ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്.

ഇതിന് അനുസരിച്ച്‌ ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

എന്നാല്‍, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായി നോക്കുമ്ബോള്‍ ഏത് പോളിസി തിരഞ്ഞെടുക്കണം, പോളിസിയില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍, തിരഞ്ഞെടുക്കേണ്ട ഇൻഷുറൻസ് തുക എന്നിവയെക്കുറിച്ച്‌ പലരും ആശയക്കുഴപ്പത്തിലാകും. ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്ബോള്‍ എല്ലാവരും ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍ ഇവയാണ്.

1. ഇൻഷുറൻസ് തുക

ചികിത്സാച്ചെലവ് പ്രതിവർഷം 10-12 ശതമാനം വർധിക്കുന്നു. ഇപ്പോള്‍ മതിയെന്നു തോന്നുന്ന പോളിസി ഭാവിയിലെ ചെലവുകള്‍ താങ്ങാൻ സഹായിച്ചേക്കില്ല. അതിനാല്‍, പണപ്പെരുപ്പത്തില്‍ നിന്നും അപ്രതീക്ഷിത മെഡിക്കല്‍ അത്യാഹിതങ്ങളില്‍ നിന്നും പരിരക്ഷിക്കുന്നതിന് ഒരാള്‍ കുറഞ്ഞത് 10-15 ലക്ഷം രൂപയുടെ കവറേജ് തിരഞ്ഞെടുക്കണം.

2. ടോപ്പ് അപ്പ് പ്ലാൻ നിർബന്ധം

ഒരു ടോപ്പ്-അപ്പ് പ്ലാനിലൂടെ ഒരു നിശ്ചിത പരിധിക്ക് ശേഷവും ഉയർന്ന ആശുപത്രി ചെലവുകള്‍ കവർ ചെയ്തുകൊണ്ട് നിങ്ങളെ സഹായിക്കുന്നു. കൂടിയ പ്രീമിയം വർധനയില്ലാതെ കുടുംബത്തിന്റെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമാണിത്.

3. നിലവിലുള്ള രോഗങ്ങള്‍ അറിയിക്കുക

ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുമ്ബോള്‍, നിലവിലുള്ള രോഗങ്ങള്‍ കൃത്യമായി അറിയിക്കണം. അത്തരം വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ചില അത്യാവശ്യ ഘട്ടങ്ങളില്‍ ക്ലെയിം നിരസിക്കലിന് കാരണമാകും.

4. പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച്‌ കൃത്യമായി അറിയുക

പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ചോദിച്ച്‌ മനസിലാക്കുക. സമർപ്പിച്ച എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പാക്കാൻ അപേക്ഷ ശ്രദ്ധാപൂർവ്വം വായിക്കുക. പോളിസിയില്‍ ഉള്‍പ്പെടാത്ത ചെലവുകളെക്കുറിച്ചും ക്ലെയിം കിട്ടാനുള്ള കാലതാമസവും കൃത്യമായി പരിശോധിക്കുക. പോളിസിയില്‍ കവർ ചെയ്തിരിക്കുന്നതും അല്ലാത്തതും എന്താണെന്ന് അറിയുന്നതിലൂടെ അനാവശ്യ വാഗ്‌വാദങ്ങള്‍ ഒഴിവാക്കാനാകും.

5. നികുതി ഇളവ് നോക്കുക

സെക്ഷൻ 80D പ്രകാരമുള്ള നികുതി കിഴിവുകള്‍ ഒരു ബോണസാണ്. എന്നാല്‍, പരമാവധി നികുതി ലാഭിക്കുന്നതിന് പകരം കുടുംബത്തിന് മികച്ച സംരക്ഷണം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി: വിഡി സതീശന്‍

കമ്പളക്കാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആശുപത്രികളില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോര്‍ഡും സപ്ലൈകോയും മെഡിക്കല്‍ സര്‍വീസസ്

വയനാട് മെഡിക്കല്‍ കോളജ്: ആക്ഷന്‍ കമ്മിറ്റി ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തു.

കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിനു സ്ഥിര നിര്‍മാണം നടത്തുന്നതില്‍ അനിശ്ചിതത്ത്വം തുടരുന്നതിനിടെ സര്‍ക്കാരിനും ആരോഗ്യ-കുടുംബക്ഷേമ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കുമെതിരേ ലോകായുക്തയില്‍ കേസ്. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.വി. ഗോകുല്‍ദാസാണ് ലോകായുക്ത ഡിവിഷന്‍

‘യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകും’; ജനങ്ങള്‍ അതാഗ്രഹിക്കുന്നുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകും. എസ്‌ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍

ഇനി അരി യുദ്ധം? ഇന്ത്യൻ അരിയുൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

എണ്ണ യുദ്ധത്തിന് പിന്നാലെ അരിക്കും കയറ്റുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. കാര്‍ഷിക ഇറക്കുമതിയെ സംബന്ധിച്ചുള്ള

ഇൻഡിഗോയ്‌ക്കെതിരായ നടപടി എയർലൈനുകൾക്ക് ഒരു മുന്നറിയിപ്പായിരിക്കും; കേന്ദ്ര വ്യോമയാന മന്ത്രി

യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഇൻഡിഗോയ്ക്കെതിരെ തങ്ങൾ എടുക്കുന്ന നടപടി മറ്റ് എയർലൈനുകൾക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു. രാജ്യസഭയിലാണ് മന്ത്രി

ഇ ഡി നോട്ടീസുമായി വന്നാല്‍ മുട്ടുവിറയ്ക്കുമെന്ന് കരുതിയോ: മുഖ്യമന്ത്രി

കണ്ണൂര്‍: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തിട്ടുണ്ട്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.