കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇത്തവണത്തെ ഓണാഘോഷം ക്ലാര ഭവനിൽ
അഗതികൾക്കും അശരണർക്കും കഴിഞ്ഞ 15 വർഷമായി കൈത്താങ്ങായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇത്തവണയും ഓണാഘോഷം സംഘടിപ്പിച്ചു. കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള ക്ലാര ഭവനിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.ക്ലാര ഭവനിലെ അമ്മമാർക്കൊപ്പ മായിരുന്നു ഓണാഘോഷം ' കിടപ്പ് രോഗികൾ നിർധന കുടുംബങ്ങൾ, ആരും സഹായത്തിന് എത്താത്തമേഖലയിൽ ഹോം കെയർ സംവിധാനം ,ദുരന്ത മേഖലയിലെ റെസ്ക്യൂ പ്രവർത്തനം, ഓട്ടിസം ബാധിച്ച കുട്ടികളുടെ പെൻഷൻ പദ്ധതി, സർക്കാർ ആശുപത്രിയിൽദിനേനയുള്ള കഞ്ഞി വിതരണം ' വിശേഷ ദിവസങ്ങളിൽ ഭക്ഷണം തുടങ്ങിയ ഒട്ടനവധി മേഖലയിൽ സന്നദ്ധ സേവനം നടത്തിവരുന്ന സംഘടനയാണ് ' എല്ലാവർഷവും ഓണാഘോഷത്തിന് ഇത്തരം മേഖലകളാണ് സൊസൈറ്റി കണ്ടെത്താറ് അമ്മമാരുമായുള്ള ഓണാഘോഷത്തിന്സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി ബഷീർ കോട്ടപ്പുളിക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു.മുൻസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥൻ ഓണാഘോഷ പരിപാടിയിൽഅമ്മമാർക്കൊപ്പംപാട്ടുപാടിതിരുവോണ സന്ദേശം നൽകി. 'ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ചന്ദ്രിക കൃഷ്ണൻമുഖ്യാതിഥിയായി.വാർഡ് മെമ്പർ മൊയ്തീൻ ബാപ്പു,ഫാദർ ബിജു,സിസ്റ്റർആനി റോസ്,എന്നിവർ ആശംസകൾ നേർന്നു.പ്രേംജിത്ത്,ഹർഷൽ,സജീർ ,അസീസ്ഹാഷിം,അക്ബർ,സുൾഫി സ്വീകാർ,സലിം വി.വി,മുജീബ് വി പി ,റംഷാദ്,കബീർ ബാപ്പു ,ഹാറൂൺ ,മുസ പി.നേതൃത്വം നൽകി.ജുനീഷ് പി നന്ദി പറഞ്ഞു.
'ദൈവത്തിന്റെ കൈ' സ്പർശിച്ച പന്ത്; ലേലത്തിൽ ലഭിച്ചത് 32.61കോടി
ലോകകപ്പ് 1986 ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റീന ഇതിഹാസതാരം ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളിലെ പന്തിന് ലേലത്തിൽ 32.61 കോടി രൂപ.അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷൻസിന്റെ ലേലത്തിലാണ് ഇത്രയും രൂപ ലഭിച്ചത്.മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022-ൽ 22 കോടി രൂപയ്ക്ക് വിറ്റു.
രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാകും
കമ്പളക്കാട്: രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തവും കൃത്യവുമാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് നാദാപുരം എ.എസ്.ഐ. രംഗീഷ് കടവത്ത് പറഞ്ഞു.ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിൽ അൻസാരിയ മദ്രസയിൽ സംഘടിപ്പിക്കുന്ന ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26ന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കളുടെ ജാഗ്രതയും ഇടപെടലും നിർണായകമാണെന്നും കുടുംബവും സമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ ലഹരിക്കെതിരെയുള്ള പ്രതിരോധം കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.സൗത്ത് സോണൽ ജനറൽ സെക്രട്ടറി പി.ടി. അഷ്റഫ് ഹാജി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
ടൗണ്‍ഷിപ്പില്‍ കിറ്റ് വിതരണം നടത്തി
കല്‍പ്പറ്റ: എം എല്‍ എ കെയറിന്റെ നേതൃത്വത്തില്‍ അക്ഷയപാത്രയുടെ സഹായത്തോടെ ടൗണ്‍ഷിപ്പില്‍ കിറ്റ് വിതരണം നടത്തി. ഒന്ന്, മൂന്ന്, നാലു സോണുകളിലെ 178 വീടുകളിലെ കുടുംബങ്ങള്‍ക്കാണ് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. കൃഷിമന്ത്രി ടി സിദ്ദിഖ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി പി ആലി, സലീം മേമന, അരുണ്‍ദേവ്, ഷെമീര്‍ ഒടുവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്കൂളിലെ ഓണാഘോഷത്തിൽ പങ്കാളികളായി യു.എസ് സംഘം
പുൽപ്പള്ളി: വിദേശത്തു നിന്നെത്തിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ ആവേശം കൊണ്ടും വേറിട്ടതായി പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷം. യു.എസ് നേവി ചീഫ് എൻജിനീയർ മിനി അനിരുദ്ധൻ, യു.എസ് നേവി സീനിയർ പ്രോഗ്രാം മാനേജർ ആരോൺ ലോങ്, സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനി നന്ദന എന്നിവരാണ് സ്കൂളിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ അമേരിക്കയിൽ നിന്ന് നേരിട്ടെത്തിയത്.രാവിലെ സ്കൂളിലെത്തിയ അതിഥികളെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് വിദേശത്തുനിന്നും പ്രമുഖരായ അതിഥികൾ എത്തിയതറിഞ്ഞ് കൗതുകത്തോടെയും ഏറെ ആവേശത്തോടെയുമാണ് കുട്ടികൾ അവരെ കണ്ടതും പരിചയപ്പെട്ടതും. അതിഥികളുടെ സാന്നിധ്യം വിദ്യാർത്ഥികളിൽ വലിയ ഉന്മേഷം പകർന്നു.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ സാംസ്കാരിക പരിപാടികളും പരമ്പരാഗത കലാരൂപങ്ങളും അതിഥികൾക്ക് മുന്നിൽ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മുറ്റത്ത് ഒരുക്കിയ ഓണപ്പൂക്കളവും വലിയ ഊഞ്ഞാലും, ഹരിതാഭമായ സ്കൂൾ പരിസരവും വിദേശ സംഘത്തിന് വേറിട്ടൊരു അനുഭവമായി മാറി.കുട്ടികളുടെ കലാപ്രകടനങ്ങൾ ആസ്വദിച്ച സംഘം, എല്ലാവരോടും വളരെ സൗഹൃദത്തോടും നിഷ്കളങ്കതയോടും കൂടിയാണ് ഇടപെട്ടത്. പരിപാടികൾക്ക് ശേഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും കഴിച്ച ശേഷമാണ് മൂവരും മടങ്ങിയത്. സ്കൂളിലെ മനോഹരമായ കാഴ്ചകളും കുട്ടികളുടെ സ്നേഹവും മനസ്സിൽ സൂക്ഷിച്ചാണ് തങ്ങൾ മടങ്ങുന്നതെന്ന് അവർ വ്യക്തമാക്കി. സ്കൂൾ മാനേജർ കെ ആർ ജയറാം പ്രിൻസിപ്പൽ കെ ആർ ജയരാജ് വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് എന്നിവർ ചേർന്ന് വിദേശ അതിഥികളെ സ്വീകരിച്ചു. അധ്യാപകരായ പി കെ രാജൻ,സ്വപ്ന പീറ്റർ, വി കെ സായൂജ്,പി ജി ദിനേഷ്കുമാർ,പി ആർ തൃദീപ്കുമാർ,കെ കെ ഷിജിത്കുമാർ, കെ ഷിജു,പി ബി വൈശാഖ് എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണം കളറാക്കി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി ഡിവിഷൻ
തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷൻ ഓണം കളറാക്കി. നഗരസഭ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷെല്ലി ജിൻസ്, കൗവല്ല്യ അച്ചപ്പൻ, ലിസി ജോസ്, സബിത,മജ്ജുള അശോകൻ, സ്മിത അനിൽകുമാർ , മുൻ കൗൺസിലർ ലൈലസജി, എ.ഡി എസ് പ്രസിഡൻ്റ് ബിന്ദു, ഷീല സിബി തുടങ്ങിയവർ സംസാരിച്ചു. രാഷട്രപതി അവാർഡ് ലഭിച്ച ഫയർ പോഴ്‌സ് ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ, കാർഷിക മേഖലക്ക് നേതൃത്വം നൽകുന്ന ബാലൻ കുടൽകടവ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രിയങ്കയുടെ ഓണസമ്മാനം: ജില്ലയില്‍ ഓണക്കോടി നല്‍കിയത് 1187 പേര്‍ക്ക്
സുല്‍ത്താന്‍ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും പ്രിയങ്ക ഗാന്ധിഎം പിയുടെ ഓണസമ്മാനമായി 1187 പേര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. 1070 സാരിയും, 117 മുണ്ടും ഉള്‍പ്പെടെയാണ് 1187 ഓണക്കോടി വിതരണം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രിയങ്കഗാന്ധി വയനാട് മണ്ഡലത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം അങ്കണവാടി ജീവനക്കാര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെയും ശുചീകരണ ജീവനക്കാരെയുമാണ് പരിഗണിച്ചത്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 425 ഓണക്കോടിയാണ് നല്‍കിയത്. കൃഷിമന്ത്രി ടി സിദ്ദിഖ് വിതരണം യ്തു. പി പി ആലി, സലീം മേമന, അരുണ്‍ദേവ്, ഗിരീഷ് കല്‍പ്പറ്റ, ഇ വി അബ്രഹാം, ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സുല്‍ത്താന്‍ബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 402 പേര്‍ക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നല്‍കിയത്. സുല്‍ത്താന്‍ബത്തേരി അധ്യാപകഭവനില്‍ നടന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഓണക്കോടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ഹരിതകര്‍മ്മ സേനാംഗങ്ങളും ശുചീകരണ ജീവനക്കാരും ചേര്‍ന്ന് ഓണക്കോടികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മടി മുഹമ്മദ്, ടി എസ് ദിലീപ്കുമാര്‍, ഇ കെ ബാലകൃഷ്ണന്‍, എന്‍ സി കൃഷ്ണകുമാര്‍, ലിസി സാബു, ബിന്ദു പ്രകാശ്, ഗംഗാധരന്‍ ആത്താര്‍, എം ജി. ഇന്ദ്രജിത്ത്, ബെന്നി കൈനിക്കല്‍, ഷീജ രാജു, രാജേഷ് നമ്പിച്ചാന്‍കുടി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എല്‍ പൗലോസ്, അബ്ദുള്ള മാടക്കര, കെ ഇ വിനയന്‍, അഡ്വ. കെ ടി ജോര്‍ജ്, ബൈജു ഐസക്, ഗിരീഷ് കെ ടി, ഉമ്മര്‍ കുണ്ടാട്ടില്‍, ബാബു പഴുപ്പത്തൂര്‍, മനോജ് ചന്ദനക്കാവ്, കെ ടി കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, നഗരസഭ-ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാനന്തവാടി നിയോജകമണ്ഡലത്തില്‍ 361 ഓണക്കോടികളാണ് വിതരണം ചെയ്തത്.
ഓണാഘോഷ യാത്ര നടത്തി
മേപ്പാടി: കെപിസിസി സംസ്ക്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മേപ്പാടി ടൗണിൽ ഓണാഘോഷയാത്ര നടത്തി .സാഹിതി മണ്ഡലം പ്രസിഡൻ്റ് എൻ അബ്ദുൾ മജീദ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബി സുരേഷ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.വി റോയ്,ജോൺ മാത, രാജു ഹെജമാടി, എ . രാംകുമാർ, സാഹിതി ഭാരവാഹികളായ നോറിസ് എം ,സുജാത മഹാദേവൻ എം. ആർ ജോസ്, ഹൈദർ അലി കെപി ,സതീശൻ കല്ലായി പി എം മൻസൂർ , പി എം ഷാജി, സതീശൻ നെല്ലി മുണ്ടഎന്നിവർ സംസാരിച്ചു. ഘോഷയാത്രയോടനുബന്ധിച്ച് പുലികളി പായസ വിതരണം എന്നിവ നടത്തി.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഓണാഘോഷം സംഘടിപ്പിച്ചു
മേപ്പാടി: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അരപ്പറ്റ എസ്റ്റേറ്റ് ഓണാഘോഷം വിപുലമായ പരിപാടികളുടെ നടത്തി. മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് കേശവന്‍ ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ അനുഷ്മാന്‍ പട്‌നയ്ക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ ശിഹാബുദ്ദീന്‍, യൂണിയന്‍ നേതാക്കളായ ടി ഹംസ, ഗഗാറിന്‍,സുരേഷ് ബാബു, വേണു മാഷ്, യു കരുണന്‍, ബി ഡി ദേവസ്യ, മേപ്പാടി എസ് എച്ച് ഒ മിഥുന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷഫീഖ്, സംഗീത, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ ഫാക്ടറി ഒന്നാം സ്ഥാനവും നെടുംകരണ ഡിവിഷന്‍ രണ്ടാം സ്ഥാനവും നേടി. വനിതകളുടെ വടംവലി മത്സരത്തില്‍ നെടുമ്പാല ഡിവിഷന്‍ ഒന്നാം സ്ഥാനവും കടൂര ഡിവിഷന്‍ രണ്ടാം സ്ഥാനവും നേടി. അത്തപ്പൂക്കളം മത്സരത്തില്‍ നെടുമ്പാല ഒന്നാം സ്ഥാനവും എന്‍ സി ഡിവിഷന്‍ രണ്ടാം സ്ഥാനവും നേടി.
വയനാട് ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ 29ന്
കൽപറ്റ: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ 29.08. 2026 ന് പെരുന്തട്ട എൽസ്റ്റൺ എസ്‌റ്റേറ്റിൽ വെച്ച് നടത്തപ്പെടും.ഇതിൽ യോഗ്യത നേടുന്നവർക്ക് സെപ്‌റ്റംബർ 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ് . പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്നേ ദിവസം സൈക്കിൾ, ഹെൽമെറ്റ് എന്നിവ സഹിതം രാവിലെ 8.30 ന് എത്തിചേരണമെന്ന് ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു
ക്വട്ടേഷന്‍ ക്ഷണിച്ചു.
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ മേപ്പാടി, തരിയോട്, പൊഴുതന, വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍,സ്ഥാപനങ്ങള്‍ കുടുംബശ്രീകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്ന് വരെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് നല്‍കണം. ഫോണ്‍- 9446042395.
സ്‌പോട്ട് അഡ്മിഷന്‍
മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജിന് കീഴില്‍ ചുണ്ടേയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 ന് മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി എത്തണം. ഫോണ്‍- 9846608596.
അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ കെമിസ്ട്രി അധ്യാപക തസ്തിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 31 ന് രാവിലെ 11 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മത്സര പരീക്ഷയ്ക്കും കൂടിക്കാഴ്ചക്കും മേപ്പാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 282095, 9400006454.
ധോണിയെ പിന്തള്ളി പന്ത്; വിദേശത്ത് ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടുന്ന വിക്കറ്റ് കീപ്പർ
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ പുതിയ റെക്കോർഡിട്ട് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ ദീർഘകാല റെക്കോർഡ് മറികടന്നാണ് നേട്ടം.വിദേശത്തോ നിഷ്പക്ഷ വേദിയിലോ വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് പന്ത് ചരിത്രനേട്ടത്തിലെത്തിയത്.മത്സരത്തിനിടെ 2,501 റൺസാണ് പന്തിന്റെ സമ്പാദ്യം. 41.68 ശരാശരിയിലാണ് ഈ നേട്ടം. നേരത്തെ ധോണിയുടെ പേരിലുണ്ടായിരുന്ന 2,496 റൺസിന്റെ റെക്കോർഡാണ് പന്ത് മറികടന്നത്.
ചരിത്രത്തിലാദ്യമായി ഓണത്തിന് മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ
ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ തന്നെ നൽകി സർക്കാർ . ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമുൾപ്പടെ ആകെ 29 കോടി 93 ലക്ഷം രൂപയുടെ ഹോണറേറിയവും 3 കോടി 61 ലക്ഷത്തോളം രൂപയുടെ ഉത്സവബത്തയുമാണ് സംസ്ഥാനത്തെ ആശമാരുടെ അക്കൗണ്ടിലെത്തിച്ചത് .ആശമാരടക്കമുള്ള മുൻനിര ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച്, ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകിയിരുന്നു. മുൻപ് ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ആഗസ്റ്റ് മാസം അവസാനിക്കും മുന്നെ ഓണം എത്തിയെങ്കിലും ഉപാധികളില്ലാതെ ഹോണറേറിയം മുഴുവനായും സർക്കാർ നൽകി. അതുകൊണ്ട് തന്നെ ഇതാദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലാത്ത ഒരോണക്കാലം ഉറപ്പാക്കാനായി.
തെരുവ് നായ്ക്കളുടെ ദയാവധം: മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്; `അക്രമകാരികളായ നായ്ക്കളെ കൊല്ലാം'
തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാം. കൂടാതെ, പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗ ബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. നായ്ക്കൾക്ക് മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സർജൻ ആയിരിക്കണമെന്നും കർശനമാക്കിയിട്ടുണ്ട്.നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ല. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാൻ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാൾ ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കണം ദയാവധമെന്നും മാർഗനിർദേശത്തിലുണ്ട്. കൂടാതെ, നായ്ക്കളുടെ വിശദ രജിസ്റ്റർ സൂക്ഷിക്കുകയും ക്യാപ്ചർ മാപ് തയ്യാറാക്കുകയും വേണമെന്നും വ്യക്തമാക്കുന്നുണ്ട്.
'ഞാന്‍ വലിയൊരു ഐപിഎല്‍ ആരാധകന്‍': ഇന്ത്യന്‍ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഹാരി കെയ്ന്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റനും ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരവുമായ ഹാരി കെയ്ന്‍. തനിക്ക് ഇന്ത്യയിലെ ആരാധകരുമായി പ്രത്യേകമായ ഒരു ബന്ധമുണ്ടെന്നും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വലിയൊരു ആരാധകനാണ് താനെന്നും കെയ്ന്‍ വ്യക്തമാക്കി.'ഒരുപാട് നന്ദി. ഇന്ത്യയിലെ ആരാധകരുമായി എനിക്ക് പ്രത്യേകമായൊരു ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നു. അവരുടെ എല്ലാ പിന്തുണയെയും ഞാന്‍ ഏറെ വിലമതിക്കുന്നു. എന്നെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' -അദ്ദേഹം പറഞ്ഞു
35 വയസിന് മുന്‍പ് മുടി നരയ്ക്കുന്നുണ്ടോ? കാരണം വെറും പ്രായമല്ല; ശരീരം നല്‍കുന്ന സൂചനയാകാം
കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മുടിയിഴകള്‍ക്കിടയില്‍ ഒന്നോ രണ്ടോ വെള്ളിനാരുകള്‍ കണ്ടാല്‍ ആദ്യം തോന്നുക പ്രായം കൂടിത്തുടങ്ങിയോ എന്നായിരിക്കും. എന്നാല്‍ 20 തുകളിലും 30 കളുടെ തുടക്കത്തിലും തന്നെ മുടി നരയ്ക്കുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. ചിലരില്‍ ചെറുപ്പത്തില്‍ തന്നെ ധാരാളം നരച്ച മുടിയുണ്ടാകുന്നുണ്ട് അല്ലേ?. ഈ നര കണ്ടാല്‍ ഉടന്‍ പേടിക്കേണ്ടതുണ്ടോ? അതോ ശരീരത്തില്‍ എന്തെങ്കിലും കുറവുണ്ടെന്നതിന്റെ സൂചനയാണോ?ജനിതക ഘടകങ്ങളാണ് മുടി നരയ്ക്കുന്നതിലെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍ ചില പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ്, സമ്മര്‍ദം തുടങ്ങിയവയും നേരത്തെ മുടി നരയ്ക്കുന്നതിന് കാരണമായേക്കാം. hair turning grey before the age of 35മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നത് എങ്ങനെ?മുടിക്ക് സ്വാഭാവികമായ കറുപ്പ്, തവിട്ട് തുടങ്ങിയ നിറങ്ങള്‍ നല്‍കുന്നത് മെലാനിന്‍ എന്ന പിഗ്മെന്റാണ്. മുടിക്ക് നിറം നല്‍കുന്ന കോശങ്ങളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ പുതിയതായി വളരുന്ന മുടിയിഴകളില്‍ പിഗ്മെന്റ് കുറയുകയും മുടി നരയ്ക്കുകയും ചെയ്യും. പ്രായം കൂടുന്തോറും ഇത് സ്വാഭാവികമായി സംഭവിക്കാം. എന്നാല്‍ ചിലരില്‍ ഈ പ്രക്രിയ നേരത്തെയാകാം.പോഷകക്കുറവിനും പങ്കുണ്ടോ?ചില പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ് നേരത്തെ മുടി നരയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. വിറ്റാമിന്‍ B12, ഇരുമ്പ്, ഫെറിറ്റിന്‍, കോപ്പര്‍, സിങ്ക് ഇവയുടെ കുറവ് മുടിയിലെ മെലാനിന്‍ ഉല്‍പാദനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മുടി നരച്ചുവെന്ന കാരണത്താല്‍ മാത്രം ഇവയില്‍ ഏതെങ്കിലും കുറവാണെന്ന് ഉറപ്പിക്കാനാകില്ല. hair turning grey before the age of 35സമ്മര്‍ദം മുടി നരയ്ക്കാനിടയാക്കുമോ?'ടെന്‍ഷന്‍ കൂടിയാല്‍ മുടി നരയ്ക്കും' എന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. ഇതില്‍ ചെറിയ കാര്യമുണ്ട്. നീണ്ടുനില്‍ക്കുന്ന സമ്മര്‍ദം ശരീരത്തില്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും ഓക്‌സിഡേറ്റീവ് സ്‌ട്രെസും മുടിക്ക് നിറം നല്‍കുന്ന മെലനോസൈറ്റ് സ്റ്റം സെല്ലുകളെ ബാധിക്കാം. ഇതുവഴി ചിലരില്‍ മുടിയുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയ നേരത്തെയാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉറക്കക്കുറവ്, നിരന്തരമായ ടെന്‍ഷന്‍, ജോലി സംബന്ധമായ സമ്മര്‍ദം എന്നിവയെല്ലാം അവഗണിക്കരുത്. കൂടുതല്‍ ശ്രദ്ധനല്‍കുന്നത് മുടിയുടെ ആരോഗ്യത്തിനും ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും നല്ലതാണ്.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ‘തീരുമാനം പുനഃപരിശോധിക്കണം’; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് കത്ത് അയച്ചത്. ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തിൽ ഉണ്ട്.തിരുവോണ ദിവസം പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ യുഡിഎഫ് പ്രതിഷേധിക്കും. വിഭജന തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണദിനത്തിൽ പാലക്കാട് റെയിൽവേ ഡിവിഷനുമുന്നിൽ യുഡിഎഫ് എംപിമാർ നിരാഹാരമിരിക്കും. രണ്ടാം ഘട്ടത്തിൽ പാർലമെന്റ് മാർച്ച് ഉൾപ്പെടെ നടത്താനാനാണ് ആലോചന. അതേസമയം ഇക്കാര്യത്തിൽ നിലവിൽ ഇടപെടേണ്ടതില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തിൽ യാഥാർത്ഥ്യം വിശദീകരിക്കാൻ മുതിർന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തി.കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ റെയിൽവേ പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ വെട്ടിമുറിച്ചതിൽ പ്രതിഷേധം ശക്തം. വിഭജനം കർണാടക തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന ആരോപണമാണ് കോൺഗ്രസിന്റേത്.
ബോധവത്ക്കരണ ക്യാമ്പ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ ബോധവത്കരണ ക്യാമ്പും ഔട്ട് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി എം.ഇ.എസ് കെ.എം എം ആശുപത്രിയില്‍ ഓഗസ്റ്റ് 27 ന് രാവിലെ ഒന്‍പതിന് നടക്കുന്ന ബോധവത്കരണ ക്യാമ്പില്‍ അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പി.എഫ് മേഖലാ കമ്മീഷണര്‍ അറിയിച്ചു.

