സിം കാര്‍ഡുകള്‍ക്ക് പൂട്ട് ; പുതിയ നിയമം വരുന്നു.

തിരുവനന്തപുരം:
രാജ്യത്ത് വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സുപ്രധാന നടപടികളുമായി മുന്നോട്ട് പോകുന്നു. വ്യാജ സിം കാർഡുകള്‍ ഉപയോഗിക്കുന്നവരെയും മറ്റൊരാളുടെ പേരില്‍ സിം എടുക്കുന്നവരെയും ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്‌തു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇത് സംബന്ധിച്ച്‌ നടപടികള്‍ സ്വീകരിക്കുകയാണെന്നാണ് വിവരം. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്‌, വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരെയും സൈബർ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മറ്റ് പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവരെയും ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇത്തരക്കാരുടെ സിം കാർഡുകള്‍ ബ്ലോക്ക് ചെയ്യുകയും ആറ് മാസം മുതല്‍ മൂന്ന് വർഷം വരെ പുതിയ സിം കണക്ഷനുകള്‍ എടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. മറ്റൊരാളുടെ പേരില്‍ സിം കാർഡ് എടുക്കുന്നത് നിയമവിരുദ്ധമാണ്. അതുപോലെ, ഏതെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതും കുറ്റകരമാണ്. ഇത്തരം പ്രവർത്തികളെ സൈബർ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കും. 2025 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. സൈബർ സുരക്ഷാ നിയമങ്ങളില്‍ സർക്കാർ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘റെപ്പോസിറ്ററി ഓഫ് പേഴ്സണ്‍’ എന്ന ഒരു സംവിധാനം ഇതിനായി ഉണ്ടാക്കും. ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് മുൻപ് സർക്കാർ വ്യക്തിക്ക് നോട്ടീസ് അയയ്ക്കും. നോട്ടീസ് ലഭിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. എന്നാല്‍, പൊതു താല്പര്യം കണക്കിലെടുത്ത് നോട്ടീസ് കൂടാതെയും നടപടിയെടുക്കാൻ സാധ്യതയുണ്ട്. ഇത്തരത്തില്‍ ആറ് മാസം മുതല്‍ മൂന്ന് വർഷം വരെ വ്യക്തികളെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്താൻ സർക്കാരിന് സാധിക്കും. പുതിയ ടെലികോം ആക്ടില്‍ സൈബർ സുരക്ഷാ നിയമങ്ങള്‍ ഈ വർഷം നവംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ നിയമം ഉപയോഗിച്ച്‌ സർക്കാർ ഉടൻ തന്നെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ്. ചുരുക്കത്തില്‍, വ്യാജ സിം കാർഡുകള്‍ ഉപയോഗിക്കുന്നവരെയും സൈബർ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെയും കണ്ടെത്താനും തടയാനും ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന നീക്കമാണിത്. ഈ നിയമം നടപ്പിലാക്കുന്നതോടെ സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.