പണം വാങ്ങി സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച ഭാര്യയെ ബലാത്സംഗത്തിനിരയാക്കും; സൗദി അറേബ്യയിൽ ഇരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ കണ്ടാസ്വദിക്കും: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്

ഭര്‍ത്താവ് കൂട്ടുകാരെ വിട്ട് തന്നെ ബലാത്സംഗം ചെയ്യിക്കുന്നെന്നും അതിന്റെ ബലാത്സംഗ വീഡിയോകള്‍ ജോലി ചെയ്യുന്ന സൗദിഅറേബ്യയില്‍ ഇരുന്നു കാണുകയും കുറ്റവാളികളില്‍ നിന്നും പണം ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച്‌ ബുലന്ദഷഹറുകാരിയായ യുവതി. മൂന്ന് വര്‍ഷമായി താന്‍ ഈ ദുരിതം അനുഭവിക്കുകയാണെന്നും ആരോപിച്ച്‌ 35 കാരി രംഗത്ത് വന്നു.

യുവതിയിപ്പോള്‍ ഒരുമാസം ഗര്‍ഭിണിയാണ്. 2010 ലാണ് യുവതി വിവാഹിതയായി ബുലന്ദഷഹറിലെ ഗുലോത്തിയില്‍ എത്തിയത്. വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടകളും പെണ്‍കുട്ടികളുമായി നാലു മക്കളുണ്ട്. സൗദി അറേബ്യയില്‍ മെക്കാനിക്കായി ജോലി നോക്കുന്ന ഭര്‍ത്താവ് രണ്ടുവര്‍ഷം കൂടുമ്ബോഴാണ് നാട്ടില്‍ വരുന്നത്. ”മൂന്ന് വര്‍ഷം മുമ്ബ് തന്റെ ഭര്‍ത്താവ് രണ്ടു കൂട്ടുകാരുമായി വീട്ടിലെത്തുകയും രണ്ടുപേരെയും തന്നെ ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഈ രണ്ടുപേരും ബുലന്ദ്ഷഹറില്‍ തന്നെയുള്ളവരാണ്. പിന്നീട് അവര്‍ തന്നെ പതിവായി ഉപദ്രവിക്കാന്‍ തുടങ്ങി. തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഭര്‍ത്താവിന് അയച്ചുകൊടുക്കും. വിവരം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടേണ്ട അവര്‍ പണം തരുമെന്നായിരുന്നു മറുപടി നല്‍കിയത്.”

സൗദി അറേബ്യയില്‍ ഇരുന്ന് ഭര്‍ത്താവ് വീഡിയോ തന്റെ മൊബൈല്‍ ഫോണില്‍ കാണും. കുട്ടികളെ ഓര്‍ത്താണ് മിണ്ടാതെ ഇരുന്നത്. തന്നെ വിവാഹമോചനം ചെയ്യുമെന്ന് ഭര്‍ത്താവ് നിരന്തരം ഭീഷണി മുഴക്കുന്നതായും യുവതി പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതി കുടുംബത്തോടൊപ്പമെത്തി എസ്പി ഷോലക് കുമാറിന് പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണവും തുടങ്ങി. ചൂഷണം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നും പരാതിയില്‍ ലോ്ക്കല്‍ പോലീസ് അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.

രണ്ടാഴ്ച മുമ്ബ് മാത്രമാണ് സഹോദരി അനുഭവിക്കുന്ന ദുരിതം തങ്ങള്‍ അറിഞ്ഞതെന്ന് യുവതിയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. വിവരം ആരോടും പറയാന്‍ കഴിയാതെ ഒറ്റയ്ക്ക് അനുഭവിക്കുകയായിരുന്നു യുവതി. അടുത്തിടെയാണ് ഇവരുടെ ഭര്‍ത്താവ് അവധിക്ക് വന്നത്. രണ്ടാഴ്ച മുമ്ബും ഇവര്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടയില്‍ യുവതി ഭര്‍ത്താവിനെതിരേ നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നും സഹോദരന്‍ പോലീസിനോട് പറഞ്ഞു. കുട്ടികളെയും കുടുംബത്തിന്റെ സല്‍പ്പേരിനെയും ഓര്‍ത്താണ് അവര്‍ എല്ലാം സഹിച്ചത്. നിലവില്‍ ഇവര്‍ ഒരു മാസം ഗര്‍ഭിണിയാണ്. സംഭവം പുറത്തായതോടെ ഭര്‍ത്താവും കൂട്ടുകാരും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയിരുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍

പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ

കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കാൻ നവംബര്‍ 29, 30 ക്യാമ്പുകൾ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ (നവംബര്‍ 29, 30) ജില്ലയിലെ എല്ലാ വില്ലേജുകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍

ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വമിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം

പ്രദര്‍ശന വിപണന മേള സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന നടവയല്‍ ഫെസ്റ്റില്‍ വ്യാവസായിക ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍

സജന സജീവനെ ആദരിച്ചു.

വയനാട്ടുകാർക്ക് അഭിമാനമായി തുടർ സീസണുകളിലും മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവന് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൻ്റെ ഉപഹാരം റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് നൽകി. സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.