സൂപ്പർതാരത്തിന്റെയും സൂപ്പർ നായികയുടെയും ലിപ് ലോക്ക് രംഗം റീടേക്ക് പോയത് 47 തവണ; ആറു കോടി ചെലവിൽ അണിയിച്ചൊരുക്കിയ ബോളിവുഡ് ചിത്രം നേടിയത് ഞെട്ടിക്കുന്ന വിജയം

ഇന്നത്തെക്കാലത്തും സിനിമയില്‍ ചുംബന രംഗങ്ങളും ഇന്‍റിമേറ്റ് രംഗങ്ങളും ചേര്‍ക്കുമ്ബോള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ രണ്ട് വട്ടം ആലോചിക്കും.അടുത്തകാലത്ത് പല ചിത്രങ്ങളും ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. രണ്‍ബീര്‍ കപൂറിന്‍റെ ആനിമല്‍ എന്ന സിനിമ അടക്കം അടുത്തകാലത്ത് ബോളിവുഡില്‍ വിവാദമായിട്ടുണ്ട്.

ഇത്തരം രംഗങ്ങളിലെ റീടേക്ക് കഥകളും ഗോസിപ്പായി പരക്കാറുണ്ട്.എന്നാല്‍ 90 കളില്‍ അതായത് 1996-ല്‍ ചിത്രീകരിച്ച ഒരു സിനിമയ്ക്ക് ഒന്നോ രണ്ടോ തവണയല്ല, 47 തവണ ചുംബനരംഗം റീടേക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 90 കളില്‍, ഇന്‍റിമേറ്റ് രംഗങ്ങള്‍ വലിയ കാര്യമായി കണക്കാക്കപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒരു നടിക്ക് 47 തവണ ചുംബനരംഗം അവതരിപ്പിക്കേണ്ടി വന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

നിരവധി വെല്ലുവിളികള്‍ക്കിടയില്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രം സൂപ്പർഹിറ്റായി മാറുകയും ചെയ്തു.രാജാ ഹിന്ദുസ്ഥാനി ആണ് ഈ ചിത്രം. 1996 നവംബർ 15 ന് പുറത്തിറങ്ങിയ ചിത്രത്തില്‍ ആമിർ ഖാനും കരിഷ്മ കപൂറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. റിലീസ് ചെയ്തിട്ട് 29 വർഷമായ ഈ ചിത്രത്തെക്കുറിച്ച്‌ ചില കൗതുകരമായ കാര്യങ്ങള്‍ അറിയാം.

ആമിർ ഖാന്‍റെയും കരിഷ്മ കപൂറിന്‍റെയും ചിത്രത്തിലെ ലിപ് ലോക്ക് രംഗം ഇപ്പോഴും വളരെ ഐക്കോണിക്കായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ഊട്ടിയില്‍ ഈ രംഗം ചിത്രീകരിക്കുമ്ബോള്‍ കടുത്ത തണുപ്പുള്ള കാലാവസ്ഥയായിരുന്നു. ഷൂട്ടിംഗിനിടെ താനും ആമിർ ഖാനും തണുപ്പ് കാരണം തുടർച്ചയായി വിറയ്ക്കുകയായിരുന്നുവെന്ന് കരിഷ്മ കപൂർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

അതിനാല്‍ തന്നെ ഈ ലിപ് ലോക് രംഗം പൂർണ്ണമായും പകർത്താൻ 47 റീടേക്കുകള്‍ ആവശ്യമായി വന്നു. ഒരു ടാക്സി ഡ്രൈവറുടെയും സമ്ബന്നയായ പെണ്‍കുട്ടിയുടെയും പ്രണയകഥയാണ് ചിത്രത്തിന്‍റെ കഥ. ധര്‍മേഷ് ദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നദീം ശ്രാവണ്‍ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം അന്ന് വന്‍ ഹിറ്റായിരുന്നു. 6 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം അന്നത്തെക്കാലത്ത് ബോക്സോഫീസില്‍ 78 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.