മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ പുതിയ രൂപത്തിൽ; കോളുകൾ ലഭിക്കുന്നത് സർക്കാർ മുന്നറിയിപ്പ് മാതൃകയിൽ

    ഡിജിറ്റൽ അറസ്റ്റുകളെയും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെയും കുറിച്ച് അവബോധം വളർത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമ്പോൾ, തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഇപ്പോൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ മുന്നറിയിപ്പ് സന്ദേശങ്ങളുടെ ടോൺ അനുകരിച്ചുകൊണ്ടാണ് ഈ തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നത്.

    +977 പോലുള്ള അന്താരാഷ്ട്ര കോഡുകളിൽ ആരംഭിക്കുന്ന അപരിചിതമായ നമ്പറുകളിൽ നിന്നാണ് ഈ കോളുകൾ പലപ്പോഴും വരുന്നത്. തട്ടിപ്പുകാർ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നു, സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ അത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9 അമർത്താൻ അവർ ആവശ്യപ്പെടുന്നു.

    “പ്രിയ ഉപയോക്താവേ, നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് നിയമവിരുദ്ധ പ്രവർത്തനം രജിസ്റ്റർ ചെയ്തതിനാൽ നിങ്ങളുടെ മൊബൈൽ നമ്പർ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അറിയിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ളതാണ് ഈ കോൾ. കൂടുതൽ വിവരങ്ങൾ അറിയാൻ, 9 അമർത്തുക…” ഈ വാചകമാണ് സാധാരണയായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.

    ഈ തട്ടിപ്പുകളിൽനിന്ന് സുരക്ഷിതരാകാൻ സംശയാസ്പദമായി തോന്നുന്ന ഫോൺ കോളുകളിൽ ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം. ട്രായ് അല്ലെങ്കിൽ പോലീസ് പോലുള്ള നിയമാനുസൃത സ്ഥാപനങ്ങൾ ഒരിക്കലും ഫോണിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ അഭ്യർഥിക്കില്ല. “ഡിജിറ്റൽ അറസ്റ്റ്” എന്ന് ആരെങ്കിലും പരാമർശിക്കുകയാണെങ്കിൽ, ഇത് കബളിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുള്ള കോൾ ആണെന്ന് മനസിലാക്കണം. കോൾ യഥാർഥമാണെന്ന് തോന്നുമെങ്കിലും സംശയങ്ങൾ ഉളവാക്കുന്നുവെങ്കിൽ, വിളിക്കുന്നയാളുടെ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ അൽപ്പസമയം ചെലവഴിക്കണം. അവർ തന്ത്രപ്രധാനമായ വിവരങ്ങൾ അഭ്യർഥിക്കുകയോ തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ സമ്മർദത്തിലാക്കുകയോ ചെയ്താൽ അത് തട്ടിപ്പ് നടത്തുന്നതിന് വേണ്ടിയാകാം. ഫോണിലൂടെ അപരിചിതരോട് വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ ഒരിക്കലും വെളിപ്പെടുത്തരുത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.