സൂപ്പർതാരത്തിന്റെയും സൂപ്പർ നായികയുടെയും ലിപ് ലോക്ക് രംഗം റീടേക്ക് പോയത് 47 തവണ; ആറു കോടി ചെലവിൽ അണിയിച്ചൊരുക്കിയ ബോളിവുഡ് ചിത്രം നേടിയത് ഞെട്ടിക്കുന്ന വിജയം

ഇന്നത്തെക്കാലത്തും സിനിമയില്‍ ചുംബന രംഗങ്ങളും ഇന്‍റിമേറ്റ് രംഗങ്ങളും ചേര്‍ക്കുമ്ബോള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ രണ്ട് വട്ടം ആലോചിക്കും.അടുത്തകാലത്ത് പല ചിത്രങ്ങളും ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. രണ്‍ബീര്‍ കപൂറിന്‍റെ ആനിമല്‍ എന്ന സിനിമ അടക്കം അടുത്തകാലത്ത് ബോളിവുഡില്‍ വിവാദമായിട്ടുണ്ട്.

ഇത്തരം രംഗങ്ങളിലെ റീടേക്ക് കഥകളും ഗോസിപ്പായി പരക്കാറുണ്ട്.എന്നാല്‍ 90 കളില്‍ അതായത് 1996-ല്‍ ചിത്രീകരിച്ച ഒരു സിനിമയ്ക്ക് ഒന്നോ രണ്ടോ തവണയല്ല, 47 തവണ ചുംബനരംഗം റീടേക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 90 കളില്‍, ഇന്‍റിമേറ്റ് രംഗങ്ങള്‍ വലിയ കാര്യമായി കണക്കാക്കപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒരു നടിക്ക് 47 തവണ ചുംബനരംഗം അവതരിപ്പിക്കേണ്ടി വന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

നിരവധി വെല്ലുവിളികള്‍ക്കിടയില്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രം സൂപ്പർഹിറ്റായി മാറുകയും ചെയ്തു.രാജാ ഹിന്ദുസ്ഥാനി ആണ് ഈ ചിത്രം. 1996 നവംബർ 15 ന് പുറത്തിറങ്ങിയ ചിത്രത്തില്‍ ആമിർ ഖാനും കരിഷ്മ കപൂറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. റിലീസ് ചെയ്തിട്ട് 29 വർഷമായ ഈ ചിത്രത്തെക്കുറിച്ച്‌ ചില കൗതുകരമായ കാര്യങ്ങള്‍ അറിയാം.

ആമിർ ഖാന്‍റെയും കരിഷ്മ കപൂറിന്‍റെയും ചിത്രത്തിലെ ലിപ് ലോക്ക് രംഗം ഇപ്പോഴും വളരെ ഐക്കോണിക്കായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ഊട്ടിയില്‍ ഈ രംഗം ചിത്രീകരിക്കുമ്ബോള്‍ കടുത്ത തണുപ്പുള്ള കാലാവസ്ഥയായിരുന്നു. ഷൂട്ടിംഗിനിടെ താനും ആമിർ ഖാനും തണുപ്പ് കാരണം തുടർച്ചയായി വിറയ്ക്കുകയായിരുന്നുവെന്ന് കരിഷ്മ കപൂർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

അതിനാല്‍ തന്നെ ഈ ലിപ് ലോക് രംഗം പൂർണ്ണമായും പകർത്താൻ 47 റീടേക്കുകള്‍ ആവശ്യമായി വന്നു. ഒരു ടാക്സി ഡ്രൈവറുടെയും സമ്ബന്നയായ പെണ്‍കുട്ടിയുടെയും പ്രണയകഥയാണ് ചിത്രത്തിന്‍റെ കഥ. ധര്‍മേഷ് ദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നദീം ശ്രാവണ്‍ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം അന്ന് വന്‍ ഹിറ്റായിരുന്നു. 6 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം അന്നത്തെക്കാലത്ത് ബോക്സോഫീസില്‍ 78 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.