കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാരിന്റെ ക്രിസ്മസ്, പുതുവത്സര സമ്മാനം. ഈ തുക അടിസ്ഥാന സൗകര്യ വികസനത്തിനും അദ്ധ്യാപക പരിശീലനത്തിനുമടക്കം ഉപയോഗിക്കാം. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയം അതേപടി അംഗീകരിച്ചതോടെയാണ് പി.എം ഉഷയില്‍ (പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ) കേരളത്തിന് സഹായം അനുവദിച്ചത്. ചാൻസലറായ ഗവർണർ യു.ജി.സിയുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയുമായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായും നിരന്തരം ഇടപെട്ടതിനെ തുടർന്നാണ് കേരളത്തിന് 405 കോടി അനുവദിച്ചത്. ഇത്തവണ പി.എം ഉഷയില്‍ ഏറ്റവുമധികം പണം അനുവദിച്ചത് കേരളത്തിനാണ്. കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കില്ല എന്നായിരുന്നു കേരളത്തിന്റെ ആദ്യ തീരുമാനം. തമിഴ്നാടും സമാനമായ തീരുമാനമെടുത്തു. രണ്ട് സംസ്ഥാനങ്ങളുടെയും അപേക്ഷ അപ്‍ലോഡ് ചെയ്യാൻ പോലും കേന്ദ്രം അനുവദിച്ചില്ല.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ