Advertisement

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ

വയനാട് : ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സർക്കാർ വകുപ്പുകളുടെയും ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.  വയനാട് ജില്ലാ കളക്ടർ, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ (റോഡ്സ്) എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുൻസിപ്പൽ ടൌൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കാലവർഷം ശക്തി പ്രാപിക്കുന്ന വേളയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് നിർമ്മാണം തുടർന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും അപകടത്തിന് ഇരയായവരുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രതികൂല കാലാവസ്ഥയിൽ ഖനന പ്രവർത്തനങ്ങൾ തടയണമെന്നും ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനടിസ്ഥാനത്തിൽ സുരക്ഷാ പ്രോട്ടോക്കോളിന് രൂപം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

KALPETTA
News Image

ഓണം ബംപർ: സമ്മാനത്തുക ഉയർത്തി; ഒന്നാം സമ്മാനം 30 കോടി

തിരുവനന്തപുരം ഭാഗ്യക്കുറി വകുപ്പിൻ്റെ ഓണം ബംപർ ഒന്നാം സമ്മാന തുക വർധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി. ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.ടിക്കറ്റ് വിലയിൽ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് : TA, TB, TC, TD, TE, TG, TH, TJ, TK, TLഒന്നാം സമ്മാനം: 30 കോടി രൂപ.രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)

KERALA
News Image

ക്വട്ടേഷൻ ക്ഷണിച്ചു.

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂലൈ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിലേക്ക് ആശുപത്രിയിലെ ഫാർമസി പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ തരം മെഡിസിൻ കവറുകൾ റണ്ണിംഗ് കരാർ വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂലൈ 17 ഉച്ചക്ക് ശേഷം 3.30വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04935296562

ARIYIPPU
News Image
Advertisement

ഞാൻ കാരണം ടീം തോൽക്കുമെന്ന് ഭയന്നു, ഒടുവിൽ ദൈവം എന്നെ കൈവിട്ടില്ല'; തുറന്നുപറഞ്ഞ് ലിയോണൽ മെസി

ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ 3-2 ന് തകർത്ത് അർജന്‍റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തില്‍ പെനല്‍റ്റി നഷ്ടമാക്കിയതിലെ നിരാശ തുറന്നു പറഞ്ഞ് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പെനൽറ്റി നഷ്ടപ്പെടുത്തിയത് തന്നെ കടുത്ത നിരാശയിലാഴ്ത്തിയെന്നും, ഒരു നിർണായക ഘട്ടത്തിൽ താൻ ടീമിനെ വ‌ഞ്ചിച്ചതായി തോന്നിയെന്നും മെസി തുറന്നുപറഞ്ഞു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ദൈവം തനിക്കായി ഒരു പ്രത്യേക നിമിഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നുവെന്ന് മത്സരശേഷം മെസി കൂട്ടിച്ചേർത്തു.മത്സരത്തിന്‍റെ 79-ാം മിനിറ്റ് വരെ 2-0 ന് പുറകിലായിരുന്ന അർജന്‍റീന, വെറും 13 മിനിറ്റുകളുടെ ഇടവേളയിലാണ് മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി ലോകത്തെ ഞെട്ടിച്ച നാടകീയ തിരിച്ചുവരവ് നടത്തിയത്. സത്യം പറഞ്ഞാൽ ഇത് വലിയൊരു ആശ്വാസമാണ്, ഞങ്ങൾക്കെല്ലാവർക്കും. ആ പെനൽറ്റി നഷ്ടപ്പെടുത്തിയ രീതിയിൽ എനിക്ക് എന്നോട് തന്നെ കടുത്ത ദേഷ്യം തോന്നിയിരുന്നു. വളരെ നിർണായകമായ ഒരു നിമിഷത്തിൽ ഞാൻ എന്‍റെ സഹതാരങ്ങളെ വഞ്ചിച്ചുവെന്നാണ് എനിക്ക് തോന്നിയത്. ഞാൻ കാരണം ടീം തോല്‍ക്കുമെന്ന് ഭയന്നു. എന്നാൽ ഭാഗ്യവശാൽ, ദൈവം എനിക്കായി മത്സരത്തിന്‍റെ അവസാനത്തിൽ ഒരു പ്രത്യേക സമ്മാനം

SPORTS
News Image

ഈജിപ്തിന്റെ ഗോള്‍ റദ്ദാക്കിയത് എന്തുകൊണ്ട്?; അര്‍ജന്റീനക്കെതിരെ ഫൗള്‍ വിളിക്കാത്തത് എന്തുകൊണ്ട്?; നിയമമിങ്ങനെ

ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ മിന്നും കംബാക്ക് ജയമാണ് അർജന്റീന നേടിയത്. എന്നാൽ മത്സരത്തിൽ മെസിയും സംഘവും നടത്തിയ തിരിച്ചുവരവിനേക്കാള്‍ മത്സരത്തിലെ ചില വാര്‍ തീരുമാനങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്.ഈജിപ്തിന്റെ ഒരു ഗോള്‍ നിഷേധിക്കപ്പെട്ടതും അവര്‍ക്ക് അനുകൂലമായ ഫൗള്‍ റഫറി പരിശോധിക്കാതിരുന്നതും വലിയ വിവാദമായിട്ടുണ്ട്. ഫുട്‌ബോള്‍ നിയമങ്ങള്‍ പ്രകാരം റഫറിയുടെ തീരുമാനം ശരിയായിരുന്നോ എന്ന് നോക്കാം.മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഈജിപ്ത് താരം മുസ്തഫ സിക്കോ നേടിയ ഗോള്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ഫ്രാന്‍സ്വ ലെറ്റെക്‌സിയര്‍ റദ്ദാക്കി. ഈജിപ്ഷ്യന്‍ താരം മര്‍വാന്‍ ആതിയ അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതാണ് ഗോള്‍ നിഷേധിക്കാന്‍ കാരണമായത്.ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് നിയമപ്രകാരം, ഒരു ഗോള്‍ നേടുന്നതിന് മുന്‍പുള്ള 'അറ്റാക്കിങ് പൊസഷന്‍ ഫേസ്' (എപിപി) പരിശോധിക്കാന്‍ വാറിന് അധികാരമുണ്ട്. ഒരു ഗോള്‍ നേടുന്നതിന് കാരണമായ അതേ നീക്കത്തില്‍ എന്തെങ്കിലും നിയമലംഘനം (ഫൗള്‍, ഹാന്‍ഡ്ബോള്‍, ഓഫ്സൈഡ്) നടത്തിയിട്ടുണ്ടെങ്കില്‍ ആ ഗോള്‍ റദ്ദാക്കാവുന്നതാണ്. മര്‍വാന്‍ ആതിയ എതിര്‍താരത്തിന്റെ കാലില്‍ ചവിട്ടിയതും ജേഴ്‌സിയില്‍ പിടിച്ചു വലിച്ചതും നിയമപ്രകാരം ഫൗള്‍ ആയി കണക്കാക്കാം.

SPORTS
News Image

വയനാട് മണ്ണിടിച്ചില്‍; ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

വയനാട്: വയനാട് മണ്ണിടിച്ചില്‍ ദുരന്ത ബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. അപകടമുണ്ടായ തുരങ്കപാതാ നിര്‍മാണ മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും അദ്ദേഹം നേരിട്ട് നിരീക്ഷിച്ചു. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍ കുമാറും മുഖ്യമന്ത്രിയെ അനുഗമിച്ചു. ജില്ലാ കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയും കരാര്‍ കമ്പനിയും വിരുദ്ധാഭിപ്രായങ്ങളായിരുന്നു മുന്നോട്ട് വെച്ചിരുന്നത്. അതില്‍ കൂടി മുഖ്യമന്ത്രിയുടെ വിലയിരുത്തലുണ്ടാകുമെന്നാണ് കരുതുന്നത്. ഉദ്യോഗസ്ഥരോടും കരാര്‍ കമ്പനി അധികൃതരോടും ഇക്കാര്യങ്ങള്‍ ചോദിച്ചറിയും. ദുരന്ത മേഖലയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തി. മേപ്പാടി പാതയിലുള്ള പോളിടെക്‌നിക്ക് കോളേജില്‍ സജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ദുരിത ബാധിതരെ നേരിട്ട് കണ്ട അദ്ദേഹം ക്യാമ്പിലെ സൗകര്യങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞു. ക്യാമ്പുകളിലെ ദുരിത ബാധിതരുടെ ക്ഷേമം സംബന്ധിച്ചും മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

KALPETTA
News Image

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം

പി എൻ പണിക്കർ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി ജില്ലാതല വായന ക്വിസ് മത്സരം ജൂലൈ 11 ന് രാവിലെ 10ന് ബത്തേരി ഡോൺബോസ്കോ കോളേജിൽ നടത്തും. ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് ജൂലൈ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. ഒരു ലക്ഷം രൂപയുടെ പ്രൈസ് മണിയാണ് സമ്മാനം. ഫോണ്‍- 9562402380

ARIYIPPU
News Image

ദർഘാസ് ക്ഷണിച്ചു

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ജൂലൈ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റുുകൾ, ഡിസ്പോസിബിൾ സിറിഞ്ചുകൾ, കെമിക്കലുകൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള അംഗീകൃത നിർമ്മാതാക്കള്‍/ വിതരണക്കാര്‍ എന്നിവരില്‍ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ജൂലൈ 15 ഉച്ചുക്ക് ഒരുമണിക്കകം ദർഘാസ് സമര്‍പ്പിക്കണം. ഫോൺ: 04935 221189

ARIYIPPU
News Image

ഐ.ടി.ഐ അഡ്മിഷന്‍ തിയതി നീട്ടി

ചുള്ളിയോട് നെൻമേനി ഗവ.വനിത ഐ.ടി.ഐ അഡ്മിഷന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ 10 വരെ ദീർഘിപ്പിച്ചിു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം), ഫാഷൻ ഡിസൈൻ ടെക്നോളജി (ഒരു വർഷം) ട്രേഡുകളിലേക്ക് www.itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ നല്‍കാം. ഫോണ്‍- 04936 266700.വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ കെ എം എം ഗവ. ഐ ടി ഐ.യിൽ 2026-27 വർഷത്തെ പ്രവേശനത്തിന് ജൂലൈ 10 വരെ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായ് 396 സീറ്റുകളിലേക്കാണ് പ്രവേശനം. അക്ഷയകേന്ദ്രങ്ങൾ വഴിയോ, ഇ-സേവനങ്ങൾ, https://itiadmissions.kerala.gov.in വെബ് സൈറ്റ് മുഖേനയോ അപേക്ഷിക്കാം. ഫോൺ: 04936 205519, 8907772500, 9995914652, 9961702406

ARIYIPPU
News Image

ഗതാഗതം നിരോധിച്ചു

തരുവണ പാലിയണാ കക്കടവ് റോഡിലുള്ള പഴയ കലുങ്ക് പൊളിച്ച് പണിയുന്നതിനാൽ കലുങ്ക് നിർമാണം പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. യാത്രക്കാര്‍ കക്കടവ് അരയാൽത്തറ കാപ്പിൽപ്പടി കരിങ്ങാലി തരുവണ വഴി പോകണം.

ARIYIPPU
News Image

തൊഴിലധിഷ്‌ഠിത കോഴ്‌സുകളില്‍ അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക്‌ കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ പ്ലേസ്‌മെന്റ്‌ ലഭിക്കും. ഫോണ്‍- 9744134901, 9847699720

ARIYIPPU
News Image

വിജയികൾക്ക് അനുമോദനവും,പരിസ്ഥിതി മാസാചരണവും സംഘടിപ്പിച്ചു.

ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും,പരിസ്ഥിതി മാസാചരണവും നെന്മേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് നമ്പിച്ചാൻകുടി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.വിജയികളെ മെമെന്റോ നൽകി ആദരിച്ചു.പരിസ്ഥിതി മാസാചരണം"നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായി ടിഷ്യൂ കൾച്ചർ വാഴകൾ വിതരണം ചെയ്തു.പിതൃ ദിനാ ചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.ലിസി ജോർജ്,ജെസീല, ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

മെൻ്റർ ടീച്ചർ ഇൻ്റർവ്യൂ

മാനന്തവാടി താലൂക്കിലെ മെൻ്റർ ടീച്ചർമാരുടെ നിയമനത്തിനുള്ള ഇൻ്റർവ്യൂ മാനന്തവാടി ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിൽ ജൂലൈ ഒന്പത്, 10, 13 തിയതികളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ നടക്കും. എടവക, മാനന്തവാടി, വെളളമുണ്ട പഞ്ചായത്തുകളിലെ ഇന്‍റര്‍വ്യൂ ജൂലൈ ഒന്പതിനും തിരുനെല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ഇന്‍റര്‍വ്യൂ ജൂലൈ 10 നും പനമരം, തൊണ്ടർനാട് പഞ്ചായത്തുകളിലെ ഇന്‍റര്‍വ്യൂ ജൂലൈ 13 നുമാണ് നടക്കുക. ഫോണ്‍ - 04935 240210

MANANTHAVADY
News Image

കൂടിക്കാഴ്ച 16ന്

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, സാനിറ്റേഷൻ വർക്കർ, മൾട്ടി പർപ്പസ് വർക്കർ, തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 16ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോൺ: 04936207455

ARIYIPPU
News Image

വ്യാപാര സ്ഥാപനങ്ങള്‍ ലൈസൻസ് നേടണം

തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ജൂലൈ 31 നകം പഞ്ചായത്ത് ലൈസൻസ് നേടുകയോ/പുതുക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം കേരള പഞ്ചായത്ത് രാജ് ചട്ടം 2025 പ്രകാരം സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കും.തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിൽ നമ്പർ കരസ്ഥമാക്കാത്ത കെട്ടിടങ്ങൾ / അനധികൃത കൂട്ടിച്ചേർക്കലുകൾ എന്നിവ ജൂലൈ 31നകം കെട്ടിട നമ്പർ കരസ്ഥമാക്കുകയോ/ ക്രമവൽക്കരിക്കുകയോ ചെയ്യണം. ജനവാസ കേന്ദ്രങ്ങളിൽ വന്യ ജീവിശല്യം രൂക്ഷമായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സന്‍റെ ഉത്തരവ് പ്രകാരം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ കാട് മൂടി കിടക്കുന്ന മുഴുവൻ സ്വകാര്യ ഭൂമിയിലേയും കാടുകൾ  ജൂലൈ 31നകം വെട്ടി നീക്കണം.

ARIYIPPU
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻ ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ കാർ (ഡ്രൈവർ ഉൾപ്പെടെ) ലഭ്യമാകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ നോട്ടിസും ക്വട്ടേഷൻ ഫോമിന്റെ മാതൃകയും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻ കാര്യാലയത്തിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി വാടക വ്യവസ്‌ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ /സ്ഥാപനങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്‌ത ക്വട്ടേഷനുകൾ 14 ദിവസത്തിനകം കാര്യാലയത്തിലെത്തിക്കണം. ഫോണ്‍- 9497990462

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പാലിയാണ, കക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂലൈ 09) രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.

ARIYIPPU
News Image

അറ്റന്‍ഡന്‍റ് കം ഡ്രൈവർ നിയമനം

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിന്‍റെ പ്രവർത്തനങ്ങൾക്കായി അറ്റന്‍ഡന്‍റ് കം ഡ്രൈവർ തസ്‌തികയില്‍ നിയമിനം നടത്തുന്നു. എല്‍ എം വി ഡ്രൈവിംഗ് ലൈസൻസ്, സേവന പരിചയം എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, അഗീകൃത തിരിച്ചറിയൽ രേഖ, എന്നിവയുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 1ന് രാവിലെ 10.30ന് കല്‍പറ്റ ബ്ലോക്ക് കാര്യാലയത്തിൽ കൂടികാഴ്ച്ചക്ക് എത്തണം.

ARIYIPPU
News Image

പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ്

ബിസിൽ ട്രെയിനിംഗ് ഡി വിഷൻ ജൂലൈ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടി സോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി, പ്ലസ് ടു, എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314

ARIYIPPU
News Image

കള്ളാടി മണ്ണിടിച്ചിൽ: ദുരിതാശ്വാസ ക്യാമ്പിൽ 33 കുടുംബങ്ങൾ

കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ നിന്നും 33 കുടുംബങ്ങളിലെ 93 പേരെ മേപ്പാടി പോളിടെക്നിക് കോളേജിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമപ്പിച്ചിട്ടുണ്ട്. ഇതിൽ 27 പുരുഷന്മാരും 32 സ്ത്രീകളും 34 കുട്ടികളും ഉണ്ട്.

KALPETTA
News Image