ബഡ്ജറ്റ് 30 കോടി ടോവിനോ ചിത്രം കളക്ട് ചെയ്തത് 3.5 കോടി; ജനുവരിയിലെ കണക്ക് പുറത്തുവിട്ട് സിനിമ നിർമാതാക്കൾ

ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ കളക്ഷന്‍ റെക്കോഡ് പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ഈ വര്‍ഷം ജനുവരിയില്‍ മാത്രം പുറത്തിറങ്ങിയത് 28 സിനിമകളാണ്.ഇതില്‍ ഒരൊറ്റ സിനിമ മാത്രമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത് എന്നാണ് നിര്‍മാതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

ജനുവരിയില്‍ മാത്രം 110 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമയില്‍ ഉണ്ടായത്.ആസിഫ് അലി – ജോഫിന്‍ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ ‘രേഖാചിത്രം’ മാത്രമാണ് ജനുവരിയില്‍ ഹിറ്റായത്. എട്ടര കോടി ബജറ്റില്‍ ഇറങ്ങിയ ഈ ചിത്രം കേരളത്തിലെ തിയേറ്ററില്‍ നിന്ന് പന്ത്രണ്ടര കോടി രൂപയാണ് കളക്‌ട് ചെയ്തത്. ബാക്കിയെല്ലാ സിനിമകളും മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതില്‍ പോലും പരാജയപ്പെട്ടു എന്നാണ് നിര്‍മാതാക്കളുടെ സംഘടന തന്നെ പറയുന്നത്.

ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ചിത്രം 30 കോടി രൂപ ബജറ്റില്‍ ആണ് ഒരുക്കിയത്. എന്നാല്‍ വെറും മൂന്നര കോടി രൂപ മാത്രമാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. 18 കോടി ചെലവിട്ട് ഒരുക്കിയ പ്രാവിന്‍കൂട് ഷാപ്പിന്റെ കേരള കളക്ഷന്‍ വെറും നാല് കോടി രൂപ മാത്രമാണ്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി രണ്ടര കോടി ബജറ്റില്‍ ഒരുക്കിയ ‘ഒരുമ്ബെട്ടവന്‍’ നേടിയത് മൂന്ന് ലക്ഷം രൂപയാണ്.

ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ബജറ്റ് 19 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് ഈ സിനിമയ്ക്ക് 4.25 കോടി രൂപ മാത്രമാണ് നേടാനായത്. എന്ന് സ്വന്തം പുണ്യാളന്‍ എന്ന സിനിമയുടെ ബജറ്റ് 8.7 കോടി രൂപയായിരുന്നു. ഈ സിനിമയ്ക്ക് ലഭിച്ചത് 1.20 കോടി രൂപ മാത്രമാണ്. 8.9 കോടി ബജറ്റിലിറങ്ങിയ പൊന്‍മാന്റെ കളക്ഷന്‍ രണ്ടര കോടിയാണ്.

ഒരു ജാതി ജാതകം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം അഞ്ച് കോടി ചെലവിട്ടാണ് ഒരുക്കിയത്. ഈ ചിത്രം ഒന്നര കോടി കളക്‌ട് ചെയ്തു. അതേസമയം ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ്, പൊന്‍മാന്‍, ഒരു ജാതി ജാതകം എന്നീ സിനിമകള്‍ തിയറ്റര്‍ കലക്ഷന്‍ കൂടാതെ മറ്റ് ബിസിനിസുകളില്‍ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണ് സിനിമകളിലെ ബജറ്റിന്റെ 60 ശതമാനത്തോളം തുക എന്നും ഇതാണ് സാമ്ബത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.