വസ്തുവിൽക്കുന്ന ആൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്തു ചെയ്യും? സാധ്യതകൾ ഇങ്ങനെ…

ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് പാൻ കാർഡ് ഇപ്പോള്‍ നിർബന്ധമാണ്.നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ എളുപ്പത്തില്‍ തന്നെ പാൻ കാർഡ് സേവനങ്ങള്‍ പ്രയോജനപ്പെടുന്നു. എന്നാൽ രാജ്യത്ത് ഇനിയും സ്വന്തമായി പാൻ കാർഡില്ലാത്ത നിരവധി വ്യക്തികളുണ്ട്.

പാൻ കാർഡ് ഇല്ലെങ്കില്‍ പണമിടപാടുകള്‍ നടത്തുമ്ബോള്‍ ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. പ്രത്യേകിച്ച സ്ഥലമിടപാടുകള്‍ക്ക് ഇതൊരു വലിയ പ്രശ്നമാവും.

സ്വന്തമായി ഭൂമിയുള്ള പലർക്കും പാൻ കാർഡില്ല, പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന പ്രായമായവർക്കാണ് ഈ രേഖ കൈവശമില്ലാത്തത്. അതായത് സ്ഥലം വില്‍ക്കാൻ പ്ലാൻ ചെയ്യുന്ന ഉടമസ്ഥന് സ്വന്തമായി പാൻ കാർഡില്ലെങ്കില്‍ കാര്യം കുഴപ്പത്തിലാവും. പ്രത്യേകിച്ചും ടി.ഡി.എസ് തുകയുടെ കാര്യം വരുമ്ബോള്‍ ഈ പ്രശ്നം ഗുരുതരമാവും. സത്യത്തില്‍ പാൻ കാർഡ് എടുക്കാത്തവരും ഇല്ലാത്തവരുമെല്ലാം ഇത്തരം സാമ്ബത്തിക ഇടപാടുകള്‍ എങ്ങനെ പൂർത്തിയാക്കും?

സ്ഥലം വില്‍പ്പന നടക്കുമ്ബോള്‍….

നിങ്ങള്‍ ഒരു സ്ഥലം വാങ്ങിക്കാൻ തീരുമാനിച്ചാല്‍ അതിന് ഏകദേശം 50 ലക്ഷം രൂപയില്‍ കൂടുതല്‍ തുക നിശ്ചയിച്ചാല്‍ അതില്‍ നിന്നും നികുതി അടക്കേണ്ടി വരും. അതായത് ആ വസ്തുവിന് പണം നല്‍കുമ്ബോള്‍, ആദായനികുതി നിയമത്തിലെ സെക്ഷൻ 194-IA അനുസരിച്ച്‌ ടി.ഡി.എസ് അടക്കണം. വസ്തുവിൻ്റെ മൂല്യത്തിൻ്റെ ഒരു ശതമാനമായിരിക്കും ടി.ഡി.എസ് തുക. ഈ ഇടപാടിനും നല്‍കിയ നികുതി തുകയ്ക്കും ശരിയായ ഡോക്യുമെൻ്റേഷൻ വേണം. അതിന് തീർച്ചയായും ഉടമയുടെ പാൻ കാർഡ് ആവശ്യമാണ്.

എന്നാല്‍ പാൻ കാർഡ് ഇല്ലെങ്കില്‍ ഒരിക്കലും പ്രോപ്പർട്ടി വില്‍പ്പന നടക്കില്ല എന്ന് അർത്ഥമില്ല. പാൻ കാർഡ് ഇല്ലാത്ത പക്ഷം മറ്റു നടപടി ക്രമങ്ങളുമുണ്ട്. പക്ഷേ വില്‍ക്കാൻ ഉദ്ദേശിക്കുന്നയാള്‍ ഉടൻ തന്നെ പാൻ കാർഡിന് അപേക്ഷിക്കുന്നതാണ് നല്ലത്. ഇന്നത്തെ കാലത്ത് ഓണ്‍ലൈൻ സൗകര്യങ്ങള്‍ ലഭ്യമായതിനാല്‍ പെട്ടെന്ന് തന്നെ പാൻ കാർഡ് ലഭിക്കും. അപേക്ഷിക്കാനുള്ള പ്രക്രിയകളും വളരെ എളുപ്പമാണ്. സമയം ഉണ്ടെങ്കില്‍ ഇതായിരിക്കും മികച്ച തീരുമാനം.

വാങ്ങുന്നയാള്‍ക്ക് പാൻ കാർഡ് വേണോ?

ഒരു പക്ഷേ സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ഇല്ലെങ്കില്‍ ഈ വില്‍പ്പന മുടങ്ങുമോ? പേടിക്കേണ്ട ഇല്ല. സമയക്കുറവ് മൂലം സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ലഭിച്ചില്ലെങ്കില്‍ അതിനു പകരമായി ഫോം 60 പൂരിപ്പിച്ച്‌ സമർപ്പിക്കാം. ഇത് പാൻ ഹാജരാക്കാത്തവർക്ക് സമർപ്പിക്കാവുന്ന അറിയിപ്പാണ്. എന്നാല്‍ ഇതില്‍ പറയുന്ന ഉത്തരവാദിത്തങ്ങളും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ശ്രദ്ധിക്കണം.

ഫോം 60 ഉപയോഗിച്ച ശേഷം വസ്തു വാങ്ങുന്ന വ്യക്തി വില്‍പ്പനക്കാരന്റെ എല്ലാ രേഖകളും പരിശോധിക്കുക. അതായത് വില്‍പ്പനക്കാരൻ നല്‍കിയ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ്സ് പ്രൂഫ് എന്നിവ പരിശോധിക്കുക. എഗ്രിമെന്റില്‍ നല്‍കിയ വിവരങ്ങളെല്ലാം മനസിലാക്കുക. മാത്രമല്ല ഈ ഇടപാട് ആദായനികുതിയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വാങ്ങുന്നയാള്‍ ഉറപ്പ് വരുത്തുക.

ഫോം 60 എന്നത് മറ്റൊരു പരിഹാരമാണ്. എന്നിരുന്നാലും, ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടേയും ഡോക്യുമെൻ്റേഷൻ്റെയും പൂർണ്ണമായ രേഖകള്‍ വസ്തു വാങ്ങുന്നവർ സൂക്ഷിക്കേണ്ടതുണ്ട്. ഇതില്‍ പാൻ വിവരങ്ങളും ഉള്‍പ്പെടുന്നു.

വലിയ ഇടപാടുകള്‍ക്ക്…

ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക്, വാങ്ങുന്നവർ കൂടുതല്‍ ജാഗ്രത പാലിക്കണം. അതിനാല്‍ ഇടപാട് അവലോകനം ചെയ്യുന്നതിനും എല്ലാ നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഒരു പ്രോപ്പർട്ടി അഭിഭാഷകനെ നിയമിക്കുന്നത് പ്രധാനമാണ്. വില്‍പ്പന സംബന്ധിച്ച എല്ലാം നിയമപരമായ ഇടപാടുകളാണെന്ന് തെളിയിക്കാൻ ഈ അഭിഭാഷകന് സാധിക്കും. കൂടാതെ പേയ്‌മെൻ്റുകളും നിയമങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബാങ്കുകള്‍ നിരീക്ഷിക്കണം.

വില്‍പ്പനക്കാരന് പാൻ ഇല്ലെങ്കില്‍, ആദായനികുതി നിയമത്തിലെ സെക്ഷൻ 206AA പ്രകാരം സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട ടി.ഡി.എസ് നിരക്ക് 20 ശതമാനമായിരിക്കും. ഈ ഉയർന്ന നിരക്കിനെ കുറച്ച്‌ അറിവില്ലെങ്കില്‍ അത് നിങ്ങളുടെ സാമ്ബത്തിക ഇടപാടിനെ ബാധിച്ചേക്കും. അതിനാല്‍ ഈ കാര്യങ്ങളില്‍ കൃത്യമായ പ്ലാനിംഗ് വേണം.

കഴിഞ്ഞ തവണത്തേക്കാള്‍ മൂവായിരത്തോളം പേര്‍ കുറവ്; സംസ്ഥാനത്ത് ഇക്കുറി മത്സരരംഗത്ത് 72,005 സ്ഥാനാര്‍ത്ഥികള്‍, കൂടുതലും സ്ത്രീകള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി മത്സര രംഗത്തുള്ളത് കഴിഞ്ഞ തവണത്തേക്കാള്‍ കുറവു സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ത്രീകളാണ് കൂടുതല്‍. 37,786 വനിതകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. 34,218

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ 8ന്; ദിലീപ് അടക്കം 10 പ്രതികൾ

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്. കേസിലെ പത്ത് പ്രതികളും ഡിസംബർ എട്ടിന് ഹാജരാകണം. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. പൾസർ സുനിയാണ് ഒന്നാം പ്രതി. കുറ്റകൃത്യം നടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധി

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാൻ കൊലപാതകം; തൃശൂരില്‍ മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി; ഇരുവരും അറസ്റ്റില്‍

സ്വർണാഭരണങ്ങള്‍ തട്ടാനായി സ്വന്തം അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും. തൃശൂർ മുണ്ടൂരിലായിരുന്നു സംഭവം. മുണ്ടൂർ സ്വദേശിയായ തങ്കമണിയാണ് (75) കൊല്ലപ്പെട്ടത്. കേസില്‍ കൊല്ലപ്പെട്ട തങ്കമണിയുടെ മകള്‍ സന്ധ്യ ( 45), കാമുകൻ നിതിൻ (27)

സൈക്ലിസ്റ്റുകളെ ആദരിച്ചു.

സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കൊടുത്ത വയനാട്ടിലെ അഭിമാന താരങ്ങളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മൈസ ബക്കർ, അമൻ മിഷ് ഹൽ, ഡിയോണ

സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പും ലോക പുരുഷ ദിനാഘോഷവും നടത്തി.

ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

അസ്മിത അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു.

മുണ്ടേരി: പെൺകുട്ടികളിലെ കരുത്തുറ്റ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി അണ്ടർ 14,അണ്ടർ 16, വയസ്സുകളിൽ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലാതല അസ്മിത (ASMITA) അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു. അസി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.