പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍; ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 1,83,570 പേരും എയ്ഡഡ് സ്കൂളുകളിലെ മെരിറ്റ് സീറ്റില്‍ 1,28,282 പേരും മാനേജ്മെന്റ് സീറ്റില്‍ 16,584 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,674 പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 10,589 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 1191 പേരും പ്രവേശനം നേടി.സര്‍ക്കാര്‍ മെരിറ്റില്‍ 8611, എയ്ഡഡ് മെരിറ്റില്‍ 3685, എയ്ഡഡ് മാനേജ്മെന്റില്‍ 21,747, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 4118, അണ് എയ്ഡഡില്‍ 42,876, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ 338 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. സയന്‍സിന് 3425 സീറ്റും ഹ്യൂമാനിറ്റീസിന് 2745 സീറ്റും കൊമേഴ്സില്ല് 2441 സീറ്റും സര്‍ക്കാര്‍ മേഖലയില്‍ ഒഴിവുണ്ട്. എയ്ഡഡ് മേഖലയില്‍ സയന്‍സിന് 14,637 സീറ്റുകളും ഹുമാനിറ്റീസിന് 6565 സീറ്റുകളും കൊമേഴ്സിന് 8368 സീറ്റുമാണ് ഒഴിവുള്ളത്.
സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആർ അനിതയുടെ വീട്ടിലെ മോഷണ ശ്രമം പ്രതി പിടിയിൽ
സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആർ അനിതയുടെ വീട്ടിലെ മോഷണ ശ്രമം പ്രതി പിടിയിൽതൊട്ടിൽ പാലം കാവിലുംപാറ, മംഗളേരി പാറമ്മൽ വീട്ടിൽ അജ്മലിനെയാണ് മാനന്തവാടി പോലീസ് നാദാപുരത്ത് നിന്ന് പിടികൂടിയത്.ജൂൺ 27 ന് മാനന്തവാടി തോണിച്ചാലിലെ വീട്ടിലായിരുന്നു മോഷണ ശ്രമം.
സുഗന്ധഗിരി മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി
സുഗന്ധഗിരി ഗോത്ര വർഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവർഗ മ്യൂസിയമാണ് സുഗന്ധഗിരിയിൽ ഒരുങ്ങുന്നതെന്നും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അറിയപ്പെടുന്ന പ്രധാന ഗോത്രവർഗ വിജ്ഞാന കേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 10 ഏക്കറിൽ നിർമാണം പൂർത്തിയാവുന്ന മ്യൂസിയത്തിൻ്റെ ആദ്യഘട്ടം നവംബർ പകുതിയോടെ ഉദ്ഘാടനത്തിന് സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെയും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയും ഗോത്ര ജന വിഭാഗത്തിൻ്റെ സംസ്കാരവും പാരമ്പര്യവും പരമ്പരാഗത അറിവുകളും അടയാളപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഗോത്ര ജനവിഭാഗങ്ങൾ നടത്തിയ ധീരമായ ചെറുത്തുനിൽപ്പിൻ്റെ ചരിത്രവും മ്യൂസിയത്തിൻ്റെ ഭാഗമായി മാറും. ജില്ലയിലെ അറിയപ്പെടുന്നവരും ഇതുവരെ അറിയപ്പെടാത്താവരുമായ 120ൽ അധികം ഗോത്ര വർഗ സ്വതന്ത്ര്യ സമര സേനാനികളുടെ ചരിത്രം വിശദമായ വിദഗ്ധ പഠനത്തിലൂടെ രേഖപ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെയാണ് മ്യൂസിയം നിർമ്മാണം പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻ്റ് ഡവലപ്മെൻ്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻ്റ് ഷെഡ്യൂൾഡ് ട്രൈബ്സിന് (കിർത്താട്സ്) ആണ് നടത്തിപ്പ് ചുമതല.ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.നിലവിൽ ആദ്യഘട്ടത്തിൻ്റെ 60 ശതമാനത്തോളം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കേന്ദ്ര സർക്കാരുമായുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി അഡ്വ. ടി സിദ്ധിഖ് പറഞ്ഞു. മ്യൂസിയത്തിലേക്കുള്ള റോഡ് നിർമാണത്തിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിനൊപ്പം എൻ ഊര് ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിക്കുന്നതിനുള്ള സാധ്യതാ പഠനവും നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. സംസ്ഥാന ബജറ്റിൽ വയനാടിനായി പ്രഖ്യാപിച്ച ട്രൈബൽ സർവകലാശാല സുഗന്ധഗിരി ഗോത്രവർഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയവുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ അബ്ദുൽ നാസർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി പ്രിൻസിപ്പൽ ആർക്കിടെക്ട് രാജേഷ് രാമചന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
ജി.എച്ച്.എസ്.എസ്. തരുവണയിൽ വിജയോത്സവം സംഘടിപ്പിച്ചു
തരുവണ: ജി.എച്ച്.എസ്.എസ്. തരുവണയിൽ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ മുഫീദ തസ്നി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. വാർഡ് മെമ്പർ മമ്മൂട്ടി മദനി ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും എസ്.പി.സി., എൻ.എം.എം.എസ്., യു.എസ്.എസ്., രാജ്യാപുരസ്കാർ ജേതാക്കളെയും വിവിധ അക്കാദമിക, പാഠ്യേതര, കായിക മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും അനുമോദിച്ചു. സ്കൂളിൻ്റെ ഭൗതിക സൗകര്യ വികസനത്തിൽ സഹകരിച്ച കണിയാൻകണ്ടി ഉസ്മാനെയും അലോഹ പൂർവ്വവിദ്യാർത്ഥിസംഘടനെയെയും എസ്.പി.സി. ഡി.ഐ. കെ.നൗഫലിനെയും ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തെ വിദ്യാലയത്തിന്റെ അക്കാദമിക-പാഠ്യേതര നേട്ടങ്ങൾ, വികസന പ്രവർത്തനങ്ങൾ, ഭാവിപദ്ധതികൾ എന്നിവ പ്രധാനാധ്യാപിക നിഷ ആൻ ജോയ് റിപ്പോർട്ടിലൂടെ അവതരിപ്പിച്ചു. എസ്.എം.സി. ചെയർമാൻ ഇസ്മായിൽ എ., മദർ പി.ടി.എ. പ്രസിഡന്റ് ആരിഫ കെ., മുൻ പ്രധാനാധ്യാപകൻ മുസ്തഫ എം., മുൻ പ്രിൻസിപ്പൽ ജെസ്സി എം. ജെ., വിദ്യാർഥി പ്രതിനിധി മാസ്റ്റർ ഷാൻ റഹീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് അഷ്റഫ് എം. കെ. സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ കെ. നന്ദിയും രേഖപ്പെടുത്തി. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.
യാത്രയയപ്പ് നൽകി
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കി മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജിജി കെ എ ക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി യാത്രയയപ്പ് നൽകി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉപഹാരം സംസ്ഥാന സ്പോർട്സ് കൗൺസിൽ എം മധു നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പീറ്റർ ടിവി സജീവൻ കെ അയ്യൂബ് അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ് സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇലകുളം, ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി രമേശ്, ഖോ -ഖോ അസോസിയേഷൻ സെക്രട്ടറി വിനോദ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എ ഡി ജോൺ എന്നിവർ സംസാരിച്ചു. ജില്ലാ സ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് കെ പി വിജയ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് താലിബ് നന്ദി പറഞ്ഞു
നാട്ടു കലാകാരക്കൂട്ടം കലാകാരന്മാർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു
നാടൻ കലാരൂപങ്ങളും നാടൻ പാട്ടുകളും ചരിത്രത്തിൽ നിന്നും മാഞ്ഞു പോയെന്നുംഅവ രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തമാണ് കലാകാര കൂട്ടായ് മക്കുള്ളതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പത്മശ്രീ ചെറു വയൽ രാമൻ പറഞ്ഞു. വയനാട് ജില്ലയിലെ നാട്ടു കലാകാരന്മാരുടെ സംഘടനയായ നാട്ടു കലാകാരക്കൂട്ടം ജില്ലാ കൺവെൻഷനിൽ നാട്ടു കലാകാരക്കൂട്ടംകലാകാരന്മാർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു കൽപ്പറ്റ എസ്.ഡി.എം. എൽ.പി സ്കൂളിൽ മുൻസിപ്പൽ വൈസ് ചെയർമാൻ സൗമ്യ ഉദ്ഘാടനം ചെയ്തു.പത്മശ്രീ ചെറു വയൽ രാമൻ മുഖ്യാതിഥിയായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ, ട്രഷർ വിജയൻ ഗോത്ര മൊഴി, സംസ്ഥാന കമ്മറ്റി അംഗം പ്രമോദ് തുടിതാളം എന്നിവർ സംസാരിച്ചു.പ്രസിഡന്റ് രമേഷ് ഉണർവ് സ്വാഗതവുംമജേഷ് രാമൻ നന്ദിയുംപറഞ്ഞു.നാടൻ പാട്ടുകളും നാടൻ കലാ അവതരണങ്ങളും തുടർന്ന് നടന്നു.
വനമഹോത്സവം 2026: കല്ലുമുക്കിൽ വിദ്യാർത്ഥികൾക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.
സുൽത്താൻബത്തേരി: വനമഹോത്സവത്തോടനുബന്ധിച്ച് (ജൂലൈ 1-7) വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും കൽപ്പറ്റ സാമൂഹ്യവനവൽക്കരണ റെയിഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻബത്തേരി റേഞ്ചിൽ കല്ലുമുക്ക് സെക്ഷനിൽ വച്ചായിരുന്നു ക്യാമ്പ്.സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അംബിക വി.എൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്ലുമുക്ക് സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവൽക്കരണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു ബി.പി സ്വാഗതമാശംസിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് അധ്യാപകരായ വൈശാഖ് പി.വി, ശുഭ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷൈജു പി.കെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്ലാസ്സ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വനയാത്ര, വിത്തൂട്ട്, വൃക്ഷത്തൈ നടീൽ എന്നിവയും സംഘടിപ്പിച്ചു.കല്ലുമുക്ക് സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. അനൂജ്, ശ്യാംജിത്ത് സി, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരായ രജിത കെ.വി, കേളു വി.വി, ഫോറസ്റ്റ് വാച്ചർ ദിനേശ് എം.പി എന്നിവർ വനയാത്രയ്ക്ക് നേതൃത്വം നൽകി. ക്യാമ്പ് അവലോകനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു. സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സജി പ്രസാദ് കെ.പി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന്‍ കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കാരക്കുന്ന്, മെച്ചന, പുഴക്കലിടം, വാളൽ, മാടക്കുന്ന്, കരിഞ്ഞകുന്ന് ഭാഗങ്ങളിൽ നാളെ (ജൂലൈ 6) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിലുള്ള വിവേകാനന്ദ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂലൈ 6) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും
വിജയികൾക്ക് അനുമോദനവും,പരിസ്ഥിതി മാസാചരണവും സംഘടിപ്പിച്ചു
ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും,പരിസ്ഥിതി മാസാചരണവും നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ എബി ജോസഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.വിജയികളെ മെമെന്റോ നൽകി ആദരിച്ചു.പരിസ്ഥിതി മാസാചരണം"നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായി ടിഷ്യൂ കൾച്ചർ വാഴകൾ വിതരണം ചെയ്തു.ജെയിംസ്,പി.വി.സാബു,ഷീജ മനു എന്നിവർ സംസാരിച്ചു.
കെ-ടെറ്റ് വെരിഫിക്കേഷൻ സർവ്വീസിലുള്ള അധ്യാപകരെ ഒഴിവാക്കണം: കെ പി എസ് ടി എ
കെ - ടെറ്റ് പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുമ്പോൾ നിലവിൽ സേവനത്തിലുള്ള അധ്യാപകരെ ഒഴിവാക്കണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സേവനത്തിൽ നിന്നും വിരമിക്കാൻ അഞ്ചു വർഷത്തിൽ കൂടുതലുള്ള അധ്യാപകർ കെ - ടെറ്റ് പരീക്ഷ ജയിക്കണമെന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നിരവധിപേർ പരീക്ഷ എഴുതി ജയിച്ചിട്ടുണ്ട്. സർവ്വീസിലുള്ളവരുടെ വിവരങ്ങൾ സർക്കാരിൻ്റെ പക്കൽ ഉള്ളതുകൊണ്ടുതന്നെ ഇവരുടെ നേരിട്ടുള്ള സർട്ടിഫിക്കറ്റ് പരിശോധന ഒഴിവാക്കേണ്ടതാണെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എല്ലാജില്ലകളിലും നടന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുത്തവർക്ക് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകൊണ്ട് വലിയ പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളത് പ്രതിഷേധാർഹമാണെന്നും ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ, സെക്രട്ടറി ടി എം അനൂപ് , ട്രഷറർ സി കെ സേതു എന്നിവർ അറിയിച്ചു.
എല്‍പിജി വിതരണത്തിലെ പ്രതിസന്ധി; ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ റിഫൈനറി പ്രൊഡക്ഷന്‍ ടാങ്കറുകള്‍ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഗ്രീന്‍ഫീല്‍ഡ് റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ നിന്നുള്ള ടാങ്കറുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. രാജസ്ഥാന് സര്‍ക്കാരും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡും സംയുക്തമായി വികസപ്പിച്ചെടുത്ത സംരംഭം കൂടിയാണിത്.ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി രാജസ്ഥാനില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയില്‍ ഇനി യൂറിയ ക്ഷാമമുണ്ടാകില്ലെന്നും പറഞ്ഞു. നിലവിലെ പ്രതിസന്ധി താത്കാലികം മാത്രം. മധ്യേഷ്യയിലെ യുദ്ധത്തിന്റെ പ്രത്യാഘാതം കര്‍ഷകരെയും ബാധിച്ചു. എങ്കിലും നയതന്ത്ര ബന്ധങ്ങള്‍ മൂലം പ്രതിസന്ധിയെ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന തിരക്കിലാണെന്നും മോദി വിമര്‍ശിച്ചു. ആഭ്യന്തര എണ്ണ വിതരണം പരിമിതമായിരുന്നിട്ടും രാജ്യം വലിയ പ്രതിസന്ധി നേരിട്ടല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില രാജ്യങ്ങള്‍ ഇന്ധനവില 40 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിച്ചു. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇന്ധന പ്രതിസന്ധിയെ ഇന്ത്യ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു._
'അമ്മ ഫണ്ടില്‍ നിന്ന് ചിലര്‍ തട്ടിപ്പ് നടത്തി, ചോദ്യം ചെയ്തപ്പോള്‍ അപമാനിക്കാന്‍ ശ്രമം'; തന്റെ പോരാട്ടം പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്
താരസംഘടന അമ്മയിലെ തര്‍ക്കം തുടരുന്നു. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും ശ്വേത മേനോന് പറയുന്നു. അമ്മയുടെ ഫണ്ടിൽ നിന്ന് ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി. അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല. എത്ര നിശബ്ദതയാക്കാൻ ശ്രമിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.
ലഹരിവിരുദ്ധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
അസംപ്ഷൻ യു .പി സ്കൂളിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പരിപാടികൾക്ക് ആരംഭം കുറിച്ചു. "സാർദ്ധം - ലഹരിക്കെതിരെ വിദ്യാലയ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് " എന്ന ഈ പരിപാടിയുടെ ഉദ്ഘാടനം ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ നിർവഹിച്ചു . സ്കൂൾ മാനേജർ ഫാദർ തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഷോജി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ലഹരി വിരുദ്ധ ബാഡ്ജുകളണിഞ്ഞ് പി.റ്റി.എ പ്രതിനിധികളും മൂന്നൂറോളം രക്ഷിതാക്കളും പങ്കെടുത്തു. ഷിനോജ് പാപ്പച്ചൻ, പ്രജിത എന്നിവർ സംസാരിച്ചു .
മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മുത്തങ്ങ: എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്നഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ എക് സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി.ലഹരി കൈവശം വെച്ച കോഴിക്കോട് ഒളവണ്ണ തറൂൽപറമ്പിൽ വീട്ടിൽ റമീഷ് അക്തർ (37) നെ അറസ്റ്റ് ചെയ്തു. 1.400 ഗ്രാം മെത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ എം.എ, അനിൽകുമാർ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ,കെ, അർജുൻ,എം എന്നിവർ പങ്കെടുത്തു.
അതിശക്തമായ മഴ വരുന്നു, രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ അലർട്ട്, മീൻപിടിത്തത്തിന് വിലക്ക് തുടരും
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. മൂന്ന് ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
'കേപ് വർദെയിലെ ജനങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കട്ടെ..'; മെസി പറഞ്ഞ വാക്കുകളെ കുറിച്ച് വൊസീഞ്ഞ
നിലവിലെ ലോകചാമ്പ്യന്മാരയ അർജന്റീനയെ വിറപ്പിച്ചുകൊണ്ടാണ് കേപ് വർദെ നോക്കൗട്ടിൽ നിന്നും പുറത്തായത്. അത്യന്തം ആവേശകരമായ മത്സരത്തിൽ ഇരുപത്തിയൊമ്പതാം മിനിറ്റിൽ തന്നെ മെസിയിലൂടെ അർജന്റീന ലീഡ് എടുത്തെങ്കിലും അൻപത്തിയൊമ്പതാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ കേപ് വർദെ സമനില പിടിച്ചു.ഇരുപകുതിയിലും നല്ലപോലെ ആക്രമിച്ചു കളിച്ച കേപ് വർദെയെ ഞെട്ടിച്ചുകൊണ്ട് തൊണ്ണൂറ്റിയാറാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് സ്കോർ ചെയ്തെങ്കിലും അധികസമയത്തിൽ സിഡ്നി ലോപസ് കബ്രാളിന്റെ ഗംഭീരമായൊരു ഗോളിലൂടെ കേപ് വർദെ വീണ്ടും സമനിലപിടിച്ചു. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്താണ് മെസിയുടെ കോർണർകിക്കിൽ നിന്നും ഹെഡർ ഗോളിലൂടെ അർജന്റീന ലീഡ് പിടിച്ച മത്സരം സ്വന്തമാക്കുന്നത്. ഡിനെ ബോർഗ്സിന്റെ ടച് ഉണ്ടായതുകൊണ്ട് തന്നെ സെൽഫ് ഗോൾ ആയാണ് അത് കണക്കാക്കിയത്.അർജന്റീന അനായാസമായി ജയിക്കേണ്ടിയിരുന്ന മത്സരത്തിൽ കേപ് വർദെ ഗോൾ കേപ്പർ വൊസിഞ്ഞയുടെ നിർണായക ഇടപെടലായിരുന്നു ഏറ്റവും പ്രധാനം. ഗോൾ എന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് വൊസിഞ്ഞ എന്ന നാലപതുകാരൻ തട്ടിയകറ്റിയത്.
ഫ്രാൻസിന് എന്ത് പാരഗ്വായ്; എംബാപ്പെയും സംഘവും ക്വാർട്ടർ ഫൈനലിൽ
പാരഗ്വായ് യെ തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. നായകൻ കെയ്ലിയൻ എംബാപ്പെ നേടിയ പെനാൽറ്റി ഗോളിലായിരുന്നു ജയം. 70-ാം മിനിറ്റിലായിരുന്നു ഗോൾ. പാരഗ്വായ് പ്രതിരോധ താരങ്ങൾ ഡുവെയെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിളിച്ചത്.കളിയുടെ തുടക്കം മുതൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ഫ്രാൻസ് തന്നെയായിരുന്നു മുന്നിൽ. എന്നാൽ ഗോൾ വല ഭേദിക്കാൻ ഫ്രാൻസിനായില്ല. ഏറ്റവുമൊടുവിലാണ് എംബാപ്പെയുടെ ഗോൾ പിറന്നത്.താരത്തിന്റെ ഈ ലോകകപ്പിലെ ഏഴാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിക്കൊപ്പമെത്തി ഫ്രഞ്ച് താരം. ലോകകപ്പ് ചരിത്രത്തിലെ 19-ാം ഗോളാണിത്. 20 ഗോളുമായി മെസിയാണ് ലിസ്റ്റിൽ ഒന്നാമത്.
ഡബിളടിച്ച് ഔനാഹി, വിജയഗാഥ തുടർന്ന് മൊറോക്കോ; കാനഡയെ തകർത്ത് ക്വാർട്ടറിലേക്ക്
ഹൂസ്റ്റൺ: ഔനാഹിയുടെ ഇരട്ടഗോളിൽ സഹ ആതിഥേയരായ കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനഡയെ മൊറോക്കോ തകർത്തത്. ആദ്യ പകുതിയിൽ കാനഡ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ അൻപതാം മിനിറ്റിൽ തന്നെ മൊറോക്കോ ലീഡ് കണ്ടെത്തി. വലതുവിംഗിൽ നിന്നും ലഭിച്ച ഫ്രീകിക്ക് അഷ്റഫ് ഹക്കിമി നീട്ടി നൽകിയത് ബോക്സിലുണ്ടായിരുന്ന ഔനാഹിയുടെ കാലുകളിലേക്ക്. ലക്ഷ്യം പിഴക്കാത്ത ഔനാഹി കൃത്യമായി അത് കാനഡയുടെ വലയിലെത്തിച്ചു.ലീഡെടുത്തെങ്കിലും മത്സരത്തിൽ ആക്രമണം കുറച്ച് പ്രതിരോധത്തിലേക്കിറങ്ങത്ത മൊറോക്കോയെയാണ് മത്സരത്തുനിൽ കണ്ടത്. എണ്‍പത്തിരണ്ടാം മിനിറ്റിൽ ലഭിച്ച കൗണ്ടർ അറ്റാക്ക് കലാശിച്ചത് മൊറോക്കോയുടെ രണ്ടാം ഗോളിൽ ആയിരുന്നു. ബോക്സിൽ നിന്നും ബ്രാഹിം ഡിയാസ് നീട്ടിനൽകിയ പന്ത് ഔനാഹി കൃത്യമായി വലയിലെത്തിച്ചു. കാളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ സോഫിയാൻ റഹിമി മൊറോക്കോയുടെ ഗോൾ നില മുന്നിലെത്തിച്ചു. ബ്രാഹിം ഡിയാസ് തന്നെയാണ് ഇത്തവണയും അസിസ്റ്റ്.ഇന്ന് നടക്കുന്ന പാരഗ്വായ്- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ ക്വാർട്ടറിൽ നേരിടുക. നോക്കൗട്ടിൽ നെതർലാൻഡ്സിനെ തോൽപിച്ച ആത്മവിശ്വാത്തിലാണ് മൊറോക്കോ പ്രീ ക്വാർട്ടറിന് എത്തിയത്. ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകൾ മൊറോക്കോയ്ക്ക് ക്വാർട്ടറിലേക്കുള്ള വഴിയൊരുക്കി. ബ്രസീലുമായി ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ ലാറ്റിനമേരിക്കൻ വമ്പന്മാരെ സമനിലയിൽ തളച്ച പോരാട്ടവീര്യം കൂടിയുണ്ടായിരുന്നു മൊറോക്കോയ്ക്ക്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഫ്രാൻസ് പരാഗ്വായ്യെ തോല്പിച്ചവൾ ക്വാർട്ടറിൽ മികച്ചൊരു മത്സരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി
കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി.കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ഓണം സീസണില്‍ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് സംഘടനകളുടെ ആവശ്യം.അതേസമയം, സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിലക്കയറ്റം. മഴക്കാലം ശക്തമായതോടെ വിപണിയില്‍ ഇഞ്ചിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കിലോയ്ക്ക് 260 രൂപയാണ് ഇഞ്ചിയുടെ വില. രണ്ടാഴ്ച കൊണ്ടാണ് വിലയില്‍ കാര്യമായ മാറ്റം ഉണ്ടായത്. മൊത്തവ്യാപാര വില കിലോയ്ക്ക് 230 രൂപ മുതല്‍ 300 രൂപ വരെയായി തുടരുകയാണ്. ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 160 രൂപയായിരുന്നു വില.കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയും വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളാണെന്നാണ് കണക്കാക്കുന്നത്.
എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം; പ്രശ്ന പരിഹാരത്തിൽ ഇടപെടാതെ സർക്കാർ, കെൽട്രോണിന് നൽകാനുള്ളത് 55 കോടി
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച് എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം. കെൽട്രോണിന് സർക്കാർ പണം നൽകാത്തിനെ തുടർന്നാണ് സേവനം നിർത്തിയത്. സർക്കാർ ഇതുവരെ പ്രശ്നപരിഹാരത്തിൽ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെൽട്രോണിന് നൽകാനുള്ളത്. പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് സേവനദാതാക്കൾ സേവനം നിർത്തിയിരുന്നു. സ്വന്തം നിലയിൽ പ്രശ്നം പരിഹരിക്കാൻ കെൽട്രോൺ നീക്കം. മറ്റ് വരുമാനങ്ങളിൽ നിന്നും പണമെടുത്ത് ഇൻ്റർനെറ്റ് ദാതാക്കൾക്ക് നൽകാനാണ് ശ്രമം.ഇൻർനെറ്റ് സേവനദാതാക്കള്‍ക്കുള്ള പണം മുടങ്ങിയതോടെയാണ് പ്രവർത്തനങ്ങള്‍ മുഴുവൻ അവതാളത്തിലായത്. പണത്ത ചൊല്ലി സർക്കാർ ഗതാഗത അതോററ്റിയും തമ്മിൽ തർക്കം തുടരുകയാണ്. പിഴപ്പണത്തിൽ നിന്നാണ് കെൽട്രോണിന് പണം തിരികെ നൽകേണ്ടത്. അതോററ്റിയുടെ അക്കൗങ്ങിലേക്ക് സർക്കാർ കൃത്യമായി പണം കൈമാറുന്നില്ല. കരാറിൽ അതോററ്റി പണം നൽകാൻ പറഞ്ഞിട്ടില്ലെന്നാണ് ഗതാഗത അതോററ്റി പറയുന്നത്. പണം അതോററ്റി നൽകണമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.

