തത്കാൽ ടിക്കറ്റ് ബുക്കിങ് ഇനി മിന്നൽ വേഗത്തിൽ; സെർവർ ഡൗണും പേയ്മെന്റ് ഫെയിലുമൊക്കെ ഇനി പഴങ്കഥ!
തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തെ സർവർ തകരാർ, സ്ലോ ലോഡിങ്, പേയ്മെന്റ് തടസ്സം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പുതിയ വെബ്സൈറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൂലൈ 15 മുതൽ പുതിയ പോർട്ടൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ചില ദേശീയ മാധ്യമങ്ങൾ ഇത് ഓഗസ്റ്റിലെ രണ്ടാം ആഴ്ച, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആരംഭിച്ചേക്കാമെന്നും റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിൽ നടന്ന ഒരു പരിപാടിക്കിടെ വിദ്യാർഥികൾ നിലവിലെ ഐആർസിടിസി വെബ്സൈറ്റിലെ ബുദ്ധിമുട്ടുകൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് വെബ്സൈറ്റ് നവീകരിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.പുതിയ വെബ്സൈറ്റിൽ എന്തൊക്കെ മാറ്റങ്ങൾ?ലളിതവും വേഗത്തിലുള്ളതുമായ ഉപയോക്തൃ അനുഭവമാണ് പുതിയ വെബ്സൈറ്റിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് തത്കാൽ ബുക്കിങ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന പോപ്പ്-അപ്പുകൾ, പരസ്യ ബാനറുകൾ, ആവർത്തിച്ചുള്ള ക്യാപ്ച പരിശോധനകൾ എന്നിവ കുറയ്ക്കാനാണ് ശ്രമം.ഇഷ്ട മുള്ള സീറ്റും ഫെയർ കലണ്ടറുംപുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് ബുക്കിങ് സമയത്ത് തന്നെ ഇഷ്ടമുള്ള സീറ്റ് അല്ലെങ്കിൽ ബെർത്ത് തിരഞ്ഞെടുക്കാൻ കഴിയും. വിവിധ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്യാൻ ഫെയർ കലണ്ടർ സംവിധാനവും ലഭ്യമാകും. യാത്രാ തീയതിയിൽ ഇളവ് വരുത്താൻ കഴിയുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ കണ്ടെത്താൻ ഇത് സഹായകരമാകും.
സ്വർണത്തിലെ ഈ മാറ്റങ്ങള്‍ നിങ്ങള്‍ അറിയുന്നില്ലേ: യുവതലമുറ കാലത്തിനൊത്ത് മാറുന്നു, നേട്ടവും ഉണ്ടാക്കുന്നു
ന്യൂഡൽഹി: തലമുറകളായി പല ഇന്ത്യന്‍ കുടുംബങ്ങളുടെ ഐശ്വര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമായി ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം പതിയെ പതിയെ മികച്ചൊരു നിക്ഷേപ ആസ്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിപണിയിൽ സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമ്പോഴും, സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ താൽപ്പര്യം കുറഞ്ഞിട്ടില്ല. പക്ഷെ, അത് വാങ്ങുന്ന രീതിയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്.24 കാരറ്റ് സ്വർണ്ണവില കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനത്തോളം വർധിച്ച് പത്ത് ഗ്രാമിന് ഏകദേശം 1.45 ലക്ഷം രൂപയിലെത്തിയതോടെയാണ് ഉപഭോക്താക്കളുടെ ചിന്താഗതിയിൽ ഈ മാറ്റം പ്രകടമായത്. പരമ്പരാഗത ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ ഡിജിറ്റൽ സ്വർണ്ണത്തിലേക്കും ഗോൾഡ് ഇ.ടി.എഫുകളിലേക്കും (Gold ETF) പണം നിക്ഷേപിക്കാനാണ് മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോൾ താല്പര്യപ്പെടുന്നത്.ആഭരണ ഡിമാൻഡ് കുറഞ്ഞു; നിക്ഷേപ ഡിമാൻഡ് കുതിച്ചുയർന്നുവേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026 ഒന്നാം പാദ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്വർണ്ണ നിക്ഷേപ ഡിമാൻഡ് (ബാറുകൾ, കോയിനുകൾ, ഗോൾഡ് ഇ.ടി.എഫ്) മുൻവർഷത്തെ അപേക്ഷിച്ച് 54% വർധിച്ച് 82 ടണ്ണിലെത്തി. ഇതോടെ ആകെ സ്വർണ്ണ ഡിമാൻഡിന്റെ 70 ശതമാനവും നിക്ഷേപ രൂപത്തിലായി മാറി. അതേസമയം, ആഭരണങ്ങളുടെ വിഹിതം 30 ശതമാനമായി കുറഞ്ഞു. 2000-ത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച്, ഒരേ കുടുംബം തന്നെ വിവാഹ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങുമ്പോൾത്തന്നെ, സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഗോൾഡ് ഇടിഎഫ് എസ്ഐപി (SIP) വഴിയും നിക്ഷേപം നടത്തുന്നുണ്ട്.ഉയർന്ന വിലയും മാറിയ ശീലങ്ങളുംസ്വർണ്ണവില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾ തങ്ങളുടെ ബജറ്റ് നിലനിർത്തിക്കൊണ്ട് വാങ്ങുന്ന സ്വർണ്ണത്തിന്റെ അളവ് കുറച്ചു. ഇക്കഴിഞ്ഞ പാദത്തിൽ ആഭരണങ്ങളുടെ ഡിമാൻഡ് 19% കുറഞ്ഞ് 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 66 ടണ്ണിലെത്തി. എങ്കിലും ഉയർന്ന വില കാരണം ആഭരണങ്ങൾക്കായി ചിലവഴിച്ച തുക റെക്കോർഡ് നിലവാരത്തിലാണ് (₹99,900 കോടി). ഭാരം കുറഞ്ഞതും, കട്ടി കുറഞ്ഞതുമായ ഡിസൈനുകൾക്കും, സ്റ്റഡ്ഡഡ് ആഭരണങ്ങൾക്കുമാണ് ഇപ്പോൾ പ്രിയം.ഡിജിറ്റൽ സ്വർണ്ണംയുവതലമുറയാണ് (മില്ലേനിയൽസ്, ജെൻ സി) ഈ മാറ്റത്തിന് പ്രധാന പങ്കുവഹിക്കുന്നത്. വിവാഹങ്ങളിലൂടെയോ കുടുംബ പാരമ്പര്യത്തിലൂടെയോ അല്ല ഇവർ സ്വർണ്ണ വിപണിയിലേക്ക് എത്തുന്നത്. മൊബൈൽ ആപ്പുകൾ വഴി പ്രതിമാസം 500 രൂപയോ 1000 രൂപയോ നിക്ഷേപിച്ച്, മ്യൂച്വൽ ഫണ്ടുകൾ പോലെ സ്വർണ്ണത്തെ ഒരു അസറ്റ് ക്ലാസ് ആയിട്ടാണ് അവർ കാണുന്നത്.പണിക്കൂലി, സൂക്ഷിക്കാനുള്ള ഭയം, പരിശുദ്ധി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാത്തതാണ് ഗോൾഡ് ഇടിഎഫുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. 2025 മാർച്ചിൽ ₹59,000 കോടിയായിരുന്ന ഗോൾഡ് ഇ.ടി.എഫ് കൈകാര്യം ചെയ്യുന്ന ആസ്തി (AUM), 2026 മാർച്ചിൽ ₹1.7 ലക്ഷം കോടിയായി കുതിച്ചുയർന്നു.വിപണി മാറുന്നു, ജ്വല്ലറികളുംപരമ്പരാഗത വിവാഹ ആവശ്യങ്ങൾ ഇപ്പോഴും ശക്തമായി തുടരുമ്പോഴും, ഉത്സവകാലങ്ങളിലെയും അല്ലാതെയുമുള്ള സ്പർണ്ണ വാങ്ങലുകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. ഈ മാറ്റം ഉൾക്കൊണ്ട് ജ്വല്ലറികളും തങ്ങളുടെ ബിസിനസ്സ് ശൈലി മാറ്റിക്കഴിഞ്ഞു. ഭാരം കുറഞ്ഞ ആഭരണങ്ങൾക്കും 9-കാരറ്റ് സ്വർണ്ണത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം, ഉപഭോക്താക്കളെ നിലനിർത്താൻ സ്വർണ്ണ സമ്പാദ്യ പദ്ധതികളും ബൈബാക്ക് ഓഫറുകളും റീട്ടെയിലർമാർ വ്യാപകമായി അവതരിപ്പിക്കുന്നുണ്ട്.
ഭാരത് സേവക് ദേശീയ പുരസ്കാരം പ്രകാശ് പ്രാസ്കോ മീനങ്ങാടിക്ക്
ഭാരത് സർക്കാർ പ്ലാനിങ് ബോർഡ് ഭാരത് സേവക് സമാജിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള ഭാരത് സേവക് പുരസ്കാരം വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയ്ക്കു ലഭിച്ചു. തിരുവനന്തപുരത്തു ബി എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ നാഷണൽ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ പുരസ്കാരം നൽകി. സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹത്തിന് ഇതിനു മുൻപ് കർമ്മ ശ്രേഷ്ഠ പുരസ്കാരം, സാമൂഹ്യ സേവന പുരസ്കാരം, സ്വർഗ്ഗവാതിൽ പുരസ്കാരം, പി കെ റോസി അവാർഡ്, മദർ തെരേസ അവാർഡ്, ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പുള്ളിമാൻ വേട്ട: പ്രതി കീഴടങ്ങി
ചെതലയം: പുള്ളിമാനിനെ വേട്ടയാടി കൊന്നതിന് ഇരുളം ഫോറസ്ററ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കീഴടങ്ങി. ചൂതുപാറ വല്ലനാട് വീട് അരുൺ കുമാർ വി. എസ് (39) ആണ് ചെതലത്ത് റെയിഞ്ച് ഫോറസ്ററ് ഓഫീസർ എം കെ രാജീവ് കുമാർ മുമ്പാകെ ഇന്നലെ കീഴടങ്ങിയത്. 23.07.2025 ന് വാകേരീ മണ്ണുണ്ടി വനത്തിൽ വെച്ച് പുള്ളി മാനിനെ വേട്ടയാടിയ കേസിൽ രണ്ടാം പ്രതി ആയ അരുൺ കുമാർ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഈ കേസിൽ സംഭവ ദിവസം വാകേര സ്വദേശി പ്രദീപനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയരുന്നു. പ്രതി സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിക്ക് അലി മുമ്പാകെ നൽകിയ കുറ്റസമ്മത മൊഴിയെ തുടർന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് കെ.പി അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 മുമ്പാകെ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിയമനം
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എല്‍ എസ് ജി ഡി പദ്ധതി പ്രകാരം താത്ക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടെക്നിക്കല്‍ അസിസ്റ്റൻ്‍റ്, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്‌തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സല്‍, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ 28ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുകളിലുള്ള ഓർക്കിഡ് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തണം. പ്രായപരിധി 18-45. കൽപ്പറ്റ മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോണ്‍- 04936 206768കൽപ്പറ്റ ജനറൽ ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യന്‍ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 22ന് രാവിലെ 10നും കാഷ്യര്‍, എച്ച് എം സി ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10നും നടക്കും. പ്രായപരിധി 18-45. കൽപ്പറ്റ മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, എന്നിവയുടെ അസ്സല്‍, പകർപ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുകളിലുള്ള ഓർക്കിഡ് ഹാളിൽ എത്തണം.
പാര്‍ട് ടൈം സ്വീപ്പര്‍ നിയമനം
ജില്ലാ ആരോഗ്യവകുപ്പില്‍ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജൂലൈ മൂന്നിന് നടത്താനിരുന്ന കൂടിക്കാഴ്ച്ച ജൂലൈ 22ന് രാവിലെ 10 മണിക്ക് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. ഫോണ്‍- 04935 240390
സെക്രട്ടറിയറ്റ് മാർച്ച് 24ന് പ്രചാരണ ജാഥയുമായി മോട്ടോർ തൊഴിലാളികൾ
ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) 24ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ ഭാഗമായി തൊഴിലാളികൾ പ്രചാരണ ജാഥ നടത്തി. ഇന്ധനവില വർധന പിൻവലിക്കുക, ഓട്ടോ-ടാക്സി നിരക്ക് പുനർനിർണയിക്കുക, വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സെക്രട്ടറിയറ്റ് മാർച്ചും ജാഥയും. ബുധൻ രാവിലെ മാനന്തവാടിയിൽനിന്ന് പര്യടനം ആരംഭിച്ച ജാഥ സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ ഉദ്ഘാടനംചെയ്തു. പി യു സന്തോഷ് കുമാർ അധ്യക്ഷനായി. പുൽപ്പള്ളി, ബത്തേരി, മീനങ്ങാടി, കൽപ്പറ്റ, വൈത്തിരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പനമരത്ത് സമാപിച്ചു. ജാഥാ ക്യാപ്റ്റൻ കെ സുഗതൻ, വൈസ് ക്യാപ്റ്റൻ കെ എം ബിജു, മാനേജർ പി എ അസീസ്, ടി കെ പുഷ്പൻ, ബാബു ഷജിൽ കുമാർ, പി എ മുഹമ്മദ്, വി എ അബ്ബാസ്, കെ ജയരാജൻ, പി കെ അസീസ്, എ റിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ഇടപെടൽ, ഇത്രയും തുക ഒന്നിച്ച് അനുവദിക്കുന്നത് ആദ്യമെന്ന് മന്ത്രി; സപ്ലൈകോയ്ക്ക് സർക്കാർ വക 200 കോടി, ഓണവിപണി ഉഷറാകും
ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിർത്താൻ ഇടപെടലുമായി സർക്കാർ. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സർക്കാർ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി.മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ 20 കോടി ആദ്യം ലഭിച്ചിരുന്നു. ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാം. സർക്കാരിന്‍റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റ്‌ർവെൻഷൻ സ്‌കീമിൽ നിന്ന് തുക അനുവദിക്കണമെന്നു ഭക്ഷ്യമന്ത്രി അഭ്യർഥിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഇടപെടൽ, ഇത്രയും തുക ഒന്നിച്ച് അനുവദിക്കുന്നത് ആദ്യമെന്ന് മന്ത്രി; സപ്ലൈകോയ്ക്ക് സർക്കാർ വക 200 കോടി, ഓണവിപണി ഉഷറാകും
ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിർത്താൻ ഇടപെടലുമായി സർക്കാർ. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സർക്കാർ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി.മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ 20 കോടി ആദ്യം ലഭിച്ചിരുന്നു. ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാം. സർക്കാരിന്‍റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റ്‌ർവെൻഷൻ സ്‌കീമിൽ നിന്ന് തുക അനുവദിക്കണമെന്നു ഭക്ഷ്യമന്ത്രി അഭ്യർഥിച്ചിരുന്നു.
മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. മിക്സ്ചറിലെ കടലയാണ് തൊണ്ടയില്‍ കുടുങ്ങിയത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചില്ലി ചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീരില്ലെന്ന് പറഞ്ഞ് തർക്കം, ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ക്രൂരമർദനം, ഒരാൾ പിടിയിൽ
തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഹോട്ടലിൽ നാരങ്ങ നീര് നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും നേരെ യുവാക്കളുടെ ക്രൂരമർദനം. ചില്ലി ചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നു പറഞ്ഞാണ് ബഹളം തുടങ്ങിയത്. ഹോട്ടലുടമ മുജീബിന്റെ(38) മൂന്ന് പല്ലുകൾ നഷ്ടമായി. തൃശൂർ വടക്കാഞ്ചേരിയിലെ മിണാലൂർ സെലക്ട് ദർബാർ റെസ്റ്റോറന്റിൽ ആണ് സംഭവമുണ്ടായത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. പ്രതികളിൽ ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ട്.
അതിവേഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു, ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദഗ്ധസമിതി'; വീണ്ടും പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വകുപ്പുതല ഏകോപനത്തിന് പുതിയ സംവിധാനം തയ്യാറാക്കും. ഡാറ്റ ഡ്രിവൺ ഫയൽ നീക്കത്തിലേക്ക് സർക്കാർ കടക്കും. പദ്ധതി നടത്തിപ്പിന് മാപ്പിംഗ് സംവിധാനം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പദ്ധതികൾക്ക് പ്രോട്ടോക്കോൾ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകും. അതിവേഗ റെയിൽപദ്ധതിക്കുള്ള വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്. കെ റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കരുത്. സര്‍ക്കാര്‍ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ലഭ്യതയടക്കം പരിശോധിക്കണം. പാസഞ്ചര്‍ ട്രെയിൻ മാത്രം പറ്റില്ലെന്നും ചരക്ക് നീക്കവും കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി ഏഴ് മണിക്ക് ശേഷം 15 മിനുറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാ വാട്ട് വരെയാണ് വര്‍ധിച്ചിരിക്കുന്നത്.പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പത് വയസുകാരന്‍ മരിച്ചു, പ്രതിഷേധവുമായി ബന്ധുക്കള്‍
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്. ഉദര സംബബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം
ഫിഫ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും ഇന്ന് മുഖാമുഖം വരികയാണ്. ലോകകിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുക്കുകയാണ് അര്‍ജന്റീന. 1966ന് ശേഷം സ്വര്‍ണക്കപ്പ് തിരികെ വീട്ടിലെത്തിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. വെറുമൊരു മത്സരത്തിനപ്പുറം രാഷ്ട്രീയവും യുദ്ധവും പ്രതികാരവുമെല്ലാം സമ്മിശ്രം ചാലിച്ച ക്ലാസിക് പോര് തന്നെയാകുമിത്. അറ്റ്‌ലാന്റയില്‍ ഇന്ന് തീപാറുമെന്ന് ഉറപ്പ്.നിര്‍ണായക പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ അര്‍ജന്റീനക്ക് അനുകൂലമായി ചില തീരുമാനങ്ങള്‍ ഫിഫയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണെന്ന ആക്ഷേപം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്. അറ്റ്‌ലാന്റയില്‍ നടക്കുന്ന ആവേശപ്പോര് നിയന്ത്രിക്കാന്‍ ഇസ്മായില്‍ ഇല്‍ഫാത്ത് എന്ന റഫറിയേയാണ് ഫിഫ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇല്‍ഫാത്ത് നിയന്ത്രിച്ച മത്സരങ്ങളിലൊന്നും മെസ്സി പരാജയപ്പെട്ടിട്ടില്ല എന്നതുകൊണ്ടുതന്നെ റഫറിയിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും സജീവമാകുകയാണ്.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാല-ക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിൽ ആണ് സംഭവം.വെട്ടംപറമ്പിൽ കൃഷ്‌ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്.രാവിലെ 7 മണിയോടെയാണ് സംഭവം. അമ്മ-യുടെ അടുത്ത് തന്നെ കിടത്തിയിരുന്ന കുട്ടിക്ക് അർദ്ധരാത്രിയിൽ മുലപ്പാൽ കൊടുത്തിരുന്നു. രാവിലെ ഏഴ് മണിയായിട്ടും കുട്ടി എണീക്കാതാ-യത്തോടെ വീട്ടുകാർ നോക്കിയപ്പോഴാണ് അന-ക്കമില്ലാത്ത നിലയിൽ കണ്ടത്. ഉടൻ മണ്ണാർ-ക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കി-ലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതി
വിളനാശം ഉണ്ടായാൽ കർഷകന് ധനസഹായം ലഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതികളിൽ ജൂലായ് 30നകം രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. പദ്ധതിയിൽ നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങ് വർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ (ഉഴുന്ന്, വൻപയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറി വിളകൾ (പടവലം, പാവൽ, വളളിപ്പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ച മുളക്) എന്നീ വിളകൾക്ക് പരിരക്ഷ ലഭിക്കും. കാലാവസ്ഥയുടെ വിവരങ്ങളും ഓരോ വിളയ്ക്കുമുളള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്. കാറ്റ്, വെളളപ്പൊക്കം എന്നിവമൂലം വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. വിളകൾ ഇൻഷൂർ ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ പാലിക്കണം. നഷ്ടം സംഭവിച്ച് 72 മണിക്കൂറിനകം കർഷകർ കൃഷി ഭവൻ അല്ലെങ്കിൽ ഇൻഷൂറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം. ടോൾ ഫ്രീ നമ്പർ 1444. ഡി.എസ്.സി, ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ, വി.എഫ്.പി. സി.കെ എന്നിവയിൽ Pmfby.gov.in വഴി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിളകൾക്ക് വായ്‌പ എടുത്ത കർഷകരാണെങ്കിൽ അതത് ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. ഫോണ്‍ -9995690707, 7306115853, 7558802789
വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം
പൊഴുതന ഗ്രാമപഞ്ചായത്തിൽ 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ജൂലൈ 18നകം വാർഡു മെമ്പർമാരുടെ കൈവശം ഏൽപ്പിക്കണം.
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 20ന്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജൂലൈ 20ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതിനോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത‌്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപെട്ടവര്‍ക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാം. തപാൽ വഴിയോ, kscminorities@gmail.com എന്ന മെയിൽ വിലാസത്തിലോ, 9746515133 നമ്പറിൽ വാട്‌സ്ആപ്പിലോ പരാതി സമര്‍പ്പിക്കാം.
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ
ബത്തേരി: എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. നായ്ക്കുട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ, സഫ്നാസ് (37), നിരപ്പം,, മതിലകത്ത് വീട്ടിൽ, അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടി യത്. 23.983 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടി യിലാകുന്നത്. കർണാടക ഭാഗത്തുനിന്നും വരുകയായിരുന്ന കെ എ 34 ബി, 0952 നമ്പർ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. സഫ്നാസിൻ്റെ അരയിൽ സിഗരറ്റ് പാക്കറ്റിനകത്ത് പോളി ത്തീൻ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലാണ് 23.983 ഗ്രാം എം.ഡി. എം.എ കണ്ടെടുത്തത്. പോലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്‌ത് തുട ർനടപടികൾ സ്വീകരിച്ചു വരുകയാണ്. ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ ശ്രീകാന്ത് എസ്.നായരുടെ നിർദ്ദേശപ്രകാരം സബ് ഇൻസ് പെക്ടർമാരായ കെ.ശ്രീതു, യദു ഗോപാൽ,എഎസ്ഐ മാരായ അശോകൻ, ശ്യാം ലാൽ, സന്തോഷ്, എസ്.സി.പി.ഓ ദിവാകരൻ എന്നിവരാണ് പരിശോധന നടത്തിയത്.

