രാജ്യത്തിനകത്തും പുറത്തും പടർന്നു കിടക്കുന്ന ഹോട്ടൽ ശൃംഖലയുടെ ഉടമ; കീർത്തി സുരേഷിന്റെ പ്രതിശ്രുത വരൻ ആന്റണി ചില്ലറക്കാരനല്ല

കുറഞ്ഞ നാളു കൊണ്ട് ദക്ഷിണേന്ത്യൻ സിനിമ വ്യവസായത്തില്‍ താര പദവിയിലേക്ക് ഉയർന്ന നടിയാണ് കീർത്തി സുരേഷ്. കീർത്തിയുടെ വിവാഹമാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചർച്ചാ വിഷയം.

വ്യവസായി ആൻ്റണി തട്ടിലിനെയാണ് കീർത്തി കല്യാണം കഴിക്കുന്നതെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോർട്ട്. ഇതിന് പിന്നാലെ ആരാണ് ആൻ്റണി തട്ടില്‍ എന്നത് ആളുകളും തിരയുന്നുണ്ട്. ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകളില്‍ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ് ആൻ്റണി തട്ടില്‍ , കൊച്ചിയിലെ ഒരു റിസോർട്ട് ശൃംഖലയുടെ ഉടമ കൂടിയാണ് അദ്ദേഹം എന്ന് വിവിധ സോഴ്സുകളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയുന്നു.

ചെന്നൈയില്‍ രജിസ്റ്റർ ചെയ്ത രണ്ട് കമ്ബനികളും ആൻ്റണിക്ക് സ്വന്തമായുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലേഖനത്തില്‍ പറയുന്നു. അധികം മാധ്യമങ്ങൾക്ക് മുന്നില്‍ വരാത്ത വ്യക്തിയാണ് ആൻ്റണി, അദ്ദേഹം ഒരിക്കലും കീർത്തിക്കൊപ്പം പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. ആൻ്റണിയും കീർത്തിയും 15 വർഷമായി ഡേറ്റിംഗിലാണെന്ന് ഇന്ത്യാ ടൈംസ് തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളോ പരിപാടികളോ ഇതുവരെ സൈബറിടങ്ങളില്‍ ഇല്ല.

2008-കാലഘട്ടത്തിലാണ് ആൻ്റണിയും കീർത്തിയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതെന്നാണ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്, ഏതായാലും ഡിസംബർ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചായിരിക്കും ഇവരുടെ വിവാഹം നടക്കുകയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെക്കാൻ ക്രോണിക്കിള്‍ റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവർത്തകർ, വധുവിൻ്റെയും വരൻ്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നതാണ് റിപ്പോർട്ട്.

ബാലതാരമായി സിനിമയിലേക്ക് എത്തിയെങ്കിലും 2013-ല്‍ പ്രിയദർശൻ-മോഹൻലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലിയിലൂടെയായിരുന്നു കീർത്തി സുരേഷിൻ്റെ സിനിമാ പ്രവേശനം. പിന്നീട് റിംഗ് മാസ്റ്ററിലും അഭിനയിച്ചു. തമിഴില്‍ ഇതു എന്ന മായം ആണ് ആദ്യത്തെ ചിത്രം. 2024-ല്‍ രഘു താത്ത, റിവോള്‍വർ റീത്ത തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും കീർത്തിയുടേതായി റിലീസാകാനുണ്ട്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *