വസ്തുവിൽക്കുന്ന ആൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്തു ചെയ്യും? സാധ്യതകൾ ഇങ്ങനെ…

ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് പാൻ കാർഡ് ഇപ്പോള്‍ നിർബന്ധമാണ്.നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ എളുപ്പത്തില്‍ തന്നെ പാൻ കാർഡ് സേവനങ്ങള്‍ പ്രയോജനപ്പെടുന്നു. എന്നാൽ രാജ്യത്ത് ഇനിയും സ്വന്തമായി പാൻ കാർഡില്ലാത്ത നിരവധി വ്യക്തികളുണ്ട്.

പാൻ കാർഡ് ഇല്ലെങ്കില്‍ പണമിടപാടുകള്‍ നടത്തുമ്ബോള്‍ ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. പ്രത്യേകിച്ച സ്ഥലമിടപാടുകള്‍ക്ക് ഇതൊരു വലിയ പ്രശ്നമാവും.

സ്വന്തമായി ഭൂമിയുള്ള പലർക്കും പാൻ കാർഡില്ല, പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന പ്രായമായവർക്കാണ് ഈ രേഖ കൈവശമില്ലാത്തത്. അതായത് സ്ഥലം വില്‍ക്കാൻ പ്ലാൻ ചെയ്യുന്ന ഉടമസ്ഥന് സ്വന്തമായി പാൻ കാർഡില്ലെങ്കില്‍ കാര്യം കുഴപ്പത്തിലാവും. പ്രത്യേകിച്ചും ടി.ഡി.എസ് തുകയുടെ കാര്യം വരുമ്ബോള്‍ ഈ പ്രശ്നം ഗുരുതരമാവും. സത്യത്തില്‍ പാൻ കാർഡ് എടുക്കാത്തവരും ഇല്ലാത്തവരുമെല്ലാം ഇത്തരം സാമ്ബത്തിക ഇടപാടുകള്‍ എങ്ങനെ പൂർത്തിയാക്കും?

സ്ഥലം വില്‍പ്പന നടക്കുമ്ബോള്‍….

നിങ്ങള്‍ ഒരു സ്ഥലം വാങ്ങിക്കാൻ തീരുമാനിച്ചാല്‍ അതിന് ഏകദേശം 50 ലക്ഷം രൂപയില്‍ കൂടുതല്‍ തുക നിശ്ചയിച്ചാല്‍ അതില്‍ നിന്നും നികുതി അടക്കേണ്ടി വരും. അതായത് ആ വസ്തുവിന് പണം നല്‍കുമ്ബോള്‍, ആദായനികുതി നിയമത്തിലെ സെക്ഷൻ 194-IA അനുസരിച്ച്‌ ടി.ഡി.എസ് അടക്കണം. വസ്തുവിൻ്റെ മൂല്യത്തിൻ്റെ ഒരു ശതമാനമായിരിക്കും ടി.ഡി.എസ് തുക. ഈ ഇടപാടിനും നല്‍കിയ നികുതി തുകയ്ക്കും ശരിയായ ഡോക്യുമെൻ്റേഷൻ വേണം. അതിന് തീർച്ചയായും ഉടമയുടെ പാൻ കാർഡ് ആവശ്യമാണ്.

എന്നാല്‍ പാൻ കാർഡ് ഇല്ലെങ്കില്‍ ഒരിക്കലും പ്രോപ്പർട്ടി വില്‍പ്പന നടക്കില്ല എന്ന് അർത്ഥമില്ല. പാൻ കാർഡ് ഇല്ലാത്ത പക്ഷം മറ്റു നടപടി ക്രമങ്ങളുമുണ്ട്. പക്ഷേ വില്‍ക്കാൻ ഉദ്ദേശിക്കുന്നയാള്‍ ഉടൻ തന്നെ പാൻ കാർഡിന് അപേക്ഷിക്കുന്നതാണ് നല്ലത്. ഇന്നത്തെ കാലത്ത് ഓണ്‍ലൈൻ സൗകര്യങ്ങള്‍ ലഭ്യമായതിനാല്‍ പെട്ടെന്ന് തന്നെ പാൻ കാർഡ് ലഭിക്കും. അപേക്ഷിക്കാനുള്ള പ്രക്രിയകളും വളരെ എളുപ്പമാണ്. സമയം ഉണ്ടെങ്കില്‍ ഇതായിരിക്കും മികച്ച തീരുമാനം.

വാങ്ങുന്നയാള്‍ക്ക് പാൻ കാർഡ് വേണോ?

ഒരു പക്ഷേ സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ഇല്ലെങ്കില്‍ ഈ വില്‍പ്പന മുടങ്ങുമോ? പേടിക്കേണ്ട ഇല്ല. സമയക്കുറവ് മൂലം സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ലഭിച്ചില്ലെങ്കില്‍ അതിനു പകരമായി ഫോം 60 പൂരിപ്പിച്ച്‌ സമർപ്പിക്കാം. ഇത് പാൻ ഹാജരാക്കാത്തവർക്ക് സമർപ്പിക്കാവുന്ന അറിയിപ്പാണ്. എന്നാല്‍ ഇതില്‍ പറയുന്ന ഉത്തരവാദിത്തങ്ങളും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ശ്രദ്ധിക്കണം.

ഫോം 60 ഉപയോഗിച്ച ശേഷം വസ്തു വാങ്ങുന്ന വ്യക്തി വില്‍പ്പനക്കാരന്റെ എല്ലാ രേഖകളും പരിശോധിക്കുക. അതായത് വില്‍പ്പനക്കാരൻ നല്‍കിയ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ്സ് പ്രൂഫ് എന്നിവ പരിശോധിക്കുക. എഗ്രിമെന്റില്‍ നല്‍കിയ വിവരങ്ങളെല്ലാം മനസിലാക്കുക. മാത്രമല്ല ഈ ഇടപാട് ആദായനികുതിയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വാങ്ങുന്നയാള്‍ ഉറപ്പ് വരുത്തുക.

ഫോം 60 എന്നത് മറ്റൊരു പരിഹാരമാണ്. എന്നിരുന്നാലും, ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടേയും ഡോക്യുമെൻ്റേഷൻ്റെയും പൂർണ്ണമായ രേഖകള്‍ വസ്തു വാങ്ങുന്നവർ സൂക്ഷിക്കേണ്ടതുണ്ട്. ഇതില്‍ പാൻ വിവരങ്ങളും ഉള്‍പ്പെടുന്നു.

വലിയ ഇടപാടുകള്‍ക്ക്…

ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക്, വാങ്ങുന്നവർ കൂടുതല്‍ ജാഗ്രത പാലിക്കണം. അതിനാല്‍ ഇടപാട് അവലോകനം ചെയ്യുന്നതിനും എല്ലാ നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഒരു പ്രോപ്പർട്ടി അഭിഭാഷകനെ നിയമിക്കുന്നത് പ്രധാനമാണ്. വില്‍പ്പന സംബന്ധിച്ച എല്ലാം നിയമപരമായ ഇടപാടുകളാണെന്ന് തെളിയിക്കാൻ ഈ അഭിഭാഷകന് സാധിക്കും. കൂടാതെ പേയ്‌മെൻ്റുകളും നിയമങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബാങ്കുകള്‍ നിരീക്ഷിക്കണം.

വില്‍പ്പനക്കാരന് പാൻ ഇല്ലെങ്കില്‍, ആദായനികുതി നിയമത്തിലെ സെക്ഷൻ 206AA പ്രകാരം സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട ടി.ഡി.എസ് നിരക്ക് 20 ശതമാനമായിരിക്കും. ഈ ഉയർന്ന നിരക്കിനെ കുറച്ച്‌ അറിവില്ലെങ്കില്‍ അത് നിങ്ങളുടെ സാമ്ബത്തിക ഇടപാടിനെ ബാധിച്ചേക്കും. അതിനാല്‍ ഈ കാര്യങ്ങളില്‍ കൃത്യമായ പ്ലാനിംഗ് വേണം.

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ നിള സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സാറാക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ്

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ്

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-7012992238, 8078711040. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.