീറാം ഫിനാൻസ് ഓഫീസിലെത്തി ശാഖാ അധികൃതരെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകൾ സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ അന്വേഷണവും സിബിൽ സ്കോറിലെ പിഴവുകൾ തിരുത്താനുള്ള അടിയന്തര നടപടിയും ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇരയായവർ മുന്നറിയിപ്പ് നൽകി.
കർഷകദിനം ആഘോഷിച്ചു
മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. എം എൽ എ ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. വയനാടിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കണമെന്നും നൂതന ആശയങ്ങൾ കൃഷിയിൽ പ്രാവർത്തികമാക്കണമെന്നും എം എൽ എ പറഞ്ഞു. മുനിസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി പ്രകാശ് പദ്ധതി വിശദീകരിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുത്തവരെ ചടങ്ങിൽ ആദരിച്ചു. കർഷകർക്ക് വേണ്ടി കീട രോഗ നിയന്ത്രണം എന്ന വിഷയത്തിൽ അമ്പലവയൽ കൃഷി വിഞാന കേന്ദ്രം അസി. പ്രൊഫസർ ഡോ. സഫീർ, ഡോ .ദീപ സുരേന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി ചെയ്യർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിഗ് കമ്മിറ്റി ചെയ്യർപേഴ്സൺമാരായ പി.വി. ജോർജ്, ലേഖ രാജീവൻ, ഷിബു കെ. ജോർജ്, ഷീജ ഫ്രാൻസിസ്, പി വി എസ് മൂസ, മറ്റു കൗൺസിലർമാർ, കൃഷി ഓഫീസർ ശരണ്യ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പറഞ്ഞു.
വൈദ്യുതി മുടങ്ങും.
പുതിയ ലൈൻ വലിക്കുന്ന പ്രവർത്തികള്‍ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന കാപ്പുണ്ടിക്കൽ ടൗൺ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 9 മണി മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ താഴത്ത ങ്ങാടി, കേളമംഗലം, വളാഞ്ചേരി, അതിരാറ്റുകുന്ന്, കാട ക്കുളം, ഇരുകണ്ണി, കേണിച്ചിറ ടൗൺ, വുഡ്‌മിൽ, ചർച്ച്, സ്കൂൾ, കല്ലുവെട്ടി, ചിരട്ടയമ്പം, പത്തിൽപീടിക ഭാഗങ്ങ ളിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 8:30 മുതൽ വൈകു ന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെള്ളമുണ്ടഎച്ച്.എസ് ആലഞ്ചേരി റോഡ്, പീച്ചംങ്കോട് അകമനച്ചാൽ റോഡ്, വെള്ളമുണ്ട എട്ടേനാൽ നടാഞ്ചേരി റോഡ് ഭാഗങ്ങ ളിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി വിതരണം തടസപ്പെടും.
പി.ജി സീറ്റ് ഒഴിവ്
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം കോഴ്സിന് എസ്.ടി, എസ്.സി വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 19ന് കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടത്തിയാല്‍ കനത്ത നടപടി; സുരക്ഷ ശക്തമാക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു
ട്രെയിനുകള്ക്ക് നേരെ കല്ലെറിയുന്ന സാമൂഹ്യവിരുദ്ധര്ക്കെതിരെ കര്ശന നിയമനടപടികള് സ്വീകരിക്കാന് തീരുമാനം.ഇതിന്റെ ഭാഗമായി സംസ്ഥാനതല സുരക്ഷാ സമിതി (എസ്.എല്.എസ്.സി.ആര്) രൂപവത്കരിച്ചു. ജില്ലാതലത്തില് പൊലിസ് മേധാവിമാര് ഈ സമിതിയുടെ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കും.കല്ലേറ് പതിവായ പ്രദേശങ്ങളില് പൊലിസ് പരിശോധന കര്ശനമാക്കാനാണ് തീരുമാനം. ഇത്തരം പ്രശ്നബാധിത മേഖലകളില് പ്രത്യേക ശ്രദ്ധ നല്കുന്നതിനായി എസ്കോര്ട്ട് വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ ഭാഗങ്ങളില് സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.റെയില്വേ പാതയോരങ്ങളിലെ ജനവാസ മേഖലകളില് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 'ഓപ്പറേഷന് സാഥി' പദ്ധതി നടപ്പാക്കും. ആര്.പി.എഫും (RPF) ലോക്കല് പൊലിസും സംയുക്തമായാണ് കുറ്റവാളികളെ കണ്ടെത്താന് അന്വേഷണം നടക്കുക.
യാത്രപോകും മുമ്പ് സ്യൂട്ട്കേസ് ചക്രങ്ങളില്‍ ടേപ്പ് ഒട്ടിക്കുന്നത് എന്തിന്?
യാത്ര പോകുമ്പോള്‍ സ്യൂട്ട്കേസില്‍ വസ്ത്രങ്ങളും ആവശ്യമായ സാധനങ്ങളുമെല്ലാം കൃത്യമായി എടുത്തുവയ്ക്കാറുണ്ട് അല്ലേ?. എന്നാല്‍ ചില യാത്രക്കാര്‍ യാത്രയ്ക്ക് മുമ്പ് അവരുടെ സ്യൂട്ട്കേസിന്റെ ചക്രങ്ങളില്‍ ടേപ്പ് ഒട്ടിക്കും. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയാമോ?. സ്യൂട്ട്കേസ് ചക്രങ്ങളെ പൊടി, അഴുക്ക്, ചെറിയ പോറലുകള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കാനാണ് പ്രധാനമായും ഈ ഹാക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ടേപ്പ് ഒട്ടിച്ചതുകൊണ്ട് ചക്രങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ സംരക്ഷണം ലഭിക്കുമോ?ചക്രങ്ങളില്‍ ടേപ്പ് ഒട്ടിക്കുന്നത് എന്തിന്?യാത്രയ്ക്കിടെ സ്യൂട്ട്കേസ് പലതരം പ്രതലങ്ങളിലൂടെ കൊണ്ടുപോകാറുണ്ട്. വിമാനത്താവളത്തിലെ നിലം, റോഡ്, റെയില്‍വേ സ്റ്റേഷന്‍, നനഞ്ഞ നടപ്പാത തുടങ്ങിയ സ്ഥലങ്ങളിലൂടെയെല്ലാം സഞ്ചരിക്കേണ്ടിവരും. ഇതിനിടെ പൊടിയും ചെളിയും ചെറിയ കല്ലുകളും മറ്റ് അഴുക്കുകളും ചക്രങ്ങളില്‍ പറ്റിപ്പിടിക്കാം. പ്രത്യേകിച്ച് ചക്രത്തിന്റെ ഭാഗങ്ങളില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് പിന്നീട് അവയുടെ ചലനത്തെ ബാധിക്കുന്നു.put tape on suitcase wheelsചക്രങ്ങളില്‍ ടേപ്പ് ഒട്ടിക്കുന്നത് ഒരു താല്‍ക്കാലിക സംരക്ഷണ മാര്‍ഗമാണ്. ചക്രത്തിന്റെ പുറംഭാഗത്ത് പൊടിയും അഴുക്കും നേരിട്ട് പറ്റുന്നത് കുറയ്ക്കാന്‍ ടേപ്പിന് കഴിയും. യാത്രയ്ക്കിടെയോ ലഗേജ് സൂക്ഷിച്ചുവയ്ക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ പോറലുകളില്‍ നിന്നും ഇത് ഒരു പരിധിവരെ സംരക്ഷണം നല്‍കാം.ടേപ്പ് ഒട്ടിച്ചതുകൊണ്ട് സ്യൂട്ട്കേസ് ചക്രങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം ലഭിക്കുമോ?കട്ടിയുള്ള ടേപ്പ് ഉപയോഗിക്കുകയോ ടേപ്പ് അയഞ്ഞുകിടക്കുകയോ ചെയ്താല്‍ ചക്രം ശരിയായി നിലത്ത് തൊടാതെ വരാം. ഇത് സ്യൂട്ട്കേസ് വലിച്ചുകൊണ്ടുപോകുമ്പോഴുള്ള സുഗമമായ ചലനത്തെ ബാധിച്ചേക്കാം. ചക്രത്തിന്റെ ചലിക്കുന്ന ഭാഗങ്ങളിലും ആക്‌സിലിലും ബെയറിംഗുകളിലും ടേപ്പ് ചുറ്റുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ടേപ്പിന്റെ പശ അവശിഷ്ടങ്ങള്‍ പിന്നീട് പൊടിയും അഴുക്കും പിടിച്ചുനിര്‍ത്താനും സാധ്യതയുണ്ട്. നനഞ്ഞ നിലത്ത് ചില ടേപ്പുകള്‍ ചക്രത്തിന് കൂടുതല്‍ പിടി നല്‍കുന്നതിന് പകരം ചലനം ബുദ്ധിമുട്ടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ടേപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചക്രത്തിന്റെ പുറംഭാഗത്ത് മാത്രം നേര്‍ത്ത രീതിയില്‍ ഒട്ടിക്കുന്നതാണ് നല്ലത്.put tape on suitcase wheelsഏത് ടേപ്പാണ് ഉപയോഗിക്കേണ്ടത്വളരെ കട്ടിയുള്ളതോ അധികം പശയുള്ളതോ ആയ ടേപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ടേപ്പ് ചക്രത്തിന്റെ വലുപ്പം കൂട്ടുകയോ അതിന്റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യരുത്.യാത്ര കഴിഞ്ഞാല്‍ ടേപ്പ് നീക്കം ചെയ്യുന്നതും നല്ലതാണ്. ദീര്‍ഘകാലം ടേപ്പ് ഒട്ടിച്ചുവയ്ക്കുന്നത് പശയുടെ അവശിഷ്ടങ്ങള്‍ ഉണ്ടാകാനും അഴുക്ക് പിടിക്കാനും കാരണമാകാം.
ഓണക്കാലത്തെ ചെലവ്; 2200 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ഓണക്കാലത്തെ ചെലവിനായി 2200 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശമ്പളം, പെന്‍ഷന്‍, ക്ഷേമ ആനുകൂല്യങ്ങള്‍, ബോണസ്, ഉത്സവബത്ത എന്നിവക്കായി പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള കടമെടുപ്പ് 14,400 കോടി രൂപയാകും.സര്‍ക്കാരിന് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കടപ്പത്ര ലേലം ചൊവ്വാഴ്ച നടത്താനാണ് തീരുമാനം.
വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ആയിരം വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ വീടുകളിലും വേസ്റ്റ് ബിൻ വിതരണമെന്ന പദ്ധതിയിൽ ഏഴ് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, മെമ്പർമാരായ ജോൺസി സജി, സജീഷ് കുമാർ, വി.ആർ ബാലൻ, ജസ്റ്റിൻ സിറിയക്, എലിസബത്ത്, ബിന്ദു ടീച്ചർ, റംല അസീസ്, സനിലേഷ്, പി.കെ ജോൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, വി.ഇഒ പി.വി ഷൈല എന്നിവർ പങ്കെടുത്തു.
'ഓണം കളറാക്കിക്കോളീന്‍ മക്കളേ…' സ്‌കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല; ഉത്തരവുമായി മന്ത്രി
സ്‌കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന് മന്ത്രിയുടെ ഉത്തരവ്. ഓഗസ്റ്റ് 21നാണ് ഇത്തവണണ സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്നത്. ഈ ദിനത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

