കേരള ബജറ്റ്-2025 അവതരണം ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അവതരിപ്പിച്ചു. സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നല്‍കും എന്നതാണ് ആദ്യ പ്രഖ്യാപനം. പിഎഫില്‍ ലയിപ്പിക്കും. ഡി.എ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോള്‍ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി. നികുതിവിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായി. വയനാട് ദുരന്തത്തിന് ഒരു പൈസ പോലും കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചില്ല.
പ്രഖ്യാപനങ്ങള്‍
ഒറ്റ നോട്ടത്തിൽ
★ സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും.
★ വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
★ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ
★ തിരുവനന്തപുരം മെട്രോക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങള്‍ 2025-26ല്‍ ആരംഭിക്കും.
★ കൊച്ചി മെട്രോയുടെ വികസനം തുടരും
★ തെക്കൻ കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും.
★ വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവർത്തനത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു.
★ സംസ്ഥാനത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി
★ കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.
★ പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും.
★ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും.
★ കോവളം-ബേക്കല്‍ ഉള്‍നാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉള്‍നാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നല്‍കും.
★ വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും.
★ സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും
തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നല്‍കി.
★ കൊല്ലത്ത് ഐടി പാർക്ക്
★ കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയില്‍ നിന്ന് നല്‍കും.
★ വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും.
★ തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി
★ ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ.
★ കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി.
★ സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയില്‍ കെ-ഹോം പദ്ധതി ആവിഷ്‌കരിക്കും. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ-ഹോംസ്.
★ ഡിജിറ്റല്‍ സയൻസ് പാർക്കിന്റെ
വികസനത്തിന് 212 കോടി.
★ കൊച്ചി മുസിരിസ് ബിനാലേക്ക്
ഏഴ് കോടി.
★ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി.
★ മുതിർന്ന പൗരൻമാർക്ക് ഓപ്പണ്‍ എയർ വ്യായാമ കേന്ദ്രങ്ങള്‍ ആരംഭിക്കും.
★ ‘ന്യൂ ഇന്നിംഗ്സ്’ എന്ന പേരില്‍ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികള്‍ക്കും സഹായം.
★ ഇടത്തരം വരുമാനമുള്ളവർക്ക് ഭവന പദ്ധതി
★ സംസ്ഥാനത്ത് 1147 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം.
★ തീരദേശ സംരക്ഷണത്തിന്
പ്രത്യേക പാക്കേജ്.
★ സർക്കാരിന് വാഹനം വാങ്ങാൻ
100 കോടി. പഴഞ്ചൻ സർക്കാർ വണ്ടികള്‍ മാറ്റും. പുതിയ വാഹനങ്ങള്‍ വാങ്ങും.
★ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയില്‍ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ സിറ്റിസണ്‍ ബജറ്റ് ഈ വർഷം മുതല്‍ അവതരിപ്പിക്കും.
★ തുഞ്ചൻ പറമ്പിന് സമീപം എംടി വാസുദേവന്റെ സ്മാരകത്തിന് അഞ്ച് കോടി
★ ഉന്നത വിദ്യാഭ്യസ മേഖലയില്‍ ഏഴ് മികവിന്റെ കേന്ദ്രങ്ങള്‍
ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ.
★ വന്യജീവി ആക്രമണം
നേരിടാന്‍ 50 കോടി.
★ ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 കോടി.
★ ഫിനാൻഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാൻ രണ്ട് കോടി.
★ സീ പ്ലെയിൻ ടൂറിസം
പദ്ധതിക്ക് 20 കോടി.
★ വൈക്കം സ്മാരകത്തിന്
അഞ്ച് കോടി രൂപ.
★ നെല്ല് വികസന പദ്ധതിക്ക്
150 കോടി രൂപ.
★ തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടി രൂപ.