താൻ വെളുത്തതിന് പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് നടി മഞ്ജു പത്രോസ്; ഇങ്ങനെ ചെയ്താൽ അടിപൊളി ആകുമെന്ന് താരത്തിന്റെ ഉപദേശം

നിറത്തിന്റെ പേരില്‍ താൻ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ടന്ന് മുൻ ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ് തുറന്നുപറഞ്ഞിട്ടുണ്ട്.നിറത്തിന്റെ പേരില്‍ പരിഹസിക്കാൻ വരുന്നവർക്ക് അവർ ചുട്ടമറുപടിയും നല്‍കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ പരിഹസിച്ചവർക്ക് വായടപ്പിച്ച്‌ മറുപടി നല്‍കുകയാണ് മഞ്ജു. അതുപോലെ തന്നെ തന്റെ ചർമ്മത്തിന് സംഭവിച്ച മാറ്റങ്ങള്‍ക്ക് കാരണമെന്താണെന്നും മഞ്ജു വെളിപ്പെടുത്തി. ബ്ലാക്കീസ് എന്ന തന്റെ ചാനലിലൂടെയാണ് പ്രതികരണം. സുഹൃത്തായ സിമി സാബുവും മഞ്ജുവിനൊപ്പമുണ്ട്.

‘വീഡിയോകള്‍ പങ്കുവെയ്ക്കുമ്ബോള്‍ ചിലർ താഴെ വന്ന് കമന്റ് ചെയ്യും, പുട്ടിയിട്ട് വന്നിരിക്കുവാ, ബിർല പുട്ടിയാണ് എന്നൊക്കെ . ഇതൊക്കെ ഇപ്പോഴും കോമഡിയാണോ? ഫൗണ്ടേഷനൊക്കെ വലിയ വിലയുള്ള സാധനമാണ്. അതൊക്കെ നമ്മുടെ ചർമ്മത്തിന് വളരെ നല്ലതാണ്. അതോണ്ട് ഇനിയും പുട്ടി എന്നൊക്കെ പറഞ്ഞ് പരിഹസിച്ച്‌ വരരുത്. നല്ല വെളുത്ത സുന്ദരി എന്നൊന്നില്ല. ചിലർക്ക് നിറത്തിന്റെ പേരില്‍ അത്ര പരിഹാസം കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കില്‍ നിറം പ്രശ്നമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഗ്ലൂട്ടാതയോണ്‍ ഒക്കെ കഴിക്കാം. പക്ഷെ വിദഗ്ധരെ കണ്ട് മാത്രമേ അതൊക്കെ ഉപയോഗിക്കാവൂ.

ഇൻസ്റ്റഗ്രാമില്‍ ചില വീഡിയോകള്‍ കാണാറുണ്ട്. ചിലർ വെള്ളത്തില്‍ ഒരു ഗ്യാസ് ഗുളിക പോലുള്ളവയൊക്കെ ഇട്ട് കുടിക്കുന്നത്. അതൊക്കെ എത്രത്തോളം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് നമ്മുക്ക് അറിയില്ല. അതുകൊണ്ട് നല്ല ഡെർമറ്റോളജിസ്റ്റിനെ കാണുക.

എനിക്ക് മാറ്റം വന്നിട്ടുണ്ട്. അതിലൊരു കാരണം ഹോർമോണ്‍ ചികിത്സ തുടങ്ങിയതാണ്. ചികിത്സ തുടങ്ങിയപ്പോള്‍ ചർമ്മത്തിന് നല്ല മാറ്റം ഉണ്ടായി. നല്ല മുടിയൊക്കെ വരുന്നുണ്ട്. മറ്റൊന്ന് ഞാൻ ഒരു ഡയറ്റ് പ്ലാൻ എടുത്തിട്ടുണ്ട്.മാത്രമല്ല യോഗയും വർക്കൗട്ടും എല്ലാം ചെയ്യുന്നുണ്ട്. അതിന്റെയൊക്കെ മാറ്റം ചർമ്മത്തില്‍ ഉണ്ടാകുന്നുണ്ട്. പച്ചക്കറിയും പഴങ്ങളും നല്ലോണം വെള്ളമൊക്കെ കുടിക്കുന്നുണ്ട്. ഞാൻ ഒരു തവണ ഗ്ലൂട്ടോ തയോണ്‍ എടുത്തിട്ടുണ്ട്. ഒരു കൊളാബ് വന്നപ്പോള്‍ എടുത്ത് നോക്കിയതാണ്. അത് പക്ഷെ എന്നെ പോലെ തിരക്കുള്ളൊരാളെ സംബന്ധിച്ച്‌ സ്ഥിരം ചെയ്യുക എളുപ്പമല്ല, അതാണെങ്കില്‍ തുടർച്ചയായി എടുത്തില്ലെങ്കില്‍ കാര്യവുമില്ല. മാത്രമല്ല ഭയങ്കര ചെലവുമാണ്, അത് താങ്ങില്ല.

കൃത്യമായ ഭക്ഷണവും ജീവിതചര്യയുമൊക്കെ പിന്തുടരുന്നുണ്ട്. പിന്നെ ചർമ്മ സംരക്ഷണത്തിനും സമയം കണ്ടെത്തുന്നുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളാണ് എന്റെ ചർമ്മം നന്നാവാൻ ഞാൻ ചെയ്തിട്ടുള്ളത്. അല്ലാതെ പുട്ടി അടിക്കലല്ല. വെളുത്ത് സായിപ്പിൻ കുഞ്ഞിനെപോലെ ആകണമെന്ന ആഗ്രഹമില്ല. ഈ സ്കിൻ ടോണ്‍ തന്നെയാണ് ഞങ്ങള്‍ക്കിഷ്ടം.

ജീവിതത്തില്‍ സമാധാനവും സന്തോഷവുമൊക്കെ കിട്ടുമ്ബോള്‍ സ്വാഭാവികമായി നമ്മള്‍ നന്നാകും. അതുകൊണ്ട് എല്ലാവരോടും പറയാനുള്ളത് സന്തോഷമായിട്ടിരിക്കുക, മറ്റുള്ളവരെ അംഗീകരിക്കുക, നല്ല ഭക്ഷണം കഴിക്കുക അപ്പോള്‍ നല്ല മാറ്റം ഉണ്ടാകും. ഇത്രയൊക്കെ ചെയ്താല്‍ തന്നെ നമ്മള്‍ സൂപ്പറാണ്’, മഞ്ജു പത്രോസ് പറഞ്ഞു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.