ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സ്വയം പരസ്യ ബോർഡുകൾ ആയി തെരുവിലൂടെ അലയുന്ന മനുഷ്യർ; ബംഗളൂരുവിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയെ അസ്വസ്ഥമാക്കുന്നു

കോവിഡിന് ശേഷം സാമ്ബത്തിക മാന്ദ്യത്തിന്‍റെ പിടിയിലാണ് ലോകം. ഇതിനിടെ നടക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ട്രംപിന്‍റെ പുതിയ നികുതി ഭീഷണികളും ലോക വിപണിയെ പ്രതികൂലമായി ബാധിക്കുന്നതും. മൂന്നാം ലോക രാജ്യങ്ങളില്‍ പലതും രൂക്ഷമായ പണപ്പെരുപ്പത്താല്‍ കലാപത്തിന്‍റെ വക്കിലോ കലാപങ്ങളിലൂടെയോ കടന്ന് പോവുകയാണെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ഇന്ത്യയും രൂക്ഷമായ പണപ്പെരുപ്പം നേരിടുന്നു. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സമ്ബന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുകയാണെന്നും സാമ്ബത്തികമായ അന്തരം രൂക്ഷമാവുകയാണെന്നുമുള്ള പഠനങ്ങള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പും ഒപ്പമുള്ള ചിത്രവും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടിയത്.

ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യമായിരുന്നു അത്. തങ്ങളുടെ പുറത്ത്, എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച ബില്‍ബോർഡുകള്‍ തൂക്കി ആളുകള്‍ തിരക്കേറിയ ബെംഗളൂരു നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു, റോഷന്‍ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ചത്. റോഡ് സൈഡുകളിലും കെട്ടിടങ്ങളുടെ മുകളിലും കണ്ടിരുന്ന ബില്‍ബോര്‍ഡുകളുടെ ചെറിയ പതിപ്പുകളുമായി മനുഷ്യർ നടന്നു നീങ്ങുന്ന ചിത്രം സമൂഹ മാധ്യമ ഉപഭോക്താക്കളെ ഏറെ അസ്വസ്ഥമാക്കിയെന്ന് അവരെഴുതിയ കുറിപ്പുകളില്‍ നിന്ന് വ്യക്തം.
വീഡിയോ👇
https://x.com/roshanonline/status/1865043918565380432?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1865043918565380432%7Ctwgr%5Eab2576738f39015e21b10e965f9c49a12b1d4829%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D118557
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സ്വിഷാണ് മനുഷ്യരെ ഉപയോഗിച്ച്‌ ഇത്തരമൊരു പരസ്യം ചെയ്തതിന് പിന്നില്‍. പരമ്ബരാഗത പരസ്യ മാര്‍ഗ്ഗങ്ങളില്‍ നിന്നും മാറിയുള്ള പരസ്യം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചെന്നും സ്വിഷ് അവകാശപ്പെടുന്നു. മനുഷ്യർ ചുമന്ന് നടന്ന ആ പരസ്യ ബോര്‍ഡുകളില്‍ സ്വിഷിന്‍റെ ഭക്ഷണ വിതരണ പരസ്യമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ പരസ്യം ചുമക്കുന്ന മനുഷ്യര്‍ പലയിടത്തുമുണ്ടെന്നും ഇത് അത്ര സുഖകരമായ കാഴ്ചയല്ലെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി. ഇത്തരമൊരു പരസ്യ രീതി അപമാനകരമാണെന്നും മനുഷ്യത്വ രഹിതമാണെന്നും നിരവധി കാഴ്ചക്കാരെഴുതി. ഇക്കാലത്ത് ജീവിക്കാനായി മനുഷ്യര്‍ക്ക് എന്തൊക്കെ വേഷങ്ങളാണ് കെട്ടേണ്ടിവരുന്നത് എന്നായിരുന്നു ചിലര്‍ പരിതപിച്ചത്.

പച്ചക്കറിവിളവെടുപ്പ് നടത്തി

എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്;വെള്ളിമെഡൽ നേട്ടവുമായി ആൽഫിയ സാബു

നടവയൽ: തിരുവനന്തപുരത്ത് നടന്ന അറുപത്തിയേഴാമത് സംസ്ഥാനകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജുനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോയിക്കാട്ടിൽ സാബു അബ്രാഹാമി ന്റേയും

ഇലക്ട്രോണിക്സ് ദേശീയ ശല്‍പശാല ഡിസംബര്‍ 15 മുതല്‍

മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ കണ്‍ട്രോളര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഡെവലപ്‌മെന്റില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ 19 വരെ നടക്കുന്ന സെപം 2025 ശില്‍പശാലയില്‍ ദേശീയതലത്തിലെ അധ്യാപകര്‍,

സൗജന്യ തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 17 ന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 50 നും ഇടയില്‍ പ്രായമുള്ള തൊഴിൽരഹിതരായ വനിതകള്‍ക്കാണ് അവസരം.

ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ ഏട്ട് മുതല്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ(ഡിസംബര്‍ 13) രാവിലെ ഏട്ട് മുതല്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ബ്ലോക്ക്തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും

കാലുകളിലുണ്ടാകുന്ന ഈ പ്രശ്‌നങ്ങളിലൂടെ അറിയാം കാന്‍സറിന്റെ ലക്ഷണങ്ങള്‍

ശരീരത്തിലുണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. കാലുകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളായ പേശികളുടെ ബലക്കുറവ്, വേദന ഇവയൊക്കെ വെരിക്കോസ് വെയിനുകള്‍ പോഷകാഹാരക്കുറവ് ഇവയൊക്കെയായി ബന്ധപ്പെട്ട് ഉണ്ടാകാം. എങ്കിലും കാലുകളിലെ സ്ഥിരമായ ചില ലക്ഷണങ്ങള്‍ കാന്‍സറിന്റെ മുന്നറിയിപ്പ് സൂചനകളായിരിക്കാം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.