സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തല്ലുന്നവർക്കെതിരെ സുപ്രീംകോടതി

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തല്ലുന്നവരെയും മാനസികമായി പീഡിപ്പിക്കുന്നവരെയും കോടതിയില്‍ കയറ്റാന്‍ കൊള്ളില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി. സ്ത്രീധനക്കേസ് പ്രതിക്കെതിരെ രൂക്ഷപ്രതികരണമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ച് പ്രതിയെ രൂക്ഷമായി വിമർശിച്ചത്. സ്ത്രീധനം ചോദിച്ച്‌ ഭാര്യയെ നിത്യവും പ്രതി അടിക്കാറുണ്ടായിരുന്നു. മാത്രമല്ല ഭാര്യയുടെ ഗര്‍ഭപാത്രം ഇയാൾ നിര്‍ബന്ധിച്ച്‌ നീക്കം ചെയ്യിപ്പിച്ചു. കൂടാതെ ഇയാൾ മറ്റൊരു കല്യാണവും കഴിച്ചു. ദിവസം മുഴുവന്‍ പൂജയും ജപവും ചെയ്യുന്ന ആളാണ്‌ ഇത്രയും ക്രൂരത കാട്ടിയത്. ഇങ്ങനെ ക്രൂരനായ ഒരാളെ കോടതിയില്‍ എങ്ങനെ കയറ്റാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. പെണ്‍മക്കളെ കുറിച്ച്‌ ഒരു ചിന്തയുമില്ലാത്ത അച്ഛനാണ് പ്രതിയെന്നും കോടതി നിരീക്ഷിച്ചു. തന്റെ കൃഷിഭൂമി രണ്ട് പെണ്‍മക്കള്‍ക്കായി എഴുതികൊടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ എന്തെങ്കിലും അനുകൂല ഉത്തരവ് നല്‍കാമെന്നും കോടതി പറഞ്ഞു. തുടർന്ന് നിലപാട് അറിയിക്കാനുള്ള സമയം കോടതി പ്രതിക്ക് നല്‍കി. 50,000 രൂപ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നു എന്ന പ്രതിയുടെ ഭാര്യയുടെ പരാതിയില്‍ 2015-ൽ പ്രതിയെ വിചാരണക്കോടതിയാണ് രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചത്. 11 മാസം പ്രതി ജയിലില്‍ കഴിഞ്ഞു. ഇതിനിടെയാണ് ഹൈക്കോടതി ഇയാളുടെ ശിക്ഷ മരവിപ്പിച്ച് ഒന്നര വര്‍ഷമാക്കി കുറയ്ക്കുകയും ഒരു ലക്ഷം പിഴയും വിധിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് പ്രതിക്ക് എട്ടിന്റെ പണി പാലും വെള്ളത്തിൽ കൊടുത്തത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.