Advertisement

കോഴ്സുകളില്‍ പ്രവേശനം

ഐഎച്ച്ആര്‍ഡി മീനങ്ങാടി മോഡല്‍ കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജി.എസ്.ടി ഫയലിംഗ് എന്നീ കോഴ്സുകളിലേക്ക് ജൂണ്‍ 30വരെ അപേക്ഷിക്കാം. www.ihrdadmissions.org വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-8547005077, 04936-246446.

ARIYIPPU
News Image

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ ; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള തുള്ളി മരുന്ന് വിതരണം നാളെ (ജൂണ്‍ 28ന് ) നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ രാവിലെ 9.30ന് പ്രിയങ്കാ ഗാന്ധി വാദ്ര എം.പി നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, സംസ്ഥാന നിരീക്ഷകന്‍ ഡോ.വി ജിതേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 561 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുള്ള 523 ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിന് ബസ് സ്റ്റാന്റ്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തിയതികളില്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കും. പ്രത്യേക പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് വിതരണം നടത്തുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ഇന്റര്‍നാഷണല്‍, ലയേണ്‍സ്, ഇതര സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.

KALPETTA
News Image

കൂടിക്കാഴ്ച ജൂലൈ 7ന്

കല്‍പ്പറ്റ നഗരസഭക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂള്‍/ ബി.ആര്‍.സി സെന്ററിലേക്ക് ആയയെ നിയമിക്കുന്നു. പത്താംതരം വിജയിച്ച കല്‍പ്പറ്റ നഗരസഭ പരിധിയില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിന് ഉച്ചക്ക്് 2.30ന് നഗരസഭ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. ഫോണ്‍- 04936 202349

KALPETTA
News Image
Advertisement

കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം, 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്

തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്‌ തുടങ്ങിയവർ പങ്കെടുക്കും.സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുന്നത്. കുട്ടികൾക്ക് സുരക്ഷിതമായി വാക്സിൻ എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തുടനീളം 22,288 ബൂത്തുകൾ പ്രവർത്തിക്കും. സർക്കാർ ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവ ഇതിനായി ഉപയോഗിക്കും. പ്രത്യേക പരിശീലനം ലഭിച്ച 46,663 സന്നദ്ധപ്രവർത്തകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട് ജെട്ടികൾ എന്നിവിടങ്ങളിലായി 539 ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവമേളകൾ എന്നിവ കേന്ദ്രീകരിച്ച് 283 മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.ഞായറാഴ്ച പൾസ് പോളിയോ ബൂത്തുകളിൽ എത്തിക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജൂൺ 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകും. വാക്സിൻ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഐഎൽആർ, ഡീപ് ഫ്രീസർ, കോൾഡ് ബോക്സ് തുടങ്ങിയ ശീതീകരണ സംവിധാനങ്ങളെല്ലാം പൂർണ്ണ സജ്ജമാണ്. ആരോഗ്യവകുപ്പിനൊപ്പം ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ, റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ വിവിധ സർക്കാർ-സന്നദ്ധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മഹായജ്ഞം നടക്കുന്നത്.

KERALA
News Image

ആ ലോറി തകർത്തത് കിടപ്പാടവും ജീവിതവും, ഉടമയും ജനപ്രതിനിധികളും കൈവിട്ടു'; നീതിതേടി ബിന്ദുവും മക്കളും

കൽപറ്റ: മരം കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തകർന്നത് അനിലിന്റെയും കുടുംബത്തിന്റെയും വീട് മാത്രമല്ല, അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. വയനാട് ജില്ലയിലെ ഇരുളം ചുണ്ടക്കൊല്ലിയിലെ പറയക്കോണം അനിലും ഭാര്യ ബിന്ദുവും രണ്ട് മക്കളും ഇന്ന് കിടപ്പാടമില്ലാതെ പെരുവഴിയിലാണ്. തകർന്ന വീട് പൂർവസ്ഥിതിയിലാക്കി നൽകാമെന്നേറ്റ ലോറി ഉടമയും മധ്യസ്ഥംനിന്ന ജനപ്രതിനിധികളുമെല്ലാം കൈയൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് ഈ നിർധന കുടുംബം.രോഗിയായ ഭർത്താവിനെയും വിദ്യാർഥികളായ മക്കളെയും ചേർത്തുപിടിക്കുന്ന ബിന്ദുവിന് അറിയാം, കൂടെനിൽക്കുമെന്ന് വിശ്വസിച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ മറുചേരിയിലാണെന്ന്. സഹായിക്കാൻ ആരുമില്ലെന്ന വിഷമവും ആശങ്കയും മാത്രമാണ് ആ മുഖത്തുള്ളത്.കഴിഞ്ഞ മേയ് 18-നായിരുന്നു ഞങ്ങളുടെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായത്. മരത്തടികൾ കയറ്റി നിർത്തിയിട്ടിരുന്ന ലോറി റോഡരികിലെ കോൺക്രീറ്റ് ഇടിഞ്ഞ് താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു എന്നാണ് പറയുന്നത്. സംഭവദിവസം ബെംഗളൂരുവിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയായിരുന്നു ഞാൻ. ഭർത്താവും വീട്ടിൽ ഇല്ലായിരുന്നു. ലോറി മറിഞ്ഞുവീണപ്പോൾ മക്കൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ടതോടെ അവർ ഓടിരക്ഷപ്പെടുകയായിരുന്നു. കിടപ്പുമുറിക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. ഈ ഭാഗം പൂർണമായി തകർന്നു. വീടിന്റെ മറ്റു ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിത്തറയ്ക്ക് ഉൾപ്പെടെ ഇളക്കംതട്ടി. വീട്ടുപകരണങ്ങളുമെല്ലാം നശിച്ചു.നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ ലോറി കൊണ്ടുപോകരുതെന്ന് അന്നുതന്നെ വാർഡ് മെമ്പറെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ, സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും എങ്കിലേ നഷ്ട‌പരിഹാരം ലഭിക്കൂവെന്നും ഭർത്താവിനെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ധരിപ്പിച്ചു. എന്നാൽ, പോലീസ് സ്റ്റേഷനിൽവെച്ച് സംഭവം ഒത്തുതീർപ്പാക്കി. 2.35 ലക്ഷം രൂപ നൽകാമെന്നായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥ. തുടർന്ന്, അന്നുരാത്രിതന്നെ ലോറി എടുത്തുകൊണ്ടുപോയി. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും തകർന്ന വീട് നന്നാക്കുന്നതിനുള്ള നടപടികളൊന്നുമുണ്ടായില്ല.വാർഡ് മെമ്പറെ സമീപിച്ചപ്പോൾ നിങ്ങൾക്ക് പഞ്ചായത്തിൻ്റെ വീട് പാസായിട്ടുണ്ടെന്നും അത് തരാമെന്നുമായിരുന്നു മറുപടി. എന്നാൽ, പിന്നീട് പഞ്ചായത്തിന്റെ വീട് ഇല്ലെന്ന് പറഞ്ഞ് മെമ്പറും കൈയൊഴിഞ്ഞു. ഇതോടെ നഷ്ടപരിഹാരമായി നൽകാമെന്ന് പറഞ്ഞ തുക മതിയെന്നും വീട് നന്നാക്കിതരണമെന്നും ഞങ്ങൾ പറഞ്ഞു. പക്ഷെ, ഒന്നും നടന്നില്ല. ഇതിനിടയിൽ നഷ്ടപരിഹാരം വൈകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയെക്കുറിച്ച് ലോറി ഉടമ അറിഞ്ഞെന്നും അതിനാൽ ഇനി പണം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞെതായും വാർഡ് മെമ്പർ പിന്നീട് അറിയിച്ചു.ഇപ്പോൾ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നത് കാടിനോട് ചേർന്ന പ്രദേശത്താണ്. ഇവിടെ കാട്ടാന ഉൾപ്പെടെ വന്യമൃഗശല്യവും ഉണ്ട്. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ഞങ്ങൾക്ക് വാടക കൊടുക്കാൻപോലും കഴിയുന്നില്ല. ഭർത്താവിന് പലതരത്തിലുള്ള അസുഖങ്ങളുണ്ട്. നേരത്തെ നട്ടെല്ലിന് പരിക്കുപറ്റി വിശ്രമത്തിലുമായിരുന്നു. ഈയടുത്താണ് ജോലിക്ക് പോകാൻ തുടങ്ങിയത്.പുതിയൊരു വീട് നിർമിക്കാനോ അറ്റകുറ്റപ്പണികൾ ചെയ്യോനോ ഞങ്ങൾക്ക് യാതൊരു നിർവാഹവുമില്ല. വായ്പയെടുത്തും കടം വാങ്ങിയും ഉണ്ടാക്കിയ ആകെയുള്ള കിടപ്പാടമാണ് ഇല്ലാതായത്. എത്രനാൾ കുഞ്ഞുങ്ങളുമായി വാടകയ്ക്ക് താമസിക്കും. ഞങ്ങൾക്ക് നീതി ലഭിക്കണം. ആരുടെ മുന്നിലാണ് ഇനി കൈനീട്ടേണ്ടത്? എവിടെ പോയാലാണ് ഞങ്ങൾക്ക് നീതി കിട്ടുക? അറിവില്ലാത്ത മനുഷ്യരാണെന്ന് അറിഞ്ഞിട്ടുതന്നെയാകണം ഞങ്ങളെ എല്ലാവരും കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്

KALPETTA
Placeholder

ശ്രദ്ധിക്കുക; ജൂലൈ 1 മുതല്‍ സാമ്പത്തിക ഇടപാടുകള്‍ ചില പ്രധാന രേഖകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു.

അടുത്ത മാസം ആദ്യം മുതല്‍ സാമ്പത്തിക ഇടപാടുകളെയും എല്‍പിജി വിലയേയും ആധാറിനേയും ഒക്കെ ബാധിക്കുന്ന നിയമങ്ങളില്‍ മാറ്റങ്ങള്‍ വരികയാണ്.പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും. കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്തി. ഇത് മാത്രമല്ല നിരവധി റെയില്‍വേ കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴകള്‍ ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കും.പുതുക്കിയ സെക്ഷന്‍ 137 പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരോ ഉപയോഗിച്ച ടിക്കറ്റ് വീണ്ടും ഉപയോഗിക്കുന്നവരോ അധിക ചാര്‍ജുകള്‍ക്കൊപ്പം ബാധകമായ നിരക്കും നല്‍കേണ്ടിവരും. നിലവിലുള്ള 250 രൂപയില്‍നിന്ന് 500 രൂപയാണ് പുതുക്കിയ നിരക്ക്.മറ്റൊരാളുടെ ടിക്കറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള പിഴയിലും മാറ്റങ്ങളുണ്ട്. ഇങ്ങനെ ചെയ്താല്‍ ടിക്കറ്റുകള്‍ കണ്ടുകെട്ടപ്പെടും. കൂടാതെ യാത്രക്കാരന്‍ യാത്രാ നിരക്കും അധിക ചാര്‍ജുകളും നല്‍കേണ്ടിവരും.ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും അനധികൃതമായി കച്ചവടം നടത്തുന്നതും ഭിക്ഷാടനം നടത്തുന്നതിനും 2,000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുക, അസഭ്യം പറയുക, റെയില്‍വേ സൗകര്യങ്ങളില്‍ ഇടപെടുകയോ സഹയാത്രികര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 രൂപ പിഴ ചുമത്താം. മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്നവരെ ട്രെയിനുകളില്‍ നിന്നും സ്റ്റേഷനുകളില്‍ നിന്നും പുറത്താക്കുകയും പിഴ ചുമത്തുകയും ചെയ്യാം.

GENERAL
News Image

പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന; നിലവിൽ വരിക നാല് സുപ്രധാന മാറ്റങ്ങൾ, യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ യാത്രകളെയും പാസ്‌പോർട്ട് സംബന്ധമായ ആവശ്യങ്ങളെയും ബാധിക്കുന്ന നാല് സുപ്രധാന മാറ്റങ്ങളാണ് വരാൻ പോകുന്നത്. സാധാരണ അപേക്ഷകൾ മുതൽ ഇന്ത്യയിലേക്കുള്ള യാത്ര വരെ ഇനി മാറുകയാണ്.പാസ്‌പോർട്ട് നിരക്കുകളിലെ വൻ വർദ്ധനവാണ് ഒന്നാമത്തെ മാറ്റം. ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75 ശതമാനം വരെ വർദ്ധിക്കാൻ പോകുകയാണ്. ഇത് സമീപകാലത്തെ ഏറ്റവും വലിയ നിരക്ക് വർദ്ധനവാണ്. യുഎഇയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇത് ബാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജൂൺ 20-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, പരിഷ്കരിച്ച നിരക്കുകൾ യുഎഇ ഉൾപ്പെടെ ആഗോളതലത്തിൽ ബാധകമായിരിക്കും. യുഎഇ-യിലെ ഇന്ത്യൻ മിഷനുകൾ പുതുക്കിയ പ്രാദേശിക നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.അതുപോലെ തന്നെ 36 പേജിന്റെ സാധാരണ പാസ്‌പോർട്ടിന് ഇനി മുതൽ 1,500 രൂപയ്ക്ക് പകരം 2,500 രൂപ നൽകണം. 60 പേജിന്റെ പാസ്‌പോർട്ടിന് ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി വർദ്ധിക്കും. ഇനി തത്കാൽ അപേക്ഷകൾക്കാണെങ്കിൽ 6,000 രൂപ വരെയും, പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ 7,500 രൂപ വരെയും ചിലവ് വരും. ദിർഹത്തിലുള്ള പുതിയ നിരക്കുകൾ യുഎഇയിലെ ഇന്ത്യൻ മിഷനുകൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

GENERAL
News Image

ജീവനം - പദ്ധതിക്ക് തുടക്കം കുറിച്ചു

നടവയൽ : സെൻറ് തോമസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജീവനം എന്ന പേരിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ബിജു തൊണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച ബലൂൺ കൊണ്ടുള്ള സംരക്ഷണം മതിൽ, ലഹരി വിരുദ്ധ സന്ദേശ ജ്വാല തെളിയിക്കൽ, ഫ്ലാഷ് മോബ്, ലഘുലേഖ വിതരണം, മാഗസിൻ പ്രകാശനം, ലോഗോ പ്രകാശനം, ദീപശിഖ പ്രയാണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു. ഒരുമാസം നിലനിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.സ്കൂൾ മാനേജർ ഫാ. വിൻസൻറ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. ജെയിംസ് പോൾ, കെ ജെ ബിജു, രാജു വലിയറ, സി. പി വി സിനി, മരിയ ജെയിംസ്, ജെൻട്രി പോൾ, ജോസഫ് എന്നിവർ സംസാരിച്ചു.

KALPETTA
News Image

ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയം നോക്കൗട്ടിലേക്ക്, കൂടെ ഈജിപ്തും; പൊരുതിവീണ ഇറാന് നോക്കൗട്ട് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം

ഗ്രൂപ്പ് ജി യിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ഇറാൻ ഈജിപ്തിനോട് സമനില വഴങ്ങിയതോടെ കളിച്ച മൂന്ന് മത്സരത്തിലും ജയമില്ലാതെയായ ഇറാന്റെ നോക്കൗട്ട് പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവന്നിരിക്കുകയാണ്. രണ്ട് മത്സരം നേരത്തെ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഒറ്റ മത്സരത്തിലെ ജയത്തിന്റെ ബലത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെൽജിയം നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.ഗ്രൂപ്പിൽ ഒരേ പോയന്റുകളാണ് ബെൽജിയത്തിനും ഈജിപ്തിനും. ഗോൾ വ്യത്യസ്തത്തിന്റെ പുറത്താണ് ബെൽജിയം മുന്നിൽ. 28, 50 മിനിറ്റുകളിൽ ലിയാൻഡ്രോ ട്രോസാർഡിലൂടെ മുന്നിലെത്തിയ ബെൽജിയത്തിന്റെ സമ്പൂർണ ആധിപത്യം തന്നെയായിരുന്നു മത്സരത്തിലുടനീളം. കെവിൻ ഡിബ്രൂയ്നും ലുക്കാക്കുവും, അലക്സിസ് സെലെമേക്കേഴ്‌സും ബെൽജിയത്തിന്റെ വിജയം അനായാസമാക്കികൊടുത്തു

SPORTS
News Image

മൺസൂൺ മത്സ്യ സമൃദ്ധി, മത്സ്യ വിളവെടുപ്പ് നടത്തി

കാവുംമന്ദം: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ലഭ്യത ഉറപ്പുവരുത്തുക, വിഷ രഹിത മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മൺസൂൺ മത്സ്യ സമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ സെബാസ്റ്റ്യൻ വെള്ളാരം കാല എന്ന കർഷകന്റെ കൃഷിയിടത്തിൽ വച്ച് മത്സ്യ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബേബി മൂത്തേടത്ത്, വില്ലി വെള്ളാരം കാല, പ്രമോട്ടർ രാജി ഹരീന്ദ്രനാഥ്, സെബാസ്റ്റ്യൻ വെള്ളാരം കാല തുടങ്ങിയവർ സംബന്ധിച്ചു.

KALPETTA
News Image

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ; 2 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

 മാനന്തവാടി: മാനന്തവാടി പിലാക്കാവിലെ ബേക്കറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും വൻ തുകയും പോലീസ് പിടിച്ചെടുത്തു. പിലാക്കാവ് ടൗണിൽ 'ആഷിഖ് ബേക്കറി' നടത്തുന്ന ഇബ്രാഹിം എം.കെ. (52) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ സോബിൻ കെ.കെയുടെ നേതൃത്വത്തിലാണ് കടയിൽ പരിശോധന നടത്തിയത്.കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കൂൾ ലിപ്പുകളും 66 പാക്കറ്റ് ഹാൻസുമാണ് കണ്ടെടുത്തത്. കൂടാതെ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വകയിലുള്ള 1,89,570 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നാണ് വിൽപനയ്ക്കായി ഇവ എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ കെ.പി. ആക്ട്, കോട്പ (COTPA) ആക്ട് എന്നിവ പ്രകാരം കേസെടുത്തു. മുൻപും സമാനമായ കേസുകളിൽ ഇയാൾ അകപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെകർശന നടപടി തുടരുമെന്നും പോലീസ് വ്യക്തമാക്കി.

MANANTHAVADY
News Image

ഇടിമിന്നലും കാറ്റും കരുതിയിരിക്കണം...നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 5 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെ യെല്ലോ അല‍‍ർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ മുതൽ വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും കാറ്റും കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.

KERALA
News Image

പൊന്നിന് കുറഞ്ഞതെല്ലാം കൂടുന്നോ? സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ നാലാം വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചാഞ്ചാട്ടങ്ങൾക്ക് ശേഷം നിലവിൽ വിപണിയിൽ ഒരു പരിധി വരെ സ്ഥിരത കൈവരുന്ന ലക്ഷണങ്ങളാണ് കാണുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 110 രൂപ വർധിച്ച് വില 13,195 രൂപയായി മാറി. അതേസമയം ഉയർന്ന പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ വർദ്ധിച്ച് 14,395 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 10,796 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഒരു പവൻ സ്വർണത്തിന്റെ വില്‍പ്പന വില 1,05,560 രൂപയായും ഉയർന്നു. ഇന്നലെ വൈകുന്നേരം പവന് 1,04,680 രൂപയായിരുന്നു വില. അതായത് ഒറ്റയടിക്ക് 880 രൂപയുടെ വലിയൊരു വർധനവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 25-ന് രാവിലെയായിരുന്നു (പവന് 1,02,760 രൂപ). എന്നാൽ അവിടെ നിന്ന് വിപണി ശക്തമായി തിരിച്ചു കയറുന്നതാണ് ഇപ്പോൾ കാണുന്നത്.

KERALA
News Image

സിനിമ കഴിഞ്ഞു. 'ബാലന്റെ ' ബസ് സ്റ്റോപ്പ് ഇനി നാടിന് സ്വന്തം

പുൽപ്പള്ളി: സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രം നിർമിച്ച ഒരു ബസ് ‌സ്റ്റോപ്പ്‌ ഇന്ന് ഒരു നാടിന്റെ ആവശ്യത്തിനും സഞ്ചാരികളുടെ കൗതുകത്തിനും ഒരുപോലെ ഇടമായി മാറിയിരിക്കുകയാണ്.ബാലൻ എന്ന പുതിയ സിനിമയിലെ ഒരു രംഗത്തിനായാണ് പുല്‍പ്പള്ളി- ചേകാടി റോഡില്‍ ബസ്റ്റോപ്പ് നിർമ്മിച്ചത്. പച്ചപ്പിന്റെ പുതപ്പണിഞ്ഞ് കാനന പാതയുടെ അരികില്‍ തല ഉയർത്തി നില്‍ക്കുന്ന ഈ ബസ് സ്റ്റോപ്പ് സമൂഹ മാധ്യമങ്ങളിലും തരംഗമാണ്..കാണുമ്പോള്‍ ആരും ഒറ്റനോട്ടത്തില്‍ പറയില്ല, ഇത് ഒരു സിനിമാ സെറ്റിന്റെ ഭാഗമായിരുന്നെന്ന്. വയനാട് പുല്‍പ്പള്ളി-ചേകാടി റോഡിലൂടെ യാത്ര ചെയ്യുന്നവർ ഇന്ന് ഈ ബസ് സ്റ്റോപ്പ് കാണാൻ പോലും വാഹനം നിർത്തും.സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. ക്യാമറകള്‍ മടങ്ങി. താരങ്ങളും അണിയറ പ്രവർത്തകരും പോയി. എന്നാല്‍, ഈ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റരുതെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

PULPALLY
News Image

കെമിസ്ട്രി വിഷയത്തിൽ മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർഥികളെ കെമിസ്ട്രി അസോസിയേഷൻ ആദരിച്ചു

 ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ കെമിസ്ട്രി വിഷയത്തിൽ മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർഥികളെ ആദരിച്ചു . അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേഴ്സിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും , മൊമെന്റോയും നൽകി ആദരിച്ചത് . ജില്ലയിൽ 35 വിദ്യാർഥികളാണ് കെമിസ്ട്രി പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയത്. കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എം.വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു . മുണ്ടേരി സ്കൂൾ പ്രിൻസിപ്പൽ പി.ടി സജീവൻ വിദ്യാർത്ഥികൾക്ക് ഉപഹാരം കൈമാറി. അസോസിയേഷൻ സെക്രട്ടറി ഒജെ ബിജു, പ്രസിഡണ്ട് ബിന്ദു വിജെ, ജോയൻ്റ് സെക്രട്ടറി ബിനേഷ് രാഘവൻ എന്നിവർ സംസാരിച്ചു

KALPETTA
News Image

ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം"പരിപാടിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.   പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വയനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ സെലീന സാബു,കീർത്തി എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

റേഷൻ കാര്‍ഡുടമകൾക്കുള്ള സുപ്രധാന അറിയിപ്പ്; നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും

ARIYIPPU
News Image

അധ്യാപക നിയമനം

ബത്തേരി: സുൽത്താൻ ബത്തേരി പൂമലയിലെ കാലിക്കറ്റ്യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻ്റിലേക്ക് 2026-27 അദ്ധ്യയന വർഷത്തിൽ പെർഫോമിംഗ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കി ലാണ് വേതനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായോഗികതപരിജ്ഞാന യോഗ്യതകൾ തെളിക്കുന്ന സാക്ഷ്യ പത്രങ്ങൾ, ഇവയുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസിൽ കൂടക്കാഴ്ച്ചക്ക് എത്തണം. ഫോൺ:9037030586

SULTAN BATHERY
News Image

ചാരായം വാറ്റാൻ 210 ലിറ്റർ പാകപ്പെടുത്തിയ വാഷ് പിടികൂടി

നൂൽപ്പുഴ: ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ്വകുപ്പിന്റെ 'ഓപ്പറേഷൻ തണ്ടറിന്റെ ' ഭാഗമായി നൂൽപുഴ മൂക്കുത്തി കുന്നു ഭാഗത്ത് വയനാട് എക്സൈസ് ഇൻറലിജിൻസും, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂക്കുത്തിക്കുന്ന് പാലത്തിന്റെ ഉയരത്തിലുള്ള ഗർഡ റുകൾക്കിടയിൽ രഹസ്യമായി സൂക്ഷിച്ചുവെച്ച 210 ലിറ്റർ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചുവെച്ച ആളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്ന തായി എക്സൈസ് അറിയിച്ചു. വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോ ധനയിൽ എക്സൈസ് ഇൻസ്പെക്ടർ സുമേഷ്.പി.എസ്, അസി.എക് സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സൈമൺ.കെ.എം, ഹരിദാസ് സി.വി, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റിവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, പ്രകാശൻ കെ.വി, അനീഷ് എ. എസ്, വിനോദ് പി. ആർ, സിവിൽ എക്സൈസ് ഓഫീസർ റാഷിദ്, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ അബ്ദുൽ റഹീം എം വി എന്നിവർ പങ്കെടുത്തു.

MANANTHAVADY
News Image

വിദ്യാർത്ഥികളിൽ കൃഷി ലഹരിയാക്കാൻ മിഷൻ നടപ്പാക്കും: മന്ത്രി ടി സിദ്ധീഖ്

 ജില്ലയിലെ സ്കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിച്ച് വിദ്യാർത്ഥികളിൽ കൃഷി ലഹരിയാക്കി കാർഷിക വൃത്തിയിലേക്ക് എത്തിക്കുന്നതിന് കൃഷി വകുപ്പ് മുഖേന മിഷൻ നടപ്പാക്കുകയാണെന്ന് മന്ത്രി അഡ്വ ടി സിദ്ധീഖ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കൽപ്പറ്റയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മിഷൻ പദ്ധതി നടപ്പാക്കുന്നതിനായി സ്കൂളിൽ നോഡൽ ടീച്ചറെ ചുമതലപ്പെടുത്തി വീടുകളിൽ കൃഷികൾ ചെയ്യുന്നതിനുള്ള നടപടികളാണ് നടത്തുന്നത്. കേരളത്തിലെ ചെറുപ്പക്കാരെ വരിഞ്ഞുമുറുക്കാമെന്ന മാഫിയകളുടെ ആഗ്രഹം ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാന് നേതൃത്വം നൽകി നർകോട്ടിക് ശൃംഖലയ്ക്കെതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സർക്കാർ. സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുറ്റുപാടുകളിലും മാർക്കറ്റുകളിലും പൊതുയിടങ്ങളിലും ലഹരി മാഫിയ ശക്തിപ്രാപിക്കുകയാണ്. ഇതിനെതിരെ രാജ്യത്തെ വിവിധ ഏജൻസികളുടെയും അയൽ സംസ്ഥാന ഏജൻസികളുടെയും ഏകോപനം സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും ലഹരി വിരുദ്ധ സന്ദേശവും ജില്ലാ പോലീസ് മേധാവി ദേവമനോഹർ നിർവഹിച്ചു. മന്ത്രി ടി സിദ്ധിഖ്, സിനിമാതാരം അബു സലിം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ തൂഫാൻ വാരിയർ ബാഡ്ജ് ഏറ്റുവാങ്ങി. കൽപ്പറ്റ നഗരത്തിൽ നടന്ന ബോധവത്കരണ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ദേവമനോഹർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ചുണ്ട ആർ.സി.എച്ച്.എസ്. സ്‌കൂൾ വിദ്യാർത്ഥികൾ ലഹരി ബോധവത്കരണ മൈം അവതരിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, അഡീഷണൽ പോലീസ് സൂപ്രണ്ട് കെ.എസ് ഷാജി, കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ ടി.പി ദിനേഷ്, കൗൺസിലർ ഗിരീഷ്, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

KALPETTA
News Image