ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

നമുക്കൊരു ചായ കുടിച്ചാലോ… ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറഞ്ഞിട്ടില്ലാത്ത മലയാളി എന്നല്ല, ഇന്ത്യക്കാരന്‍പോലും ഉണ്ടാകില്ല അല്ലേ..? കാരണം ചായ എന്ന് പറയുന്നത് ഒട്ടും മാറ്റി നിർത്താൻ പറ്റാത്ത ഒന്നായി പലർക്കും. തിളച്ച ചായ ഊതിയൂതി കുടിക്കാനാണ് പലർക്കും ഇഷ്ടം. തണുത്ത ചായ കുടിക്കാൻ ഒട്ടുമിക്കപേർക്കും മടിയാണ്. അതുകൊണ്ട് തന്നെ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവർ ധാരാളമാണ്. പക്ഷേ ഇത് ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും വിദഗ്ധർ വിശദീകരിച്ചിട്ടുണ്ട്. ചായ വീണ്ടും ചൂടാക്കുന്നത് ഇരുമ്പിന്റെ കുറവിന് കാരണമാകാം. ചായക്ക് നിറവും സ്വാദും നല്‍കുന്ന ഒരു സംയുക്തമായ ടാന്നിൻസ് തേയില ഇലകളില്‍ അടങ്ങിയിട്ടുണ്ട്. ചായ വീണ്ടും ചൂടാക്കുമ്പോള്‍ ടാന്നിൻസുകളുടെ ഉയർന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു. മറ്റ് ഭക്ഷണങ്ങളില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ടാന്നിൻസ് ബാധിക്കുന്നു. ഇരുമ്പിന്റെ ആഗിരണം ഏകദേശം 30 മുതൽ 40% കുറയ്ക്കുമെന്നും ഇത് ഇരുമ്പിന്റെ കുറവിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു. ചായ വീണ്ടും ചൂടാക്കുന്നത് അസിഡിറ്റിക്കും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമാകും. തേയില ഇലകള്‍ അമിതമായി വേവിക്കുമ്പോള്‍, അവ അസിഡിറ്റി സ്വഭാവമുള്ളതായി മാറുന്നു. ഈ അസിഡിക് സംയുക്തം നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും. ചായ വീണ്ടും ചൂടാക്കുന്നത് നിർജലീകരണത്തിന് കാരണമാകും. കാരണം, ചായയില്‍ കഫീൻ അടങ്ങിയിട്ടുണ്ട്, അമിതമായി വേവിക്കുമ്പോള്‍ കഫീന്റെ സാന്ദ്രത വർധിക്കുന്നു. ചായ എപ്പോഴും തയ്യാറാക്കിയ ഉടൻ കുടിക്കുക. ഒരിക്കലും വീണ്ടും ചൂടാക്കി കുടിക്കാതിരിക്കുക. ചായ തയ്യാറാക്കുമ്പോള്‍ മൂന്ന് മുതൽ അഞ്ച് മിനിറ്റില്‍ കൂടുതല്‍ തിളപ്പിക്കരുതെന്നും ഡിംപിള്‍ ജംഗ്‌ദ പറഞ്ഞു. പാല്‍ ചേർത്ത ചായയ്ക്ക് പകരം ചമോമൈല്‍ ടീ, ഹിബിസ്കസ് ടീ, ഗ്രീൻ ടീ പോലുള്ള ഹെർബല്‍ ചായകള്‍ പരിഗണിക്കാനും അവർ നിർദേശിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *