Advertisement

എം.ഡി.എം.എ മലദ്വാരത്തിൽ ഒളിച്ചു കടത്താൻ ശ്രമം; 48.3 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ബത്തേരി: മലദ്വാരത്തിൽ ഒളിച്ചുകടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി ബസ് യാത്രികനായ യുവാവിനെ വയനാട് പോലീസ് വിദഗ്ദ്ധമായി പിടികൂടി. 48.3 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് പരപ്പൻ പൊയിൽ, തെക്കേ പുരയിൽ വീട്ടിൽ സനീഷ് കുമാർ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാ വിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും സംയുക്ത മായി നടത്തിയ പരിശോധനയിൽ ബത്തേരിയിൽ നിന്ന് പിടികൂടിയത്. ഇയാളെ ബത്തേരിയിലെ ഹോസ്‌പിറ്റലിൽ നിന്നും സ്‌കാൻ ചെയ്യുക യും വയറ്റിനുള്ളിൽ ഉരുള രൂപത്തിൽ സൂക്ഷിച്ച നിലയിൽ ലഹരി കണ്ടെത്തുകയുമായിരുന്നു. ശേഷം വിദഗ്‌ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബത്തേരി കോട്ടക്കുന്നിൽ വച്ചു കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ് ആർ ടി സി ബസിൽ പരിശോധന നടത്തി വരവേയാണ് ഇയാൾ പിടിയിലാവുന്നത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

SULTAN BATHERY
News Image

'ആ തോൽവി ഇപ്പോഴും വേട്ടയാടുന്നു'; 2022 ലെ ഫൈനൽ പിന്നീട് കണ്ടിട്ടില്ലെന്ന് എംബാപ്പെ

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോടേറ്റ തോൽവി ഇന്നും തന്‍റെ ഉറക്കം കെടുത്തുന്നുണ്ടെന്നും കരിയറിലെ ഏറ്റവും വലിയ മുറിവായി അത് അവശേഷിക്കുന്നുവെന്നും തുറന്നു പറയുകയാണ് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ.ഫ്രഞ്ച് മാധ്യമമായ 'ലെ പാരീസിയൻ' ന് നല്‍കിയ അഭിമുഖത്തിൽ സഹതാരം ഇബ്രാഹിമ കൊനാട്ടെയാണ് എംബാപ്പെയോട് 2018, 2022 ലോകകപ്പ് ഫൈനലുകളെക്കുറിച്ചുള്ള ഓർമ്മകളെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് തോറ്റ ഫൈനലാണ് (2022). ജയിച്ച ഫൈനലിന്‍റെ ചരിത്രം എനിക്ക് തിരുത്തിയെഴുതേണ്ട ആവശ്യമില്ല. ഞങ്ങൾ ജയിച്ചു, ട്രോഫി സ്വന്തമാക്കി, അത് വിസ്മയകരമായിരുന്നു.എന്നാൽ നാല് വർഷമെന്നത് വലിയൊരു സമയമാണ്. ഒരുപാട് കളിക്കാർ ഇതിനിടയിൽ ടീമിൽ നിന്ന് മാറിപ്പോകും, അതാണ് ലോകകപ്പിന്‍റെ ക്രൂരത. അത്രയുമധികം കഷ്ടപ്പെട്ടിട്ട് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുക എന്നത് കടുത്ത നിരാശയാണ്.ഞാൻ ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല, പെനാൽറ്റി ഒരു ലോട്ടറിയുമല്ല. അതൊരു സാങ്കേതിക തീരുമാനമാണ്, എങ്കിലും ഒരു ലോകകപ്പ് ഫൈനൽ തോൽക്കാൻ ഇതിലും കഠിനമായ മറ്റൊരു വഴിയില്ല, എംബാപ്പെ പറഞ്ഞു.ഫിഫ ലോകകപ്പിൽ ഫ്രാൻസ് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ന്. ആഫ്രിക്കൻ കരുത്തരാ സെനഗല്‍ ആണ് എതിരാളികള്‍. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജന്‍റീനക്ക് മുമ്പില്‍ അടിയറവെച്ച കിരീടം തിരിച്ചുപിടിക്കാനാണ് ഫ്രാൻസ് ഇറങ്ങുന്നത്.

SPORTS
News Image

പോക്സോ കേസ്; പിതാവിന് തടവും പിഴയും

വെള്ളമുണ്ട: പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമംനടത്തിയ കേസിൽ പിതാവിന് ഐ.പി.സി,പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി 14 വർഷത്തെ തടവും 130000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസി ലാണ് കൽപ്പറ്റ ഫാസ്റ്റ്‌ട്രാക്ക് കോടതി ജഡ്ജ് കെ. ആർ സുനിൽ കുമാർ ശിക്ഷ വിധിച്ചത്. 2023 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സ്‌റ്റേ ഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി എൻ മുരളീധരൻ കേസിൽ ആദ്യാന്വേ ഷണം നടത്തുകയും തുടർന്ന് സബ് ഇൻസ്‌പക്ടറായിരുന്ന എം പി ഷാജി അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുക യുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.

MANANTHAVADY
News Image
Advertisement

ഹെഡിപാഡ് പൊളിച്ച സാധനങ്ങൾ ലേലം ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിർമിച്ചിരുന്ന താത്കാലിക ഹെഡിപാഡ് പൊളിച്ചുമാറ്റിയ ഇന്റർലോക്ക്, ഡബ്യൂ.എം.എം മെറ്റൽ എന്നിവ ലേലം ചെയ്യാൻ ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 18 വൈകുന്നേരം മൂന്നിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം കൽപ്പറ്റ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. ലേലം ജൂൺ 19 രാനിലെ 11 മണിക്ക് നടക്കും. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ജി.എസ്.ടി രജിസ്ട്രേഷനും പാൻ കാർഡും ഉണ്ടായിരിക്കണം. ഫോൺ: 04936 206077, 9947728545

ARIYIPPU
News Image

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ആറ് മാസം ദൈര്‍ഘ്യമുള്ള റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വ്വീസിങ് എന്നീ കോഴ്‌സുകള്‍ക്ക് പുറമെ മിതമായ നിരക്കില്‍ ഡ്രൈവിങ് പരിശീലനം നല്‍കി ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്യാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റും ലഭിക്കും. ഫോണ്‍: 9744134901, 9847699720

ARIYIPPU
News Image

ലാബ് ടെക്നീഷ്യൻ നിയമനം

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ നിയമനം നടത്തുന്നു. എം.എൽ.ടി ഡിപ്ലോമ അല്ലെങ്കിൽ ബിരുദവും കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും ബയോഡേറ്റയും സഹിതം ജൂൺ 26 രാവിലെ 10.30ന് മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള പീച്ചങ്കോട് ക്വാറി റോഡ്, കരിങ്ങാരി കപ്പേള, കരിങ്ങാരി, മഞ്ഞപ്പള്ളി, മുഴുവന്നൂര്‍, പാലിയാണ, കക്കടവ്, പീച്ചങ്കോട് ബേക്കറി, കാപ്പുംഞ്ചാല്‍, അംബേദ്കര്‍, പാതിരിച്ചാല്‍, കുഴിപ്പില്‍ കവല, വെസ്റ്റേണ്‍ കോഫി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ (ജൂണ്‍ 17) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ARIYIPPU
News Image

ഗതാഗത നിയന്ത്രണം

വൈത്തിരി-തരുവണ റോഡില്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 17 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പടിഞ്ഞാറത്തറ - കുപ്പാടിത്തറ റോഡ് ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ARIYIPPU
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു.

തലപ്പുഴ ഗവ എഞ്ചിനീയറിങ് കോളേജില്‍ ഈ അദ്ധ്യയന വര്‍ഷാരംഭം മുതല്‍ 2027 മെയ് 31 വരെ ക്യാന്റീന്‍ നടത്തുന്നതിന് താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍ ജൂണ്‍ 24 വൈകുന്നേരം മൂന്നിനകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, തലപ്പുഴ 670 644 എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ ലഭ്യമാക്കണം. ഫോണ്‍: 04935 257321

ARIYIPPU
News Image

സ്വർണത്തെ പിടിച്ച് കെട്ടാനുള്ള കേന്ദ്ര നീക്കം വെറുതെയായില്ല: മെയ് മാസത്തെ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഇന്ത്യയുടെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഇറക്കുമതിയിലെ ഇടിവിന് പ്രധാനമായും കാരണമായത്. ഏപ്രിൽ മാസത്തിൽ 5.63 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി മൂല്യമെങ്കില്‍ മെയ് മാസത്തിൽ ഇത് 2.21 ബില്യൺ ഡോളറായി കുറഞ്ഞ് 3.42 ബില്യൺ ഡോളറിലെത്തി.ഒരു മാസത്തിനിടയിൽ ഇറക്കുമതിയിലുണ്ടായ ഈ കുത്തനെയുള്ള കുറവിന് പ്രധാന കാരണം മെയ് പകുതിയോടെ കേന്ദ്ര ധനമന്ത്രാലയം നടപ്പിലാക്കിയ അപ്രതീക്ഷിത നികുതി വർദ്ധനവാണ്. സ്വർണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും ഒറ്റയടിക്ക് 15 ശതമാനമായാണ് രാജ്യം ഉയർത്തിയത്.സ്വർണത്തിന് പുറമെ വെള്ളി ഇറക്കുമതിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഏപ്രിലിൽ 411.06 മില്യൺ ഡോളറായിരുന്ന വെള്ളി ഇറക്കുമതി മെയ് മാസത്തിൽ വെറും 75.57 മില്യൺ ഡോളറായി ചുരുങ്ങി. വെള്ളിയുടെ ഇറക്കുമതി തീരുവയും കേന്ദ്രം 15 ശതമാനമായി ഉയർത്തിയിരുന്നു. വൻതോതിൽ സ്വർണ്ണം രാജ്യത്തേക്ക് ഒഴുകുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പൗരന്മാരോട് അനാവശ്യമായ സ്വർണ്ണ വാങ്ങലുകൾ ഒഴിവാക്കാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

GENERAL
News Image

സമാധാന കരാറിൽ ഇന്ത്യൻ എണ്ണ കമ്പനികൾക്കും സമാധാനം; നഷ്ടം കുറഞ്ഞു; രാജ്യത്ത് ഇന്ധനവില കുറയുമോ എന്ന് ആകാംഷ

യുഎസ് ഇറാൻ സമാധാന കരാർ നിലവിൽവന്നതിന് പിന്നാലെ എണ്ണകമ്പനികൾക്കും ആശ്വാസം. ക്രൂഡ് ഓയിലിന് വില കൂടിയപ്പോൾ എണ്ണ കമ്പനികൾ സഹിക്കേണ്ടിവന്ന നഷ്ടം കരാർ നിലവിൽ വന്നതോടെ കുറഞ്ഞു. കരാർ ഒപ്പിട്ടതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് എണ്ണ കമ്പനികൾക്ക് സഹായമായത്.കരാർ നിലവിൽ വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ 5 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. 82 ഡോളറായിരുന്നു ഒരു ബാരലിന് വില. ഹോർമുസ് കടലിടുക്കിലൂടെ ഇനി കപ്പലുകൾക്ക് പേടിയില്ലാതെ കടന്നുപോകാം എന്നിരിക്കെ എണ്ണവിലയിൽ ഇനിയും കുറവ് വരുമെന്നാണ് പ്രതീക്ഷ.എണ്ണവില കുറഞ്ഞതോടെ ഇന്ത്യയിൽ എണ്ണകമ്പനികൾ സഹിച്ചിരുന്ന നഷ്ടവും കുറഞ്ഞു. നേരത്തെ ഒരു ലിറ്റർ പെട്രോളിന് 6 രൂപയ്ക്കടുത്തായിരുന്നു കമ്പനികളുടെ നഷ്ടം. ഇത് കുറഞ്ഞ് 3 രൂപയായി. ഡീസലിൽ ഒരു ലിറ്ററിന് 30 രൂപയായിരുന്നു നഷ്ടം. ഇത് കുറഞ്ഞ് 27 രൂപയായി. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലവർധനവിന് അനുസരിച്ച് ഇന്ത്യയിൽ ഇന്ധനത്തിന് വില കൂട്ടിയിരുന്നില്ല. ഇതോടെയാണ് എണ്ണ കമ്പനികൾക്ക് നഷ്ടം സഹിക്കേണ്ടിവന്നത്.പെട്രോൾ, ഡീസൽ എന്നിവയിലെ നഷ്ടം കുറഞ്ഞു എന്നിരിക്കെ ഏൽപിജിയിൽ എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിച്ചുവരിക തന്നെയാണ്. ഒരു സിലിണ്ടറിന് 700 രൂപയോളമാണ് നഷ്ടം. ക്രൂഡ് ഓയിൽ വില കുറഞ്ഞത് എണ്ണകമ്പനികളെ പ്രവർത്തനം സുഖമമാക്കുന്നതിനും മറ്റും സഹായിക്കുമെന്നും നഷ്ടം നികത്തപ്പെടുമെന്നുമാണ് കണക്കുകൂട്ടൽ.

GENERAL
News Image

7 ൽ നിന്ന് 14 ലക്ഷത്തിലേക്ക്! സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ, ആദ്യ ദിനം ആഘോഷമാക്കിയത് 1329938 സ്ത്രീകൾ, ഇരട്ടിയായി

തിരുവനന്തപുരം :സംസ്ഥാന സർക്കാർ ഇന്നലെ ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകൾ. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 13 ലക്ഷത്തിലധികം സ്ത്രീകളാണ് ഇന്നലെ കെ എസ് ആർ ടി സി ബസിലെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രികരുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവാണ് ഉണ്ടായത്. മുൻ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്ത് ഇന്നലെ അത് 13,29,938 ആയി ഉയർന്നു. അതായത് 7 ലക്ഷത്തിൽ നിന്ന് 14 ലക്ഷത്തിലേക്കാണ് ഈ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ മാറ്റം. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയെക്കാൾ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ അധികമായി യാത്ര ചെയ്തത്.

KERALA
News Image

ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പരീക്ഷ പൂര്‍ത്തിയാകുന്നത് വരെ നിരോധനമുണ്ടാവും. വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് നിരോധനമേര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് സംവിധാനം നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.ടെലഗ്രാം ഉയോഗിച്ച് വലിയ രീതിയില്‍ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്താന്‍ എന്‍ടിഎ നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്‍ടിഎ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 21നാണ് നീറ്റിന്റെ പുനപരീക്ഷ നടക്കുന്നത്.നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഡോ.മംഗള കോഹ്ലി ആണ് ഹരജി സമര്‍പ്പിച്ചത്.ചിലയിടങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം.അതിനിടെ പുനപരീക്ഷ ഒരുമാസം കൂടിനീട്ടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴി എന്‍ടിഎക്ക് നിവേദനം നല്‍കി.മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീഷ എഴുതിയത്.

GENERAL
News Image

ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരിൽ കാണാനാവില്ല, സന്ദർശകർക്ക് പ്രത്യേക അറിയിപ്പ്; ബജറ്റ് തയ്യാറാക്കുന്ന തിരക്കിൽ

മുഖ്യമന്ത്രി വി ഡി സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അറിയിപ്പിന്‍റെ പൂർണരൂപം"നമ്മുടെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലാണ് ബഹു.മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഈ താല്ക്കാലിക ബുദ്ധിമുട്ടില്‍ നിങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു"വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്‍റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും എന്നാണ് അറിയാനുള്ളത്. ഇന്ന് ആരംഭിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും.

KERALA
News Image

രണ്ട് വട്ടം പിന്നിലായിട്ടും തോൽക്കാൻ മനസില്ലാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ ആവേശ സമനില

ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഇറാനെ സമനിലയിൽ തളച്ച് ന്യൂസിലൻഡ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി പിരിഞ്ഞ മത്സരം ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായി മാറി. കളിയിലുടനീളം രണ്ടുതവണ മുന്നിലെത്തിയ ന്യൂസിലൻഡിനെ തിരിച്ചടിച്ച ഇറാൻ ഒടുവിൽ സമനിലയിൽ കുടുക്കിയത്. ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാന്‍റെ രക്ഷകരായത്. രാഷ്ട്രീയ തർക്കങ്ങളും വിസ പ്രതിസന്ധികളും കാരണം മത്സരത്തിന് തൊട്ടുമുൻപ് വരെ വാർത്തകളിൽ നിറഞ്ഞ ഇറാൻ ടീമിന് കനത്ത സുരക്ഷയിലാണ് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ കളിക്കളമൊരുങ്ങിയത്.പ്രവാസി ഇറാനികളുടെ വലിയൊരു നിര സ്റ്റേഡിയത്തിൽ ഇരുപക്ഷത്തുമായി നിലയുറപ്പിച്ചതോടെ ഗാലറിയും കലുഷിതമായിരുന്നു. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് മുന്നിലെത്തി. സൂപ്പർ താരം ക്രിസ് വുഡിന്‍റെ മികച്ചൊരു പാസിൽ നിന്നും എലിജ ജസ്റ്റ് ലക്ഷ്യം കാണുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഇറാൻ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. അതിന് വൈകാതെ ഫലം കണ്ടു. 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാനായി സമനില ഗോൾ കണ്ടെത്തി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇറാൻ വീണ്ടും വലകുലുക്കിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിച്ചത് അവർക്ക് തിരിച്ചടിയായി.

SPORTS
News Image

പൂഴിത്തോട് - പടിഞ്ഞാറത്തറ പാത നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ സമരം ശക്തമാക്കും:ജനകീയ കർമ്മ സമിതി.

പടിഞ്ഞാറത്തറ: ചുരത്തിൽ അനുദിനം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ സമയക്രമം നിശ്ചയിക്കണമെന്ന് പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ വാരാന്ത്യ യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.റിലേസമരം ഇതിനകം 1260 ദിവസം പിന്നിട്ടു കഴിഞ്ഞു. സാജൻ തുണ്ടിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.കമൽ ജോസഫ് വിഷയാവതരണം നടത്തി. ആലിക്കുട്ടി സി കെ , ബെന്നി മാണിക്കത്ത് , നാസർ കൈപ്രവൻ, ഉലഹന്നാൻ പട്ടർമഠം, യു.സി ഹുസൈൻ, തങ്കച്ചൻ നടക്കൽ, നാസർ സി കെ , വിശ്വനാഥൻ വി.എസ്. എന്നിവർ സംസാരിച്ചു. അസീസ് കളത്തിൽ സ്വാഗതവും, ബെന്നി കുറുമണി നന്ദിയും പറഞ്ഞു.താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും നിർമ്മാണ പ്രവ്യത്തികളും ഒരു വശത്ത് മനുഷ്യനെ ശ്വാസം മുട്ടിക്കുമ്പോൾ മറുവശത്ത് വീതിക്കുറഞ്ഞ ഇടങ്ങളിൽ വാഹനങ്ങൾ കേടാവുന്നതും , മരങ്ങളും , മണ്ണും റോഡിലേക്ക് പതിക്കുന്നതും നിത്യ സംഭവമായി മാറുന്നു. മഴ ശക്തി പ്രാപിക്കുമ്പോൾ ദു:രന്തവ്യാപ്തിയേറാം,യു ഡി.എഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക DPR ന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചക്കിട്ടപ്പാറ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകൾ മുൻകൈയ്യെടുത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതൊക്കെ നല്ലതാണെങ്കിലും സമയബന്ധിതമായ ഫയൽ നീക്കമാണ് ഈ വിഷയത്തിൽ അടിയന്തിരമായി ചെയ്യേണ്ടത്. മന്ത്രി ടി സിദ്ധിഖിന്റെ ഈ വിഷയത്തിലുള്ള ഇടപ്പെടലും, പേപ്പറുകൾ പഠിക്കാൻ കാണിക്കുന്ന ജാഗ്രതയും ശ്ലാഹനീയമാണ്.മുൻ സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർമാർ ഇതു വരെ പാത സന്ദർശിക്കുകയോ . സമരസമിതിയെ കേൾക്കുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ പ്രമേയം പാസാക്കി പിന്തുണ അറിയിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ, തരുവണ യൂണിറ്റുകൾ ,തരിയോട് ഫൊറോനാ വൈദിക സമ്മേളനം എന്നിവക്ക് യോഗം നന്ദി രേഖപ്പെടുത്തി.

KALPETTA
News Image

ഷിഗല്ല പ്രതിരോധ ബോധവത്കരണ അസംബ്ലി നടത്തി

കോട്ടത്തറ:കോട്ടത്തറ സെന്റ്. ആന്റണീസ് യു.പി.സ്കൂളിൽ ഷിഗല്ല പ്രതിരോധ ബോധവത്കരണ അസംബ്ലി നടത്തി.ഹെഡ്മിസ്ട്രെസ് ലിസി സന്ദേശം നൽകി . അധ്യാപകരായ വീനിത ജോസഫ്, വിനയ, റിയ, ജിഷ , അനൂപ് എന്നിവർ നേതൃത്വം നൽകി.

KALPETTA
News Image

ക്ലാസ്മേറ്റ്സ് സംഗമം സമാപിച്ചു.

മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ 1982-83 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സിന്റെ എട്ടാമത് സംഗമം സമാപിച്ചു.കൽപ്പറ്റ ട്രൈഡന്റ് ആർക്കേഡിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സംഗമംകെ. എസ്. ശശി ഉദ്ഘാടനം ചെയ്തു.മത്തായിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽപ്രഭാകരൻ, സൈതലവി, പ്രകാശൻ, സിദ്ധീഖ്, ജോസി മെന്റസ്, പ്രഭാകരൻ കുട്ടൻ, ആന്റണി, ജബ്ബാർ,ഫാത്തിമ, ശെൽവകുമാർ എന്നിവർ സംസാരിച്ചു

KALPETTA
News Image

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വൈത്തിരി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്, അത്തോളി, കോയിലോത്ത് വീട്ടിൽ ആദിഷ് അബൂബക്കർ (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂൺ 10 നാണ് ഇയാൾ കൂട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

KALPETTA
News Image

ഹോര്‍മുസ് കടലിടുക്ക് തുറക്കുമ്പോള്‍ എന്ത് സംഭവിക്കും? കയറ്റുമതി മുതല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി വരെ

മാസങ്ങള്‍ നീണ്ട അമേരിക്ക - ഇറാന്‍ യുദ്ധത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും 60 ദിവസത്തെ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂണ്‍ 19ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വച്ച് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കും.ആഗോള തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഈ യുദ്ധം അവസാനിക്കുമ്പോള്‍ ഏഷ്യന്‍ -യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ആശ്വസിക്കുകയാണ്. 4 മാസം നീണ്ട് നിന്ന ഈ യുദ്ധം എങ്ങനെയാണ് ആരംഭിച്ചത്? വിവിധ രാജ്യങ്ങളെ ഇതെങ്ങനെയാണ് ബാധിച്ചത്? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങനെ ഈ പ്രതിസന്ധിയെ നേരിട്ടു?അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത് 2026 ഫെബ്രുവരി 28നാണ്. ഇറാനെതിരെ യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും ആക്രമണം നടത്തുകയും ഈ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി അടക്കമുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് ശക്തമായ മറുപടിയാണ് ഇറാന്‍ നല്‍കിയത്. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ സാധ്യതകളില്ലാത്ത ഇറാന്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളിലും എണ്ണക്കപ്പലുകളിലും ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊര്‍ജ നിലയങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ഇറാന്റെ ആക്രമണത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബായ് പോലുള്ള വലിയ ടൂറിസം മേഖലയ്ക്ക് കാര്യമായ മങ്ങലേറ്റു. ഈ നാശനഷ്ടങ്ങള്‍ക്ക് ഇറാന്‍ പൂര്‍ണ ഉത്തരവാദിയാണെന്നും അവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും യുഎഇ ആവശ്യപ്പെട്ടു.ഇതു കൊണ്ടും അവസാനിക്കാതെ അവസാന വഴിയെന്ന നിലയില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് ആഗോളതലത്തിലുള്ള എല്ലാം മേഖലകളേയും ബാധിച്ചത്. യുഎസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇറാന്റെ നീക്കം ആഗോള തലത്തില്‍ ഇന്ധന പ്രതിസന്ധിക്ക് കാരണമായി.

GENERAL
News Image