തുരുവനന്തപൂരം:
വാഹനനിയമ ലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈല്‍ നമ്പറോ ഒടിപിയോ വേണമെന്ന നിബന്ധന ഇനിയില്ല. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തില്‍ പരിവാഹൻ വെബ് സൈറ്റില്‍ വാഹനത്തിന്റെ വിവരം നല്‍കിയാല്‍ ആർക്കും പിഴയടയ്ക്കാം. പഴയവാഹനം വാങ്ങി ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ മാറ്റം. മുൻപ് പിഴയടയ്ക്കാൻ പരിവാഹൻ പോർട്ടലില്‍ക്കയറി ഇ-ചലാനില്‍ വാഹനയുടമയുടെ മൊബൈല്‍ നമ്പർ നല്‍കേണ്ടിയിരുന്നു. ഈ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കിയാല്‍ മാത്രമേ പിഴ അടയ്ക്കാൻ ആകുമായിരുന്നുള്ളൂ. പഴയവാഹനം വാങ്ങി ഉടമസ്ഥാവകാശമോ രേഖകളിലെ മൊബൈല്‍ നമ്പറോ മാറ്റാത്തവർക്ക് ഇത് ബുദ്ധിമുട്ടായിരുന്നു. പഴയ ഉടമയുടെ നമ്പറിലേക്കാണ് ഒടിപി വരികയെന്നതായിരുന്നു തടസ്സം. അതേസമയം, പഴയവാഹനം വാങ്ങുന്നവർ നിർബന്ധമായും അത് സ്വന്തം പേരിലേക്കും മൊബൈല്‍ നമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







