പണം വാങ്ങി സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച ഭാര്യയെ ബലാത്സംഗത്തിനിരയാക്കും; സൗദി അറേബ്യയിൽ ഇരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ കണ്ടാസ്വദിക്കും: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്

ഭര്‍ത്താവ് കൂട്ടുകാരെ വിട്ട് തന്നെ ബലാത്സംഗം ചെയ്യിക്കുന്നെന്നും അതിന്റെ ബലാത്സംഗ വീഡിയോകള്‍ ജോലി ചെയ്യുന്ന സൗദിഅറേബ്യയില്‍ ഇരുന്നു കാണുകയും കുറ്റവാളികളില്‍ നിന്നും പണം ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച്‌ ബുലന്ദഷഹറുകാരിയായ യുവതി. മൂന്ന് വര്‍ഷമായി താന്‍ ഈ ദുരിതം അനുഭവിക്കുകയാണെന്നും ആരോപിച്ച്‌ 35 കാരി രംഗത്ത് വന്നു.

യുവതിയിപ്പോള്‍ ഒരുമാസം ഗര്‍ഭിണിയാണ്. 2010 ലാണ് യുവതി വിവാഹിതയായി ബുലന്ദഷഹറിലെ ഗുലോത്തിയില്‍ എത്തിയത്. വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടകളും പെണ്‍കുട്ടികളുമായി നാലു മക്കളുണ്ട്. സൗദി അറേബ്യയില്‍ മെക്കാനിക്കായി ജോലി നോക്കുന്ന ഭര്‍ത്താവ് രണ്ടുവര്‍ഷം കൂടുമ്ബോഴാണ് നാട്ടില്‍ വരുന്നത്. ”മൂന്ന് വര്‍ഷം മുമ്ബ് തന്റെ ഭര്‍ത്താവ് രണ്ടു കൂട്ടുകാരുമായി വീട്ടിലെത്തുകയും രണ്ടുപേരെയും തന്നെ ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഈ രണ്ടുപേരും ബുലന്ദ്ഷഹറില്‍ തന്നെയുള്ളവരാണ്. പിന്നീട് അവര്‍ തന്നെ പതിവായി ഉപദ്രവിക്കാന്‍ തുടങ്ങി. തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഭര്‍ത്താവിന് അയച്ചുകൊടുക്കും. വിവരം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടേണ്ട അവര്‍ പണം തരുമെന്നായിരുന്നു മറുപടി നല്‍കിയത്.”

സൗദി അറേബ്യയില്‍ ഇരുന്ന് ഭര്‍ത്താവ് വീഡിയോ തന്റെ മൊബൈല്‍ ഫോണില്‍ കാണും. കുട്ടികളെ ഓര്‍ത്താണ് മിണ്ടാതെ ഇരുന്നത്. തന്നെ വിവാഹമോചനം ചെയ്യുമെന്ന് ഭര്‍ത്താവ് നിരന്തരം ഭീഷണി മുഴക്കുന്നതായും യുവതി പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതി കുടുംബത്തോടൊപ്പമെത്തി എസ്പി ഷോലക് കുമാറിന് പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണവും തുടങ്ങി. ചൂഷണം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നും പരാതിയില്‍ ലോ്ക്കല്‍ പോലീസ് അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.

രണ്ടാഴ്ച മുമ്ബ് മാത്രമാണ് സഹോദരി അനുഭവിക്കുന്ന ദുരിതം തങ്ങള്‍ അറിഞ്ഞതെന്ന് യുവതിയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. വിവരം ആരോടും പറയാന്‍ കഴിയാതെ ഒറ്റയ്ക്ക് അനുഭവിക്കുകയായിരുന്നു യുവതി. അടുത്തിടെയാണ് ഇവരുടെ ഭര്‍ത്താവ് അവധിക്ക് വന്നത്. രണ്ടാഴ്ച മുമ്ബും ഇവര്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടയില്‍ യുവതി ഭര്‍ത്താവിനെതിരേ നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നും സഹോദരന്‍ പോലീസിനോട് പറഞ്ഞു. കുട്ടികളെയും കുടുംബത്തിന്റെ സല്‍പ്പേരിനെയും ഓര്‍ത്താണ് അവര്‍ എല്ലാം സഹിച്ചത്. നിലവില്‍ ഇവര്‍ ഒരു മാസം ഗര്‍ഭിണിയാണ്. സംഭവം പുറത്തായതോടെ ഭര്‍ത്താവും കൂട്ടുകാരും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയിരുന്നു.

ലക്ചറർ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു. ബിടെക് ഹാർഡ്‌വെയർ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനുവരി 14 രാവിലെ 10 ന് മേപ്പാടി തഞ്ഞിലോടുള്ള ഗവ

മരം ലേലം

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ ജനുവരി 20 രാവിലെ 11ന് പടിഞ്ഞാറത്തറ ബി.എസ്.പി ഡിവിഷൻ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 292205, 04936

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം

ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.

കാര്യമ്പാടി യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും,ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ടി.ഒ.പൗലോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓ ഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണം:മന്ത്രി ഒ.ആർ.കേളു.

കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്,ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു. പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും

പുതിയ റേഷൻ കാർഡിന് ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.