ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: മണ്ണ് സംരക്ഷണവകുപ്പിനു കീഴിലുള്ള കബനി പ്രൊജക്ടിലെ ജീവനക്കാർക്ക് ഈ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ശമ്പളം ലഭിക്കുന്നില്ല, ശമ്പളമില്ലാതെ ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

കോവിഡ് 19 മഹാമാരി ഉൾപ്പെടെ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങിയിരിക്കുകയാണ്. 2020-21 വർഷത്തെ സർക്കാരിൻ്റെ ബഡ്ജറ്റ് വിഹിതം അനുവദിക്കപ്പെട്ടിട്ടില്ലായെന്ന കാരണം കാണിച്ച് ഡയറക്ടറുടെ സർക്കുലറിൻ്റെ അടിസ്ഥാനത്തിലാണ് ശമ്പള വിതരണം തടഞ്ഞു വച്ചിരിക്കുന്നത്. ഇത്തരത്തിൽ ബഡ്ജറ്റ് വിഹിതം അനുവദിക്കുകയില്ലെന്ന് വകുപ്പിന് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിട്ടും അധികാരികൾ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന നേതൃത്വത്തിൻ്റെ ശക്തമായ ഇടപെടലിനെ തുടർന്ന് വകുപ്പ് അധ്യക്ഷ പ്രൊപ്പോസൽ തയാറാക്കി സമർപ്പിച്ചു. എന്നാൽ ചില ഉന്നത തസ്തികകൾ മാത്രം സംരക്ഷിക്കുന്ന തരത്തിലുള്ള ഈ പ്രൊപ്പോസൽ സർക്കാർ തള്ളുകയും വകുപ്പ് അധ്യക്ഷയെ തന്നെ മാറ്റുകയും ചെയ്തു.

വിവാദങ്ങൾക്കൊടുവിൽ പുതുക്കിയ പ്രൊപ്പോസൽ വകുപ്പിൽ നിന്നും തയാറാക്കി സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിച്ച റിപ്പോർട്ട് പരിഗണനക്കെടുക്കാത്ത സർക്കാരിൻ്റെ നടപടി അപലപനീയമാണ്. ജീവനക്കാർക്ക് ഇനിയും ശമ്പളം നിഷേധിക്കുന്ന പക്ഷം സംഘടനാപരമായും നിയമപരമായും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ അറിയിച്ചു

ക്രിസ്മസ് ആഘോഷിക്കാന്‍ കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ; ഇതാ നിങ്ങള്‍ക്കായി 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. ഈ ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്

ക്ഷേമവും വികസനവും ജനവിധിയെ സ്വാധീനിച്ചില്ല; ഒരു തെരഞ്ഞെടുപ്പുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല: ദേശാഭിമാനി

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും എല്‍ഡിഎഫ് തിരിച്ചടിയും യുഡിഎഫ് മേല്‍ക്കൈയും നേടിയെന്നും ദേശാഭിമാനി എഡിറ്റോറിയല്‍. ജനവിധി അംഗീകരിക്കുന്നു. ഒരു തെരഞ്ഞെടുപ്പുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. കേരളം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ശുഭയാത്ര തുടരുക തന്നെ ചെയ്യുമെന്നും

കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വിജയികളുടെസത്യപ്രതിജ്ഞ 21ന്

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ഡിസംബർ 21ന് അധികാരമേൽക്കും. ഭരണസമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 21ന് പുതിയ അംഗങ്ങൾ ചുമതല ഏൽക്കണമെന്നാണ് സർക്കാർ ഉത്തരവ്. ആറ് പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്,

യുഡിഎഫ് തരംഗത്തില്‍ വിറച്ച് കണ്ണൂരിലെ ചെങ്കോട്ടകളും: ആകെ ഒന്ന് ഉലഞ്ഞു, വിയർത്തു; പിടിച്ച് നിന്ന് എല്‍ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ്

ഇലക്ട്രോണിക്സ് ദേശീയ ശല്‍പശാല ഡിസംബര്‍ 15 മുതല്‍

മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ കണ്‍ട്രോളര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഡെവലപ്‌മെന്റില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ 19 വരെ നടക്കുന്ന സെപം 2025 ശില്‍പശാലയില്‍ ദേശീയതലത്തിലെ അധ്യാപകര്‍,

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.