ഓപ്പറേഷന് തൂഫാന്: കേരളത്തിൽ ലഹരിവേട്ട, 2 കേസുകളിലായി 69 പേര് കൂടി പിടിയിൽ, അറസ്റ്റ് 10000 കടന്നു.
കൊച്ചി : ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 62 കേസുകളിലായി 69 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407 ആയി ഉയര്‍ന്നു. ആകെ 10154 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8411.909 ഗ്രാം എം.ഡി.എം.എയും 1036.350 കി.ഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ് മൂന്ന് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 35 കേസുകളും കോട്പ പ്രകാരം 48 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 122.030 ഗ്രാം എം.ഡി.എം.എയും 4.175 കി.ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹെറോയിനും 2.25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 41 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9217 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 587 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6588 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
സ്വപ്നം കണ്ടു പക്ഷേ മറന്നുപോയി; ഉണരുമ്പോള്‍ സ്വപ്നം മറന്നുപോകുന്നത് എന്തുകൊണ്ടാണ്
രാത്രിയില്‍ ഉറക്കത്തിനിടയില്‍ എല്ലാവരും മനോഹരമോ, ഭയപ്പെടുത്തുന്നതോ, വിചിത്രമോ ആയ പല സ്വപ്നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും രാവിലെ ഉണരുമ്പോഴേക്കും ആ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും മറന്നുപോവുകയാണ് ചെയ്യാറ്. ചിലപ്പോള്‍ ഓര്‍ത്തെടുക്കാന്‍ നോക്കിയാലും എന്തൊക്കയോ അവ്യക്തമായ ചിത്രമായിരിക്കും ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?എന്തുകൊണ്ടാണ് സ്വപ്നങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയാത്തത്?തലച്ചോറില്‍ 'ഹിപ്പോകാമ്പസ്' എന്നൊരു ചെറിയ ഭാഗമുണ്ട്. അതിനെ തലച്ചോറിന്റെ മെമ്മറി കാര്‍ഡ് എന്ന് വിളിക്കാം. അത് ഹ്രസ്വകാല ഓര്‍മ്മകളെ ദീര്‍ഘകാല ഓര്‍മ്മകളാക്കി മാറ്റുന്നു. ഒരാള്‍ ഉറങ്ങുമ്പോള്‍ ഹിപ്പോകാമ്പസും പൂര്‍ണ്ണമായും ഉറങ്ങുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ ഒരാള്‍ സ്വപ്നം കാണുമ്പോള്‍ അയാളുടെ തലച്ചോറിന് അത് മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കാന്‍ കഴിയില്ല. ഹിപ്പോകാമ്പസ് ഉണരുമ്പോഴേക്കും സ്വപ്നവും അപ്രത്യക്ഷമായിട്ടുണ്ടാകും.''നോറെപിനെഫ്രിന്‍' എന്ന രാസവസ്തുവിന്റെ കുറവ്കാര്യങ്ങള് ഓര്‍മ്മിക്കാന്‍ തലച്ചോറിന് നോറെപിനെഫ്രിന്‍ എന്ന പ്രത്യേക കെമിക്കല്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആവശ്യമാണ്. ഒരാള്‍ മിക്കപ്പോഴും സ്വപ്നം കാണുന്നത് ഗാഢനിദ്രയിലായിരിക്കുമ്പോഴാണ്. ഈ സമയത്ത് ശരീരത്തിലെ ഈ രാസവസ്തുവിന്റെ അളവ് ഗണ്യമായി കുറയുന്നു. ഈ രാസവസ്തു ഇല്ലാതെ തലച്ചോറിന് സ്വപ്നങ്ങളെ ഓര്‍മ്മകളായി രേഖപ്പെടുത്താന്‍ കഴിയില്ല. സ്വപ്നങ്ങള്‍ മറന്നുപോകുന്നത് യഥാര്‍ഥത്തില്‍ മനുഷ്യന് അനുഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.എല്ലാ രാത്രിയിലും കാണുന്ന ഓരോ സ്വപ്നവും ഓര്‍മ്മിച്ചാല്‍ യഥാര്‍ത്ഥ ജീവിത ഓര്‍മ്മകളും സ്വപ്നങ്ങളുടെ സാങ്കല്‍പ്പിക ലോകവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ തലച്ചോറിന് കഴിയില്ല. അതിനാല്‍ ആ സങ്കീര്ണതയില് നിന്ന് സ്വയം സംരക്ഷിക്കാന്‍ തലച്ചോറ് സ്വപ്നങ്ങളെ ഉടനടി മായ്ക്കുന്നു.
വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിനിട്ട പിഴ പോരെന്ന് കോടതി
വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വണ്ടിയ്ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി അസന്തുഷ്ടി രേഖപ്പെടുത്തി. ഥാർ ജീപ്പിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കോടതി പരിശോധിച്ചു. ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. അതിന് 5000 രൂപ പിഴയും പിയുസി സംബന്ധമായ ലംഘനത്തിന് 2000 രൂപ പിഴയുമാണ് ചുമത്തിയത്. ആറ് അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ഇട്ടതിനാണ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകിയതെങ്കിൽ പിഴ പോരെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാസി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം: പ്രവാസി സംഘം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
കൽപറ്റ: പ്രവാസി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക, ഉത്സവകാലങ്ങളിലെ വിമാനക്കൊള്ള നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ്പോസ്റ്റോഫീസ് സ്ക്വയറിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.ധർണ്ണ സമരം പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം ചെയ്തു. കെ കെ നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഓണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ ഒരു ലക്ഷത്തിൽപരം പ്രവാസി പെൻഷൻ ഗുണഭോക്താക്കൾ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയ്ക്കായി കാത്തുനിൽക്കുകയാണെന്ന് ഉദ്ഘാടകൻ പറഞ്ഞു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ വിദേശമണ്ണിൽ വിയർപ്പൊഴുക്കി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തിയ മനുഷ്യർക്ക് ഇന്ന് ഓണം ആഘോഷിക്കാൻ പോലും സ്വന്തം അവകാശമായ പെൻഷൻ ചോദിച്ചുവാങ്ങേണ്ട അവസ്ഥയാണ്. ഇത് സർക്കാരിന്റെ ഔദാര്യമോ ധനസഹായമോ അല്ലെന്നും വർഷങ്ങളോളം ക്ഷേമനിധിയിലേക്ക് അംശദായം അടച്ച പ്രവാസികൾക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണെന്നും അത് കൃത്യസമയത്ത് നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ ഓണത്തിന് സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡിന് അനുവദിച്ചത് പൂജ്യം രൂപ എന്നത് പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനത്തിന്റെ തെളിവാണ്. നോർക്കയെക്കുറിച്ചോ പ്രവാസി ക്ഷേമത്തെക്കുറിച്ചോ ഒരു വാക്കുപോലും പറയാതെ ബജറ്റ് അവതരിപ്പിച്ച സർക്കാർ ഇപ്പോൾ പെൻഷൻ പോലും മുടക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രളയമോ മഹാമാരിയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടായപ്പോഴും പ്രവാസികളെ ചേർത്തുപിടിച്ച സമീപനമാണ് എൽഡിഎഫ് സർക്കാരുകളിൽ നിന്ന് ഉണ്ടായത്. എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് യുഡിഎഫ് സർക്കാരിന്റെ പ്രവാസിവിരുദ്ധ നിലപാട് പ്രകടമാകുന്നത്. അധികാരത്തിലേറുന്നതിന് മുമ്പ് പ്രവാസി പെൻഷൻ 5000 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവർ, ഇന്ന് നിലവിലുള്ള പെൻഷൻ പോലും നൽകാതെ ക്രൂരമായ വഞ്ചനയാണ് നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി ടി മൻസൂർ സ്വാഗതവും, ജില്ലാ കമ്മിറ്റിയംഗം അഡ്വ: വിനു മാത്യു ചെങ്ങനാമഠത്തിൽ നന്ദിയും പറഞ്ഞു.
ഇരുപത്തിയാറാമത് വയനാട് ജില്ലാ ജുഡോ ചാമ്പ്യൻഷിപ്പ്
ഇരുപത്തിയാറാമത് വയനാട് ജില്ലാ ജുഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ വെച്ച് നടന്നു.കേരള ജുഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാതാ മുഖ്യാതിഥിയായിരുന്നു.സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ സിസ്റ്റർ സുജയ സെബാസ്റ്റ്യൻ, വയനാട് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വിജയ ടീച്ചർ, കേരള ജുഡോ അസോസിയേഷൻ സെക്രട്ടറി റൺ, വയനാട് സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, സോളമൻ, എൽ.എ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ , വിഷ്ണു പി ജെ ബൈജു പി.സിഎന്നിവർ സംസാരിച്ചു.
എൻഎസ്എസ് യൂണിറ്റിന്റെ ഓണാഘോഷം ഊരിനൊപ്പം
തൃക്കേപ്പറ്റ: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് മേപ്പാടി തൃക്കൈപറ്റ ആദിവാസി ഊര് നിവാസികളോടൊപ്പം ഓണം ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് നിഷിത്ത് കുമാർ എം ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ഊരിലെ നൂറോളം കുടുംബങ്ങളിലേക്ക് ഓണസമ്മാനമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു. എൻ എസ് എസ് വയനാട് ജില്ലാ കൺവീനർ കെ. എസ് ശ്യാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ .സി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുൻ എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ കെ പി അനിൽ കുമാർ മുഖ്യഭാഷണം നടത്തി. പൊതുപ്രവർത്തകനായ എം.ബി, വിനോദ് അധ്യാപകരായ സി മിഥുൻ മോഹൻ, പ്രോഗ്രാം ഓഫീസർ ടി.സി, പ്രവീണ,വി.എം റോഷ്ന വി.എൽ, ലജിന , പി.ഹരികുമാർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊയിൽക്കാവ് എച്ച് എസ് എസ് വോളണ്ടിയേർസ് കലാപരിപാടികൾ അവതരിപ്പിച്ചു. തൃക്കൈപറ്റ ശ്രീലക്ഷ്മി വിദ്യാനികേതൻ അധ്യാപിക കമലാക്ഷി നന്ദി പറഞ്ഞു.
മധ്യവയസ്കനെ പുഴയിൽ കാണാതായി
പുൽപ്പള്ളി: മധ്യവയസ്ക്കനെ പുഴയിൽ കാണാതായി. വെട്ടത്തൂർ ഉന്നതിയിലെ ശുംഭരൻ എന്ന ചന്ദ്രൻ (50) നെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വെട്ടത്തൂർ ഉന്നതിക്ക് സമീപമുള്ള കബനി പുഴയിൽ കാണാതായത്. ഉച്ചക്ക് ഒന്നരയോടെ. പുഴയിൽ കൊട്ടതോണിയിൽ വരവെയാണ് അപകടം. ഉന്നതയിലുള്ളവർ കൊട്ടതോണി മറിയുന്നത് ദൂരെ നിന്നും കണ്ടിരുന്നു . പ്രദേശവാസികളും ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തി.
വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന്കൽപ്പറ്റയിൽ തുടക്കം.
കൽപ്പറ്റ: ഓണത്തിന്റെ ആഘോഷപ്പെരുമയിൽ വയനാട്. കേരള ടൂറിസം വകുപ്പ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വയനാട് ഡി.ടി.പി.സി. എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് തുടക്കമായി.കലയും സംസ്കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.ആഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ, ബുളറ്റ് വിളംബരറാലി നടത്തി.പുക്കോട് തടാകത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് . കെ. കെ. ഹനിഫ ഫ്ലാഗ് ഓഫ് ചെയ്തു.കൽപറ്റയിൽനടന്നസമാപനപരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനംചെയ്തു.ബുളറ്റ് റാലി വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രാജൻ ഫ്ലാഗ് ഓഫ്ചെയ്തു.കുന്നംമ്പറ്റയിൽനടന്ന ഫുട്ബോൾ മത്സരങ്ങൾ മേപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റംലഹംസഉദ്ഘാടനം ചെയ്തു.വിളംബരജാഥ, പൂക്കള മത്സരം, കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര, വടംവലി, സാംസ്കാരിക പരിപാടികൾ തുടങ്ങി ജനപങ്കാളിത്തം ഉറപ്പാക്കുന്ന നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച നടക്കും.
താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി വേണം – വയനാട് ചേംബർ ഓഫ് ടൂറിസം
ഓണാവധിക്കാലത്ത് താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് വയനാട് ചേംബർ ഓഫ് ടൂറിസം ആവശ്യപ്പെട്ടു.ഓണത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരും വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളും ചുരത്തിലെ മണിക്കൂറുകൾ നീളുന്ന ബ്ലോക്ക് കാരണം കടുത്ത ദുരിതത്തിലാണ്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.അലി ബ്രാൻ, സുനിൽ,മനു മത്തായി, വിനോദ്, രാധാകൃഷ്ണൻ, ഗോപവർമ്മ സൈഫ് മാനു തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.വലിയ ലോറികൾ, കണ്ടെയ്നറുകൾ തുടങ്ങിയ ഭാരവാഹനങ്ങൾ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടുന്നത് താൽക്കാലികമായി നിർത്തിവെച്ച്, അവ പെരിയ ചുരം ഉൾപ്പെടെയുള്ള ഇതര ബദൽ പാതകളിലൂടെ തിരിച്ചുവിടുക. അവധിക്കാലത്തെ വലിയ തിരക്ക് പരിഗണിച്ച് അടുത്ത ഒരാഴ്ചത്തേക്ക് താമരശ്ശേരി ചുരത്തിലൂടെ യാത്രാവാഹനങ്ങൾ മാത്രം കടത്തിവിടാനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുക. ചുരത്തിലെ പ്രധാന വളവുകളിലും കുരുക്ക് അനുഭവപ്പെടുന്ന പോയിന്റുകളിലും ഗതാഗതം സുഗമമാക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും ട്രാഫിക് വാർഡൻമാരെയും വിന്യസിക്കുക.ഉത്സവ സീസണിൽ യാത്രക്കാർ നേരിടുന്ന ദുരിതം ഒഴിവാക്കാനും ടൂറിസം മേഖലയുടെ സുഗമമായ പ്രവർത്തനത്തിനും അടിയന്തര ട്രാഫിക് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കണമെന്ന് വയനാട് ചേംബർ ഓഫ് ടൂറിസം ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു.
ഓണാഘോഷത്തിനിടെ അപകടകരമായ റോഡ്ഷോ; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്.
അങ്കമാലിയില്‍ ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വാഹനമോടിച്ച ഫ്രിജോ, ലോനച്ചന് എന്നിവരുടെ ലൈസന്‍സ് എം വി ഡി സസ്പെന്‍ഡ് ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളില്‍ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു.
സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ
തലപ്പുഴ: തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്.ജൂലൈ 30 ന് അർധരാത്രിയാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻറെ പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൽജിത്, അനസ്, വിജയൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കാർ നിയന്ത്രണം വിട്ടു മറിഞ്ഞു.
മാനന്തവാടി കമ്മന കരിന്തിരിക്കടവിൽ കാർ നിയന്ത്രണം വിട്ടു റോഡിൽ നിന്നും വയലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ട യാത്. കാര്യമായ പരിക്കില്ല. അപകടത്തെ തുടർന്ന് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കരിന്തിരിക്കടവ് സ്വദേശിയുടേതാണ് കാർ.
സ. വർഗീസ് വൈദ്യർ പാലിയേറ്റീവ് സൊസൈറ്റി ഓണം കിറ്റ് വിതരണം ചെയ്തു.
തരിയോട്: സ. വർഗീസ് വൈദ്യർ പെയിൻ ആൻ്റ് പാലിയേറ്റീവ് മെമ്മോറിയൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തരിയോട് പഞ്ചായത്തിലെ കിടപ്പുരോഗികൾക്കുള്ള ഓണം കിറ്റ് വിതരണം ചെയ്തു.വിതരണം അനിഷ് കുമാർ നിർവ്വഹിച്ചു. സുമനസ്സുകളിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് മുൻഗണനാടിസ്ഥാനത്തിൽ അർഹരായ രോഗികളുടെ വീടുകളിലാണ് കിറ്റുകൾ എത്തിച്ചു നൽകിയത്.ചടങ്ങിൽ പ്രദേശത്തെ പ്രമുഖ വ്യക്തികളും ഭാരവാഹികളുമായ സ: വിനോദ് മാസ്റ്റർ, കെ.ടി. ബിജു, അനിൽ കൃഷ്ണ, രാജേഷ്, ശിവാനന്ദൻ, ജോർജ് കൂവക്കൽ, സണ്ണി ചൂരക്പ്രായിൽ, ഗ്രീഷ്മ തുടങ്ങിയവർ സംബന്ധിച്ചു.രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓണക്കാലത്ത് ആശ്വാസമേകാൻ സഹകരിച്ച മുഴുവൻ സുമനസ്സുകൾക്കും പരിപാടിയിൽ പങ്കെടുത്തവർക്കും കൺവീനർ പി.കെ. മുസ്തഫ, പ്രസിഡന്റ് ഷിബു കെ.ടി. എന്നിവർ നന്ദി അറിയിച്ചു.
വയോ സേവന അവാർഡിന് നാമനിർദേശങ്ങൾ ക്ഷണിച്ചു.
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് മികച്ച പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങൾക്കും വിവിധ കലാകായിക സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ വയോ സേവന അവാർഡ് 2026ന് നാമനിർദേശങ്ങൾ ക്ഷണിച്ചു. 11 വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. ഓഗസ്റ്റ് 31നകം നാമനിർദേശങ്ങൾ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ജില്ലാ സാമൂഹിക നീതി ഓഫീസിലോ നൽകണം. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in വെബ്സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ: 04936 205307.
പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി; സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദേശം
കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.പാലക്കാട് സ്വദേശിനി പി ആർ അഖില, തിരുവനന്തപുരം സ്വദേശിനി എ അഖില എന്നിവരായിരുന്നു ഹർജിക്കാർ. ബസുകളിലെ അമിത തിരക്ക് കാരണം അപകടങ്ങൾ ഉണ്ടായെന്ന ആരോപണം ഹർജിക്കാർ ഉന്നയിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകളോ മറ്റ് തെളിവുകളോ ഹാജരാക്കാനായില്ല.അപകടങ്ങൾക്ക് കാരണം ബസുകളിലെ അമിത തിരക്കാണെന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ഹർജി തള്ളിയത്. അതേസമയം, പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
കൊളസ്ട്രോള്‍ കൂടിയാല്‍ ശരീരം സൂചനകള്‍ നല്‍കുമോ? ശരീരത്തിലെ ഈ 7 മാറ്റങ്ങള്‍ ശ്രദ്ധിക്കണം
കൊളസ്ട്രോള്‍ കൂടുന്നത് പലപ്പോഴും ശരീരം നേരിട്ട് നമ്മേ അറിയിക്കാറില്ല. അതുകൊണ്ടുതന്നെയാണ് ഉയര്‍ന്ന കൊളസ്ട്രോളിനെ സൈലന്റായ ആരോഗ്യപ്രശ്നം എന്ന് വിളിക്കുന്നത്. രക്തത്തില്‍ LDL അഥവാ 'ചീത്ത കൊളസ്ട്രോള്‍' കൂടുതലാണെങ്കിലും വര്‍ഷങ്ങളോളം ശരീരത്തില്‍ യാതൊരു ലക്ഷണവും ഇല്ലാതെ തുടര്‍ന്നേക്കാം. എന്നാല്‍ ചിലരില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കാണാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കൊളസ്ട്രോള്‍ വളരെ ഉയര്ന്നിരിക്കുന്നവരിലും പാരമ്പര്യമായി കൊളസ്ട്രോള്‍ കൂടുതലുള്ളവരിലും ഇത്തരം സൂചനകള്‍ കൂടുതല്‍ വ്യക്തമായിരിക്കും. യുഎസ് നാഷണല്‍ ഹാര്‍ട്ട്, ലംഗ് ആന്‍ഡ് ബ്ലഡ് ഇന്‍സിസ്റ്റ്യൂട്ട്(NHLBI) പറയുന്നത് ഒരാളുടെ മെഡിക്കല്‍ ചരിത്രം, രക്ത പരിശോധനകള്‍ ഇവയിലൂടെയൊക്കെ രക്തത്തിലെ കൊളസ്ട്രോള്‍ നിര്‍ണയിക്കാം എന്നാണ്.കണ്ണിന് ചുറ്റും മഞ്ഞ നിറത്തിലുള്ള പാടുകള്കണ്ണുകള്ക്ക് ചുറ്റും ഇളം മഞ്ഞ നിറത്തിലുള്ളതോ തടിപ്പുള്ളതോ ആയ പാടുകള്‍ കാണുന്നുണ്ടോ? ഇതിനെ സാന്തലാസ്മ (Xanthelasma) എന്നാണ് വിളിക്കുന്നത്. ചര്‍മ്മത്തിനടിയില്‍ കൊളസ്ട്രോള്‍ അടങ്ങിയ കൊഴുപ്പ് ശേഖരിക്കപ്പെടുമ്പോഴാണ് ഇത്തരം പാടുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ കണ്ണിന് ചുറ്റും മഞ്ഞ പാടുണ്ടെന്ന കാരണം കൊണ്ട് കൊളസ്ട്രോള്‍ കൂടുതലാണെന്ന് ഉറപ്പിക്കാനാകില്ല. കൊളസ്ട്രോള്‍ സാധാരണ അളവിലുള്ളവരിലും ഈ ലക്ഷണം കാണാം. അതിനാല്‍ പ്രത്യേകിച്ച് ചെറുപ്പത്തില്‍ ഇത്തരം മാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധിക്കുന്നത് നല്ലതാണ്.കൈമുട്ടിലും വിരലിലും മഞ്ഞ നിറത്തിലുള്ള ചെറിയ കട്ടകള്കൈമുട്ട്, കാല് മുട്ട്, വിരലുകള്‍, കണങ്കാല് തുടങ്ങിയ സന്ധികള്‍ക്ക് സമീപം മഞ്ഞനിറത്തിലുള്ള കട്ടകളോ ചെറിയ മുഴകളോ പോലെ രൂപപ്പെടുന്നത് മറ്റൊരു സൂചനയാണ്. ഇതിനെ സാന്തോമ (Xanthoma) എന്നാണ് പറയുന്നത്. പ്രത്യേകിച്ച് വളരെ ഉയര്‍ന്ന LDL കൊളസ്ട്രോള്‍ ഉള്ളവരിലും പാരമ്പര്യമായി കൊളസ്ട്രോള്‍ കൂടുതലുള്ളവരിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഉപ്പൂറ്റിയുടെ ഭാഗത്ത് അക്കിലീസ് ടെന്ഡണിലും ഇവ ഉണ്ടാകാം. പുതിയതായി ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതെ ഡോക്ടറെ കാണുന്നത് നല്ലതാണ്.കണ്ണിലെ കൃഷ്ണമണിക്ക് ചുറ്റും വെള്ളയോ ചാരനിറമോ ഉള്ള വളയംകണ്ണിന്റെ കോര്‍ണിയയുടെ പുറംവശത്ത് വെള്ളയോ ചാരനിറമോ ഉള്ള ഒരു വളയം കാണുന്നുണ്ടെങ്കില്‍ അതിനെ കോര്‍ണിയല്‍ ആര്‍കസ് (Corneal arcus) എന്ന് വിളിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ഇത് പലരിലും കാണാറുണ്ട്. പക്ഷേ ചെറുപ്പത്തില്‍ തന്നെ ഇത്തരം ലക്ഷണം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, പ്രത്യേകിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഉയര്‍ന്ന കൊളസ്ട്രോളോ ഉള്ള പാരമ്പര്യം ഉള്ളവരാണെങ്കില്‍ പരിശോധന നടത്തേണ്ടത് പ്രധാനമാണ്.നടക്കുമ്പോള്‍ കാലില്‍ പ്രത്യേകിച്ച് കാല്‍മുട്ടിന് താഴെ വേദനകുറച്ച് നടന്നാല്‍ കാലിന് വേദനയാണ്. ഒന്ന് നില്ക്കുമ്പോള് കുറയും. എന്ന രീതിയിലുള്ള വേദന ഉണ്ടാകുമ്പോള്‍ പലരും ക്ഷീണത്തിന്റെയോ പ്രായത്തിന്റെയോ ഭാഗമായി അതിനെ വിലയിരുത്താറുണ്ട്.എന്നാല്‍ കാലുകളിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ ചുരുങ്ങുമ്പോള്‍ Peripheral Artery Disease (PAD) എന്ന അവസ്ഥ ഉണ്ടാകാം. നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ കാലിലെ പേശികള്‍ക്ക് കൂടുതല്‍ രക്തവും ഓക്സിജനും ആവശ്യമാകും. രക്തപ്രവാഹം കുറവായാല്‍ കാല്‍മുട്ടിന് താഴെയോ തുടയിലോ വേദന, വലിവ് തുടങ്ങിയവ ഉണ്ടാകാം. വിശ്രമിക്കുമ്പോള്‍ അത് കുറയുകയും ചെയ്യും.ഒരു കാല് മറ്റേ കാലിനെക്കാള്‍ തണുത്തതായി തോന്നുകഒരു കാല് പതിവായി മറ്റേ കാലിനെക്കാള്‍ തണുത്തതായി തോന്നുന്നുണ്ടോ?. അതോടൊപ്പം മരവിപ്പ്, വേദന, നിറം മാറല്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടെങ്കില്‍ രക്തപ്രവാഹത്തിലെ പ്രശ്നങ്ങളായിരിക്കാം കാരണം. ധമനികളില്‍ തടസ്സമുണ്ടാകുമ്പോള്‍ കാലിലേക്കുള്ള രക്തയോട്ടം കുറയാം. പക്ഷേ കാലിന്റെ തണുപ്പ് മാത്രം കണ്ട് കൊളസ്ട്രോള്‍ ആണെന്ന് തീരുമാനിക്കരുത്. കാലാവസ്ഥ, നാഡീസംബന്ധമായ പ്രശ്നങ്ങള്‍, മറ്റ് രക്തചംക്രമണ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കും സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകാം.കാലിലെ രോമം കുറയുക, കാല്‍വിരലിലെ നഖം പതുക്കെ വളരുകകാലില് മുമ്പുണ്ടായിരുന്നത്ര രോമം കാണാതാകുകയോ കാല്‍വിരലിലെ നഖങ്ങള്‍ സാധാരണയേക്കാള്‍ പതുക്കെ വളരുകയോ ചെയ്യുന്നത് ചിലപ്പോള്‍ കാലിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതിന്റെ സൂചനയായേക്കാം. ധമനികള്‍ ചുരുങ്ങുമ്പോള്‍ കാലിലെ ചര്‍മ്മത്തിനും മറ്റ് ടിഷ്യൂകള്‍ക്കും ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് കുറയാം. എന്നാല്‍ പ്രായം, ഹോര്‍മോണുകള്‍, ജനിതക ഘടകങ്ങള്‍ തുടങ്ങിയവയും രോമവളര്‍ച്ചയെ ബാധിച്ചേക്കാം. മറ്റ് ലക്ഷണങ്ങളും ഇതിനോടൊപ്പം ഉണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്.മുറിവ് ഉണങ്ങാന്‍ കൂടുതല്‍ സമയം എടുക്കുകശരീരത്തില് ചെറിയ മുറിവോ വ്രണമോ ഉണ്ടായാല്‍ സാധാരണയായി അവ ക്രമേണ ഉണങ്ങാറുണ്ട്. എന്നാല്‍ കാലിലോ പാദത്തിലോ ഉണ്ടായ മുറിവ് അസാധാരണമായി കൂടുതല്‍ ദിവസം ഉണങ്ങാതെ നീണ്ടുനില്‍ക്കുകയോ സുഖപ്പെടാതിരിക്കുകയോ ചെയ്താല്‍ അക്കാര്യം അവഗണിക്കരുത്. കാലിലേക്കുള്ള രക്തപ്രവാഹം നന്നായി കുറയുമ്പോള്‍ മുറിവ് ഭേദമാകുന്നതിനാവശ്യമായ ഓക്സിജനും പോഷകങ്ങളും ശരിയായി എത്താതെ വരാം. PAD (Peripheral artery disease) ഉള്ളവരിലും ഇത്തരം മുറിവുകള്‍ കാണാം. പ്രത്യേകിച്ച് പ്രമേഹമുള്ളവരും പുകവലിക്കുന്നവരും ഈ ലക്ഷണം പ്രത്യേകം ശ്രദ്ധിക്കണം.ശരീരം നല്കുന്ന ഇത്തരം ചെറിയ സൂചനകളെക്കാള്‍ രക്തത്തിലെ കൊളസ്ട്രോള്‍ പരിശോധിക്കുക എന്നതാണ് പ്രധാനം. സാധാരണയായി ലിപിഡ് പ്രൊഫൈല്‍ പരിശോധനയിലൂടെയാണ് കൊളസ്ട്രോള്‍ നില മനസ്സിലാക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, പുകവലി, കുടുംബത്തില്‍ ഹൃദ്രോഗം പാരമ്പര്യം എന്നിവയുള്ളവര്‍ പ്രത്യേക ശ്രദ്ധ നല്‍കണം.
ട്രെയിൻ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്താൽ അധിക പണം നൽകണോ? അറിയാം റെയിൽവേയുടെ ഓട്ടോ അപ്ഗ്രേഡ് സൗകര്യം
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രയുടെ ദൈര്‍ഘ്യവും ബജറ്റും അനുസരിച്ചാണ് പലരും കോച്ച് തിരഞ്ഞെടുക്കുന്നത്. സ്ലീപ്പര്‍, 3AC, 2AC, 1AC എന്നിങ്ങനെ വ്യത്യസ്ത ക്ലാസുകളുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്രയ്ക്ക് മുമ്പ് പരിശോധിക്കുമ്പോള്‍ താന്‍ ബുക്ക് ചെയ്തതിനെക്കാള്‍ ഉയര്‍ന്ന ക്ലാസിലാണ് സീറ്റ് ലഭിച്ചിരിക്കുന്നതെന്ന് കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ഓട്ടോ അപ്ഗ്രേഡ് (Auto Upgrade) സംവിധാനത്തിലൂടെയാണ് സംഭവിക്കുന്നത്. അതായത് അധിക നിരക്ക് ഈടാക്കാതെ തന്നെ ചില യാത്രക്കാരുടെ ടിക്കറ്റുകള്‍ ലഭ്യത അനുസരിച്ച് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റുന്ന സംവിധാനമാണിത്.എന്താണ് ഓട്ടോ അപ്ഗ്രേഡ്?റെയില്‍വേയില്‍ ചില ഉയര്‍ന്ന ക്ലാസുകളിലെ സീറ്റുകള്‍ ഒഴിവുണ്ടാകുമ്പോള്‍ താഴ്ന്ന ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ചില യാത്രക്കാരെ ആ ഒഴിവുള്ള ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റുന്നതിനെയാണ് ഓട്ടോ അപ്ഗ്രേഡ് എന്ന് പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണെന്ന് കരുതുക. ട്രെയിനില്‍ 3ACയില്‍ സീറ്റ് ലഭ്യമാണെങ്കില്‍ റെയില്‍വേയുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് നിങ്ങളുടെ ടിക്കറ്റ് 3ACയിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടേക്കാം.അപ്ഗ്രേഡ് ചെയ്താല്‍ അധിക പണം നല്‍കണോ?ഓട്ടോ അപ്ഗ്രേഡ് വഴി ഉയര്‍ന്ന ക്ലാസ് ലഭിച്ചാലും അതിനായി ഉയര്‍ന്ന ക്ലാസിന്റെ നിരക്ക് ഈടാക്കില്ല.അതായത് സ്ലീപ്പര്‍ ടിക്കറ്റിന് പണം നല്കിയ യാത്രക്കാരന് 3ACയിലേക്ക് ഓട്ടോ അപ്ഗ്രേഡ് ലഭിച്ചാല്‍ 3ACയുടെയും സ്ലീപ്പറിന്റെയും നിരക്കിലെ വ്യത്യാസം അധികമായി അടയ്ക്കേണ്ടതില്ല. ഇതാണ് ഓട്ടോ അപ്ഗ്രേഡ് സൗകര്യത്തിന്റെ പ്രധാന പ്രത്യേകത.റെയില്‍വേ സ്വമേധയാ എല്ലാവരുടെയും ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യുമോ?ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് 'Consider for Auto Upgradation' എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം. ഈ ഓപ്ഷന് നല്കിയിട്ടുണ്ടെങ്കില് മാത്രമാണ് യാത്രക്കാരനെ ഓട്ടോ അപ്ഗ്രേഡിനായി പരിഗണിക്കുക. ഈ ഓപ്ഷന് തിരഞ്ഞെടുത്താല്‍ ഉറപ്പായും ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യുമെന്നല്ല പറഞ്ഞുവരുന്നത്. ഉയര്‍ന്ന ക്ലാസില്‍ സീറ്റ് ലഭ്യമാണോ, റെയില്‍വേയുടെ മറ്റ് നിബന്ധനകള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അപ്ഗ്രേഡ് തീരുമാനിക്കുന്നത്ആര്ക്കാണ് ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് ലഭിക്കുക?എല്ലാ യാത്രക്കാരുടെയും ടിക്കറ്റ് ഒരുപോലെ അപ്ഗ്രേഡ് ചെയ്യണമെന്നില്ല. ലഭ്യമായ സീറ്റുകള്‍, ടിക്കറ്റ് ബുക്കിംഗ് വിവരങ്ങള്‍, യാത്രക്കാരുടെ യോഗ്യത, റെയില്‍വേയുടെ അപ്ഗ്രേഡ് നിയമങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് ഇത് തീരുമാനിക്കുന്നത്. ഒരേ ടിക്കറ്റില്‍ ഒന്നിലധികം യാത്രക്കാരുണ്ടെങ്കില്‍ എല്ലാവരുടെയും ടിക്കറ്റ് ഒരേ ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്നില്ലെന്ന കാര്യവും ശ്രദ്ധിക്കണം.ടിക്കറ്റ് താഴ്ന്ന ക്ലാസിലേക്ക് മാറ്റുമോ?ഓട്ടോ അപ്ഗ്രേഡ് എന്നത് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റുന്നതാണ്. അതിനാല്‍ ഈ സംവിധാനത്തിലൂടെ സ്ലീപ്പര്‍ ടിക്കറ്റ് ജനറല്‍ ക്ലാസിലേക്കോ 3AC ടിക്കറ്റ് സ്ലീപ്പറിലേക്കോ മാറ്റില്ല. എന്നാല്‍ കോച്ച് റദ്ദാക്കുക, സാങ്കേതിക പ്രശ്നങ്ങള്‍, ട്രെയിനില്‍ കോച്ചുകളുടെ മാറ്റം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ യാത്രക്കാരുടെ ബുക്കിങ് ക്രമീകരണങ്ങളില്‍ മാറ്റമുണ്ടാകാം. അത്തരം സാഹചര്യങ്ങളെ ഓട്ടോ അപ്ഗ്രേഡുമായി ചേര്‍ക്കാനാവില്ല.
മുല്ലപ്പൂവിന് പൊന്നും വില; അരളിക്കും വെള്ള ജമന്തിക്കും വില കൂടി
ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഏറ്റവും ഡിമാന്‍ഡുള്ള മുല്ലപ്പൂവിനാണ് പൊന്നുംവില. കേരളത്തില്‍ ഒരുമുഴം മുല്ലപ്പൂവിന് 70 മുതല്‍ 80 രൂപ വരെയാണ് വില. വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യത.തമിഴ്നാട്ടില്‍ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 മുതല്‍ 6000 രൂപവരെയായി. അരളി, വെള്ള ജമന്തി, ചെത്തി എന്നിവയുടെ വിലയും മുന്നില്‍ തന്നെയാണ്.അരളിപ്പൂവില കിലോഗ്രാമിന് 450-ല്‍ നിന്ന് 500 രൂപയായി. വെള്ളജമന്തിയും ചെത്തിയും കിലോയ്ക്ക് 600 രൂപയാണ്. ബട്ടണ്‍ റോസ്, പൂജ റോസ് എന്നീ റോസാപ്പൂക്കള്‍ക്ക് 500 രൂപയായി. നേരത്തെ 380, 350 എന്നിങ്ങനെയായിരുന്നു വില. മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ്.താമരമൊട്ടിന് വലുപ്പത്തിനനുസരിച്ചാണ് വില. 50 മുതല്‍ 150 വരെ വിലവരാറുണ്ട്. വാടാമുല്ലയ്ക്ക് 200 രൂപയായി. ശതാവേരി ഒരുകെട്ടിന് 300 രൂപ വിലവരും. അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് വിലവരുന്നത്.
വാഹനം ആവശ്യമുണ്ട്
പനമരം അഡീഷണൽ സംയോജിത ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഏഴ് വർഷത്തിൽ കുറച്ച് കാലപ്പഴക്കമുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ സെപ്റ്റംബർ എട്ട് ഉച്ചയ്ക്ക് ഒന്നിനകം ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 240062.
റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കാനെത്തുന്നു; കളിക്കുക ഇറ്റാലിയന്‍ സീരി സി ക്ലബ്ബായ റാവെന്നയില്‍
ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് താരം. ഇറ്റാലിയന്‍ മൂന്നാം ഡിവിഷന് (സീരി സി) ക്ലബ്ബായ റാവെന്ന എഫ്.സിയില്‍ ചേരുന്നതിനായി താരം ഇറ്റലിയില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.46-കാരനായ മുന്‍ ബ്രസീലിയന്‍ അന്താരാഷ്ട്ര താരം, ഇറ്റാലിയന്‍ ക്ലബ്ബിനായി കളക്കളത്തിലേക്ക് തിരിച്ചെത്താന്‍ സമ്മതിച്ചിട്ടുണ്ട്. 2015-ല്‍ ഫ്ലുമിനെന്‍സ് ക്ലബ്ബിനായാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2004, 2005 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡിഞ്ഞോ, 2002-ല്‍ ബ്രസീലിനൊപ്പം ഫിഫ ലോകകപ്പും 2006-ല്‍ ബാഴ്സലോണയ്ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ഉയര്‍ത്തിയിട്ടുണ്ട്.1998 മുതല്‍ 2015 വരെ ക്ലബ്ബ് ഫുട്ബോളില്‍ സജീവമായിരുന്ന റൊണാള്‍ഡിഞ്ഞോ, തന്റെ കരിയറിന്റെ മികച്ച സമയത്ത് പാരിസ് സെയ്ന്റ് ജെര്മെയ്ന്, ബാഴ്സലോണ, എ.സി മിലാന് തുടങ്ങിയ മുന്‍നിര ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ നിരവധി ടീം, വ്യക്തിഗത ബഹുമതികള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

