ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്.

ഇതിന് അനുസരിച്ച്‌ ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

എന്നാല്‍, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായി നോക്കുമ്ബോള്‍ ഏത് പോളിസി തിരഞ്ഞെടുക്കണം, പോളിസിയില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍, തിരഞ്ഞെടുക്കേണ്ട ഇൻഷുറൻസ് തുക എന്നിവയെക്കുറിച്ച്‌ പലരും ആശയക്കുഴപ്പത്തിലാകും. ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്ബോള്‍ എല്ലാവരും ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍ ഇവയാണ്.

1. ഇൻഷുറൻസ് തുക

ചികിത്സാച്ചെലവ് പ്രതിവർഷം 10-12 ശതമാനം വർധിക്കുന്നു. ഇപ്പോള്‍ മതിയെന്നു തോന്നുന്ന പോളിസി ഭാവിയിലെ ചെലവുകള്‍ താങ്ങാൻ സഹായിച്ചേക്കില്ല. അതിനാല്‍, പണപ്പെരുപ്പത്തില്‍ നിന്നും അപ്രതീക്ഷിത മെഡിക്കല്‍ അത്യാഹിതങ്ങളില്‍ നിന്നും പരിരക്ഷിക്കുന്നതിന് ഒരാള്‍ കുറഞ്ഞത് 10-15 ലക്ഷം രൂപയുടെ കവറേജ് തിരഞ്ഞെടുക്കണം.

2. ടോപ്പ് അപ്പ് പ്ലാൻ നിർബന്ധം

ഒരു ടോപ്പ്-അപ്പ് പ്ലാനിലൂടെ ഒരു നിശ്ചിത പരിധിക്ക് ശേഷവും ഉയർന്ന ആശുപത്രി ചെലവുകള്‍ കവർ ചെയ്തുകൊണ്ട് നിങ്ങളെ സഹായിക്കുന്നു. കൂടിയ പ്രീമിയം വർധനയില്ലാതെ കുടുംബത്തിന്റെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമാണിത്.

3. നിലവിലുള്ള രോഗങ്ങള്‍ അറിയിക്കുക

ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുമ്ബോള്‍, നിലവിലുള്ള രോഗങ്ങള്‍ കൃത്യമായി അറിയിക്കണം. അത്തരം വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ചില അത്യാവശ്യ ഘട്ടങ്ങളില്‍ ക്ലെയിം നിരസിക്കലിന് കാരണമാകും.

4. പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച്‌ കൃത്യമായി അറിയുക

പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ചോദിച്ച്‌ മനസിലാക്കുക. സമർപ്പിച്ച എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പാക്കാൻ അപേക്ഷ ശ്രദ്ധാപൂർവ്വം വായിക്കുക. പോളിസിയില്‍ ഉള്‍പ്പെടാത്ത ചെലവുകളെക്കുറിച്ചും ക്ലെയിം കിട്ടാനുള്ള കാലതാമസവും കൃത്യമായി പരിശോധിക്കുക. പോളിസിയില്‍ കവർ ചെയ്തിരിക്കുന്നതും അല്ലാത്തതും എന്താണെന്ന് അറിയുന്നതിലൂടെ അനാവശ്യ വാഗ്‌വാദങ്ങള്‍ ഒഴിവാക്കാനാകും.

5. നികുതി ഇളവ് നോക്കുക

സെക്ഷൻ 80D പ്രകാരമുള്ള നികുതി കിഴിവുകള്‍ ഒരു ബോണസാണ്. എന്നാല്‍, പരമാവധി നികുതി ലാഭിക്കുന്നതിന് പകരം കുടുംബത്തിന് മികച്ച സംരക്ഷണം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്,

ഒറ്റക്കാലിൽ ഇരുപത് സെക്കൻഡ് നിൽക്കാൻ കഴിയുമോ? തലച്ചോറ് എന്നും ചെറുപ്പമായിരിക്കും!

പ്രായമാകുന്ന ആളുകളിൽ എഴുപത് വയസാകുമ്പോഴേക്കും ഓർമശക്തി കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്. ഇത് ഏകദേശം അറുപത്തേഴ് ശതമാനത്തോളം വരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന പഠനം

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി നാളെ (11.12.2025) നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അവധി ആയിരിക്കും. Facebook

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ്

ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍

ഉറ്റവര്‍ നഷ്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.