രാജ്യത്തിനകത്തും പുറത്തും പടർന്നു കിടക്കുന്ന ഹോട്ടൽ ശൃംഖലയുടെ ഉടമ; കീർത്തി സുരേഷിന്റെ പ്രതിശ്രുത വരൻ ആന്റണി ചില്ലറക്കാരനല്ല

കുറഞ്ഞ നാളു കൊണ്ട് ദക്ഷിണേന്ത്യൻ സിനിമ വ്യവസായത്തില്‍ താര പദവിയിലേക്ക് ഉയർന്ന നടിയാണ് കീർത്തി സുരേഷ്. കീർത്തിയുടെ വിവാഹമാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചർച്ചാ വിഷയം.

വ്യവസായി ആൻ്റണി തട്ടിലിനെയാണ് കീർത്തി കല്യാണം കഴിക്കുന്നതെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോർട്ട്. ഇതിന് പിന്നാലെ ആരാണ് ആൻ്റണി തട്ടില്‍ എന്നത് ആളുകളും തിരയുന്നുണ്ട്. ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകളില്‍ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ് ആൻ്റണി തട്ടില്‍ , കൊച്ചിയിലെ ഒരു റിസോർട്ട് ശൃംഖലയുടെ ഉടമ കൂടിയാണ് അദ്ദേഹം എന്ന് വിവിധ സോഴ്സുകളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയുന്നു.

ചെന്നൈയില്‍ രജിസ്റ്റർ ചെയ്ത രണ്ട് കമ്ബനികളും ആൻ്റണിക്ക് സ്വന്തമായുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലേഖനത്തില്‍ പറയുന്നു. അധികം മാധ്യമങ്ങൾക്ക് മുന്നില്‍ വരാത്ത വ്യക്തിയാണ് ആൻ്റണി, അദ്ദേഹം ഒരിക്കലും കീർത്തിക്കൊപ്പം പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. ആൻ്റണിയും കീർത്തിയും 15 വർഷമായി ഡേറ്റിംഗിലാണെന്ന് ഇന്ത്യാ ടൈംസ് തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളോ പരിപാടികളോ ഇതുവരെ സൈബറിടങ്ങളില്‍ ഇല്ല.

2008-കാലഘട്ടത്തിലാണ് ആൻ്റണിയും കീർത്തിയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതെന്നാണ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്, ഏതായാലും ഡിസംബർ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചായിരിക്കും ഇവരുടെ വിവാഹം നടക്കുകയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെക്കാൻ ക്രോണിക്കിള്‍ റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവർത്തകർ, വധുവിൻ്റെയും വരൻ്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നതാണ് റിപ്പോർട്ട്.

ബാലതാരമായി സിനിമയിലേക്ക് എത്തിയെങ്കിലും 2013-ല്‍ പ്രിയദർശൻ-മോഹൻലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലിയിലൂടെയായിരുന്നു കീർത്തി സുരേഷിൻ്റെ സിനിമാ പ്രവേശനം. പിന്നീട് റിംഗ് മാസ്റ്ററിലും അഭിനയിച്ചു. തമിഴില്‍ ഇതു എന്ന മായം ആണ് ആദ്യത്തെ ചിത്രം. 2024-ല്‍ രഘു താത്ത, റിവോള്‍വർ റീത്ത തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും കീർത്തിയുടേതായി റിലീസാകാനുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *