സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തല്ലുന്നവർക്കെതിരെ സുപ്രീംകോടതി

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തല്ലുന്നവരെയും മാനസികമായി പീഡിപ്പിക്കുന്നവരെയും കോടതിയില്‍ കയറ്റാന്‍ കൊള്ളില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി. സ്ത്രീധനക്കേസ് പ്രതിക്കെതിരെ രൂക്ഷപ്രതികരണമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ച് പ്രതിയെ രൂക്ഷമായി വിമർശിച്ചത്. സ്ത്രീധനം ചോദിച്ച്‌ ഭാര്യയെ നിത്യവും പ്രതി അടിക്കാറുണ്ടായിരുന്നു. മാത്രമല്ല ഭാര്യയുടെ ഗര്‍ഭപാത്രം ഇയാൾ നിര്‍ബന്ധിച്ച്‌ നീക്കം ചെയ്യിപ്പിച്ചു. കൂടാതെ ഇയാൾ മറ്റൊരു കല്യാണവും കഴിച്ചു. ദിവസം മുഴുവന്‍ പൂജയും ജപവും ചെയ്യുന്ന ആളാണ്‌ ഇത്രയും ക്രൂരത കാട്ടിയത്. ഇങ്ങനെ ക്രൂരനായ ഒരാളെ കോടതിയില്‍ എങ്ങനെ കയറ്റാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. പെണ്‍മക്കളെ കുറിച്ച്‌ ഒരു ചിന്തയുമില്ലാത്ത അച്ഛനാണ് പ്രതിയെന്നും കോടതി നിരീക്ഷിച്ചു. തന്റെ കൃഷിഭൂമി രണ്ട് പെണ്‍മക്കള്‍ക്കായി എഴുതികൊടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ എന്തെങ്കിലും അനുകൂല ഉത്തരവ് നല്‍കാമെന്നും കോടതി പറഞ്ഞു. തുടർന്ന് നിലപാട് അറിയിക്കാനുള്ള സമയം കോടതി പ്രതിക്ക് നല്‍കി. 50,000 രൂപ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നു എന്ന പ്രതിയുടെ ഭാര്യയുടെ പരാതിയില്‍ 2015-ൽ പ്രതിയെ വിചാരണക്കോടതിയാണ് രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചത്. 11 മാസം പ്രതി ജയിലില്‍ കഴിഞ്ഞു. ഇതിനിടെയാണ് ഹൈക്കോടതി ഇയാളുടെ ശിക്ഷ മരവിപ്പിച്ച് ഒന്നര വര്‍ഷമാക്കി കുറയ്ക്കുകയും ഒരു ലക്ഷം പിഴയും വിധിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് പ്രതിക്ക് എട്ടിന്റെ പണി പാലും വെള്ളത്തിൽ കൊടുത്തത്.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.