വിദേശത്തുനിന്ന് സ്വർണാഭരണങ്ങൾ എത്തിച്ചാൽ വില കുറയും? കേന്ദ്ര ബഡ്ജറ്റിലെ തീരുമാനം ഗുണകരമാകുമോ?

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം എന്നായിരുന്നു ജ്വല്ലറി രംഗത്തുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ച നികുതി മൂന്ന് ശതമാനമാക്കി വീണ്ടും കുറയ്ക്കണം എന്നായിരുന്നു ആവശ്യം. മാത്രമല്ല, ജിഎസ്ടി നിരക്ക് മൂന്നില്‍ നിന്ന് 1.25 ശതമാനമാക്കി താഴ്ത്തണമെന്നും ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇക്കാര്യം ബജറ്റില്‍ പരിഗണിച്ചിട്ടില്ല. പകരം ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്കുള്ള തീരുവ കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് വില കുറയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം അപ്രതീക്ഷിതമാണ്. എത്രയാണ് കുറച്ചത്, ഏത് ആഭരണത്തിനാണ് കുറച്ചത്, അതുകൊണ്ടുള്ള നേട്ടം എന്നീ കാര്യങ്ങള്‍ വിശദമാക്കാം…

മധ്യവര്‍ഗത്തെ സ്വാധീനിക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആദായ നികുതി പരിധിയില്‍ വരുത്തിയ മാറ്റം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. എന്നാല്‍ കേരളത്തെ അവഗണിച്ചുവെന്ന് വിമര്‍ശനമുണ്ട്. ജ്വല്ലറി രംഗത്തുള്ളവര്‍ ഉള്‍പ്പെടെ വ്യാപാരികള്‍ പൊതുവേ ബജറ്റിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്.

”ആദായ നികുതി പരിധി ഉയര്‍ത്തിയത് വിപണിയിലേക്ക് കൂടുതല്‍ പണം ഒഴുകാന്‍ കാരണമാകുമെന്ന് വിലയിരുത്തുന്നു. മാന്ദ്യം അനുഭവിക്കുന്ന വിപണിക്ക് ഉത്തേജനം നല്‍കുന്ന തീരുമാനമാണിതെന്നും ടിസിഎസ് ഘടനയിലെ മാറ്റവും ചെറു സംരംഭങ്ങള്‍ക്കുള്ള വായ്പ ഗ്യാരണ്ടി കാര്‍ഡും സ്വര്‍ണ മേഖലയ്ക്ക് കരുത്ത് പകരും”- കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ അഡ്വ. അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ബജറ്റില്‍ നികുതി കുറച്ചിട്ടുണ്ട്. 25ല്‍ നിന്ന് 20 ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. മാത്രമല്ല, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ 25ല്‍ നിന്ന് 5 ശതമാനമാക്കിയും കുറച്ചു. ഇത് സ്വാഗതാര്‍ഹമായ നടപടിയാണ് എന്ന് കമ ജ്വല്ലറി എംഡി കോളിന്‍ ഷാ പറഞ്ഞു.

ആഭരണങ്ങളുടെ ഉപയോഗം കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ആഭരണങ്ങളുടെ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയത് നേട്ടമായി വിലയിരുത്തുന്നു. ആഭ്യന്തര വിപണിയില്‍ ഇറക്കുമതി ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറാന്‍ ഇത് കാരണമായേക്കും. പ്രത്യേകിച്ചും ആഡംബര ആഭരണങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിക്കാനാണ് സഹായിക്കുക.

അതേസമയം, ഇറക്കുമതി ആഭരണങ്ങള്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് കുറവാണ് എന്നാണ് വിവരം. നേരത്തെ സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആഭരണങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാ മോഡല്‍ ആഭരണങ്ങളും ആഭ്യന്തരമായി തയ്യാറാക്കുന്നതിനാല്‍ ഇറക്കുമതി കുറവാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പുതിയ തീരുമാനം വിപണിയില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചേക്കില്ല എന്നും വിലയിരുത്തലുണ്ട്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.