യുഎഇ വിസ നിരസിക്കുന്നത് വർദ്ധിക്കുന്നു.

യുഎഇ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെ വിസ നിരസിക്കല്‍ നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദുബായിലെ വിസ നിരസിക്കല്‍ നിരക്കില്‍ 62 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി വിസ പ്രോസസ്സിംഗ് സ്ഥാപനമായ അറ്റ്‌ലൈസിനെ ഉദ്ധരിച്ച്‌ ഫിനാൻസ് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പുതിയ വിസാ ചട്ടം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. പുതിയ ചട്ടം പ്രകാരം സൂക്ഷ്മപരിശോധന വര്‍ധിക്കുകയും വിസ നിരസിക്കുന്ന നിരക്കുകളില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. തൊഴിലവസരങ്ങള്‍ നേടി എത്തുന്ന കുടിയേറ്റക്കാരുടെയും തൊഴിലാളികളുടയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിസ ചട്ടം കര്‍ശനമാക്കിയത്.
ഇതിലൂടെ വിമാനത്താവളങ്ങളിലെ തിരക്ക് കുറച്ചുകൊണ്ടുവന്ന് വലിയ അളവില്‍ പണം ചെലവഴിക്കുന്ന യാത്രക്കാക്ക് മെച്ച അനുഭവം നല്‍കാനുള്ള നടപടികളാണ് ദുബായ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടാതെ, ദുബായില്‍ അനധികൃതമായി താമസിക്കുന്നത് തടയാനും നഗരത്തെ ഒരു ഉന്നതനിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമായി നിലനിര്‍ത്താനും അവര്‍ ലക്ഷ്യമിടുന്നു. വിസ അപേക്ഷയില്‍ നടപടിക്രമം പൂര്‍ത്തിയാക്കുന്നത് പ്രീ-റെഗുലേഷന്‍ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നര മുതല്‍ 2.5 ദിവസം വരെ കൂടുതല്‍ സമയമെടുക്കുന്നുണ്ട്. കൂടുതല്‍ രേഖകള്‍ പരിശോധിക്കേണ്ടി വരുന്നതും യുഎഇ അധികൃതരുടെ സമഗ്രമായ പരിശോധന ആവശ്യമായ അപേക്ഷകളുടെ എണ്ണം കൂടിയതുമാണ് ഈ കാലതാമസത്തിന് കാരണം. പുതിയ നിയമം നടപ്പാക്കിയതിന് ശേഷം എല്ലാ ദിവസവുമെത്തുന്ന വിസ 100 അപേക്ഷകളില്‍ അഞ്ച് മുതല്‍ ആറെണ്ണം വരെ നിരസിക്കപ്പെടുന്നുണ്ട്. മുമ്പ് ഇത് പൂജ്യം മുതല്‍ രണ്ട് ശതമാനം വരെയായിരുന്നു. അപൂര്‍ണമായതോ തെറ്റായതോ ആയ വിവരങ്ങള്‍ നല്‍കിയത് മൂലമാണ് 71 ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസവും വിസ നിരസിക്കുന്നതും ഒഴിവാക്കാന്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവവികാസങ്ങള്‍ ഊന്നപ്പറയുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പരാജയം, വ്യക്തമല്ലാത്ത പാസ്പോര്‍ട്ട് ഫോട്ടോകള്‍, പൊരുത്തമില്ലാത്ത ഫോട്ടോകള്‍ (പാസ്പോര്‍ട്ട് ആവശ്യകതകളുമായി പൊരുത്തപ്പെടുന്നില്ല), മടങ്ങുന്ന ഫ്ലൈറ്റുകളുടെയോ ഹോട്ടല്‍ ബുക്കിംഗുകളുടെയോ യഥാര്‍ത്ഥ വിവരങ്ങള്‍ കൈമാറാത്തത് എന്നിവയാണ് വിസ നിരസിക്കുന്നതിലെ പൊതുവായ പ്രശ്നങ്ങള്‍. കഴിഞ്ഞ മാസമാണ് യുഎഇ സന്ദര്‍ശക വിസ നിയമങ്ങള്‍ കര്‍ശനമാക്കിയത്. സന്ദര്‍ശക വിസ ലഭിക്കാന്‍ റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗ് രേഖകളും നിര്‍ബന്ധമാക്കുകയായിരുന്നു. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ തീരുമാനിച്ചത്. കൂടാതെ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം (67,948 രൂപ) ക്രഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിലോ ഉണ്ടായിരിക്കണമെന്നും പുതുക്കിയ വിസാ ചട്ടങ്ങളില്‍ പറയുന്നു. ഒപ്പം റിട്ടേണ്‍ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും അപേക്ഷയ്ക്കൊപ്പം നല്‍കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ തിരിച്ച്‌ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. കൂടാതെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തുന്നവര്‍ തങ്ങളുടെ താമസസ്ഥലം സംബന്ധിച്ച രേഖകളും അപേക്ഷയ്ക്കൊപ്പം നല്‍കണം. ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍, യുഎഇയില്‍ താമസിക്കുന്ന ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെ കത്ത് എന്നിവയും ഇക്കൂട്ടത്തില്‍ നല്‍കാവുന്നതാണ്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.