ബോബി ചെമ്മണ്ണൂർ ഉള്ള ഉദ്ഘാടനങ്ങൾക്ക് പോകാറില്ല; വിളിച്ചാൽ പോകരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്: പുതിയ വെളിപ്പെടുത്തലുമായി നടി മറീന മൈക്കിൾ രംഗത്ത്

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്.തുടർച്ചയായി അശ്ലീല അധിക്ഷേപം നടത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹണിയുടെ പരാതി. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പിന്തുണയ്ക്കുന്ന വിഭാഗവും ഹണി റോസിന് ഒപ്പം നില്‍ക്കുന്നവരും തമ്മിലുള്ള വാഗ്വാദം മുറുകുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ഹണി റോസിന് പിന്തുണയുമായി നടി മറീന മൈക്കിള്‍.

ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങള്‍ ഉദ്‌ഘാടനം ചെയ്യാൻ പോയിട്ടുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താറുണ്ടെന്നാണ് മറീന മൈക്കിള്‍ പറയുന്നത്. പണമുണ്ടായത് കൊണ്ട് മാത്രം കാര്യമില്ലെന്നും പെരുമാറാൻ കൂടി അറിയണമെന്നും മറീന മൈക്കിള്‍ പ്രതികരിച്ചു. ഹണിയുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും താരം വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ പല കേസുകളും ഒത്തുതീർപ്പ് ആവുകയോ തേഞ്ഞുമാഞ്ഞ് പോവുകയോ ചെയ്യുന്നതാണ് കാണാറുള്ളതെന്നും ഈ കേസ് അങ്ങനെ ആവാതിരിക്കട്ടെയെന്നും മറീന മൈക്കിള്‍ ചൂണ്ടിക്കാട്ടി. മനോരമ ഓണ്‍ലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.

‘ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ കടകളുടെ ഉദ്‌ഘാടനത്തിന് ഞാൻ പോയിട്ടുണ്ട്. അവിടെ ബോബി ചെമ്മണ്ണൂരിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവിടുത്തെ ജീവനക്കാർ വളരെ മാന്യമായിട്ടാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കമന്റുകള്‍ കാണുന്നത് കൊണ്ട് തന്നെ ബോബി അവിടെയുണ്ടോ എന്ന് വിളിച്ചു ചോദിക്കാറുണ്ട്. ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഉദ്‌ഘാടന പരിപാടികളില്‍ പങ്കെടുക്കാറുള്ളൂ. ഒരിടത്തും ഇങ്ങനെ ചോദിക്കേണ്ട കാര്യമില്ല. എന്നാല്‍ അവിടെ അങ്ങനെ ചോദിച്ചേ പറ്റൂ.

എന്നോട് പൊതുവെ പലരും പറയാറുണ്ട്, അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ വിളിച്ചാല്‍ പോകരുതെന്ന്. പൊതുജനങ്ങള്‍ക്ക് അങ്ങനെയൊരു ധാരണ കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. ആ സ്ഥാപനത്തിനെ താനൊരിക്കലും കുറ്റം പറയില്ല. ഹണി റോസ് ഇങ്ങനെ രംഗത്ത് വന്നതില്‍ സന്തോഷമുണ്ട്. എങ്കിലും ഇതിന്റെ അനന്തരഫലം എന്താകുമെന്ന ആശങ്കയുണ്ട്. പലപ്പോഴും ഒത്തുതീർപ്പിലേക്കാണ് പോവാറുള്ളത്. കുറ്റം ചെയ്‌തവർക്ക് ശിക്ഷ കിട്ടുന്നത് കാണാറില്ല. ഹണി വളരെ ബോള്‍ഡായി തന്നെ മുന്നോട്ട് പോവുമെന്ന് കരുതാം. ആ വ്യക്തിയുടെ ദ്വയാർത്ഥപ്രയോഗം മോശമായി പോയി.

ബോബി ചെമ്മണ്ണൂർ ന്യൂയർ പരിപാടിക്ക് ആളുകളെ വിളിച്ച രീതി ഇന്നും ഞാൻ ഓർക്കുന്നു. കുടിക്കാൻ ഉള്ളത് ഞങ്ങള്‍ തരും, കളിക്കാനുള്ളത് നിങ്ങള്‍ കൊണ്ടുവരണമെന്നാണ് അന്ന് പറഞ്ഞത്. ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ സംസാരം. അവിടെ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഒക്കെ ഇതോടെ ആരായി? നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ചിന്താഗതിയുടെ കുഴപ്പമെന്നാവും മറുപടി. ഓരോരുത്തർക്കും ഒരു ക്ലാസ് ഉണ്ടാവും, പണത്തിന് ഒരിക്കലും അത് മാറ്റാൻ കഴിയില്ല. ആളുകളുടെ അടിസ്ഥാന സ്വഭാവം മാറില്ല. കാലങ്ങളായി പലരും ഹണിയെ ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്.ഹണി എവിടെയെങ്കിലും മോശം പ്രതികരണം നടത്തിയതായി കണ്ടിട്ടില്ല. എല്ലാം സഹിക്കുമ്ബോഴും ഒരു പരിധി കഴിഞ്ഞാല്‍ ആരായാലും പ്രതികരിച്ചു പോവും’, നടി പറഞ്ഞു.

നിലനിൽപ്പിന് വേണ്ടി മാത്രമല്ല, നവീകരണത്തിനും പ്രതിരോധത്തിനും വളർച്ചക്കും കേരളം എപ്പോഴും ഉറ്റുനോക്കിയിട്ടുള്ളത് സമുദ്രങ്ങളെയാണ്: മുഖ്യമന്ത്രി

നിലനില്‍പ്പിന് വേണ്ടി മാത്രമല്ല, നവീകരണത്തിനും പ്രതിരോധത്തിനും വളര്‍ച്ചയ്ക്കും കേരളം എപ്പോഴും സമുദ്രങ്ങളെയാണ് ഉറ്റുനോക്കിയിട്ടുള്ളതെന്ന് കേരള – യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിനു മുന്നോടിയായുള്ള സംയുക്ത പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീല സമ്പദ്‌വ്യവസ്ഥ വഴി

‘ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു’; ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മില്‍ തല്ലി ഹോം ഗാർഡുകൾ

കൊച്ചി: ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ തല്ലി ഹോം ഗാര്‍ഡുകള്‍. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലേക്ക്

കൽപ്പറ്റ: വയനാട് സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് എത്തും. രാവിലെ 10നു കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ മാർഗം

നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ; പ്രധാനമന്ത്രിയുടെ ചിത്രങ്ങളാൽ തിളങ്ങി ബുർജ് ഖലീഫ

പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് 75-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് യുഎഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിൽ ഈ ദിവസം മോദിയുടെ ചിത്രങ്ങളാൽ തിളങ്ങി. ഇന്ത്യന്‍ ദേശീയ പതാക്കൊപ്പം ‘ഹാപ്പി ബര്‍ത്ത്‌ഡേ’

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *