തിരുവനന്തപുരം:
മലയാള സിനിമയ്ക്ക് ഈ വർഷം സാമ്പത്തിക നഷ്ടമുണ്ടായെന്ന് ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ. ഈ വർഷം റിലീസ് ചെയ്ത 199 പുതിയ സിനിമകളിൽ ഭൂരിഭാഗവും നഷ്ടമുണ്ടാക്കി. 26 ചിത്രങ്ങൾക്ക് മാത്രമാണ് ലാഭമുണ്ടാക്കാനായതെന്നും 650- 700 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമക്ക് ഉണ്ടായതെന്നും പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നിർമാതാക്കൾ സിനിമകളുടെ നിർമാണ ചെലവ് കുറയ്‌ക്കണം. ഒപ്പം അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന വിമർശനവും പ്രൊഡ്യൂസേർസ് അസോസിയേഷന്റെ കുറിപ്പിൽ പറയുന്നു.
2024 ജനുവരി മുതൽ ഡിസംബർ വരെ 199 പുതിയ സിനിമകളും അഞ്ച് പഴയകാല സിനിമകള്‍ റീമാസ്റ്റർ ചെയ്തും പുറത്തിറങ്ങി. ഇതിൽ ദേവദൂതന് തിയേറ്ററിൽ നിന്നും കളക്ഷൻ നേടാനായി എന്നും കുറിപ്പിൽ പറയുന്നു. ആയിരം കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ 199 സിനിമകളിൽ നിന്നും 300 – 350 കോടിയുടെ ലാഭം മാത്രമാണ് മലയാള സിനിമക്ക് നേടാനായതെന്നും കുറിപ്പിലുണ്ട്.