പെട്രോള്‍ 100ന് അടിക്കണോ 110ന് അടിക്കണോ? അറിയാം വസ്തുത

പെട്രോളോ ഡീസലോ നിറയ്ക്കുമ്ബോള്‍ ആളുകള്‍ 100 രൂപയ്ക്ക് പകരം 110 രൂപയോ 120 രൂപയോ വെച്ച്‌ ഇന്ധനം നിറയ്ക്കുന്നത് സാധാരണയായി കണ്ടുവരാറുണ്ട്.

അതുപോലെ, ചിലര്‍ 500 രൂപയ്ക്ക് ഇന്ധനം നിറക്കണമെങ്കില്‍ 495 രൂപ തിരഞ്ഞെടുക്കും. എന്താണ് കാരണം? പെട്രോള്‍ പമ്ബിലെ മീറ്ററുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ പുറത്താണ് ഇത്തരമൊരു തന്ത്രം പയറ്റാന്‍ വാഹനഉടമകളെ പ്രേരിപ്പിക്കുന്നതെന്ന് ക്വോറ സൈറ്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അനിമേഷ് കുമാര്‍ സിന്‍ഹ മറുപടി നല്‍കി.

സിന്‍ഹയുടെ അഭിപ്രായ പ്രകാരം പെട്രോള്‍ പമ്ബുകള്‍ 100, 200, 500, 1000 രൂപ പോലെയുള്ള സാധാരണ ഇന്ധന തുകകള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച കോഡുകള്‍ ഉപയോഗിക്കുന്നു. ഈ കോഡുകള്‍ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് ഇന്ധനം നല്‍കപ്പെടുന്നു, ഇത് ജീവനക്കാരുടെ സമയവും അമിത ജോലിയും ലാഭിക്കുന്നതിന് വേണ്ടിയാണ്.

അതേസമയം ഈ തുകകള്‍ പെട്രോള്‍ പമ്ബിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണെന്നും തങ്ങള്‍ക്ക് കുറഞ്ഞ ഇന്ധനം ലഭിക്കുന്നുണ്ടെന്ന തോന്നല്‍ അവരിലുണ്ടാക്കുന്നുണ്ടെന്നും ഉമേഷ് സിന്‍ഹ പറയുന്നു.

വാസ്തവത്തില്‍, പെട്രോള്‍ പമ്ബുകളില്‍ ഫ്‌ളോ മീറ്റര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനം ‘ലിറ്റര്‍’ അളവില്‍ ഇന്ധനം വിതരണം ചെയ്യാന്‍ സഹായിക്കുന്നു. പമ്ബിലെ എല്ലാ കണക്കുകൂട്ടലുകളും ലിറ്ററിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ നിരക്കും വിതരണം ചെയ്യുന്ന അളവും അടിസ്ഥാനമാക്കി സോഫ്റ്റ്വെയര്‍ ലിറ്ററിനെയാണ് രൂപയാക്കി മാറ്റുന്നത്.

അതിനാല്‍, 100 രൂപയോ 110 രൂപയോ 120 രൂപയോ നല്‍കുന്നത് ലിറ്ററിന്റെ കണക്കിന് പുറത്തുള്ള തുകയാവാന്‍ കാരണായേക്കാം. ഉദാഹരണത്തിന്, 10.24 ലിറ്റര്‍ 10.2 ലിറ്ററായി ചുരുങ്ങിയേക്കാം. റൗണ്ട് നമ്ബറുകള്‍ ഒഴിവാക്കുന്നതിലൂടെ കൂടുതല്‍ ഇന്ധനം ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം പറയുന്നു.

കൃത്യമായ ഇന്ധന വിതരണം ഉറപ്പാക്കാന്‍, ഒരാള്‍ക്ക് ലിറ്ററില്‍ ഇന്ധനം ആവശ്യപ്പെടാവുന്നതാണ്. ഇതിന്റെ തുക യുപിഐ വഴി കൃത്യമായ തുക നല്‍കുകയും ചെയ്യാം.എണ്ണക്കമ്ബനികള്‍ക്കൊപ്പം വെയ്റ്റ്‌സ് ആന്‍ഡ് മെഷര്‍മെന്റ് വകുപ്പും, പൊതുവിതരണ സംവിധാനങ്ങളും പെട്രോള്‍ പമ്ബുകളിലെ ഫ്േളാ മീറ്ററുകള്‍ പരിശോധിക്കുന്നുണ്ട്. പെട്രോള്‍ സാന്ദ്രത സ്ഥിരമായതിനാല്‍ അളവില്‍ കള്ളത്തരം കാണിക്കാനാവില്ലെന്നും ഉമേഷ് സിന്‍ഹ മറുപടി നല്‍കുന്നു.

പെട്രോള്‍ പമ്ബില്‍ നിന്ന് നിറച്ച ഇന്ധനത്തില്‍ ആശങ്കകളുണ്ടെങ്കില്‍, വെയ്റ്റ്‌സ് ആന്‍ഡ് മെഷര്‍മെന്റ് വകുപ്പില്‍ പരാതി നല്‍കാം. അല്ലെങ്കില്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. സാധാരണഗതിയില്‍ ഒരു സ്വകാര്യ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്ബിന് െഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട സാധുവായ പരാതികള്‍ക്ക് കനത്ത പിഴ ഈടാക്കും. പമ്ബുകളില്‍ തന്നെ ടോള്‍ ഫ്രീ പരാതി നമ്ബര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.