അടിക്കാൻ കൈ പൊക്കുമ്പോൾ സൂക്ഷിച്ചോ, വലിയ വിലനൽകേണ്ടി വരും; പിഴ അടച്ച് കുടുംബം വെളുക്കും

കൊച്ചി: കൈയ്യൂക്കിന്റെ ബലത്തിൽ ആർക്കെങ്കിലും നേരെ കൈ ഉയർത്തുമ്പോൾ സൂക്ഷിച്ചോളു, പിഴ അടച്ച് കുടുംബം വെളുക്കാനുള്ള വഴിയാണ് തുറക്കുന്നതെന്ന്. സംസ്ഥാന ബജറ്റിൽ ഡാമേജ് സ്യൂട്ടുകൾക്കുള്ള ഫീസ് ഒരു ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ക്രിമനൽ കുറ്റവാളികളെയടക്കം പൂട്ടാൻ സഹായകരമായി മാറുമെന്ന് വിലയിരുത്തുന്നത്.

ക്രിമനൽ പ്രവൃത്തികളുടെ കാര്യത്തിൽ മാത്രമല്ല സർക്കാരിനെതിരെയും ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയിലാണ് കേസുകൾ ഫയൽ ചെയ്യേണ്ടത്. എത്ര രൂപയുടെ സ്യൂട്ടാണോ ഫയൽ ചെയ്യുന്നത് അതിന്റെ 8.5 ശതമാനം വരെ തുക കോടതിയിൽ കെട്ടിവെയ്ക്കേണ്ട അവസ്ഥയായിരുന്നു ഇതുവരെ. അതിനാൽ ആരും തന്നെ ഡാമേജ് സ്യുട്ടുകൾ ഫയൽ ചെയ്യാറില്ല. ഫീസ് ഒരു ശതമാനമായി കുറയുമ്പോൾ കോടതിയിൽ കെട്ടിവെയ്ക്കേണ്ട തുക ഗണ്യമായി കുറയും. അതിനാൽ ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യുന്നതും വർദ്ധിക്കും എന്നാണ് വിലയിരുത്തുന്നത്.

ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് സ്യൂട്ട് ഫയൽ ചെയ്യുന്നതെങ്കിൽ നിലവില് 8,500 രൂപ ഫീസായി കോടതിയിൽ കെട്ടിവെയ്ക്കണം. പുതിയ നിർദ്ദേശം നിലവിൽ വരുന്നതോടെ 1000 രൂപ ഫീസായി അടച്ചാൽ മതിയാകും. അടിക്കേസിൽ ക്രിമിനൽ നിയമം അനുസരിച്ച് പരമാവധി ലഭിക്കുന്ന ശിക്ഷ ഒരു വർഷം തടവാണ്. കുറ്റവാളികളെ പൂട്ടാൻ ഇത്തരം കുറഞ്ഞ ശിക്ഷകൾ ഒരിക്കലും സഹായകരമല്ല. എന്നാൽ ഫീസ് കുറച്ചതിനാൽ അടിയേറ്റയാൾത്ത് കുറ്റവാളിക്കെതിരെ വലിയ തുക നഷ്ടപരിഹാരം തേടി ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാനാകും.

ക്രിമിനൽ കേസിൽ പ്രതി ശിക്ഷിച്ചോ എന്നത് പോലും ഇവിടെ കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള ബാർ കൗൽസിൽ മുൻ ചെയർമാൻ അഡ്വ.ജോസഫ് ജോൺ പറഞ്ഞു.

വ്യക്തികൾക്കെതിരേ മാത്രമല്ല സർക്കാർ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ആർക്കെതിരെയും ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാം. ഹർത്താലോ വഴി തടഞ്ഞ സമരങ്ങളോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടായാൽ വലിയ തുക നഷ്ടപരിഹാരം തേടി ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാനാകും.

വിദേശത്തൊക്കെ വ്യാപകമായി ഡാമേജ് സ്യൂട്ടുകൾ പൗരാവകാശ സംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഉയർന്ന ഫീസ് അടക്കേണ്ടതിനാൽ ഇവിടെ ഇന്ത്യയിൽ ഇത്തരം സ്യൂട്ടുകൾ ഫയല് ചെയ്യുന്നത് തീർത്തും കുറവാണ്.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖാണ് ഡാമേജ് സ്യൂട്ടുകളുടെ പ്രാധാന്യം കേരള ബാർ കൗൺസിലടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് ഈ നിർദ്ദേശം കോടതി ഫീസ് വർദ്ധനവിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ്.വി.കെ.മോഹനൻ കമ്മിഷന്റെ മുന്നിലടക്കം ഉന്നയിച്ചത്. കമ്മിഷന് നല്കിയ റിപ്പോർട്ടിൽ ഡാമേജ് സ്യുട്ടുകളുടെ ഫീസ് ഒരു ശതമാനമാക്കണമെന്ന നിർദ്ദേശവും ഉൾപ്പെടുത്തിയിരുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.