ബോബി ചെമ്മണ്ണൂർ ഉള്ള ഉദ്ഘാടനങ്ങൾക്ക് പോകാറില്ല; വിളിച്ചാൽ പോകരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്: പുതിയ വെളിപ്പെടുത്തലുമായി നടി മറീന മൈക്കിൾ രംഗത്ത്

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്.തുടർച്ചയായി അശ്ലീല അധിക്ഷേപം നടത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹണിയുടെ പരാതി. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പിന്തുണയ്ക്കുന്ന വിഭാഗവും ഹണി റോസിന് ഒപ്പം നില്‍ക്കുന്നവരും തമ്മിലുള്ള വാഗ്വാദം മുറുകുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ഹണി റോസിന് പിന്തുണയുമായി നടി മറീന മൈക്കിള്‍.

ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങള്‍ ഉദ്‌ഘാടനം ചെയ്യാൻ പോയിട്ടുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താറുണ്ടെന്നാണ് മറീന മൈക്കിള്‍ പറയുന്നത്. പണമുണ്ടായത് കൊണ്ട് മാത്രം കാര്യമില്ലെന്നും പെരുമാറാൻ കൂടി അറിയണമെന്നും മറീന മൈക്കിള്‍ പ്രതികരിച്ചു. ഹണിയുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും താരം വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ പല കേസുകളും ഒത്തുതീർപ്പ് ആവുകയോ തേഞ്ഞുമാഞ്ഞ് പോവുകയോ ചെയ്യുന്നതാണ് കാണാറുള്ളതെന്നും ഈ കേസ് അങ്ങനെ ആവാതിരിക്കട്ടെയെന്നും മറീന മൈക്കിള്‍ ചൂണ്ടിക്കാട്ടി. മനോരമ ഓണ്‍ലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.

‘ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ കടകളുടെ ഉദ്‌ഘാടനത്തിന് ഞാൻ പോയിട്ടുണ്ട്. അവിടെ ബോബി ചെമ്മണ്ണൂരിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവിടുത്തെ ജീവനക്കാർ വളരെ മാന്യമായിട്ടാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കമന്റുകള്‍ കാണുന്നത് കൊണ്ട് തന്നെ ബോബി അവിടെയുണ്ടോ എന്ന് വിളിച്ചു ചോദിക്കാറുണ്ട്. ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഉദ്‌ഘാടന പരിപാടികളില്‍ പങ്കെടുക്കാറുള്ളൂ. ഒരിടത്തും ഇങ്ങനെ ചോദിക്കേണ്ട കാര്യമില്ല. എന്നാല്‍ അവിടെ അങ്ങനെ ചോദിച്ചേ പറ്റൂ.

എന്നോട് പൊതുവെ പലരും പറയാറുണ്ട്, അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ വിളിച്ചാല്‍ പോകരുതെന്ന്. പൊതുജനങ്ങള്‍ക്ക് അങ്ങനെയൊരു ധാരണ കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. ആ സ്ഥാപനത്തിനെ താനൊരിക്കലും കുറ്റം പറയില്ല. ഹണി റോസ് ഇങ്ങനെ രംഗത്ത് വന്നതില്‍ സന്തോഷമുണ്ട്. എങ്കിലും ഇതിന്റെ അനന്തരഫലം എന്താകുമെന്ന ആശങ്കയുണ്ട്. പലപ്പോഴും ഒത്തുതീർപ്പിലേക്കാണ് പോവാറുള്ളത്. കുറ്റം ചെയ്‌തവർക്ക് ശിക്ഷ കിട്ടുന്നത് കാണാറില്ല. ഹണി വളരെ ബോള്‍ഡായി തന്നെ മുന്നോട്ട് പോവുമെന്ന് കരുതാം. ആ വ്യക്തിയുടെ ദ്വയാർത്ഥപ്രയോഗം മോശമായി പോയി.

ബോബി ചെമ്മണ്ണൂർ ന്യൂയർ പരിപാടിക്ക് ആളുകളെ വിളിച്ച രീതി ഇന്നും ഞാൻ ഓർക്കുന്നു. കുടിക്കാൻ ഉള്ളത് ഞങ്ങള്‍ തരും, കളിക്കാനുള്ളത് നിങ്ങള്‍ കൊണ്ടുവരണമെന്നാണ് അന്ന് പറഞ്ഞത്. ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ സംസാരം. അവിടെ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഒക്കെ ഇതോടെ ആരായി? നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ചിന്താഗതിയുടെ കുഴപ്പമെന്നാവും മറുപടി. ഓരോരുത്തർക്കും ഒരു ക്ലാസ് ഉണ്ടാവും, പണത്തിന് ഒരിക്കലും അത് മാറ്റാൻ കഴിയില്ല. ആളുകളുടെ അടിസ്ഥാന സ്വഭാവം മാറില്ല. കാലങ്ങളായി പലരും ഹണിയെ ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്.ഹണി എവിടെയെങ്കിലും മോശം പ്രതികരണം നടത്തിയതായി കണ്ടിട്ടില്ല. എല്ലാം സഹിക്കുമ്ബോഴും ഒരു പരിധി കഴിഞ്ഞാല്‍ ആരായാലും പ്രതികരിച്ചു പോവും’, നടി പറഞ്ഞു.

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി നാളെ (11.12.2025) നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അവധി ആയിരിക്കും. Facebook

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ്

ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍

ഉറ്റവര്‍ നഷ്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍

വയനാട് ജില്ലയിൽ ആകെ വോട്ടര്‍മാര്‍ 6,47,378

828 ബൂത്തുകളിലായി 6,47,378 വോട്ടർമാരാണ് ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,13,048 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജൻഡർ വോട്ടർമാരും 20 പ്രവാസി വോട്ടർമാരുമാണുള്ളത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും 59

മരം ലേലം

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍ ഉള്‍പ്പെട്ട സര്‍വ്വെ നമ്പര്‍ 298/25 ലെ 0.1861 ഹെക്ടര്‍ ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 12 തേക്ക് മരങ്ങള്‍ ഡിസംബര്‍ 27 ന് രാവിലെ 11

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.