ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സ്വയം പരസ്യ ബോർഡുകൾ ആയി തെരുവിലൂടെ അലയുന്ന മനുഷ്യർ; ബംഗളൂരുവിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയെ അസ്വസ്ഥമാക്കുന്നു

കോവിഡിന് ശേഷം സാമ്ബത്തിക മാന്ദ്യത്തിന്‍റെ പിടിയിലാണ് ലോകം. ഇതിനിടെ നടക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ട്രംപിന്‍റെ പുതിയ നികുതി ഭീഷണികളും ലോക വിപണിയെ പ്രതികൂലമായി ബാധിക്കുന്നതും. മൂന്നാം ലോക രാജ്യങ്ങളില്‍ പലതും രൂക്ഷമായ പണപ്പെരുപ്പത്താല്‍ കലാപത്തിന്‍റെ വക്കിലോ കലാപങ്ങളിലൂടെയോ കടന്ന് പോവുകയാണെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ഇന്ത്യയും രൂക്ഷമായ പണപ്പെരുപ്പം നേരിടുന്നു. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സമ്ബന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുകയാണെന്നും സാമ്ബത്തികമായ അന്തരം രൂക്ഷമാവുകയാണെന്നുമുള്ള പഠനങ്ങള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പും ഒപ്പമുള്ള ചിത്രവും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടിയത്.

ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യമായിരുന്നു അത്. തങ്ങളുടെ പുറത്ത്, എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച ബില്‍ബോർഡുകള്‍ തൂക്കി ആളുകള്‍ തിരക്കേറിയ ബെംഗളൂരു നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു, റോഷന്‍ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ചത്. റോഡ് സൈഡുകളിലും കെട്ടിടങ്ങളുടെ മുകളിലും കണ്ടിരുന്ന ബില്‍ബോര്‍ഡുകളുടെ ചെറിയ പതിപ്പുകളുമായി മനുഷ്യർ നടന്നു നീങ്ങുന്ന ചിത്രം സമൂഹ മാധ്യമ ഉപഭോക്താക്കളെ ഏറെ അസ്വസ്ഥമാക്കിയെന്ന് അവരെഴുതിയ കുറിപ്പുകളില്‍ നിന്ന് വ്യക്തം.
വീഡിയോ👇
https://x.com/roshanonline/status/1865043918565380432?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1865043918565380432%7Ctwgr%5Eab2576738f39015e21b10e965f9c49a12b1d4829%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D118557
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സ്വിഷാണ് മനുഷ്യരെ ഉപയോഗിച്ച്‌ ഇത്തരമൊരു പരസ്യം ചെയ്തതിന് പിന്നില്‍. പരമ്ബരാഗത പരസ്യ മാര്‍ഗ്ഗങ്ങളില്‍ നിന്നും മാറിയുള്ള പരസ്യം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചെന്നും സ്വിഷ് അവകാശപ്പെടുന്നു. മനുഷ്യർ ചുമന്ന് നടന്ന ആ പരസ്യ ബോര്‍ഡുകളില്‍ സ്വിഷിന്‍റെ ഭക്ഷണ വിതരണ പരസ്യമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ പരസ്യം ചുമക്കുന്ന മനുഷ്യര്‍ പലയിടത്തുമുണ്ടെന്നും ഇത് അത്ര സുഖകരമായ കാഴ്ചയല്ലെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി. ഇത്തരമൊരു പരസ്യ രീതി അപമാനകരമാണെന്നും മനുഷ്യത്വ രഹിതമാണെന്നും നിരവധി കാഴ്ചക്കാരെഴുതി. ഇക്കാലത്ത് ജീവിക്കാനായി മനുഷ്യര്‍ക്ക് എന്തൊക്കെ വേഷങ്ങളാണ് കെട്ടേണ്ടിവരുന്നത് എന്നായിരുന്നു ചിലര്‍ പരിതപിച്ചത്.

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി നാളെ (11.12.2025) നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അവധി ആയിരിക്കും. Facebook

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ്

ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍

ഉറ്റവര്‍ നഷ്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍

വയനാട് ജില്ലയിൽ ആകെ വോട്ടര്‍മാര്‍ 6,47,378

828 ബൂത്തുകളിലായി 6,47,378 വോട്ടർമാരാണ് ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,13,048 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജൻഡർ വോട്ടർമാരും 20 പ്രവാസി വോട്ടർമാരുമാണുള്ളത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും 59

മരം ലേലം

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍ ഉള്‍പ്പെട്ട സര്‍വ്വെ നമ്പര്‍ 298/25 ലെ 0.1861 ഹെക്ടര്‍ ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 12 തേക്ക് മരങ്ങള്‍ ഡിസംബര്‍ 27 ന് രാവിലെ 11

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.