വസ്തുവിൽക്കുന്ന ആൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്തു ചെയ്യും? സാധ്യതകൾ ഇങ്ങനെ…

ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് പാൻ കാർഡ് ഇപ്പോള്‍ നിർബന്ധമാണ്.നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ എളുപ്പത്തില്‍ തന്നെ പാൻ കാർഡ് സേവനങ്ങള്‍ പ്രയോജനപ്പെടുന്നു. എന്നാൽ രാജ്യത്ത് ഇനിയും സ്വന്തമായി പാൻ കാർഡില്ലാത്ത നിരവധി വ്യക്തികളുണ്ട്.

പാൻ കാർഡ് ഇല്ലെങ്കില്‍ പണമിടപാടുകള്‍ നടത്തുമ്ബോള്‍ ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. പ്രത്യേകിച്ച സ്ഥലമിടപാടുകള്‍ക്ക് ഇതൊരു വലിയ പ്രശ്നമാവും.

സ്വന്തമായി ഭൂമിയുള്ള പലർക്കും പാൻ കാർഡില്ല, പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന പ്രായമായവർക്കാണ് ഈ രേഖ കൈവശമില്ലാത്തത്. അതായത് സ്ഥലം വില്‍ക്കാൻ പ്ലാൻ ചെയ്യുന്ന ഉടമസ്ഥന് സ്വന്തമായി പാൻ കാർഡില്ലെങ്കില്‍ കാര്യം കുഴപ്പത്തിലാവും. പ്രത്യേകിച്ചും ടി.ഡി.എസ് തുകയുടെ കാര്യം വരുമ്ബോള്‍ ഈ പ്രശ്നം ഗുരുതരമാവും. സത്യത്തില്‍ പാൻ കാർഡ് എടുക്കാത്തവരും ഇല്ലാത്തവരുമെല്ലാം ഇത്തരം സാമ്ബത്തിക ഇടപാടുകള്‍ എങ്ങനെ പൂർത്തിയാക്കും?

സ്ഥലം വില്‍പ്പന നടക്കുമ്ബോള്‍….

നിങ്ങള്‍ ഒരു സ്ഥലം വാങ്ങിക്കാൻ തീരുമാനിച്ചാല്‍ അതിന് ഏകദേശം 50 ലക്ഷം രൂപയില്‍ കൂടുതല്‍ തുക നിശ്ചയിച്ചാല്‍ അതില്‍ നിന്നും നികുതി അടക്കേണ്ടി വരും. അതായത് ആ വസ്തുവിന് പണം നല്‍കുമ്ബോള്‍, ആദായനികുതി നിയമത്തിലെ സെക്ഷൻ 194-IA അനുസരിച്ച്‌ ടി.ഡി.എസ് അടക്കണം. വസ്തുവിൻ്റെ മൂല്യത്തിൻ്റെ ഒരു ശതമാനമായിരിക്കും ടി.ഡി.എസ് തുക. ഈ ഇടപാടിനും നല്‍കിയ നികുതി തുകയ്ക്കും ശരിയായ ഡോക്യുമെൻ്റേഷൻ വേണം. അതിന് തീർച്ചയായും ഉടമയുടെ പാൻ കാർഡ് ആവശ്യമാണ്.

എന്നാല്‍ പാൻ കാർഡ് ഇല്ലെങ്കില്‍ ഒരിക്കലും പ്രോപ്പർട്ടി വില്‍പ്പന നടക്കില്ല എന്ന് അർത്ഥമില്ല. പാൻ കാർഡ് ഇല്ലാത്ത പക്ഷം മറ്റു നടപടി ക്രമങ്ങളുമുണ്ട്. പക്ഷേ വില്‍ക്കാൻ ഉദ്ദേശിക്കുന്നയാള്‍ ഉടൻ തന്നെ പാൻ കാർഡിന് അപേക്ഷിക്കുന്നതാണ് നല്ലത്. ഇന്നത്തെ കാലത്ത് ഓണ്‍ലൈൻ സൗകര്യങ്ങള്‍ ലഭ്യമായതിനാല്‍ പെട്ടെന്ന് തന്നെ പാൻ കാർഡ് ലഭിക്കും. അപേക്ഷിക്കാനുള്ള പ്രക്രിയകളും വളരെ എളുപ്പമാണ്. സമയം ഉണ്ടെങ്കില്‍ ഇതായിരിക്കും മികച്ച തീരുമാനം.

വാങ്ങുന്നയാള്‍ക്ക് പാൻ കാർഡ് വേണോ?

ഒരു പക്ഷേ സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ഇല്ലെങ്കില്‍ ഈ വില്‍പ്പന മുടങ്ങുമോ? പേടിക്കേണ്ട ഇല്ല. സമയക്കുറവ് മൂലം സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ലഭിച്ചില്ലെങ്കില്‍ അതിനു പകരമായി ഫോം 60 പൂരിപ്പിച്ച്‌ സമർപ്പിക്കാം. ഇത് പാൻ ഹാജരാക്കാത്തവർക്ക് സമർപ്പിക്കാവുന്ന അറിയിപ്പാണ്. എന്നാല്‍ ഇതില്‍ പറയുന്ന ഉത്തരവാദിത്തങ്ങളും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ശ്രദ്ധിക്കണം.

ഫോം 60 ഉപയോഗിച്ച ശേഷം വസ്തു വാങ്ങുന്ന വ്യക്തി വില്‍പ്പനക്കാരന്റെ എല്ലാ രേഖകളും പരിശോധിക്കുക. അതായത് വില്‍പ്പനക്കാരൻ നല്‍കിയ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ്സ് പ്രൂഫ് എന്നിവ പരിശോധിക്കുക. എഗ്രിമെന്റില്‍ നല്‍കിയ വിവരങ്ങളെല്ലാം മനസിലാക്കുക. മാത്രമല്ല ഈ ഇടപാട് ആദായനികുതിയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വാങ്ങുന്നയാള്‍ ഉറപ്പ് വരുത്തുക.

ഫോം 60 എന്നത് മറ്റൊരു പരിഹാരമാണ്. എന്നിരുന്നാലും, ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടേയും ഡോക്യുമെൻ്റേഷൻ്റെയും പൂർണ്ണമായ രേഖകള്‍ വസ്തു വാങ്ങുന്നവർ സൂക്ഷിക്കേണ്ടതുണ്ട്. ഇതില്‍ പാൻ വിവരങ്ങളും ഉള്‍പ്പെടുന്നു.

വലിയ ഇടപാടുകള്‍ക്ക്…

ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക്, വാങ്ങുന്നവർ കൂടുതല്‍ ജാഗ്രത പാലിക്കണം. അതിനാല്‍ ഇടപാട് അവലോകനം ചെയ്യുന്നതിനും എല്ലാ നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഒരു പ്രോപ്പർട്ടി അഭിഭാഷകനെ നിയമിക്കുന്നത് പ്രധാനമാണ്. വില്‍പ്പന സംബന്ധിച്ച എല്ലാം നിയമപരമായ ഇടപാടുകളാണെന്ന് തെളിയിക്കാൻ ഈ അഭിഭാഷകന് സാധിക്കും. കൂടാതെ പേയ്‌മെൻ്റുകളും നിയമങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബാങ്കുകള്‍ നിരീക്ഷിക്കണം.

വില്‍പ്പനക്കാരന് പാൻ ഇല്ലെങ്കില്‍, ആദായനികുതി നിയമത്തിലെ സെക്ഷൻ 206AA പ്രകാരം സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട ടി.ഡി.എസ് നിരക്ക് 20 ശതമാനമായിരിക്കും. ഈ ഉയർന്ന നിരക്കിനെ കുറച്ച്‌ അറിവില്ലെങ്കില്‍ അത് നിങ്ങളുടെ സാമ്ബത്തിക ഇടപാടിനെ ബാധിച്ചേക്കും. അതിനാല്‍ ഈ കാര്യങ്ങളില്‍ കൃത്യമായ പ്ലാനിംഗ് വേണം.

ലീഗല്‍ മെട്രോളജി ഓഫീസ് കൈനാട്ടിയിലേക്ക് മാറ്റി

ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ് ഫെബ്രുവരി രണ്ട് മുതല്‍ കൈനാട്ടി വ്യാപാര ഭവന്‍ കെട്ടിടത്തിലേക്ക് മാറ്റിയതായി ലീഗല്‍ മെട്രോളജി ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ – 04936 203370. Facebook Twitter

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. Facebook Twitter WhatsApp

മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; അമ്പലവയൽ സ്വദേശി കൂടി അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി അർഷാദ് പി. ആണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയുമായി

വയനാട് ചുരം ബൈപാസ് ഡിപിആർ നടപടി ത്വരിതപ്പെടുത്തണം: ആക്ഷൻ കമ്മിറ്റി

കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപാസ് റോഡ് നിർമിക്കുന്നതിനുള്ള ഡിപിആർ നടപടികൾ ത്വരിതപ്പെടുത്തണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമിറ്റി

വ്യാജ ബലാത്സംഗ കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് 20 വർഷം; നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ച് തരും?

യുപി സ്വദേശിയായ വിഷ്ണു തിവാരി വ്യാജ ബലാത്സംഗ കേസിൽ 20 വർഷം ജയിലിൽ കഴിഞ്ഞ ശേഷം നിരപരാധിയെന്ന് കണ്ട് മോചിതനായി. ഈ കാലയളവിൽ കുടുംബം തകരുകയും മാതാപിതാക്കളടക്കം മരണപ്പെടുകയും ചെയ്തു. തനിക്ക് നഷ്ടപ്പെട്ട ജീവിതം

കുമ്പളയിലെ ടോൾ ബൂത്ത് നിർത്തലാക്കാൻ കേന്ദ്രസർക്കാർ; തീരുമാനം ജനരോഷം കനത്തതിന് പിന്നാലെ

കാസര്‍കോട്: കുമ്പളയിലെ ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്താനുള്ള കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് നാളെ (ബുധനാഴ്ച്ച) പുറത്തിറങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.