ബഡ്ജറ്റ് 30 കോടി ടോവിനോ ചിത്രം കളക്ട് ചെയ്തത് 3.5 കോടി; ജനുവരിയിലെ കണക്ക് പുറത്തുവിട്ട് സിനിമ നിർമാതാക്കൾ

ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ കളക്ഷന്‍ റെക്കോഡ് പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ഈ വര്‍ഷം ജനുവരിയില്‍ മാത്രം പുറത്തിറങ്ങിയത് 28 സിനിമകളാണ്.ഇതില്‍ ഒരൊറ്റ സിനിമ മാത്രമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത് എന്നാണ് നിര്‍മാതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

ജനുവരിയില്‍ മാത്രം 110 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമയില്‍ ഉണ്ടായത്.ആസിഫ് അലി – ജോഫിന്‍ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ ‘രേഖാചിത്രം’ മാത്രമാണ് ജനുവരിയില്‍ ഹിറ്റായത്. എട്ടര കോടി ബജറ്റില്‍ ഇറങ്ങിയ ഈ ചിത്രം കേരളത്തിലെ തിയേറ്ററില്‍ നിന്ന് പന്ത്രണ്ടര കോടി രൂപയാണ് കളക്‌ട് ചെയ്തത്. ബാക്കിയെല്ലാ സിനിമകളും മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതില്‍ പോലും പരാജയപ്പെട്ടു എന്നാണ് നിര്‍മാതാക്കളുടെ സംഘടന തന്നെ പറയുന്നത്.

ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ചിത്രം 30 കോടി രൂപ ബജറ്റില്‍ ആണ് ഒരുക്കിയത്. എന്നാല്‍ വെറും മൂന്നര കോടി രൂപ മാത്രമാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. 18 കോടി ചെലവിട്ട് ഒരുക്കിയ പ്രാവിന്‍കൂട് ഷാപ്പിന്റെ കേരള കളക്ഷന്‍ വെറും നാല് കോടി രൂപ മാത്രമാണ്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി രണ്ടര കോടി ബജറ്റില്‍ ഒരുക്കിയ ‘ഒരുമ്ബെട്ടവന്‍’ നേടിയത് മൂന്ന് ലക്ഷം രൂപയാണ്.

ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ബജറ്റ് 19 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് ഈ സിനിമയ്ക്ക് 4.25 കോടി രൂപ മാത്രമാണ് നേടാനായത്. എന്ന് സ്വന്തം പുണ്യാളന്‍ എന്ന സിനിമയുടെ ബജറ്റ് 8.7 കോടി രൂപയായിരുന്നു. ഈ സിനിമയ്ക്ക് ലഭിച്ചത് 1.20 കോടി രൂപ മാത്രമാണ്. 8.9 കോടി ബജറ്റിലിറങ്ങിയ പൊന്‍മാന്റെ കളക്ഷന്‍ രണ്ടര കോടിയാണ്.

ഒരു ജാതി ജാതകം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം അഞ്ച് കോടി ചെലവിട്ടാണ് ഒരുക്കിയത്. ഈ ചിത്രം ഒന്നര കോടി കളക്‌ട് ചെയ്തു. അതേസമയം ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ്, പൊന്‍മാന്‍, ഒരു ജാതി ജാതകം എന്നീ സിനിമകള്‍ തിയറ്റര്‍ കലക്ഷന്‍ കൂടാതെ മറ്റ് ബിസിനിസുകളില്‍ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണ് സിനിമകളിലെ ബജറ്റിന്റെ 60 ശതമാനത്തോളം തുക എന്നും ഇതാണ് സാമ്ബത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.