മൊബൈൽ ഫോൺ രാത്രിമുഴുവൻ ചാർജിൽ ഇടുന്നവരാണോ..?

നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണില്ലാത്ത ജീവിതത്തെക്കുറിച്ച്‌ പലര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയില്ല. തടസങ്ങളില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അവയുടെ ബാറ്ററി കൃത്യമായ ഇടവേളകളില്‍ ചാര്‍ജ് ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന കാര്യത്തിലും ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അവയെന്തെല്ലാമാണെന്ന് പരിശോധിക്കാം. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകള്‍ ഫോണിന്റെ ബാറ്ററിയുടെ ആയുസിനെ സാരമായി ബാധിക്കും. ചിലര്‍ രാത്രിമുഴുവന്‍ ഫോണ്‍ ചാര്‍ജിനിടാറുണ്ട്. ഇത് മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ ആയുസ് കുറയ്ക്കും. നിലവിലെ സ്മാര്‍ട്ട് ഫോണുകളില്‍ ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചുവരുന്നത്. കാര്യക്ഷമത കൂടിയ ബാറ്ററികളാണിവയെങ്കിലും ചില പരിമിതികളും ഇവയ്ക്കുണ്ട്. ചാര്‍ജ് ചെയ്യാതെ പൂര്‍ണമായും സ്വിച്ച്‌ ഓഫ് ആകുന്നത് വരെ ഫോണ്‍ ഉപയോഗിക്കുന്നത് ബാറ്ററിയേയും ഫോണിന്റെ കാര്യക്ഷമതയേയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ ബാറ്ററി 100 ശതമാനം ചാര്‍ജ് ആയതിന് ശേഷവും ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതും ഫോണ്‍ ബാറ്ററിയുടെ ആയുസ് കുറയ്ക്കും. ഇതിലൂടെ ഫോണ്‍ അമിതമായി ചൂടാകാനും ചില സാഹചര്യങ്ങളില്‍ പൊട്ടിത്തെറിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് വിദഗ്ധര്‍ പറയുന്നു. പൂര്‍ണമായി ചാര്‍ജ് ആയാലുടന്‍ ചാര്‍ജ് ചെയ്യുന്നത് നിര്‍ത്തണം. ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ആയാല്‍ ഓട്ടോമാറ്റിക് ആയി ചാര്‍ജിംഗ് നിലയ്ക്കുന്ന സംവിധാനം ഇന്ന് നിരവധി ഫോണുകളില്‍ ലഭ്യമാണ്. എന്നാല്‍ ഇവയെ പൂര്‍ണമായി വിശ്വസിക്കാനാകില്ല. അതിനാല്‍ നിശ്ചിതപരിധി കഴിഞ്ഞാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ ഫോൺ പൊട്ടിത്തെറിച്ച് നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലായേക്കാം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.