തിരുവനന്തപുരം:
ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കണമെങ്കില്‍ ഇനി 12 വർഷം കഴിയണം. നേരത്തേ ഏഴ് വർഷത്തിന് ശേഷം കൈമാറ്റം ചെയ്യാൻ കഴിയുമായിരുന്നു. എന്നാല്‍, ഈ കാലയളവ് 12 വർഷമാക്കി ഉയർത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ ഒഴിച്ചുകൂടാൻപറ്റാത്ത സാഹചര്യത്തില്‍ ഏഴ് വർഷം കഴിഞ്ഞാല്‍ ഗുണഭോക്താക്കള്‍ക്ക് വില്‍ക്കാനാകുമായിരുന്നു. ഇതിനായി മുൻകൂർ അനുമതിയും ആവശ്യമായിരുന്നു. എന്നാല്‍, ഏഴ് വർഷമെന്നത് ലൈഫിന്റെ ലക്ഷ്യത്തിനുതന്നെ ദോഷകരമാണെന്ന് വിലയിരുത്തിയാണ് നീട്ടിയത്. പിഎംഎവൈ (അർബൻ, ഗ്രാമീണ്‍), തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായധനം കിട്ടുന്ന മറ്റുപദ്ധയിലെ വീടുകള്‍ എന്നിവയ്ക്കും ഇതേവ്യവസ്ഥ ഏർപ്പെടുത്തി. ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നതിനും ഇത് ബാധകമാണ്. ഗുണഭോക്താവ് അവസാന ഗഡു കൈപ്പറ്റിയ തീയതിമുതലാണ് സമയം കണക്കാക്കുന്നത്.

തൊഴില്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
ജില്ലയിലെ തൊഴില്‍ സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ ജോലി ചെയ്യുന്നതും അല്ലാത്തതും കേരള ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം