റാഗിംഗിന് ഇരയായാൽ എന്തുചെയ്യണം? അറിഞ്ഞിരിക്കണം റാഗിംഗും റാഗിംഗ് വിരുദ്ധ നിയമവും എന്താണെന്ന്.

പരിചിതമല്ലാത്ത കാമ്പസിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കാട്ടുന്ന അധികാരവും അധീശത്വവുമാണ് റാഗിംഗ്. 1998ലെ റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് കേരളവും തൊട്ടുപിന്നാലെ മറ്റ് സംസ്ഥാനങ്ങളും റാഗിംഗ് കുറ്റകരമാക്കിയിട്ടുണ്ട്. റാഗിംഗ് നടത്തുന്നവര്‍ക്ക് നിയമം നിര്‍വ്വചിക്കുന്നത് കര്‍ശന ശിക്ഷയാണ്. റാഗിംഗ് പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെങ്കില്‍ സ്ഥാപന മേധാവിക്ക് മേലും നിയമത്തിന്റെ കുരുക്ക് വീഴും. എന്താണ് റാഗിംഗും റാഗിംഗ് വിരുദ്ധ നിയമവും.
എന്താണ് റാഗിംഗ് ?

വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പുതിയതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിക്കോ ജൂനിയര്‍ വിദ്യാര്‍ത്ഥിക്കോ നേരെയുള്ള ശാരീരിക അതിക്രമമോ ആക്രമണമോ ആണ് റാഗിംഗ്. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മാനസികമായി ആക്രമിക്കുന്നതും റാഗിംഗ് ആണ്. ശാരീരികമായോ മാനസികമായോ ആക്രമിക്കുമെന്ന് ഭീതിപ്പെടുത്തുന്നതും റാഗിംഗ് ആയി കണക്കാക്കും. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കളിയാക്കുന്നതും അപമാനിക്കുന്നതും ശല്യപ്പെടുത്തുന്നതുമെല്ലാം റാഗിംഗിന്റെ നിര്‍വ്വചനത്തില്‍ വരും. ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ താല്‍പര്യത്തിന് വിരുദ്ധമായി എന്തെങ്കിലുമൊരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും റാഗിംഗ് ആയി കണക്കാക്കും. ജൂനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള നിര്‍ബന്ധിത പണപ്പിരിവും റാഗിംഗിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അകത്തോ പുറത്തോ നടത്തുന്ന റാഗിംഗ് കുറ്റകൃത്യമാണ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പടരുന്ന സാമൂഹിക നീചത്വമെന്നാണ് റാഗിംഗിന് സുപ്രിംകോടതി നല്‍കിയ വിശേഷണം.

എന്തിനാണ് റാഗിംഗ് ?

മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമായി പെരുമാറും, വേദനിപ്പിക്കും. അധികാരം, സീനിയോറിറ്റി, കരുത്ത്, അധീശത്വം തുടങ്ങിയവ പ്രകടമാക്കുന്നതിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയേഴ്‌സിന് നേരെ ഈ ക്രൂരത അഴിച്ചുവിടുന്നത്.
ആരാണ് കുറ്റക്കാര്‍ ?

റാഗിംഗ് നടത്തുന്നവര്‍, റാഗിംഗില്‍ പങ്കെടുക്കുന്നവര്‍, റാഗിംഗിന് പ്രേരണ നല്‍കുന്നവര്‍, റാഗിംഗ് ആസൂത്രണം ചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് കുറ്റക്കാരാകും.
എന്താണ് റാഗിംഗിനുള്ള ശിക്ഷ ?

1998ലെ കേരള റാഗിംഗ് വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുസരിച്ച് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കും. കോഴ്‌സ് പൂര്‍ത്തിയാക്കാനാവില്ല. പരീക്ഷ എഴുതുന്നതിനും വിലക്കുണ്ട്. ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ തടയും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടുന്നതിനും കുറ്റക്കാര്‍ക്ക് വിലക്കുണ്ട്. സംസ്ഥാന നിയമ നിര്‍മ്മാണ സഭകള്‍ പാസാക്കിയ റാഗിംഗ് വിരുദ്ധ നിയമം മാത്രമല്ല റാഗിംഗ് കേസിലെ പ്രതികളെ കാത്തിരിക്കുന്നത്. ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ചും നിയമ നടപടി നേരിടേണ്ടി വരും. ബിഎന്‍എസ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് പൊലീസ് ജാമ്യമില്ലാ കുറ്റം വരെ ചുമത്തും.

ആരാണ് പരാതിക്കാര്‍ ?

റാഗിംഗിന് ഇരയാകുന്ന വിദ്യാര്‍ത്ഥിക്ക് പരാതി നല്‍കാം. അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ പരാതി നല്‍കാം. റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥിക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകര്‍ക്കും പരാതി എഴുതി നല്‍കാനാവും.
ആര്‍ക്കാണ് പരാതി നല്‍കേണ്ടത് ?

റാഗിംഗിന് ഇരയായ കാര്യം വസ്തുതകള്‍ മുന്‍നിര്‍ത്തി പരാതിയായി നല്‍കാം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിക്കാണ് പരാതി നല്‍കേണ്ടത്.
പരാതിയില്‍ എന്ത് നടപടിയെടുക്കണം ?

പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം റാഗിംഗ് സംഭവം സ്ഥാപന മേധാവി അന്വേഷിക്കണം. കുറ്റകൃത്യം സംഭവിച്ചുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ കുറ്റക്കാരായവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണം. അതുകൊണ്ട് നടപടിക്രമങ്ങള്‍ തീരുന്നില്ല. റാഗിംഗ് പരാതി ലഭിച്ച് 24 മണിക്കൂറിനകം തുടര്‍ നടപടികള്‍ക്കായി സ്ഥാപന മേധാവി, വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന മേഖലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറണം. പരാതിക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയാല്‍ അക്കാര്യം പരാതിക്കാരെ രേഖാമൂലം അറിയിക്കണം.

നടപടിയെടുക്കാന്‍ വീഴ്ച വരുത്തിയാല്‍ ?

റാഗിംഗ് പരാതിയില്‍ യഥാസമയം നടപടിയെടുക്കാന്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപന മേധാവിക്കെതിരെയും നിയമനടപടിക്ക് റാഗിംഗ് വിരുദ്ധ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വീഴ്ച വരുത്തുന്ന മേധാവിക്കെതിരെ റാഗിംഗിനുള്ള പ്രേരണക്കുറ്റം ചുമത്തും. റാഗിംഗ് വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുസരിച്ച് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ വരെ പിഴയും സ്ഥാപന മേധാവിക്കും ലഭിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യേണ്ടതെന്ത് ?

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ സമിതികളുണ്ടാകണം. അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് റാഗിംഗ് വിരുദ്ധ സമിതി. സൗഹാര്‍ദ്ദാന്തരീക്ഷത്തിലുള്ള കാമ്പസിലേക്കാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതെന്ന് റാഗിംഗ് വിരുദ്ധ സമിതികള്‍ ഉറപ്പാക്കണം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.