ബഡ്ജറ്റ് 30 കോടി ടോവിനോ ചിത്രം കളക്ട് ചെയ്തത് 3.5 കോടി; ജനുവരിയിലെ കണക്ക് പുറത്തുവിട്ട് സിനിമ നിർമാതാക്കൾ

ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ കളക്ഷന്‍ റെക്കോഡ് പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ഈ വര്‍ഷം ജനുവരിയില്‍ മാത്രം പുറത്തിറങ്ങിയത് 28 സിനിമകളാണ്.ഇതില്‍ ഒരൊറ്റ സിനിമ മാത്രമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത് എന്നാണ് നിര്‍മാതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

ജനുവരിയില്‍ മാത്രം 110 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമയില്‍ ഉണ്ടായത്.ആസിഫ് അലി – ജോഫിന്‍ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ ‘രേഖാചിത്രം’ മാത്രമാണ് ജനുവരിയില്‍ ഹിറ്റായത്. എട്ടര കോടി ബജറ്റില്‍ ഇറങ്ങിയ ഈ ചിത്രം കേരളത്തിലെ തിയേറ്ററില്‍ നിന്ന് പന്ത്രണ്ടര കോടി രൂപയാണ് കളക്‌ട് ചെയ്തത്. ബാക്കിയെല്ലാ സിനിമകളും മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതില്‍ പോലും പരാജയപ്പെട്ടു എന്നാണ് നിര്‍മാതാക്കളുടെ സംഘടന തന്നെ പറയുന്നത്.

ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ചിത്രം 30 കോടി രൂപ ബജറ്റില്‍ ആണ് ഒരുക്കിയത്. എന്നാല്‍ വെറും മൂന്നര കോടി രൂപ മാത്രമാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. 18 കോടി ചെലവിട്ട് ഒരുക്കിയ പ്രാവിന്‍കൂട് ഷാപ്പിന്റെ കേരള കളക്ഷന്‍ വെറും നാല് കോടി രൂപ മാത്രമാണ്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി രണ്ടര കോടി ബജറ്റില്‍ ഒരുക്കിയ ‘ഒരുമ്ബെട്ടവന്‍’ നേടിയത് മൂന്ന് ലക്ഷം രൂപയാണ്.

ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ബജറ്റ് 19 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് ഈ സിനിമയ്ക്ക് 4.25 കോടി രൂപ മാത്രമാണ് നേടാനായത്. എന്ന് സ്വന്തം പുണ്യാളന്‍ എന്ന സിനിമയുടെ ബജറ്റ് 8.7 കോടി രൂപയായിരുന്നു. ഈ സിനിമയ്ക്ക് ലഭിച്ചത് 1.20 കോടി രൂപ മാത്രമാണ്. 8.9 കോടി ബജറ്റിലിറങ്ങിയ പൊന്‍മാന്റെ കളക്ഷന്‍ രണ്ടര കോടിയാണ്.

ഒരു ജാതി ജാതകം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം അഞ്ച് കോടി ചെലവിട്ടാണ് ഒരുക്കിയത്. ഈ ചിത്രം ഒന്നര കോടി കളക്‌ട് ചെയ്തു. അതേസമയം ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ്, പൊന്‍മാന്‍, ഒരു ജാതി ജാതകം എന്നീ സിനിമകള്‍ തിയറ്റര്‍ കലക്ഷന്‍ കൂടാതെ മറ്റ് ബിസിനിസുകളില്‍ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണ് സിനിമകളിലെ ബജറ്റിന്റെ 60 ശതമാനത്തോളം തുക എന്നും ഇതാണ് സാമ്ബത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ദർഘാസ് ക്ഷണിച്ചു.

മാനന്തവാടി: വയനാട് ഗവർമെൻ്റ് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള എ.സി കൾ അടുത്ത ഒരു വർഷത്തേക്ക് അറ്റകുറ്റ പണികൾ (കൺസ്യൂമബിൾസ് ഉൾപ്പെടെ) നടത്തുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. നിലവിലുള്ള എ.സി സംബന്ധിച്ച ഡീറ്റെയിൽസ് സൈറ്റ് പരിശോധിച്ച്

‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

തിരുവനന്തപുരം : റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച്‌ രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 25 വാഹനങ്ങള്‍ ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.