തിരുവനന്തപുരം :
ഡിജിറ്റല്‍ അറസ്റ്റുകളെയും ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകളെയും കുറിച്ച് അവബോധം വളർത്താനുള്ള ശ്രമങ്ങള്‍ സർക്കാർ നടത്തുമ്പോള്‍, തട്ടിപ്പുകാർ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരിക്കുകയാണ്. ഇപ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ മുന്നറിയിപ്പ് സന്ദേശങ്ങളുടെ ടോണ്‍ അനുകരിച്ചുകൊണ്ടാണ് ഈ തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നത്. *+977* പോലുള്ള അന്താരാഷ്ട്ര കോഡുകളില്‍ ആരംഭിക്കുന്ന അപരിചിതമായ നമ്പറുകളില്‍ നിന്നാണ് ഈ കോളുകള്‍ പലപ്പോഴും വരുന്നത്. തട്ടിപ്പുകാർ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നു, സ്വീകർത്താവിൻ്റെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാല്‍ അത് താല്‍ക്കാലികമായി നിർത്തിവെയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9 അമർത്താൻ അവർ ആവശ്യപ്പെടുന്നു. പ്രിയ ഉപയോക്താവേ, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് നിയമവിരുദ്ധ പ്രവർത്തനം രജിസ്റ്റർ ചെയ്തതിനാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പർ താല്‍ക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് അറിയിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ളതാണ് ഈ കോള്‍. കൂടുതല്‍ വിവരങ്ങള്‍ അറിയാൻ, 9 അമർത്തുക…” ഈ വാചകമാണ് സാധാരണയായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഈ തട്ടിപ്പുകളില്‍നിന്ന് സുരക്ഷിതരാകാൻ സംശയാസ്പദമായി തോന്നുന്ന ഫോണ്‍ കോളുകളില്‍ ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം. ട്രായ് അല്ലെങ്കില്‍ പോലീസ് പോലുള്ള നിയമാനുസൃത സ്ഥാപനങ്ങള്‍ ഒരിക്കലും ഫോണിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ അഭ്യർഥിക്കില്ല. “ഡിജിറ്റല്‍ അറസ്റ്റ്” എന്ന് ആരെങ്കിലും പരാമർശിക്കുകയാണെങ്കില്‍, ഇത് കബളിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുള്ള കോള്‍ ആണെന്ന് മനസിലാക്കണം. കോള്‍ യഥാർഥമാണെന്ന് തോന്നുമെങ്കിലും സംശയങ്ങള്‍ ഉളവാക്കുന്നുവെങ്കില്‍, വിളിക്കുന്നയാളുടെ വിവരങ്ങള്‍ പരിശോധിച്ചുറപ്പിക്കാൻ അല്പസമയം ചെലവഴിക്കണം. അവർ തന്ത്രപ്രധാനമായ വിവരങ്ങള്‍ അഭ്യർഥിക്കുകയോ തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ സമ്മർദത്തിലാക്കുകയോ ചെയ്താല്‍ അത് തട്ടിപ്പ് നടത്തുന്നതിന് വേണ്ടിയാകാം. ഫോണിലൂടെ അപരിചിതരോട് വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ ഒരിക്കലും വെളിപ്പെടുത്തരുത്.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ