പണം വാങ്ങി സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച ഭാര്യയെ ബലാത്സംഗത്തിനിരയാക്കും; സൗദി അറേബ്യയിൽ ഇരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ കണ്ടാസ്വദിക്കും: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്

ഭര്‍ത്താവ് കൂട്ടുകാരെ വിട്ട് തന്നെ ബലാത്സംഗം ചെയ്യിക്കുന്നെന്നും അതിന്റെ ബലാത്സംഗ വീഡിയോകള്‍ ജോലി ചെയ്യുന്ന സൗദിഅറേബ്യയില്‍ ഇരുന്നു കാണുകയും കുറ്റവാളികളില്‍ നിന്നും പണം ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച്‌ ബുലന്ദഷഹറുകാരിയായ യുവതി. മൂന്ന് വര്‍ഷമായി താന്‍ ഈ ദുരിതം അനുഭവിക്കുകയാണെന്നും ആരോപിച്ച്‌ 35 കാരി രംഗത്ത് വന്നു.

യുവതിയിപ്പോള്‍ ഒരുമാസം ഗര്‍ഭിണിയാണ്. 2010 ലാണ് യുവതി വിവാഹിതയായി ബുലന്ദഷഹറിലെ ഗുലോത്തിയില്‍ എത്തിയത്. വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടകളും പെണ്‍കുട്ടികളുമായി നാലു മക്കളുണ്ട്. സൗദി അറേബ്യയില്‍ മെക്കാനിക്കായി ജോലി നോക്കുന്ന ഭര്‍ത്താവ് രണ്ടുവര്‍ഷം കൂടുമ്ബോഴാണ് നാട്ടില്‍ വരുന്നത്. ”മൂന്ന് വര്‍ഷം മുമ്ബ് തന്റെ ഭര്‍ത്താവ് രണ്ടു കൂട്ടുകാരുമായി വീട്ടിലെത്തുകയും രണ്ടുപേരെയും തന്നെ ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഈ രണ്ടുപേരും ബുലന്ദ്ഷഹറില്‍ തന്നെയുള്ളവരാണ്. പിന്നീട് അവര്‍ തന്നെ പതിവായി ഉപദ്രവിക്കാന്‍ തുടങ്ങി. തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഭര്‍ത്താവിന് അയച്ചുകൊടുക്കും. വിവരം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടേണ്ട അവര്‍ പണം തരുമെന്നായിരുന്നു മറുപടി നല്‍കിയത്.”

സൗദി അറേബ്യയില്‍ ഇരുന്ന് ഭര്‍ത്താവ് വീഡിയോ തന്റെ മൊബൈല്‍ ഫോണില്‍ കാണും. കുട്ടികളെ ഓര്‍ത്താണ് മിണ്ടാതെ ഇരുന്നത്. തന്നെ വിവാഹമോചനം ചെയ്യുമെന്ന് ഭര്‍ത്താവ് നിരന്തരം ഭീഷണി മുഴക്കുന്നതായും യുവതി പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതി കുടുംബത്തോടൊപ്പമെത്തി എസ്പി ഷോലക് കുമാറിന് പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണവും തുടങ്ങി. ചൂഷണം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നും പരാതിയില്‍ ലോ്ക്കല്‍ പോലീസ് അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.

രണ്ടാഴ്ച മുമ്ബ് മാത്രമാണ് സഹോദരി അനുഭവിക്കുന്ന ദുരിതം തങ്ങള്‍ അറിഞ്ഞതെന്ന് യുവതിയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. വിവരം ആരോടും പറയാന്‍ കഴിയാതെ ഒറ്റയ്ക്ക് അനുഭവിക്കുകയായിരുന്നു യുവതി. അടുത്തിടെയാണ് ഇവരുടെ ഭര്‍ത്താവ് അവധിക്ക് വന്നത്. രണ്ടാഴ്ച മുമ്ബും ഇവര്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടയില്‍ യുവതി ഭര്‍ത്താവിനെതിരേ നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നും സഹോദരന്‍ പോലീസിനോട് പറഞ്ഞു. കുട്ടികളെയും കുടുംബത്തിന്റെ സല്‍പ്പേരിനെയും ഓര്‍ത്താണ് അവര്‍ എല്ലാം സഹിച്ചത്. നിലവില്‍ ഇവര്‍ ഒരു മാസം ഗര്‍ഭിണിയാണ്. സംഭവം പുറത്തായതോടെ ഭര്‍ത്താവും കൂട്ടുകാരും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയിരുന്നു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.

മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ

വൈദ്യുതി മുടങ്ങും

മാനന്തവാടി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി, പേര്യ, തവിഞ്ഞാല്‍ ഭാഗങ്ങളില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി 28 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.